ആർട്ടിക്കിൾ 370 നിലനിന്നപ്പോഴും മിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യക്ക് തന്നെ; ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ പണ്ടും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാൽ പുതിയ അവസ്ഥയിലും ഭരണപരമായി വ്യത്യാസം അനുഭവപ്പെടില്ല; മാറ്റമുണ്ടാവുക ഭൂമി വാങ്ങലിലും പൗരത്വം സംബന്ധിച്ച കാര്യത്തിലും പിന്തുടർച്ച അവകാശത്തിലും; വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിലും മാറ്റം വരും; ആരുടെ നേട്ടം? സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്. തങ്ങൾക്ക് ഗുണം കൊണ്ടുവരാത്ത ഒന്നും രാഷ്ട്രീയ കക്ഷികൾ സ്വയം ചെയ്യാറില്ല. ഇന്ത്യൻ ജനതയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ, അത ദോഷമാണോ ഉണ്ടാകുക എന്നാണ് ചോദ്യമെങ്കിൽ ഉത്തരം എളുപ്പമല്ല.ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിടാൻ ലോകമെമ്പാടും ഭരണാധികാരികൾ ദേശീയത സംബന്ധിച്ച വിഷയങ്ങൾ ഉപയോഗിക്കുന്നത് ഇന്നും ഔട്ട് ഓഫ് ഫാഷൻ ആയിട്ടില്ല.
1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് കാശ്മീരിലെ രാജാവ് ഹരിസിങ് ഇന്ത്യമായി Instrument of accession ഒപ്പുവെച്ചത്. അക്രമം അടങ്ങുമ്പോൾ കാശ്മീരിൽ ഹിതപരിശോധന(plebiscite) നടത്താമെന്ന ഉപാധിയോടെയാണ് മൗണ്ട് ബാറ്റൺ കരാർ അംഗീകരിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് നിയമനിർമ്മാണം നടത്താം. അറുനൂറോളം വരുന്ന നാട്ടുരാജാക്കന്മാർ ഒപ്പിട്ടതും ഇൻസട്രമെന്റ് ഓഫ് അക്സെഷൻ തന്നെയാണ്. IOA സമയത്ത് രാജ്യത്തിന് ഭരണഘടന ഇല്ല. ഭരണഘടന നിലവിൽവരുന്നത് 1950 ജനു 26 നാണ്. മറ്റ് നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിച്ചു. കാശ്മീരിനെ സംബന്ധിച്ച IOA അന്തിമമാണെന്നും മറ്റുള്ള നാട്ടുരാജ്യങ്ങളെപ്പോലെ കാശ്മീരും ഇന്ത്യയുടെ അവിഭാജ്യഭാഗമായി എന്ന് ഇന്ത്യൻവാദം പാക്കിസ്ഥാൻ ചോദ്യം ചെയ്തു. യുദ്ധം വന്നു. 1948 ജനു ഒന്നിന് ഇന്ത്യ വിഷയം യു.എന്നിൽ ഉന്നയിച്ചു. ഹിതപരിശോധനക്കാര്യം വീണ്ടും സൂചിപ്പിച്ചു-ഉപാധികളോടെ. പോരാട്ടം തുടർന്നു. കീഴടക്കിയ ഭാഗങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയില്ല. അതുകൊണ്ട് തന്നെ ഹിതപരിശോധന നടത്താൻ ഇന്ത്യയ്ക്ക് ബാധ്യതയുമുണ്ടായില്ല.
അന്ന് ഏതാണ്ട് 65 ശതമാനം കാശ്മീർ ഇന്ത്യയ്ക്കും ബാക്കി പാക്കിസ്ഥാനും ലഭിച്ചു. ഈ 65 ശതമാനത്തിൽ കുറച്ചു ഭാഗം പിന്നീട് ചൈന കൈക്കലാക്കി. പാക്കിസ്ഥാന്റെ കയ്യിലിരുന്ന കുറച്ചു ഭാഗവും ചൈനയ്ക്ക് കിട്ടി. ചുരുക്കത്തിൽ കാശ്മീരിന്റെ ഏകദേശം 55-57 ശതമാനം മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ കയ്യിലുള്ളത്. ഭരണഘടനയിലെ മറ്റ് വകുപ്പുകൾ കാശ്മീരിന് ബാധകമാക്കുന്നത് കാശ്മീർ നിയമസഭയടെ അനുമതിയോടെ മാത്രമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ 370 ഭരണഘടനയിൽ ഉൾപ്പെടുത്തി. ജമ്മു കാശ്മീരിന് സ്വന്തമായി ഭരണഘടന വരുന്നത് വരെ മാത്രമുള്ള ഒരു ഉപാധിയായിട്ടാണ് ആർട്ടിക്കിൾ 370 വിഭാവനം ചെയ്തിരുന്നത്. എന്നാൽ 370 സംബന്ധിച്ച് വ്യക്തമായ തീരുമാനമൊന്നും എടുക്കാതെ ജമ്മുകാശ്മീർ കോൺസ്റ്റിറ്റിയൂന്റ് അസബ്ലി 1957 ജനുവരി 25 ന് സ്വയം പിരിച്ചു വിട്ടു. പകരം ജമ്മു&കാശ്മീർ സംസ്ഥാന നിയമസഭ നിലവിൽ വന്നു.
ജമ്മു&കാശ്മീർ കോൺസ്റ്റിറ്റിയൂവന്റ് അസബ്ലിയുടെ അധികാരങ്ങൾ തുടർന്നു നിർവഹിക്കേണ്ടത് സംസ്ഥാന നിയമസഭ ആണെന്നാണ് സങ്കൽപ്പം. ഇപ്പോൾ അവിടെ നിയമസഭ നിലവിലില്ല. അംബേദ്കർ 370 നെ ശക്തമായി എതിർത്തു എന്നു കരുതപ്പെടുന്നു. എന്തായാലും അത് ഡ്രാഫ്റ്റ് ചെയ്തത് അംബേദ്കറല്ല. Art 370 ഷേക്ക് അബ്ദുള്ളയുടെ നിർബന്ധമായിരുന്നു. നെഹ്രുമന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയും കാശ്മീരിലെ മുൻ ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ് ആർട്ടിക്കിൾ ഡ്രാഫ്റ്റ് ചെയ്തത്. Art 370 റദ്ദാക്കുന്നതിന് നിയമതടസ്സം ഇല്ലെന്ന വാദമാണ് സംഘപരിവാർ ദശകങ്ങളായി ഉന്നയിക്കുന്നത്. ഇപ്പോഴത് ചെയ്തു നോക്കിയിരിക്കുന്നു. സംഗതി നോട്ട് നിരോധനംപോലെ ഒരു stunner ആണ്. ആർട്ടിക്കിൾ 370 നിലനിർത്തികൊണ്ട് തന്നെ ഒട്ടുമിക്ക കാര്യങ്ങളിലും കാശ്മീരിന്റെ നിയന്ത്രണം ഇന്ത്യാ ഗവൺമെന്റിന്റെ പക്കലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്മുതൽ ജി.എസ്.റ്റി വരെ. അതുകൊണ്ടുതന്നെ ഭരണപരമായി വലിയ വ്യത്യാസം അനുഭവപ്പെടണമെന്നില്ല. ഭൂമിവാങ്ങൽ, പൗരത്വം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് കാര്യമായ മാറ്റങ്ങൾക്ക് ഈ തീരുമാനം കാരണമാകും-വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിൽ. സ്വാഭാവികമായും വർഗ്ഗീയ ധ്രൂവീകരണത്തിനും ലഹളകൾക്കും സാധത്യയുണ്ട്.
ഇന്ത്യയെക്കാൾ വലിയ വെല്ലുവിളി പാക്കിസ്ഥാനാണ്. കാശ്മീരിലെ സംഘർഷം കത്തിച്ചു നിറുത്താൻ ഇന്നത്തെ സാഹചര്യത്തിൽ പാക്കിസ്ഥാൻ ബുദ്ധിമുട്ടും. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെ എതിർക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. ഫലത്തിൽ ഈ തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടി കൊണ്ടുവരും. എതിർക്കുംതോറും രാഷ്ട്രീയ തിരിച്ചടി ഉണ്ടാവും. ബൽക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കിംഗിന്റെ സാധുതയെ ചോദ്യംചെയ്തത് മൂലം ഉണ്ടായ നഷ്ടംപോലെ ഒന്ന്. രാഷ്ട്രീയത്തിൽ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, എന്താണ് സത്യം എന്നൊന്നും ആരും ചോദിക്കാറില്ല. നിങ്ങൾക്ക് എങ്ങനെ തോന്നുന്നു (How do you feel?) എന്നത് മാത്രമാണ് അവിടെ ഉയരുന്ന ചോദ്യം. വിചാരത്തെക്കാൾ വികാരമാണ് അവിടെ പ്രസക്തം. ഹിറ്റ്ലർ ഓസ്ട്രിയ വഴി സുഡറ്റൻലാൻഡിലേക്ക് നീങ്ങിയതുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നത് കണ്ടു. ഓർക്കുക അത് 1938 ൽ ആയിരുന്നു, രാജ്യം ജർമ്മനിയും.
( ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍