ലോക്സഭാംഗങ്ങൾ E = mc2 എന്ന് വിളിച്ചുകൂവുമെന്ന് കരുതിയോ; പഠിച്ചതല്ലേ പാടാനാവൂ; ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം; ജയ് ശ്രീറാം, അള്ളാഹു അക്ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയായി ലോകസഭയിൽ മുഴങ്ങിയ മത-വർഗ്ഗ മുദ്രാവാക്യങ്ങൾ ഭാവിയിൽ ആചാരമാവും; സി രവിചന്ദ്രൻ എഴുതുന്നു: ജാതി പാർലമെന്റ്
സി രവിചന്ദ്രൻ
ജാതി പാർലമെന്റ്
(1) മഹാരാഷ്ട്രയിൽ 2018 നവമ്പറിൽ പുതിയതായി ഏർപ്പെടുത്തിയ മറാത്തകൾക്കുള്ള ജാതിസംവരണം(16%) അവിടുത്തെ മൊത്തം സംവരണം 68 ശതമാനമാക്കിയിരുന്നു. ഇത്തരത്തിൽ അധികസംവരണം നൽകാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടെന്നാണ് മുംബൈ ഹൈക്കോടതി വിധിച്ചിരിക്കുന്നു. കണക്ക് പരിശോധിച്ച് മറാത്തകൾക്ക് 16% സംവരണം നൽകുന്നത് ന്യായീകരിക്കാനാവില്ലെന്നും പന്ത്രണ്ടോ(വിദ്യാഭ്യാസ സ്ഥാപനങ്ങൾ) പതിമൂന്നോ ശതമാനം(സർക്കാർ സർവീസ്) മതിയാകും എന്നും മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. സാധാരണ കോടതികൾ ഇത്തരം നീക്കങ്ങൾക്ക് തടയിടുമെന്നാണ് കരുതപ്പെട്ടിരുന്നത്. മുമ്പ് അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എന്നാൽ സംസ്ഥാന നിയമസഭ പ്രകടമാക്കിയ ഈ അധികാരം തത്വത്തിൽ മുംബൈ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ 33 ശതമാനം വരുന്ന മധ്യ-ഉപരിവർഗ്ഗമാണ് മറാത്തകൾ. ശരിക്കും പറഞ്ഞാൽ അവിടുത്തെ ഭരണവർഗ്ഗം. ഈ വിധിക്കെതിരെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ തങ്ങളുടെ വാദംകേൾക്കണമെന്ന് കാണിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ കവിയറ്റും സമർപ്പിച്ചിട്ടുണ്ട്. എന്താ ശുഷ്കാന്തി!
(2) രാജ്യത്തെ സമ്പൂർണ്ണ ജാതി സംവരണത്തിലേക്ക് വലിച്ചിഴയ്ക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് പ്രചോദനമായി തീരാവുന്ന വിധിന്യായമാണിത്. ജനങ്ങളെ സേവിക്കാനും അവശർക്ക് വേണ്ടി ആർത്തലയ്ക്കുന്നവരാണെന്ന് സ്ഥാപിച്ചെടുക്കാനും ഇതിലും നല്ല മാർഗ്ഗമില്ലെന്ന് രാഷ്ട്രീയ കക്ഷികളോടും ഭരണാധികാരികളോടും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ബാക്കി വരുന്നത് ഇങ്ങനെ പിച്ചിക്കീറി കൊടുത്തുകൊണ്ടിരുന്നാൽ മതി. പേരെടുക്കാം, ആളുകളിക്കാം; വിശേഷിച്ച് സാമ്പത്തിക ചിലവുമില്ല. നൂറ് ശതമാനവും കൊടുത്തു കഴിഞ്ഞാൽ എന്തു ചെയ്യും എന്ന ചോദ്യം മാത്രം ബാക്കി. സുപ്രീംകോടതിയെ ആണ് സംവരണവിരുദ്ധർ ഇപ്പോഴും ഉറ്റുനോക്കുന്നത്. ആരാണ് ഈ സംവരണവിരുദ്ധർ? തങ്ങളുടെ ജാതിക്ക് കിട്ടണം എന്നാൽ വേറെ ചില ജാതികൾക്ക് കിട്ടരുത് എന്ന് ശക്തിയുക്തം വാദിക്കുന്ന ജാതിവാദികളാണ് രാജ്യത്തെ സംവരണവിരുദ്ധരിലെ പ്രബലവിഭാഗം. അന്യന്റെ വിശ്വാസം അന്ധവിശ്വാസം എന്നതുപോലെ സ്വന്തം സംവരണം ചക്കര എന്ന രീതിയിലുള്ള സങ്കുചിത ജാതിവാദം മാത്രമാണിത്. ഇക്കൂട്ടർ ജാതിസംവരണത്തെ എതിർക്കുന്നില്ല. മറിച്ച് എല്ലാവർക്കും കൊടുക്കുന്നതിനോടാണ് എതിർപ്പ്. സംവരണം കിട്ടായാൽ ആർക്കും പുളിക്കില്ലെന്ന കാര്യം ഇവർ സൗകര്യപൂർവം മറക്കും.
(3) ജാതിസംവരണം പോലുള്ള പ്രതിലോമകരവും സാമൂഹിക വിഭജനത്തിൽ അധിഷ്ഠിതവുമായ പരിരക്ഷകൾ സമൂഹത്തിന്റെ പൊതുതാല്പര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഉതകുന്നതല്ല എന്ന് വാദിക്കുന്ന സംവരണത്തെ തന്നെ എതിർക്കുന്ന ചെറിയൊരു ന്യൂനപക്ഷവും ഇക്കൂട്ടത്തിലുണ്ട്. സുപ്രീംകോടതിക്ക് എന്തുചെയ്യാനാവും? കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ മുന്നാക്ക മുസ്ലീങ്ങൾ അടക്കമുള്ള മുന്നാക്കജാതികൾക്ക് 10 ശതമാനം ജാതിസംവരണം കൊണ്ടുവന്നപ്പോൾ ബി.എസ്പിയും റാംവിലാസ് പസ്വാന്റെ പാർട്ടിയുമടക്കമുള്ള രാജ്യത്തെ മുഴുവൻ രാഷ്ട്രീയ കക്ഷികളും അതിനെ അനുകൂലിക്കുകയാണുണ്ടായത്. സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന സിപിഎം പോലുള്ള കക്ഷികൾ തങ്ങളുടെ നിലപാടിനുള്ള സാധൂകരണമായി ഈ നീക്കത്തെ കണ്ടു. ഭരണഘടനാ ഭേദഗതി സഹിതമാണ് ബിജെപി സർക്കാർ പത്ത് ശതമാനം അധികസംവരണം കൊണ്ടുവന്നത്.
(3) സാമ്പത്തികസംവരണം എന്നാണ് പേരിട്ടതെങ്കിലും സംഗതി ജാതിസംവരണം തന്നെയായിരുന്നു. അതനുസരിച്ച് രാജ്യത്തെ നിലവിലുള്ള ജാതിസംവരണം 60 ശതമാനമാണ്. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നാണ് നിലവിലുള്ള മാനദണ്ഡം. ഈ ബുദ്ധി തങ്ങൾക്ക് തോന്നിയില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ കുണ്ഠിതം. അധികാരത്തിലെത്തിയാൽ ഒ.ബി.സികൾക്ക് ഇപ്പോഴുള്ള സംവരണം(27 ശതമാനം) ഇരട്ടിയാക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തുമെന്നും വാർത്തകളുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയുടെ പുതിയ വിധി ഇപ്പോൾ തന്നെ 50 ശതമാനത്തിലധികം സംവരണം നിലവിലുള്ള സംസ്ഥാനങ്ങളിലെ റിക്രൂട്ട്മെന്റിന് കൂടുതൽ നിയമസാധൂകരണം കൊണ്ടുവരുന്നു എന്ന് മാത്രമല്ല ആ വഴിക്ക് സഞ്ചരിക്കാൻ ബാക്കി സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളെയും രാഷ്ട്രീയകക്ഷികളെയും വലിയതോതിൽ പ്രേരിപ്പിക്കുന്നതുമാണ്.
(5) സമൂഹത്തെ അടിമുടി ജാതീയമായി വിഭജിക്കുകയും ജാതി സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന സംവരണാസക്തി ഒരു ആധുനിക നാഗരികത ആയിത്തീരാനുള്ള നമ്മുടെ സാധ്യതകളെ ദുർബലപ്പെടുത്തും എന്ന് ആർക്കാണറിയാത്തത്? കയ്യടി രാഷ്ട്രീയവും സ്വത്വവാദപ്രഘോഷണങ്ങളും തിമിർക്കുകയാണ്. ജാതിസംവരണത്തെ അനുകൂലിക്കുന്നതോടെ എളുപ്പത്തിൽ നന്മമരങ്ങളായി അടയാളപ്പെടുത്താം എന്നാണ് പലരുടെയും കണക്കുകൂട്ടൽ. കേരളത്തിൽ ഇന്ന് ജാതിസംവരണം ഇല്ലാത്ത ജാതി ഏതാണ്? സർക്കാർ സർവീസിലെ എല്ലാ തൊഴിൽ-വിദ്യാഭ്യാസ സാധ്യതകളും ജാതി-മത അടിസ്ഥാനത്തിൽ മാത്രം വീതിക്കുന്ന അവസ്ഥയാണിത്. മനുഷ്യന് സമ്പൂർണ്ണത കൈവരിക്കാനാവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. ജാതി സംവരണത്തിന്റെ കാര്യത്തിലെങ്കിലും ഈ പ്രാപഞ്ചിക തത്വം തിരുത്താൻ നമുക്ക് സാധിച്ചേക്കും.
(6) ഇന്ത്യൻ പാർലമെന്റിനെ ജാതിപാർലമെന്റാക്കാണം എന്ന ജാതിവാദികളുടെ ചിരകാലാഭിലാഷം ഏറെക്കുറെ സഫലമായ അവസ്ഥയാണുള്ളത്. പുതിയ ലോക്സഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ വേളയിൽ അംഗങ്ങൾ വായിൽതോന്നുന്ന മുദ്രാവാക്യങ്ങളൊക്കെ മുഴക്കിയത് വിവാദമായിരുന്നു. ജയ് ശ്രീറാം, അള്ളാഹു അക്ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയുള്ള മത-വർഗ്ഗ മുദ്രാവാക്യങ്ങൾ അനുസ്യൂതം മുഴങ്ങി. കൂടെ മേമ്പൊടിയായി ജാതി മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. രാജ്യത്തിന് എന്തോ വലിയ അത്യാഹിതം സംഭവിച്ചതുപോലെയായിരുന്നു പല ബൗദ്ധികപ്രമുഖന്മാരുടെയും പ്രതികരണം. അംഗങ്ങൾ എൽ.കെ.ജി കുട്ടികളെ പോലെ പെരുമാറിയത്രെ. ലോക്സഭാംഗങ്ങൾ പിന്തെന്തുവേണം? E = mc2 എന്നവർ വിളിച്ചുകൂവുമെന്ന് കരുതിയോ? പഠിച്ചതല്ലേ പാടാനാവൂ? ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരപാത പരിശോധിച്ചാൽ ഇത്തരം രംഗങ്ങൾ ഭാവിയിൽ വാർത്ത അല്ലാതാകും എന്നുറപ്പാണ്. പകരം അതൊരു ആചാരമായി തീരും. ആചാരം സംരക്ഷിക്കാൻ വിപ്ലവപാർട്ടിക്കാർ ബിൽ അവതരിപ്പിക്കും. ആചാരലംഘനം നവോത്ഥാനമായി മാറും.
(സി രവിചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍