പാക്കിസ്ഥാനിൽ അസിയയെ തൂക്കികൊല്ലണം എന്നലറിക്കൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ; അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾ വരെ അവർക്കിടയിലുണ്ടാവും; ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്; അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം; വിശ്വാസികളാണവർ, 'പാവം ഭക്തർ', 'നിഷ്കളങ്കരായ' വിശ്വാസികൾ; സി രവിചന്ദ്രൻ എഴുതുന്നു; തടവറയല്ലേ സുഖപ്രദം!
സി രവിചന്ദ്രൻ
തടവറയല്ലേ സുഖപ്രദം!
(1) അയൽക്കാരികളായ മുസ്ലിം സ്ത്രീകളുമായുള്ള വാക്കുതർക്കത്തിനിടെ ഇസ്ലാംവിരുദ്ധപരാമർശങ്ങൾ നടത്തി എന്ന ആരോപണത്തെ തുടർന്ന് 2010 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചു മക്കളുടെ മാതാവായ അസിയാ ബീബി(47) എന്ന ക്രൈസ്തവ വനിതയെ ശിക്ഷിക്കാൻ പര്യാപ്തമായ തെളിവുകളില്ലാത്തതിനാൽ പാക്കിസ്ഥാൻ സുപ്രീംകോടതി 2018 ഒക്ടോബർ 31 ന് വെറുതെ വട്ടിരുന്നു. എന്നാൽ അസിയയെ പരസ്യമായി തൂക്കികൊല്ലണം എന്നാവശ്യപ്പെട്ട് ഇപ്പോൾ പാക്കിസ്ഥാനിലെമ്പാടും വ്യാപകമായ അക്രമസമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. തെഹ്രിക്-ഇ-ലബെക്ക് എന്ന പേരുള്ള മതനിന്ദാകുറ്റക്കാരെ ശിക്ഷിക്കുന്നതിൽ സവിശേഷ താല്പര്യം കാണിക്കുന്ന മതസംഘടനയാണ് അരാജകത്വം അഴിച്ചുവിടുന്നതിൽ മുമ്പന്തിയിലുള്ളതെങ്കിലും പാക്കിസ്ഥാനിലെ മുസ്ലിംപൊതുമനസ്സിന്റെ കാര്യവും ഭിന്നമല്ല.
സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലകൊള്ളുന്ന ഒരു ന്യൂനപക്ഷം അവിടെയുണ്ടെങ്കിലും ആർക്കും നാവ് പൊന്തുന്നില്ല. വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും പ്രധാനമന്ത്രി ഇമ്രാൻഖാനും എതിരെയാണ് പ്രക്ഷോഭകരുടെ രോഷം മുഴുവൻ. കുറ്റാരോപണത്തിന്റെ പേരിൽ കഴിഞ്ഞ എട്ടുവർഷം തടവിലായിരുന്ന ഒരു സാധുസ്ത്രീയുടെ ജീവന് വേണ്ടിയാണ് രാജ്യം മുഴുവൻ മുറവിളി കൂട്ടുന്നത്. തന്നെ ഒരിക്കലും മോചിപ്പിക്കരുതേ എന്നാവും വിദേശത്ത് പോയി ഭർത്താവും, കുടുംബുമൊത്ത് ജീവിക്കാൻ കൊതിച്ച അസിയ ഇപ്പോൾ ആഗ്രഹിക്കുന്നത്. രാജ്യംവിടാൻ അസിയയെ അനുവദിക്കരുത് എന്നാണ് മതവെറിയരുടെ പ്രധാന ആവശ്യം. ഒരുപക്ഷെ ജീവിതത്തിലൊരിക്കലും തടവറയെ അവർ ഇത്രമേൽ സ്നേഹിച്ചിട്ടുണ്ടാവില്ല. മോചനം ദുഃഖമാണ് അസിയ, തടവറയല്ലേ സുഖപ്രദം!
(2) വിധിയെഴുതിയിട്ടും മതവെറിയരെ ഭയന്ന് അത് മൂന്നാഴ്ച വൈകിപ്പിച്ച മൂന്ന് സുപ്രീംകോടതി ന്യായാധിപരുടെ ജീവനും അപകടത്തിലാണ്. 2011 ജനുവരിയിൽ അസിയയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകണമെന്നും മതനിന്ദാനിയമം (Blasphemy Law) കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചാബ് ഗവർണ്ണർ തൻസീർ മുഹമ്മദിനെ സ്വന്തം അംഗരംക്ഷകൻ മുംതസ് ഖാദ്രി വെടിവെച്ചുകൊന്നു. 2016 മാർച്ചിൽ തൂക്കിലേറ്റപ്പെട്ട ഖാദ്രിയുടെ ശവസംസ്ക്കാര ഘോഷയാത്രയിൽ കണ്ണീരുംകയ്യുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. തുടർന്ന് ഏതാനും ആഴചകൾക്കുള്ളിൽ ലാഹോറിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചപ്പോൾ കൊല്ലപ്പെട്ടത് എഴുപത് പേരാണ്.
തൊട്ടടുത്ത മാസം മതനിന്ദാ നിയമം പരിഷ്ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യമന്ത്രിയും ക്രിസ്തുമതവിശ്വാസിയുമായ ഷബാസ് ബാട്ടി ഇസ്ലാമാബാദിൽ വെച്ച് കൊല്ലപ്പെട്ടു. മതനിന്ദകർക്ക് മരണം എന്ന മുദ്രാവാക്യവുമായി തെരുവു നിറയ്ക്കുന്ന വിശ്വാസികളെ എങ്ങനെ നേരിടണം എന്നറിയാതെ കഴിഞ്ഞ ജൂലൈയിൽ മതനിന്ദാകുറ്റത്തെ ശക്തമായി ന്യായീകരിച്ച് അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ അന്ധാളിച്ചു നിൽക്കുന്നു. മതവെറിയർക്ക് ഗണ്യമായ സ്വാധീനമുള്ള പൊലീസും പാക്കിസ്ഥാൻ ആർമിയും വ്യക്തമായ തീരുമാനമെടുക്കാതെ തുള്ളിക്കളിക്കുന്നു. ശരിക്കും മതങ്ങൾ വിഭാവനം ചെയ്യുന്ന നരകമായി പാക്കിസ്ഥാൻ.
(3) അസിയയെ തൂക്കികൊല്ലണം എന്നലറികൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ. അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾവരെ അവർക്കിടയിലുണ്ടാവും. യുദ്ധവിരുദ്ധപ്രവർത്തകർ, പ്രകൃതിസ്നേഹികൾ, കലാകാരന്മാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കച്ചവടക്കാർ....ഒക്കെ അവർക്കിടയിലുണ്ട്. മനുഷ്യമനസ്സിന്റെ സഹജമായ നന്മയെല്ലാം നഷ്ടപെട്ട് കൊലയാളികളെ പോലെ ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്. പലജനം, ഒരു രോഗം! അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം, ആ വാർത്ത കാതുകുളിർക്കെ കേൾക്കണം. അങ്ങനെ ചോര കാണുമ്പോൾ പ്രീതിപ്പെടുന്ന ഗോത്രദൈവത്തിന്റെ പ്രീതി സമ്പാദിക്കണം. വിശ്വാസികളാണവർ. എല്ലാവരും പൊന്നേ പോറ്റി എന്നൊക്കെ വിളിച്ച് താലോലിക്കുന്ന വിശ്വാസികൾ... 'പാവം ഭക്തർ'... 'നിഷ്കളങ്കരായ' വിശ്വാസികൾ....
(4) പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് കൊല്ലുക എന്നത് അമ്പരപ്പിക്കുംവിധം എളുപ്പമാണ്. അനിഷ്ടം തോന്നുന്ന ആരുടെയും ജീവനെടുക്കാം. മുഹമ്മദിനെയോ ഖുർ-ആൻ എന്ന പുസ്തകത്തെയോ അവഹേളിച്ചു എന്നൊരു കഥയുണ്ടാക്കുക. പോട്ട മോഡലിൽ ഒന്നു രണ്ട് സാക്ഷ്യങ്ങൾ...ശേഷം കാര്യം ആൾക്കൂട്ടം നോക്കിക്കൊള്ളും. കുറ്റാരോപിതരുടെ ഭാഗം വാദിക്കാൻ വക്കീലുണ്ടാവില്ല, അഥവാ ഉണ്ടായാൽ അവരുടെ വിധിയും ഭിന്നമാകില്ല. വിധി പറയേണ്ട ന്യായാധിപന്മാർ ജീവനുംകൊണ്ട് പലായനം ചെയ്യും.
മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ടവരെ കൊല്ലാൻ കൽപ്പിക്കാത്ത വിധി പ്രഖ്യാപിക്കുന്നവന് ശമ്പളം മരണമായെന്നുവരാം. വിധി എതിരായെങ്കിൽ നിയമം കയ്യിലെടുക്കും. ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിക്കും, വാഹനങ്ങൾ കത്തിക്കും, വസ്തുവകകൾ കൊള്ളയടിക്കും..എതിരെ ഒരക്ഷരം ശബ്ദിക്കാനാവാതെ ഭരണകൂടം സ്വന്തം തൊണ്ടയ്ക്ക് കുത്തിപ്പിടിക്കും. ഇതൊക്കെ അങ്ങ് പാക്കിസ്ഥാനിലല്ലേ എന്ന് സമാധാനിക്കാൻ വരട്ടെ. ബംഗ്ലാദേശിൽ ഇരുപതോളംപേരാണ് കഴിഞ്ഞ നാലഞ്ചുവർഷങ്ങൾക്കുള്ളിൽ മതവെറിയരുടെ കൊലക്കത്തിക്ക് ഇരയായത്. കൈവെട്ട് രാജ്യമായി ഇന്ത്യ മാറിയിട്ട് കാലമേറെയായില്ല. ഇവിടെ ഉറങ്ങിക്കിടക്കുന്നത് തന്നെയാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പ്രകടമാകുന്നത്. മതത്തിന് 'തനിക്കൊണം' കാണിക്കാൻ പറ്റാത്ത രീതിയിലുള്ള ചില പരിമിതികൾ ഈ രാജ്യത്തുള്ളതാണ് പലർക്കും ഇതൊക്കെ കഥകളായി തോന്നാൻ കാരണം.
(5) അവിഭക്ത ഇന്ത്യയിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിറ്റ് എം.എ ചാമുപതി രചിച്ച 58 പേജുള്ള ഉറുദു പുസ്തകമാണ് റസൂൽ രംഗീല. 1927 ൽ മഹാശെ രാജ്പാൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിൽ മുഹമ്മദിനെതിരെയുള്ള പരാമർശം ഉണ്ടെന്ന വാദമുയർത്തി ഐ.പി.സി 153-എ പ്രകാരം പ്രസാധകനെ ശിക്ഷിക്കണമെന്ന മുറവിളി ഉയർന്നു. 153-എ രണ്ട് മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതിനെതിരെയുള്ള വകുപ്പാണ്. ആവശ്യം നടപ്പിലാക്കികിട്ടാനായി മുസ്ലിം പൊതുസമൂഹം അക്രമത്തിലേക്ക് തിരിഞ്ഞു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെയുള്ള ശിക്ഷാനിയമം പ്രസ്തുത വിഷയത്തിൽ അസാധുവായതിനാൽ മഹാശെ രാജ്പാലിനെ ലാഹോർ ഹൈക്കോടതി വെറുതെവിട്ടു. മുസ്ലിം പൊതുസമൂഹത്തിന് വിധി സ്വീകാര്യമായില്ല. പ്രത്യക്ഷവും പരോക്ഷവുമായ കൊലവിളികൾ ഉയർന്നു. രാജ്പാലിനെ കൊല്ലാൻ വേണ്ടത്ര വിഷം നിയമത്തിന് ഇല്ലെങ്കിൽ അത് സാധ്യമാക്കുന്ന നിയമം ഉണ്ടാക്കണം എന്നായി. അങ്ങനെയാണ് ബ്രീട്ടീഷ് ഭരണകൂടം 295 എ എന്ന മതനിന്ദാകുറ്റം 1927 ൽ കൊണ്ടുവരുന്നത്.
(6) മുഹമ്മദലി ജിന്നയെപ്പോലുള്ളവർ ഈ വകുപ്പ് മതവിമർശനം നടത്തുന്നവർക്കെതിരെയും ചരിത്രകാരന്മാർക്കെതിരെയും ഉപയോഗിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ഈ വകുപ്പ് പ്രകാരവും മഹാശെ രാജ്പാൽ ശിക്ഷാർഹനല്ലെന്ന് ലാഹോർ ഹൈക്കോടതി 1929 ഏപ്രിൽ 6 ന് വിധി പ്രസ്താവിച്ചു. എന്നാൽ, മുഹമ്മദിനെ വിമർശിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ച പ്രസാധകനെ കുത്തികൊന്ന് ഇലം ദിൻ എന്ന പത്തൊമ്പത് വയസ്സുകാരൻ 'മതവിധി' നടപ്പിലാക്കി. ലാഹോർ കോടതി കൊലയാളിക്ക് വധശിക്ഷ വിധിച്ചു. 'സാരേജഹാം സെ അച്ചാ'യുടെ കർത്തവായ കവി മുഹമ്മദ് ഇക്ബാലിന്റെ നിർദ്ദേശപ്രകാരം മുഹമ്മദലി ജിന്ന തന്നെ കൊലയാളിക്ക് വേണ്ടി അപ്പീൽ ഹർജിയുമായി കോടതിയിൽ ഹാജരായി. പക്ഷെ അപ്പീൽ തള്ളപ്പെട്ടു.
1929 ഒക്ടോബർ 31 ന് ഇലം ദീനെ തൂക്കിലേറ്റി. കൊലയാളിയുടെ ശവസംസ്ക്കാര ചടങ്ങിൽ കവി മുഹമ്മദ് ഇക്ബാലിനെ പോലുള്ളവർ അയാളുടെ ബലിദാനത്തെ വാഴ്ത്തിപ്പാടി. സമാനമായ ആവേശം കാണിച്ച മറ്റൊരു കവി ദീൻ മുഹമ്മദ് തസീർ ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് 2011 ൽ അസിയയ്ക്ക് നീതി കിട്ടണമെന്ന് വാദിച്ചതിന്റെ പേരിൽ മുംതാസ് ഖ്വാദ്രി എന്ന അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ട മുൻ പഞ്ചാബ് ഗവർണ്ണർ സൽമാൻ തസീർ! ഈ വിഷയത്തിൽ അന്ന് എം.കെ ഗാന്ധിയെപ്പോലുള്ളവർ സ്വീകരിച്ച അഴുകൊഴമ്പൻ സമീപനം ഇസ്ലാമോഫോബിയയുടെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അംബേദ്ക്കറിനെപ്പോലുള്ളവർ ഗാന്ധിയെ ഈ ഭീരുത്വത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
(7) ഇന്ന് അസിയ ബീബി ഏതോ അജ്ഞാതകേന്ദ്രത്തിൽ തടവിലാണ്. അതെവിടെയാണ് എന്നു കണ്ടുപിടിക്കപ്പെടുന്നതുവരെയേ അവർക്കായുസുള്ളൂ എന്ന പ്രചരണം മതവെറിയർ നടത്തുന്നുണ്ട്. തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് അസിയയുടെ ഭർത്താവ് അമേരിക്കൻ പ്രസിഡന്റിനോടും യു.കെ പ്രധാനമന്ത്രിയോടും അഭ്യത്ഥിച്ചിട്ടുണ്ട്.
പ്രക്ഷോഭകാരികൾ ഇന്ത്യയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി അഹ്സാൻ ഇക്ബാൽ രംഗത്തുവന്നതാണ് രസകരമായ മറ്റൊരു കാര്യം. വാഹനങ്ങളുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കോൺവെക്സ് മിററുകളിൽ എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ- 'Objects in mirror are closer than they appear.' അയൽപക്കത്ത് കാണുന്ന പല കാഴ്ചകളും നാം വിചാരിക്കുന്നതിലും അരികെയാണെന്ന് തിരിച്ചറിയണം; സമാനരോഗങ്ങൾ എവിടെയും ഏറെക്കുറെ സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുമെന്നും (തുടരും)
( പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും പ്രഭാഷകനമായ സി രവിചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്