ശബരിമലയിലെ യുവതീപ്രവേശനവിധിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നു; അത് നടപ്പിലാകുന്നത് പുരോഗമനമായോ നവോത്ഥാനമായോ കാണുന്നില്ല; അമ്പത് ശതമാനം പേർ അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസം നൂറ് ശതമാനം അനുഷ്ഠിക്കുന്നതിലെ പുരോഗമനമേ അവിടെയുള്ളൂ; സ്ത്രീകൾക്ക് വേണ്ടി ബിവറേജസ് ഒരു പ്രത്യേക ക്യൂ തുറക്കുന്നതുപോലയേ ഉള്ളൂ ഇത്; ഇവിടെ 'നവോത്ഥാനം' എന്ന് പറഞ്ഞുവെച്ചു നീട്ടുന്നത് കള്ളനോട്ടാണ്; ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം; സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം
(1) ശബരിമലയിലെ സ്ത്രീവിഷയം സംബന്ധിച്ച് കാര്യമായി പ്രതികരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിനു വിശദീകരണം നൽകിയിട്ടുള്ളതാണ്. കാര്യങ്ങൾ ഒരിക്കൽകൂടി സംഗ്രഹിക്കാം: മുമ്പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇക്കാര്യത്തിൽ ചർച്ചയ്ക്കോ പ്രചാരണം നടത്താനോ താല്പര്യമില്ല. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. പക്ഷെ അത് നടപ്പിലാകുന്നത് പുരോഗമനമായോ നവോത്ഥാനമായോ കാണുന്നില്ല. കേരളസമൂഹത്തിന്, വിശേഷിച്ച് സ്ത്രീകൾക്ക് പത്തുപൈസയുടെ ഗുണമില്ലാത്ത സംഘർഷമാണ് ഇപ്പോൾ ഇതു സംബന്ധിച്ച് കേരളത്തിൽ നടക്കുന്നത്. ഇതിൽ ഏത് ഭാഗം വിജയിച്ചാലും കൂടുതൽ ഇരുണ്ട കേരളമായിരിക്കും ഫലം. ഇവിടെ 'നവോത്ഥാനം' എന്ന് പറഞ്ഞുവെച്ചു നീട്ടുന്നത് കള്ളനോട്ടാണ്.
(2) കഴിഞ്ഞ ഒന്നുരണ്ടു മാസമായി ഈ വിഷയം സംസാരിക്കാൻ നിരവധി ക്ഷണങ്ങളുണ്ടായിട്ടുണ്ട്. സമയം-താല്പര്യം രണ്ടും കുറവായിരുന്നു. esSENSE ഉം ഈ വിഷയം സംസാരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും ഡിസംബർ 9 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കൊട്ടാരക്കരയ്ക്കടുത്ത് അടൂരിൽ ഒരു പബ്ലിക് മീറ്റിംഗിൽ ഇതു സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് അവതരണം. വിഷയം: 'ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം'. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച വിഷയത്തെ ഇന്ത്യൻ ഭരണഘടന, ആചാരം, കോടതിവിധികൾ, ശാസ്ത്രീയമനോവൃത്തി.. തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യാനുള്ള ശ്രമമാണ് ഈ അവതരണം.
3) ഭരണഘടനയുടെ അപ്രമാദിത്വം, പൗരവകാശങ്ങളുടെ സംസ്ഥാപനം എന്നിവയാണ് ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ പിന്തുണയ്ക്കുന്നതിന്റെ മുഖ്യ കാരണം. ഈ വിധി നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ഭാവിയിൽ ഏകീകൃത സിവിൽകോഡ് ഉൾപ്പടെയുള്ള പല പൗരാവകാശങ്ങളും ലിംഗനീതി നിയമങ്ങളും നടപ്പാക്കാൻ സ്റ്റേറ്റിന് കഴിയാതെ വരും, കോടതിവിധികളെ ആൾക്കൂട്ടത്തെ ഇറക്കി അക്രമത്തിലൂടെ നിഷ്പ്രഭമാക്കാം എന്ന അവസ്ഥ വരും. ജനാധിപത്യം പുലരാൻ അത് തടസ്സമായി മാറും. സ്ത്രീകളുടെ ആർത്തവം അശുദ്ധിയും അയിത്തവുമാണെന്ന അപരിഷ്കൃതമായ പാരമ്പര്യബോധം സമൂഹത്തിൽ ശക്തിപെടും....
(4) അതേസമയം ഈ പോരാട്ടം വിജയിച്ചാൽ, യുവതികൾ മലകയറിയാൽ, അതുകൊണ്ട് ഈ സമൂഹത്തിനോ സ്ത്രീകൾക്കോ ഗുണമില്ലെന്ന് മാത്രമല്ല അന്ധവിശ്വാസങ്ങളുടെ ഇരുട്ട് വർദ്ധിക്കുകയും അന്ധവിശ്വാസങ്ങൾ അനുഷ്ഠിക്കാനുള്ള അവസരസമത്വത്തിന് വേണ്ടി മാത്രം പോരാടുന്ന സമൂഹമായി നാം മാറുകയും ചെയ്യും. ലിംഗസമത്വം നടപ്പിലാക്കേണ്ട മറ്റനവധി അവശ്യ മേഖലകൾ ബാക്കി നിൽക്കെ അന്ധവിശ്വാസങ്ങൾ അനുഷ്ഠിക്കാനുള്ള കാര്യത്തിൽ മാത്രം ഉശിരൻ സമരം നടത്തുന്നതിൽ കഥയില്ല. ഈ സമരം വിജയിച്ചാൽ നവോത്ഥാനപരമായി നാം ഏറെ പിന്നോട്ടുപോകും, പരാജയപ്പെടും. സ്ത്രീകൾ മല കയറും. അമ്പത് ശതമാനം പേർ അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസം നൂറ് ശതമാനം അനുഷ്ഠിക്കുന്നതിലെ പുരോഗമനമേ അവിടെയുള്ളൂ. സ്ത്രീകൾക്ക് വേണ്ടി ബിവറേജസ് ഒരു പ്രത്യേക ക്യൂ തുറക്കുന്നതുപോലയേ ഉള്ളൂ ഇത്. ഇതാണ് വിജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം എന്നു പറയുന്നതിലൂടെ അർത്ഥമാക്കുന്നത്.
(5) ഇനി തോറ്റാൽ അത് മതശക്തികളെ കൂടുതൽ ശക്തിപെടുത്തും, രാഷ്ട്രീയം കൂടുതൽ മതവൽക്കരിക്കപ്പെടും. വർദ്ധിച്ച അന്ധവിശ്വാസ സംരക്ഷണത്തിലാണ് അത്തരമൊരു തോൽവി അവസാനിക്കുക. അതോടെ സമസ്തമേഖലകളിലും മതാധിപത്യം വർദ്ധിക്കും, കോടതിവിധികൾക്ക് പുല്ലുവിലയാവും, പൗരാവകാശങ്ങളും ഭരണഘടനപരമായ അവകാശങ്ങളും ലംഘിക്കപ്പെടും. മതത്തിനും വിശ്വാസത്തിനും മുകളിൽ ഒന്നിനും പറക്കാനാവില്ലെന്ന അവസ്ഥവരും. അതാണ് താരതമ്യേന വലിയ അപകടം. കോടതിവിധി നടപ്പിലാക്കിയാലും മഹാഭൂരിപക്ഷം വരുന്ന അന്ധവിശ്വാസികളായ സ്ത്രീകൾക്ക് അപ്പോഴും പോകാതിരിക്കാം. പക്ഷെ ഈ ഭൂരിപക്ഷം വളരെ പെട്ടെന്ന് ന്യൂനപക്ഷമായി മാറുമെന്നത് വേറെകാര്യം. അപ്പോൾ തോറ്റാലും തോൽക്കും, ജയിച്ചാലും തോൽക്കും! രണ്ടും ഫലത്തിൽ കേരളത്തിന് ഗുണകരമല്ല. ആ നിലയിൽ, സമൂഹം മുഴുവൻ ഇത്ര വലിയ പരിഗണന കൊടുക്കേണ്ട വിഷയമായി ഇതിനെ കാണാനാവില്ല.
(6) സ്ത്രീകൾ പോകാതിരിക്കുന്നതുകൊണ്ട് ശബരിമല എന്ന അന്ധവിശ്വാസം ദുർബലപ്പെടുമോ എന്നൊരു ചോദ്യമുണ്ട്. അതെ എന്നാണ് ഉത്തരം. ആചരിക്കാത്ത അന്ധവിശ്വാസങ്ങൾ അടിച്ചമർത്തിയ അനുരാഗം പോലെയാണെന്ന് വാദിക്കാം. കാരണം പ്രകടിത രൂപമില്ലെങ്കിലും അതില്ലാതാകുന്നില്ല. പക്ഷെ മതം, മതപരത(religiosity) എന്നീ കാര്യങ്ങൾ പരിഗണിക്കുമ്പോൾ അനുഷ്ഠാനം, അനുഷ്ഠാനത്തിലെ പങ്കാളിത്തം, അതിന്റെ സാമ്പത്തികവശം....എന്നിവയൊക്കെ കൂടുതൽ പേരെ അന്ധവിശ്വാസികളാക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. അനുഷ്ഠാനവശം ശക്തിപ്പെടുന്നത് അനുകരണഭ്രമം വർദ്ധിപ്പിക്കും. കാണുന്നവരും കേൾക്കുന്നവരുംകൂടി 'ആചാരികള്' ആയിമാറും. ലഘുരൂപത്തിൽ തുടങ്ങുന്ന പല മതസംരഭങ്ങളും മഹാസംഭവങ്ങളായി വളരുന്നത് അങ്ങനെയാണ്. ശബരിമലയും മെക്കയുമൊക്കെ മികച്ച ദൃഷ്ടാന്തങ്ങളാണ്.
അന്ധവിശ്വാസം കുറച്ചുപേരേ ആചരിക്കുന്നുള്ളൂ എങ്കിൽ അത് സഹായകരമാണ്. സാമ്പത്തികവും സാംസ്കാരികവും ഭരണപരവുമായ പലയിനം പ്രഭാവങ്ങൾ അതുണ്ടാക്കും. ഉദാഹരണമായി ആറ്റുകാൽ പൊങ്കാല 20 വർഷത്തിന് മുമ്പ് കുറച്ച് പേരെ ആചരിച്ചിരുന്നുള്ളൂ. പക്ഷെ ഇന്ന് അതേ അന്ധവിശ്വാസം കൂടുതൽപേർ ആചരിക്കുമ്പോൾ സമൂഹത്തിൽ അത് നിറയ്ക്കുന്ന ഇരുട്ട് വർദ്ധിക്കുകയാണ്. കുറച്ചുപേർ ചെയ്ത്, പിന്നെയും കുറഞ്ഞ്, എല്ലാവരും മറന്ന അന്ധവിശ്വാസങ്ങളാണ് ഈ സമൂഹത്തിൽ ഇത്രയും വെളിച്ചംകൊണ്ടുവന്നത്. അന്ധവിശ്വാസവും ആചാരവും ദൈവത്തെപ്പോലെയാണ്. മനുഷ്യൻ പിന്തുണച്ചാലേ അവ ജീവിക്കൂ. പിന്തുണ കുറഞ്ഞാൽ നിലനിൽപ്പ് ദുർബലപ്പെടും.
(6) സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും 'ശരിക്കും നേട്ടമുണ്ടാകുന്ന' അവസരസമത്വത്തിന് കൂടുതൽ പരിഗണന നൽകേണ്ടത്. സ്ത്രീകളെ ശരിക്കും തുണയ്ക്കുന്ന(in real terms) സാമൂഹിക-നിയമ പരിഷ്ക്കാരങ്ങൾക്ക് വേണ്ടിയാണ് സ്ത്രീപക്ഷവാദികളും ജനാധിപത്യവാദികളും പോരാടേണ്ടത്. ഋണാത്മകമായ നേട്ടങ്ങൾ (negative gains) സമ്മാനിക്കുന്ന പരിഷ്കാരങ്ങൾ പ്രയോജനരഹിതമാണ്. ഉദാഹരണമായി, ശബരിമല വിഷയത്തിൽ കാണിക്കുന്നതിന് സമാനമായ വാശിയും പോരാട്ടവീര്യവും ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ കാണിച്ചാൽ അതുകൊണ്ട് സ്ത്രീകൾക്ക്, വിശേഷിച്ചും മുസ്ലിം സ്ത്രീകൾക്ക് ശരിക്കും നേട്ടമുണ്ട്. ആ നേട്ടം ഭാവനാപരമോ വിഭ്രാന്തിയോ(delusional) അല്ല. യഥാർത്ഥ തലത്തിലുള്ള നേട്ടമാണത്.
(7) കടുവാ സംരക്ഷിത പ്രദേശമായ ശബരിമലയിൽ സ്ത്രീപുരുഷന്മാരും ട്രാൻസ് ജെൻഡറുകളും തീർത്ഥാടകരായി പോകാതിരിക്കുമ്പോഴാണ് ശരിയായ നവോത്ഥാനം പുലരുക. ബ്രാഹ്മണശിവന് പകരം ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതോ പുരുഷന്മാർക്കൊപ്പം സ്ത്രീകളും അന്ധവിശ്വാസം അനുഷ്ഠിക്കുന്നതോ ഒരിഞ്ച് മുന്നോട്ട് നയിക്കില്ലെന്ന് കഴിഞ്ഞ നൂറ് വർഷത്തെ കേരളചരിത്രം നമ്മെ പഠിപ്പിക്കുന്നു. തൊട്ടുതേപ്പിലൊന്നും കാര്യമില്ല. ഡസ്ക് ടോപ്പിലെ ഐക്കണുകൾ മാറ്റിയതുകൊണ്ടായില്ല. ഹാർഡ് ഡിസ്കിലെ പ്രോഗ്രാം നീക്കംചെയ്യപ്പെടണം. നവോത്ഥാനത്തിന്റെ സൗരഭ്യം പടരുന്നത് അപ്പോൾ മാത്രമായിരിക്കും. മറിച്ചായാൽ അയർലൻഡിലും ഓസ്ട്രേലിയയിലും സോമാലിയയിലുമൊക്കെ മലയാളി ജപിച്ചു മുറവിളി കൂട്ടും. നൂറ് വർഷത്തിന് ശേഷവും ഇമ്മാതിരി കാലുഷ്യങ്ങൾ ആവർത്തിക്കപ്പെടും. ചികിത്സിക്കാതെ മാറ്റിവെക്കപ്പെടുന്ന രോഗങ്ങളെല്ലാം ആത്യന്തികമായി രോഗിക്ക് നേരെ തിരിയുമെന്നോർക്കുക. കപട ചികിത്സകൾ പുറമെ ആകർഷകമാണ്, ഫലം എക്കാലത്തും നിരാശാജനകവും.
( പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്