രാജ്യം സെക്കുലറായിരിക്കണം എന്ന് നിഷ്കർഷ ഉണ്ടായിരുന്നപ്പോഴും സെക്കുലർ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിനെ നെഹ്രു എതിർത്തിരുന്നു; 1976 ൽ ഇന്ദിരഗാന്ധിയാണ് ഈ വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത്; സെക്കുലറിസത്തിന്റെ ശക്തിയും സൗന്ദര്യവും കൊടുംമതവാദികൾക്ക് പോലും ബോധ്യപെടുന്നു എന്നത് നിസ്സാര കാര്യമല്ല; സി രവിചന്ദ്രൻ എഴുതുന്നു
മറുനാടൻ മലയാളി ബ്യൂറോ
മതേതരം മനോഹരം
സി രവിചന്ദ്രൻ
Q: 1947 നവമ്പറിലെ കോൺഗ്രസ് വർക്കിങ് കമ്മറ്റി പ്രമേയം പാക്കിസ്ഥാനിൽ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യ സ്വീകരിക്കുമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലേ? മതം അടിസ്ഥാനത്തിൽ അല്ലേ രാജ്യം വിഭജിച്ചത്?
(1) ശരിയാണ്. വിഭജനം മതപരമായിരുന്നു. സ്വാഭാവികമായും മതാടിസ്ഥാനത്തിൽ വാസസ്ഥലം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അംഗീകരിച്ചാൽ മാത്രമേ വിഭജനം പൂർത്തിയാകൂ. നൂറ്റാണ്ടുകളായി വേരുപിടിച്ച ജനതയെ അങ്ങോട്ടുമിങ്ങോട്ടും പറിച്ചുനടാൻ സമയം എടുക്കും. ആ പ്രക്രിയ പൂർത്തിയാകുന്നനുസരിച്ച് ഇരു രാജ്യങ്ങളിലും സ്വന്തം ഇച്ഛയ്ക്ക് വിരുദ്ധമായി കുടുങ്ങിപ്പോയവർക്ക് ഒരവസരം നൽകുക എന്നത് സാമാന്യ മര്യാദ മാത്രമാണ്. അമുസ്ലിം ജനങ്ങൾക്ക് ഇന്ത്യയിലേക്കും മുസ്ലിങ്ങൾക്ക് പാക്കിസ്ഥാനിലും ഇടം ഉണ്ടാവണം എന്നതാണ് വിഭജനവുമായി ബന്ധപെട്ട ഉരുത്തിരിഞ്ഞ രാഷ്ട്രീയ കരാർ. കോൺഗ്രസ്സ് വർക്കിങ് കമ്മറ്റിയും ഗാന്ധിജിയും പറഞ്ഞത് അത് തന്നെയാണ്. അന്ന് 'സെക്കുലർ 'ആശയങ്ങൾ പിന്തുടരും എന്ന കാര്യത്തിൽ ധാരണയുണ്ടായിരുന്നുവെങ്കിലും ഭരണഘടനയിൽ ഉൾചേർത്തിരുന്നില്ല. രാജ്യം സെക്കുലറായിരിക്കണം എന്ന് നിഷ്കർഷ ഉണ്ടായിരുന്നപ്പോഴും സെക്കുലർ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിനെ നെഹ്രു എതിർത്തു. പിൽക്കാലത്ത് 1976 ൽ മകളായ ഇന്ദിരഗാന്ധിയാണ് secular എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത്.
2) 1948 നവമ്പർ പതിനഞ്ചാം തീയതി പ്രഫ കെ.റ്റി ഷാ ഇന്ത്യൻ ഭരണഘടനാ അസബ്ലിയിൽ ഒരു പ്രമേയം അവസാനിപ്പിച്ചു: 'Sir, I beg to move, that in clause (1) of article 1, after the words 'shall be a' the words 'Secular, Federalist, Socialist' be included. The amended article or clause shall read as follows: 'India shall be a Secular, Federalist, Socialist, Union of States',' . സെക്കുലർ എന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തണം എന്ന വാദപ്രതിവാദം ഭരണഘടന അസബ്ലിയിൽ നടന്നുവരികയായിരുന്നു. പ്രൊഫ ഷായുടെ പ്രമേയം ഇത്തരം ശ്രമങ്ങളിൽ അവസാനത്തേതായിരുന്നു. പ്രമേയം പാസ്സായില്ല. മിക്ക അംഗങ്ങളെയും സംബന്ധിച്ച് സെക്കുലറിസം എന്നത് ഒരു വൈദേശിക ആശയമായിരുന്നു. സെക്കുലർ ആകാതെ ആധുനികത കൈവരിക്കാനാവില്ലെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണ് നെഹ്രു. പക്ഷെ നെഹ്രുവും നീക്കത്തെ അനുകൂലിച്ചില്ല. ഇന്ത്യൻ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യലബ്ധിയും പിന്നിടൂണ്ടായ വിഭജനവുമൊക്കെ മതത്തിൽ കുഴഞ്ഞ സംഭവങ്ങളായിരുന്നു. ''ഇന്ത്യൻ സെക്കുലറിസം വേറെ സെക്കുലറിസമാണ് ''എന്നൊക്കെ ഇന്നും പലരും വാദിക്കുന്നതിന്റെ കാരണം സെക്കുലറിസവും ജനാധിപത്യവും അതിന്റെ ശരിയായ അർത്ഥത്തിൽ ഇന്ത്യയ്ക്ക് ഇന്നും അന്യമാണ് എന്നതുകൊണ്ടുതന്നെയാണ്. നമ്മുടെ രാഷ്ടീയം അന്നുമിന്നും മതപരമാണ്. മതപരമല്ലാത്തിടത്ത് ജാതിപരമോ വംശപരമോ ആണ്. We don't cast out votes but we vote our caste എന്നൊക്കെ പ്രാസമൊപ്പിച്ച് പറഞ്ഞു നടക്കുന്നതിൽ നാം തൃപ്തരാണ്.
(3) നെഹ്രുവും അബേദ്കറും ഇന്ത്യ സെക്കുലർ ആകണമെന്നതിനെ എതിർത്തതിന്റെ കാരണം വ്യത്യസ്തമാണ്. അംബേദ്കർ സ്വന്തം ജനതയ്ക്ക് പരിരക്ഷണ നടപടികൾ ആഗ്രഹിച്ചു. മാത്രമല്ല ഇന്ത്യൻ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതക്രമം എങ്ങനെയാവണം എന്ന് രാജ്യം വളരുന്നതനുസരിച്ച് ഇന്ത്യൻ ജനത തന്നെ തീരുമാനിക്കുന്നതാണ് അഭികാമ്യമെന്നും അബേദ്കർ അഭിപ്രായപെട്ടു. എല്ലാം ആദ്യംതന്നെ ഭരണഘടനയിൽ എഴുതിവെക്കുന്നത് ശരിയായ ജനാധിപത്യരീതിയല്ല. ('what should be the policy of the State, how the Society should be organized in its social and economic side are matters which must be decided by the people themselves according to time and circumstances. It cannot be laid down in the Constitution itself because that is destroying democracy altogether.' þ BR Ambedkar)
(4) നെഹ്രുവാകട്ടെ വിഭജനത്തിന്റെ മുറിപ്പാടുമായി നിൽക്കുന്ന രാജ്യത്തിന് സെക്കുലർ ആയി പെരുമാറാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയിരുന്നു. മതാനുഷ്ഠാനത്തിനുള്ള അവകാശം സംരക്ഷിക്കുകയും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി തിരിച്ച് അതനുസരിച്ച് പ്രത്യേക അവകാശാധികാരങ്ങൾ നൽകുകയും ചെയ്യുന്ന(ആർട്ടിക്കിൾ 25, 27,28, 29, 30) ഒരു ഭരണഘടനയ്ക്ക് എങ്ങനെ ശരിയായ അർത്ഥത്തിൽ സെക്കുലറാകാനാവും എന്ന ചോദ്യവും പ്രസക്തമായി. മതം അസ്ഥിയിൽ പിടിച്ച ഇന്ത്യക്കാർ സെക്കുലറിസം പോലൊരു ആശയം ഭരണനിർവഹണത്തിലും രാഷ്ട്രനിർമ്മിതിയിലും എങ്ങനെ നടപ്പിലാക്കാനാണ്? പത്ത് ലക്ഷം പേരാണ് വിഭജനത്തെ തുടർന്ന് കൊല്ലപെട്ടത്. ഒരു കോടി ആളുകൾ പറിച്ചു നടപ്പെട്ടു. ഇന്ത്യയിൽനിന്നു മുസ്ലിംങ്ങൾ പാക്കിസ്ഥാൻ പ്രദേശത്തേക്കും പാക്കിസ്ഥാനിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്തു. യാത്രാവേളയിൽ അവർ കൊള്ളയ്ക്കും കൊള്ളിവെപ്പിനും ഇരയായി. ഇന്ത്യയിൽ മുസ്ലിങ്ങളും പാക്കിസ്ഥാനിൽ ഹിന്ദുക്കളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആരാണ് കൂടുതൽ ചെയ്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇവിടെ സ്റ്റേറ്റ് എങ്ങനെയാണ് സെക്കുലർ ആയി പെരുമാറുക?
5) ഒന്നാമതായി, ദ്വിരാഷ്ട്ര സിദ്ധാന്തം ഉണ്ടാകുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ പലായനം ചെയ്യുന്ന മുസ്ലിങ്ങളെ സ്വീകരിക്കാൻ പാക്കിസ്ഥാനും ഹിന്ദുക്കളെ സ്വീകരിക്കാൻ ഇന്ത്യയ്ക്കും ബാധ്യതയുണ്ട്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കാനാവില്ല എന്ന നിലപാട് സ്വീകരിച്ചാൽ വർഷങ്ങൾ നീളുന്ന ഈ പ്രക്രിയ തടസ്സപെടും. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ സംരക്ഷണം നൽകണമെന്ന് ഗാന്ധിജി ഉൾപ്പടെയുള്ളവർ പറഞ്ഞത് രാഷ്ട്ര നിർമ്മാണത്തിന്റെ പ്രാരംഭ കാലഘട്ടത്തിലാണ്. അന്ന് ഇന്ത്യ ഭരണഘടനാപരമായി സെക്കുലർ അല്ല എന്നോർക്കണം. 1975 ജൂൺ 26 ന് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള രണ്ട് വർഷം ഭരണഘടന ഭേദഗതികളുടെ പൂക്കാലമായിരുന്നു. തന്റെ ഭരണം ബലപെടുത്താനായിരുന്നു ഇന്ദിരയുടെ ശ്രമം. മുപ്പത്തിയെട്ടാം ഭരണഘടന ഭേദഗതി അടിയന്തരാവസ്ഥ സംബന്ധിച്ച ജൂഡീഷ്യൽ റിവ്യുവിനുള്ള സാധ്യത റദ്ദാക്കി. മുപ്പത്തിയൊമ്പതാം ഭേദഗതി പ്രധാനമന്ത്രിയുടെ ഓഫീസിനെ സുപ്രീംകോടതിക്ക് ചോദ്യംചെയ്യാനോ തിരുത്താനോ കഴിയില്ല എന്ന ചട്ടം കൊണ്ടുവന്നു. പാർലമെന്റ് രൂപീകരിക്കുന്ന ഒരു കമ്മറ്റിക്ക് മാത്രമേ അതിനുള്ള അവകാശമുള്ളു എന്നായി. നാൽപത്തിരണ്ടാം ഭേദഗതിയാകട്ടെ ഭരണഘടനയുടെ ആമുഖം ഉൾപ്പടെ തിരുത്തിയെഴുതി. സെക്കുലർ രാജ്യമാണെന്ന് എഴുതിച്ചേർത്തു. 'മിനി ഭരണഘടന' എന്നാണ് ഈ ഭേദഗതി അറിയപ്പെടുന്നത്. ഒരു ഭരണാധികാരി ഇത്രയധികം ഘടനാപരമായ ഭരണഘടനാപരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.
(6) ഇന്ന് പൗരത്വനിയമ ഭേദഗതി-2019 ൽ വിദേശ അഭയാർത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ കൊണ്ടുവന്ന മതപരമായ മാനദണ്ഡം (religious discrimination) 1976 ന് മുമ്പുള്ള ഇന്ത്യയിൽ ഒരു പ്രശ്നമാകേണ്ട കാര്യമില്ല. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമൊക്കെ പലായനം ചെയ്യുന്ന അമുസ്ലിങ്ങളെ സ്വകരിച്ച് പൗരത്വം നൽകുന്നത് ഒരു മനുഷ്യാവകാശ പ്രവർത്തിയായിട്ടാണ് കരുതപെട്ടിരുന്നത്. ഇന്ത്യ അങ്ങനെ ചെയ്യണമെന്നും പൊതുവിൽ കരുതപെട്ടിരുന്നു. എന്നാൽ രാജ്യം സെക്കുലർ ആയി മാറിയതോടെ ഇത്തരത്തിലുള്ള ഒരു വിവേചനം ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധവും വിവേചനപരവുമായി തീർന്നു. ഇതാണ് ഗാന്ധിജിയും നെഹ്രുവും ഇന്ത്യൻനാഷണൽ കോൺഗ്രസ്സുമൊക്കെ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് വിഭജനത്തിന് ശേഷമുള്ള രാഷ്ട്രത്തിന്റെ ശൈശവദശയിൽ പലവുരു പറഞ്ഞിട്ടുള്ളത്. ഇന്ന് അതേ പാർട്ടിയുടെ പിൻതലമുറക്കാർക്ക് അതേ അഭിപ്രായം പറയാൻ സാധിക്കില്ല. അപ്പോൾ ചോദിക്കും 2003 ൽ ഡോ മന്മോഹൻ സിങ് ഡെപ്യുട്ടി പ്രധാനമന്ത്രിയായ എൽ.കെ അദ്വാനിയോട് ബംഗ്ലാദേശിലെ മതന്യൂനപക്ഷത്തിൽപെട്ട അഭയാർത്ഥികളെ സംരക്ഷിക്കണമെന്ന് പാർലമെന്റിൽ വെച്ച് അഭ്യർത്ഥിച്ചില്ലേ, ഇതേകാര്യം ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പിന്നീട് മന്മോഹൻസിങ് പ്രധാനമന്ത്രിയായപ്പോൾ കത്തെഴുതിയില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരും. തീർച്ചയായും അവരത് ചെയ്തിട്ടുണ്ട്. ചെയ്തത് മനുഷ്യാവകാശപരമായി ശരിയുമാണ്. പക്ഷെ സാങ്കേതികമായി അല്ല. മതന്യൂനപക്ഷങ്ങളുടെ കാര്യം മാത്രമായി പറയാൻ പാടില്ലായിരുന്നു. സെക്കുലർ ആയ ഒരു രാജ്യത്തിന്റെ നയസമീപനങ്ങൾ അത്തരത്തിലാവുക സാധ്യമല്ല. 2019 ഡിസമ്പർ ആകുമ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഈ യാഥാർത്ഥ്യത്തോട് ഐക്യപെട്ടു എന്നതാണ് പൗരത്വഭേദഗതി ബില്ലിനോടുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സെക്കുലറിസത്തിന്റെ ശക്തിയും സൗന്ദര്യവും കൊടുംമതവാദികൾക്ക് പോലും ബോധ്യപെടുന്നു എന്നത് നിസ്സാര കാര്യമല്ല. മതവാദം മനുഷ്യവിരുദ്ധം, മതേതരം മനോഹരം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്