മാതൃഭൂമി സംഘപരിവാർ കുഴലൂത്തുകാരാകുന്നെന്ന് ആക്ഷേപം; മാത്യഭൂമിക്കെതിരെ വീണ്ടും സോഷ്യൽ മീഡിയ കാമ്പയിൻ; പത്രത്തിൽ വന്ന വാർത്തകളും പത്രത്തിലെ സ്റ്റാഫുമായി സംസാരിക്കുന്ന ഓഡിയോയും അടക്കമാണ് സോഷ്യൻ മീഡിയ വഴി പ്രചരിക്കുന്നത്; നിയാസ് കലങ്ങോട്ട് എഴുതുന്നു
കേരളത്തിലെ പ്രധാന പത്രങ്ങളിലൊന്നായ മാത്യഭൂമി വിണ്ടും സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതായി പരാതി സോഷ്യൽ മീഡിയകളിൽ പത്രത്തിനെതിരെ വ്യാപക കാമ്പയിൻ. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി കൊണ്ട് മാത്യഭൂമി പത്രത്തിൽ വന്ന വാർത്തകളും ഇതോടെപ്പം പത്രത്തിലെ സ്റ്റാഫുമായി സംസാരിക്കുന്ന ഓഡിയോടേപ്പുമാണ് സോഷ്യൻ മീഡിയ വഴി പ്രചരിക്കുന്നത്.
സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നുവെന്ന പരാതി മുൻ കാലങ്ങളിൽ മലബാർ മേഖലയിൽ മാതൃഭൂമിക്കെതിരെ വ്യാപകമായി തന്നെയുണ്ട്. ഈ ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ വർഷം നഗരം പേജിൽ പ്രവാചകനെ മോശമായ ചിത്രീകരിക്കുന്ന ലേഖനം വന്നത് ഇതാടെ കേരളമാകെ വിശിഷ്യ മലബാർ മേഖലയിൽ വ്യാപക പ്രതിഷേധം അലയടിക്കുകയും മാതൃഭൂമി മാപ്പു ചോദിക്കുന്നതുവരെ കാര്യങ്ങൾ നീങ്ങിയിരുന്നു.
വീടുകളിൽ മാതൃഭുമി ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനം കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ നിന്നും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. വീടുകൾ കയറിയുള്ള കാമ്പയിനും മാതൃഭുമി ഓഫീസിലേക്ക് വിവിധ സംഘടകൾ നടത്തിയ മാർച്ചുമായതോടെ പത്രത്തിന്റെ സർക്കുലേഷൻ ഗണ്യമായി കുറയുകയും പരസ്യവരുമാനം ഇല്ലാതായതോടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയെഴാണ് മാതൃഭുമി ആഭിമുഖികരിച്ചത്. ഇതോടെ മുസ്ലിം മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് മാപ്പുചോദിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടും പ്രതിഷേധം തണുപ്പിക്കാൻ സാധിച്ചിരുന്നില്ല, അതിന്റെ അലയൊലികൾ ആയിടക്ക് നടന്ന നിയമസഭാ ഇലക്ഷനിലും പ്രതിഫലിച്ചു. മാതൃഭുമി മാനേജ്മെന്റ് അംഗമായ ശ്രീ.ശ്രേയസ്സ് കുമാർ അദ്ധേഹത്തിന്റെ തട്ടകത്തിൽ വൻ തോൽവിക്കു കാരണമായതും ഈ പ്രതിഷേധം തന്നെയായിരുന്നു.
മാതൃഭുമിക്കെതിരെയുള്ള ജനരോഷം ശ്രേയസ്സിനെതിരായുള്ള വോട്ടാക്കി മാറ്റുന്നതിൽ അന്ന് സി.പി.എം വിജയിക്കുകയും ചെയതു, കൂടാതെ തീവ്രചിന്താഗതിയുള്ള ഒരു മുസ്ലിം സംഘടന ശ്രേയസ്സിനെതിരെ ലേഖനത്തിന്റെ പേരിൽ വൻ പ്രചരണം മണ്ഡലത്തിലുടനീളം നടത്തിയിരുന്നു.
മാതൃഭുമിക്കെതിരായ പ്രതിഷേധം ചില പത്രങ്ങൾക്ക് വലിയ നേട്ടമാവുകയായിരുന്നു. ഏറ്റവും നേട്ടമുണ്ടാക്കിയത് സുപ്രഭാതം പത്രമായിരുന്നു. അമ്പതിനായിരത്തോളം കോപ്പികളാണ് അവർ അധികമായി നേടിയത്. ഇതിന് വേണ്ടി സമസ്തയുടെ പ്രവർത്തകൾ വീടുകൾ കയറി മാതൃഭുമി ബഹിര്കരിക്കാനും പകരം സുപ്രഭാതം വരിക്കാരായി ചേർക്കുന്ന വൻ പ്രചരണം മലബാർ മേഖലയിൽ നടത്തിയിരുന്നു.
ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറി വരുന്നതിനിടക്കാണ് വീണ്ടും ചിലർ മാതൃഭുമിക്കെതിരെ കാമ്പയിനിങ്ങുമായി രംഗത്തുള്ളത്ത്. റഹീം അനുകൂലികൾ അഴിഞ്ഞാടി എന്ന തലക്കെട്ടുള്ള വാർത്തയുടെ ഫോട്ടോയും ഓഡിയോ ക്ലിപ്പും, സ്ത്രീകളുടെ ചേലാകർമ്മം നടക്കുന്നതുമായി ബന്ധപെട്ട വാർത്തക്കെതിരായാണ് പ്രധാനമായും കാമ്പയിൻ നടക്കുന്നത്. സ്ത്രീകളുടെ ചേലാകർമ്മ വാർത്ത വൻ പ്രാധാന്യത്തോടെയാണ് മാതൃഭൂമി കഴിഞ്ഞ ദിവസം ആദ്യ പേജിൽ നൽകിയത്. എന്നാൽ കേരളത്തിലെ ചില ജില്ലകളിൽ ആദ്യ പേജിലും മറ്റു ജില്ലകളിൽ ഉൾപേജിലേക്ക് വാർത്ത ഒതുക്കുകയും ഗൾഫ് എഡിഷനുകളിൽ ഈ വാർത്ത തീരെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതിലുള്ള ഇരട്ടത്താപ്പിനെയും സോഷ്യൽ മീഡിയ തുറന്നു കാട്ടുന്നുണ്ട്.
ഇതോടൊപ്പം തന്നെ കഴിഞ്ഞ കാലങ്ങളിൽ ഒരു സമുദായത്തിനെതിരെയുള്ള ചെറിയ വാർത്തകൾ പോലും വളരെ പ്രാധാന്യത്തോടെയാണ് മാതൃഭൂമി നൽകാറെന്നും എന്നാൽ കൊടിഞ്ഞി ഫൈസൽ കൊല്ലപെട്ടപ്പോൾ പിറ്റേ ദിവസം മറ്റു പത്രങ്ങളെല്ലാം ആർഎസ്എസിനെ പേരെടുത്ത് പരാമർശിച്ച് വലിയ വാർത്തകൾ നൽകിയപ്പോൾ ഒരു പെട്ടി കോളത്തിൽ മലപ്പുറത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെട്ടേറ്റു മരിച്ചു എന്ന് മാത്രമെഴുതി ആർഎസ്എസിനെ പേരെടുത്ത് പരാമർശിക്കാത്ത വാർത്തയും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഒരു സമുദായത്തിനെതിരെയുള്ള ചെറിയ വാർത്തകൾ പോലും മാതൃഭൂമി ഹൈലൈറ്റ് ചെയത് വൻ പ്രാധാന്യത്തോടെയാണ് കൊടുക്കാറുള്ളതെന്നാണ് മറ്റൊരു ആരോപണം. ഏതായാലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിട്ടുള്ളതായും കാണാൻ സാധിക്കും.
ഇതോടൊപ്പം ചില ടോളുകളും പത്രത്തിനെതിരെ പ്രചരിക്കുന്നുണ്ട്, 'റഹീം മൗലവിക്ക് കഠിനതടവ് ' എന്ന തലക്കെട്ടിൽ നാളത്തെ മാത്രഭുമി എന്നു പറഞ്ഞ ട്രോളുകളും , 'സ്ത്രകളുടെ ചേലാകർമ്മം' ക്ലിനിക്കിന് ഐഎസ്ഐഎസ് ബന്ധം, എൻഐഎ അന്വേഷിക്കണം എന്ന തലക്കെട്ടോടുകൂടി മാതൃഭുമി വാർത്ത എന്ന രീതിയിലുള്ള ട്രോളുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയ കാമ്പയിനു പിന്നിൽ പോപ്പുലർ പോലുള്ള സംഘടനകളാണെന്ന ആരോപണം കമന്റുകളായി സംഘപരിവാർ പ്രവർത്തകർ ഉയർത്തുന്നുണ്ട്. ഏതായാലും ഇത്തരം കാമ്പയിനുകൾ മാതൃഭുമിക്ക് ഭൂഷണമല്ല, ഇത് മലബാർ മേഖലയിൽ വീണ്ടും ഒരു വലിയ തിരിച്ചടിക്ക് ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിലുള്ള സർക്കുലേഷനിലൂടെ കോഴിക്കോട് ജില്ലയിൽ രണ്ടാമതായിരുന്ന മാതൃഭൂമി ഇപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെകയായിരുന്നു. ആ സ്ഥാനത്തേക്ക് സുപ്രഭാതം കടന്നു വരികയായിരുന്നു. ഒരു പത്രത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ മറ്റു പത്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സർക്കുലേഷൻ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതും മാതൃഭൂമിക്കെതിരെയുള്ള സോഷ്യൽ മീഡിയ പ്രചരണം കൊഴുക്കാൻ കാരണമാകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍