ആരോടും വോട്ടു ചോദിക്കുന്നില്ല..! സുഖവിവരം അന്വേഷിച്ച് വീടു കയറി മടങ്ങുന്നു; എതിർ സ്ഥാനാർത്ഥിക്ക് സമ്പൂർണമായ അവഗണന; തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം വ്യത്യസ്തമാകുന്നത് ഇങ്ങനെ
ആലപ്പുഴയിലെ എൽഡിഎഫ് പ്രചാരണമെന്നാൽ തെരഞ്ഞെടുപ്പിന്റെ ആവേശം വൈവിദ്ധ്യമാർന്ന സന്നദ്ധപ്രവർത്തനങ്ങളായി പരിണമിക്കുന്ന ഐസക്ക് മാജിക്കാണ്. അറിവും ആശയങ്ങളുമാണ് കളിക്കളത്തിൽ. ആസൂത്രണത്തിനും നിർവഹണത്തിനും സുസജ്ജമായ റാപ്പിഡ് ആക്ഷൻ ഫോഴ്സ്. അമരത്ത് ഉജ്വല സംഘാടകനായ കെഡി മഹീന്ദ്രൻ എന്ന ഏരിയാ സെക്രട്ടറി. മണ്ഡലത്തിലെ വീടുകളിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പ്ലാസ്റ്റിക് ശേഖരിക്കാനും പത്തെഴുപതിനായിരം വീടുകളിൽ വിത്തു പായ്ക്കറ്റെത്തിക്കാനും തീരുമാനമെടുക്കുകയേ വേണ്ടൂ. കാര്യം നടന്നിരിക്കും.
എന്താണ് ഇലക്ഷൻ പ്രവർത്തനത്തിലെ ഐസക് മാജിക്? തിരഞ്ഞെടുപ്പുകാലത്ത് തെരുവിലിറങ്ങുന്ന മനുഷ്യവിഭവശേഷിയെ സന്നദ്ധസേവനങ്ങൾക്കു വേണ്ടിയും വിന്യസിക്കുന്നു. ഇലക്ഷൻകാലത്ത് രാഷ്ട്രീയപ്രവർത്തകർക്ക് സ്ഥിരം ഉത്തരവാദിത്തങ്ങളുമുണ്ട്. ചുവരെഴുത്തും പോസ്റ്ററൊട്ടിപ്പും പല റൗണ്ട് നോട്ടീസ് വിതരണവും സ്ലിപ്പു കൊടുക്കലും മൈക്ക് അനൗൺസ്മെന്റും യോഗം നടത്തിപ്പുമായി നിന്നു തിരിയാൻ സമയം കിട്ടില്ല. ആലപ്പുഴയിലെ എൽഡിഎഫ് പ്രവർത്തകർക്ക് അവയ്ക്കു പുറമെ വ്യത്യസ്തമായ മറ്റു ചില ചുമതലകൾ കൂടിയുണ്ട്. അവരോരുത്തരും തോമസ് ഐസക്കിന്റെ സർഗാത്മകതയുടെ സന്ദേശവാഹകരാണ്. സന്നദ്ധസേവകരായി അവർ പല തവണ വീടുകളിലെത്തി. ആർക്കും മുഖം തിരിഞ്ഞു നിൽക്കാനാവാത്ത ലക്ഷ്യങ്ങളുമായി. ഓരോ തവണയും അവർ വന്നുപോകുമ്പോൾ മണ്ഡലത്തിന്റെ മനസിൽ ഐസക്കിന്റെ അനിവാര്യത അടിവരയിട്ടുറയ്ക്കും.
മെയ് എട്ടിന്റെ പ്ലാസ്റ്റിക് സംഭരണം ഉദാഹരണം. ഒറ്റ ദിവസം കൊണ്ട് 15 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ് എൽഡിഎഫ് പ്രവർത്തകർ ശേഖരിച്ചത്. ഈ ലക്ഷ്യം നിറവേറ്റാൻ വേണ്ട മനുഷ്യാധ്വാനത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. കുപ്പി മുതൽ സ്നഗ്ഗി വരെ ശേഖരിക്കാനുള്ള സന്നദ്ധത വേറെ. നൂറ്റി അമ്പത്തിമൂന്ന് ബൂത്തുകളിലായി ഏതാണ്ട് ഏഴുപതിനായിരം വീടുകളുണ്ട് മണ്ഡലത്തിൽ. അവയിൽ മഹാഭൂരിപക്ഷം വീടുകളിലും പ്ലാസ്റ്റിക് ശേഖരണ സന്ദേശവുമായി ആദ്യഘട്ടം പ്രവർത്തകരെത്തണം. വീടുകളിലെ മാലിന്യം ശേഖരിക്കാൻ അവർ വീണ്ടും ചെല്ലണം. ശേഖരിച്ച മാലിന്യങ്ങൾ ലോറിയിലാക്കി പ്രധാനകേന്ദ്രത്തിലെത്തിക്കണം. പിന്നെയതിനു കാവലിരിക്കണം. ശേഖരിച്ച മുഴുവൻ മാലിന്യവും പിറ്റേന്നു തന്നെ റീസൈക്ലിങ് യൂണിറ്റിലേയ്ക്ക് കൊണ്ടുപോയെന്നുറപ്പു വരുത്തണം. 'പ്ലാസ്റ്റിക്കേ വിട , യു ഡി എഫേ വിട ' എന്ന ബാനർ വലിച്ചുകെട്ടി മണ്ഡലത്തിൽ തലങ്ങും വിലങ്ങും ലോറികൾ പാഞ്ഞപ്പോഴാണ് എതിരാളികൾക്ക് കാര്യം മനസിലായത്. പിന്നെ പത്രക്കുറിപ്പിലൂടെ പിറുപിറുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.
മെയ് 26ന് 17 കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് ആലപ്പുഴയിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഏറെ വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പു പ്രചരണോത്ഘാടനം. സംഗതി എത്ര വലിയ വെല്ലുവിളിയായിരുന്നുവെന്ന് കലവൂർ മാർക്കറ്റിൽ മുമ്പ് ഒരുതവണയെങ്കിലും പോയിട്ടുള്ളവർക്കറിയാം. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാർക്കറ്റ്. അതുകൊണ്ട് പഞ്ചായത്തിന്റെ ഫണ്ടോ, എംഎൽഎ ഫണ്ടോ ചെലവഴിക്കാനാവില്ല. പതിറ്റാണ്ടുകളുടെ മാലിന്യവും ദുർഗന്ധവും കെട്ടിക്കിടക്കുന്ന ചന്ത.
പക്ഷേ, ശൂചീകരണത്തിനിറങ്ങിയത് ഐസക്കിന്റെ ദ്രുതകർമ്മ സേനയാണ്. ഉച്ചയായപ്പോഴേയ്ക്കും അവർ മാർക്കറ്റിന്റെ രൂപവും ഭാവവും മാറ്റി. മീൻ ചന്ത പ്രവർത്തിച്ചിരുന്ന ഷെഡിന്റെ പൊട്ടിപ്പൊളിഞ്ഞ തറ സിമന്റ് പൂശി അടച്ചു. പരിസരത്ത് കുന്നുകൂടി കിടന്ന മാലിന്യക്കൂന നീക്കം ചെയ്തു. ചന്തയിൽ മനുഷ്യർക്കു ചെല്ലാവുന്ന അവസ്ഥയായി. ഇത്തരത്തിൽ 17 കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. ഈയൊരൊറ്റ പ്രവർത്തനത്തിലൂടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നിലവാരം ഐസക് നിർവചിച്ചു. ഏപ്രിൽ പത്തിന് ബൂത്തുതല ശുചീകരണ പ്രവർത്തനം. തിരഞ്ഞെടുക്കപ്പെട്ട 153 പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ പതിനായിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരിറങ്ങി.
ഏപ്രിൽ പതിനൊന്നിനാണ് എറണാകുളം സ്വദേശിയായ യുഡിഎഫ് സ്ഥാനാർത്ഥി ലാലി വിൻസെന്റ് ആദ്യമായി മണ്ഡലത്തിലെത്തിയത്. സമുദായപരിഗണനയൊക്കെ നോക്കി യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചെങ്കിലും ആലപ്പുഴ അതിരൂപത തുടക്കത്തിൽത്തന്നെ അനിഷ്ടം അത്യുച്ചത്തിൽ പ്രകടിപ്പിച്ചിരുന്നു. അതിന്റെ വൈക്ലബ്യവും പേറിയാണ് കെപിസിസി വൈസ് പ്രസിഡന്റ് മണ്ഡലത്തിലെത്തിയത്. അപ്പോഴേയ്ക്കും തോമസ് ഐസക്ക് കണ്ണെത്താദൂരത്തേയ്ക്ക് ഓടി മുന്നേറിയിരുന്നു. നിലവിലുള്ള കോൺഗ്രസ് സംഘടനാശേഷിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത ലെവലിലേയ്ക്കാണ് പ്രചരണത്തിന്റെ നിലവാരം തുടക്കത്തിൽത്തന്നെ ഐസക് നിർവചിച്ചത്.
വിഷുവിന് വിത്ത്, വോട്ടിനു പകരം വീട്ടിലൊരു പ്ലാവ്...
വിഷുവിന് കേരളീയർക്ക് വിഷരഹിത പച്ചക്കറി സിപിഎമ്മിന്റെ വാഗ്ദാനമായിരുന്നു. ഓണക്കാലത്ത് വിജയകരമായ പച്ചക്കറിച്ചന്തകളുടെ തുടർച്ച. പച്ചക്കറി സ്വയംപര്യാപ്തതയിലേയ്ക്കുള്ള വിത്തുപായ്ക്കറ്റായിരുന്നു ആലപ്പുഴക്കാർക്കുള്ള ഐസക്കിന്റെ കൈനീട്ടം. ഉത്തരവാദിത്തം ഏറ്റെടുത്തത് കരപ്പുറം ജൈവ കർഷക സമിതി. വൈലോപ്പിള്ളിക്കവിതയുടെ മണമുള്ള ആശംസാകാർഡിനോടൊപ്പം എല്ലാ വീടുകളിലും വിത്തു പായ്ക്കറ്റെത്തി.
പറഞ്ഞപ്പോൾ കഴിഞ്ഞു. പത്തെഴുപതിനായിരം വീടുകളിലേയ്ക്കാണ് വിത്തു പാക്കറ്റ് എത്തിയത്. അതും പയർ , വെണ്ട , വഴുതന , തക്കാളി എന്നീ നാലിനം വിത്തുകളടങ്ങിയ പായ്ക്കറ്റ്. ഇവ ഇത്രയും അളവിൽ ശേഖരിച്ച് പായ്ക്കറ്റിലാക്കാൻ വേണ്ട അധ്വാനം ആലോചിച്ചു നോക്കൂ. തല കറങ്ങിപ്പോകും. പക്ഷേ, ആലപ്പുഴയിലെ എല്ലാ വീടുകളിലും ഐസക്കിന്റെ വിഷുക്കൈനീട്ടം എത്തിച്ചശേഷമേ റാപ്പിഡ് ആക്ഷൻ ഫോഴ്സ് വിശ്രമിച്ചുള്ളൂ.
തൊട്ടുപിന്നാലെ എനിക്കൊരു വോട്ട്, വീട്ടിലൊരു പ്ലാവ് പ്രഖ്യാപനം വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം മണ്ഡലത്തിൽ പതിനായിരം പ്ലാവിൻ തൈകൾ നടുക. അതായിരുന്നു ലക്ഷ്യം. ഇലക്ഷൻ കമ്മിഷനിലൂടെ യുഡിഎഫ് ഉടക്കുവച്ചുവെങ്കിലും പരിപാടി ജനം ഏറ്റെടുത്തു. തനിക്കു കിട്ടുന്ന ഭൂരിപക്ഷത്തിന് തുല്യമായ മരം മണ്ഡലത്തിൽ വച്ചുപിടിപ്പിക്കുമെന്നായിരുന്നു യുഡിഎഫിന് ഐസക്കിന്റെ മറുപടി.
മണ്ണിനൊപ്പം മനുഷ്യനൊപ്പം ഉൾക്കാമ്പുള്ള ടാഗ് ലൈൻ
1987 ലാണ് കേരളം മണ്ണും മനുഷ്യനുമെന്ന ഐസക്കിന്റെ പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചത്. പരിഷത്തിന്റെ സൂപ്പർഹിറ്റ് പുസ്തകങ്ങളിലൊന്ന്. 1989ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിൽ നിന്നാണ് മണ്ണിനൊപ്പം, മനുഷ്യനൊപ്പം എന്ന ടാഗ് ലൈൻ രൂപം കൊണ്ടത്.
അങ്ങനെ, ജനകീയാസൂത്രണം മുതൽ ജനകീയ പച്ചക്കറി മാലിന്യനിർമ്മാർജന പ്രസ്ഥാനം വരെ നീളുന്ന ഐസക്കിന്റെ പ്രവർത്തനങ്ങളുടെ സമഗ്രതയെ രണ്ടുവാക്കുകളിലേയ്ക്ക് സമർത്ഥമായി ചുരുക്കിയെഴുതി. പോസ്റ്ററുകളിലും നോട്ടീസുകളിലും പാട്ടുകളിലും കാരിക്കേച്ചറുകളിലും ടാഗ് ലൈൻ ആവർത്തിക്കപ്പെട്ടതോടെ 'തോമസ് ഐസക് മണ്ണിനൊപ്പം മനുഷ്യനൊപ്പം' എന്നായി മണ്ഡലത്തിന്റെ ഹൃദയമിടിപ്പ്. ഐസക്കിനെ അറിയുന്നവരെല്ലാം ഇതിനപ്പുറം ഒരു വിശേഷണമില്ലെന്ന് തലകുലുക്കി.
സോഷ്യൽ മീഡിയ അനുകരണീയമായ ഇടപെടൽ
മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫിന്റെ മാനിഫെസ്റ്റോയും സജീവ ചർച്ചാവിഷയമാക്കാൻ എല്ലാ ആഴ്ചയും ഫേസ് ബുക്ക് ലൈവ്. എത്ര തിരക്കുണ്ടായാലും ഒരു തവണ പോലും ലൈവ് മുടങ്ങിയില്ല. മണ്ഡലത്തിന്റെ ഏതു കോണിലായിരുന്നാലും സോഷ്യൽ മീഡിയയ്ക്കു പിടികൊടുക്കാൻ എല്ലാ വെള്ളിയാഴ്ചയും ഒമ്പതു മണിക്ക് ഐസക് പാതിരപ്പള്ളിയിലെ ഓഫീസിലെത്തി. നിർദ്ദേശങ്ങളും വിമർശനങ്ങളും ആശംസകളും പ്രതീക്ഷകളുമായി സൈബർ മലയാളികൾ ഐസക്കിന്റെ പേജിലെത്തി. പതിനായിരങ്ങൾ പങ്കാളികളായ അർത്ഥസമ്പൂർണമായ സംവാദമായി വികസിച്ചു.
ഒരു പൊതുഫ്രെയിമിൽ പതിച്ച ഫോട്ടോകൾ, പര്യടനങ്ങളുടെയടക്കം ഫേസ് ബുക്ക് ലൈവ്, ഷോർട്ട് വീഡിയോകൾ, ഡോക്യൂമെന്ററി, കൗതുകകരമായ എബ്ലം, മാന്യമായ ഇടപെടൽ എന്നിങ്ങനെ ഏറ്റവും മാതൃകാപരമായി സോഷ്യൽ മീഡിയയെ ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് ഐസക്കാണ്. ബീഫ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ കോർത്തിണക്കിയ വീഡിയോ പൊതുമാദ്ധ്യമങ്ങളും ഏറ്റെടുത്തു. പ്രചരണ സാമഗ്രികളുടെ ഡിസൈനിംഗിലും നിലവാരത്തിലും ആലപ്പുഴയിലെ എൽഡിഎഫിന് അഭിമാനിക്കാവുന്ന പ്രത്യേകതകളുണ്ട്.
എതിർ സ്ഥാനാർത്ഥിക്ക് സമ്പൂർണമായ അവഗണന
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ ഏറ്റവും ഫലപ്രദമായ പ്രചരണമാദ്ധ്യമം തൊട്ടടുത്ത എതിർസ്ഥാനാർത്ഥികളാണ്. എതിരാളിയുടെ വാമൊഴയിലൂടെയും വരമൊഴിയിലൂടെയുമാണ് സ്ഥാനാർത്ഥി മണ്ഡലത്തിലെ സജീവസാന്നിധ്യമാകുന്നത്. പക്ഷേ, ലാലി വിൻസെന്റിന് ആ ഭാഗ്യമില്ല. വായനയുടെയും ഗവേഷണത്തിന്റെയും ആസൂത്രണത്തിന്റെയും പ്രയോഗത്തിന്റെയും അതിദീർഘമായ പരിചയസമ്പത്തുള്ള ഐസക് തനിക്കു പോന്ന നിലവാരമുള്ള എതിരാളിയെ ആഗ്രഹിക്കുന്നത് സ്വാഭാവികം. പക്ഷേ ഐസക്കിന്റെ ജൂബാ വിശേഷങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ലാലി വിൻസന്റ് തുടങ്ങിയത്. മാരാരിക്കുളം പരീക്ഷണങ്ങളുമായി 2001 മുതൽ മണ്ഡലത്തിലെ നിത്യഹരിതസാന്നിധ്യമായ ഐസക്കിന് സ്വന്തമായി ഒരു ആലപ്പുഴയിൽ വീടില്ല എന്നായിരുന്നു അടുത്ത ആരോപണം. ആരു കേട്ടാലും അയ്യേ എന്നു പറഞ്ഞുപോകുന്ന വിമർശനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ തന്റെ കുഴി സ്വയം വെട്ടി ലാലി വിൻസെന്റ് സ്വന്തം ശേഷക്രിയയും നിർവഹിച്ചു.
മറുവശത്ത് സമ്പൂർണമായ അവഗണനയായിരുന്നു മറുപടി. ഐസക്കിന്റെ പ്രസംഗങ്ങളിലോ ഫേസ് ബുക്ക് പേജിലോ എവിടെയും എതിർസ്ഥാനാർത്ഥിയെക്കുറിച്ച് പരാമർശമില്ല. ഐസക്കിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്ന അനുഭാവികൾ പോലും എതിർസ്ഥാനാർത്ഥിയെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല. അവരുടെ പേരു പരാമർശിക്കുന്നില്ല. അവരുടെ വിമർശനങ്ങൾക്കു മറുപടിയില്ല. അവർക്കുനേരെ ചോദ്യങ്ങളില്ല. എതിരാളി പൂർണമായി അവഗണിച്ചുവെന്നാൽ, കാത്തിരിക്കുന്നത് വമ്പൻ തോൽവിയാണ് എന്നുറപ്പിക്കാം. അതുകൊണ്ടാണ്, കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഐസക്ക് സാറിനായിരിക്കുമെന്നും അതു നാൽപ്പതിനായിരം കടക്കുമെന്നും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാർ പോലും സ്വകാര്യ സംഭാഷണങ്ങളിൽ സമ്മതിക്കുന്നത്.
ഏറ്റവും ചിട്ടയായ ഇലക്ഷൻ പ്രചരണമാണ് ആലപ്പുഴയിൽ നടക്കുന്നത്. എല്ലാം വ്യക്തമായ ലക്ഷ്യത്തോടെയാണ് ആവിഷ്കരിക്കപ്പെടുന്നത്. ആസൂത്രണവും നിർവഹണവും കണിശം, കൃത്യം. മാലിന്യസംസ്ക്കരണത്തിൽ മാത്രമല്ല, ഇലക്ഷൻ പ്രചരണത്തിലും ആലപ്പുഴയ്ക്ക് ഒരു മാതൃകയുണ്ട്. കണ്ടുപഠിക്കാനും പകർത്തിയെടുക്കാനും ഏറെ പാഠങ്ങളുള്ള മാതൃക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്