തിരഞ്ഞെടുപ്പ് വാർത്തകൾ അന്നും ഇന്നും: മാദ്ധ്യമപ്രവർത്തകൻ രവിശങ്കർ എഴുതുന്നു..
കേരളത്തിൽ മറ്റൊരു ന്യൂസ് ഫോട്ടോഗ്രാഫർക്കും അവകാശപ്പെടാനില്ലാത്ത ഒരു ബഹുമതിക്ക് ഈയുള്ളവൻ അർഹനാണ്. ഡിജിറ്റൽ ഫോട്ടോഗ്രഫി വരുന്നതിന് മുൻപ്. ദൂരദർശൻ എന്ന ഒരു ചാനലും (വാർത്തകൾക്ക് മാത്രമായി ചാനലുകൾ വരുന്നതിന് വർഷങ്ങൾക്കും മുൻപ്), വിരളിലെണ്ണാവുന്ന ദിനപത്രങ്ങളും മാത്രമുള്ള 1980 - 2000 കാലഘട്ടം.
മൊബൈലും, ഇന്റർനെറ്റും ഇല്ലാത്ത ആക്കാലത്ത് തയ്യാറെടുപ്പുകൾക്ക് ചിത്രങ്ങളും, ലാൻഡ് ലൈൻ ടെലിഫോണുകളും, ടെലെക്‌സ് എന്ന സാങ്കേതിക വിദ്യയും മാത്രമുള്ള കാലം. മെയിൻ സ്റ്റേഷൻ അല്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുള്ള തത്സമയ സംപ്രേഷണം, ടെലി പ്രൊമ്പ്‌റ്റെർ, എന്നിവയൊന്നും ഇല്ലാത്ത കാലം.
അതിനിടയിൽ ഏഷ്യാനെറ്റ് മാത്രം ഒരു പുതിയ ചാനൽ ആയി വന്നു. പക്ഷെ അവർക്കും വാർത്ത സംപ്രേഷണം വിദേശത്ത് നിന്നായതിനാൽ ദൂരദർശനെ തോൽപിക്കാൻ പറ്റാത്ത കാലം. ഈ കാലയളവിൽ മലയാളത്തിലെ മുൻ നിരപത്രങ്ങൾക്ക് അടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മാത്രം ഫോട്ടോഗ്രാഫർ ഉള്ള കാലം.
മാദ്ധ്യമം, ദീപിക, ചന്ദ്രിക, ജനയുഗം, ജന്മ ഭൂമി, എക്സ്‌പ്രസ്സ് അടക്കമുള്ള ഒട്ടു മിക്ക പത്രങ്ങൾക്കും തലസ്ഥാനത്ത് ഫോട്ടോഗ്രാഫർ ഇല്ലാത്ത കാലം. അവർക്കെല്ലാം അന്നന്നത്തെ വാർത്താ ചിത്രങ്ങൾ സമയത്തിന് കൊടുത്ത് കഞ്ഞി കുടിച്ചു പോകുന്ന നാളുകൾ.
നിയമസഭ - പാർലമെന്റ് തിരഞ്ഞെടുപ്പുകൾ എന്നെ സംബന്ധിച്ചിടത്തോളം ഉത്സവകാലമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മുതൽ പാറശാല വരെ നീണ്ടു കിടക്കുന്ന 140 മണ്ഡലങ്ങളിലൂടെയുള്ള ഓട്ട പ്രദിക്ഷണം. അക്ഷരാർത്ഥത്തിൽ രാവും, പകലുമായുള്ള ഓട്ടം.
1991, 1996, 2001 മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഞാൻ കേരളം മുഴുവൻ സഞ്ചരിച്ചു. 1991 മുതൽ 2004 വരെ അഞ്ച് ലോകസഭാ തിരഞ്ഞെടുപ്പുകളിലും കേരളം മുഴുവൻ സഞ്ചരിക്കാൻ എനിക്ക് അവസരം ഉണ്ടായി. അക്കാലത്ത് പ്രശസ്തമായിരുന്ന ഇല്ലുസ്ട്രറെഡ് വീക്കിലി, സൺഡേ, ഇന്ത്യ ടുഡേ, തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ തുടർച്ചയായി എന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. ഈ തിരഞ്ഞെടുപ്പ് യാത്രകളിലൂടെ കിട്ടിയ അനുഭവങ്ങളും ചിത്രങ്ങളും പിന്നീട് ട്രാവൽ ഫോട്ടോഗ്രഫിയിൽ ഉറച്ചു നിൽക്കാൻ എന്നെ പ്രാപ്തനാക്കി എന്ന് പറയുന്നതാകും ശരി. കേരളത്തിന്റെ ആത്മാവ് തിരിച്ചറിയാൻ ഇത്തരം യാത്രകളെക്കാൾ നല്ലൊരു അവസരം വേറെ കിട്ടില്ല.
കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കുള്ള ദൂരം വെറും 650 കിലോമീറ്റർ. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ കേരളം മുഴുവൻ യാത്ര ചെയ്തത് 3200 കിലോമീറ്റർ. അതും മെയ് മാസത്തിലെ കൊടും ചൂടിൽ. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. പാലക്കാട് ഒഴികെ ഒരു സ്ഥലത്തും ഇന്നത്തെ പകുതി ചൂട് പോലും അനുഭവപ്പെടില്ല .
പോകുന്നതിന്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 140 മണ്ഡലങ്ങളിലെ ഇടതുപക്ഷ (LDF) വലതു പക്ഷ (UDF) സ്ഥാനാർത്ഥികളുടെ മുഖത്തിന്റെ ( Mug shot എന്ന് ഇംഗ്ലീഷിൽ ) ചിത്രം പകർത്തണം. ചില മണ്ഡലങ്ങളിലെ മുഖ്യ സ്വതന്ത്രരോ , ബിജെപി സ്ഥാനാർത്ഥി യുടെയോ കൂടി വേണ്ടി വരും. ബിജെപി നേതാക്കളായ ശ്രീ. ഓ രാജഗോപാൽ, കെ ജി മാരാർ, പത്തനംതിട്ടയിലെ കെ കെ നായർ തുടങ്ങി വിരലിൽ എണ്ണാവുന്നവരുടെ മാത്രം.
ആദ്യ കാലങ്ങളിൽ ദൂരദർശൻ ഈ ചിത്രങ്ങൾ വോട്ടെണ്ണൽ ദിവസം ലീഡ് ചെയ്യുന്ന അല്ലെങ്കിൽ പിന്നിലാവുന്ന അതുമല്ലെങ്കിൽ ഫലം പ്രഖ്യാപിച്ചാൽ ടെലിവിഷൻ സ്‌ക്രീനിൽ ഭൂരിപക്ഷം സഹിതം കാണിക്കുന്ന ചിത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ ദൂരദർശൻ ഡയറക്ടർ തരുന്ന ഔദ്യോഗിക കത്തുമായി അതാത് മണ്ഡലളിലെ രണ്ടു മുന്നണികളുടെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയാൽ മതി. പിന്നീട് രാജകീയമായി സ്ഥാനാർത്ഥി മണ്ഡലത്തിലെ ഏതു മുക്കിലാണെങ്കിലും അവിടെ എത്തിക്കുന്ന കാര്യം ലോക്കൽ നേതാക്കൾ ഏറ്റെടുക്കും. അല്ലെങ്കിൽ വിജയ ദിവസം തങ്ങളുടെ ഫോട്ടോ മാലോകർ കാണില്ലെന്ന് അവർക്കറിയാം.
ഇന്നത്തെ ഒരു മന്ത്രിക്ക് ഞാൻ ഫോട്ടോ എടുക്കാൻ എത്തിയ ദിവസം നല്ല പനി. അതുകൊണ്ടു ഒരപേക്ഷ. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിയിൽ നിർബന്ധമായും ഇത് വഴി വരണം. ജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലം ആയതുകൊണ്ട് അതെടുക്കെണ്ടത് എന്റെയും ആവശ്യമായിരുന്നു. മടക്കത്തിൽ രാത്രി 12 മണിയോടെ അദ്ധേഹത്തിന്റെ വീട്ടിൽ എത്തി. അന്നത്തെ മണ്ഡല പര്യടനം കഴിഞ്ഞ് ഏകദേശം ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയ നേതാവ് ഉടനെ കുളിച്ച് റെഡി ആയി പുത്തൻ ഉടുപ്പൊക്കെ ഇട്ട് സുസ്‌മേര വദനായി ക്യാമറക്ക് മുന്നിൽ പോസ് ചെയ്തു.
മറ്റൊരു അനുഭവം ഇതാണ്. ഒരിക്കൽ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് എന്തോ അസൗകര്യം കാരണം ഞാൻ അവിടെ എത്തിയ ദിവസം എന്നെ കാണാൻ പറ്റിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം രാവിലെ അദ്ദേഹം ഇടുക്കിയിൽ നിന്നും വണ്ടി പിടിച്ച് തിരുവനന്തപുരത്ത് എന്റെ വീട്ടിൽ വന്ന് അതിനുള്ള അവസരം ഒരുക്കി. കക്ഷി ഇപ്പോൾ ഒരു എം പി യാണ് കേട്ടോ. അത്രമാത്ര മായിരുന്നു ഓരോ തിരഞ്ഞെടുപ്പ് കാലത്തും ആക്കാലത്ത് ദൂരദർശന്റെ പ്രൗഡിയും, പ്രാമുഖ്യവും.
ഇങ്ങനെയുള്ള യാത്രകളിൽ ഒരു ഗുണമുണ്ട്. ആര് ജയിക്കും, ആര് തോൽക്കും എന്ന് കൃത്യമായി പ്രവചിക്കാൻ പറ്റുമായിരുന്നു. 1991 ൽ ഒരു നിയമ സഭാ കാലത്ത്,. കൃത്യ മായി പറഞ്ഞാൽ നായനാർ സർക്കാർ കാലാവധി പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച അവസരം എന്റെ ജോലിയുടെ ഭാഗമായി ഏകദേശം 80 % നിയമസഭ മണ്ഡലങ്ങളും പര്യടനം പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തിയ സമയം. അന്ന് കലാകൗമുദി വാരികയിൽ മുഴുവൻ സമയം പോയി കൊണ്ടിരിക്കുന്ന സമയം. എഡിറ്റർ ആയിരുന്ന എസ്. ജയചന്ദ്രൻ നായർ സർ മുൻ കൈ എടുത്ത്, കേരള സർവകലാ ശാലയിലെ ശ്രീ പ്രഭാഷ് ശ്രീ ജോർജ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് ചിട്ടപ്പെടുത്തുന്ന സമയം. അന്ന് കലാകൗമുദിയിൽ ആയിരുന്ന ഇന്നത്തെ മാതൃഭൂമി ന്യൂസ് ചീഫ് ആയിരുന്ന ഉണ്ണി ബാലകൃഷ്ണനും, ഏഷ്യാനെറ്റിലെ അനൂപും, കൂടി ചേർന്ന് പൂർത്തിയാക്കുന്ന സമയം. തിരഞ്ഞെടുപ്പ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. ഓരോ മണ്ഡലത്തിനും വേണ്ട ചിത്രങ്ങൾ ഞാൻ ശരിയാക്കി കൊടുത്തു കൊണ്ടിരിക്കുമ്പോൾ, ഇടതു പക്ഷം തിരിച്ചു വരും എന്ന് ആധികാരികമായി പറയുന്ന സർവ്വേ ഫലം. ഞാൻ ജയചന്ദ്രൻ സാറിനോട് പറഞ്ഞു ഈ സർവ്വേ ഫലം തെറ്റാവും. എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞത് അതാണ്. എന്നാൽ എനിക്ക് 1000 രൂപ തരും എന്ന് സാറും. ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെ ജയിക്കും എന്ന് ഞാൻ സാറിന് എഴുതി കൊടുത്തു. ഒടുവിൽ ഫലം വന്നപ്പോൾ രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ മാത്രമായിരുന്നു വ്യത്യാസം സാറ് വാക്ക് പാലിച്ചു. എനിക്ക് രൂപയും തന്നു.
ഇന്ന് തിരഞ്ഞെടുപ്പ് സർവ്വേകൾ വ്യാപകം. എല്ലാവരും തങ്ങളാലാവുന്ന വിധം ചെയ്യുന്നു. അന്ന് അത് ഒരു പുതിയ സംഭവമായിരുന്നു.
ഇല ക്ഷൻ കാലത്ത് മെയ് മാസത്തിലെ കൊടും ചൂടിൽ കേരളത്തിലൂടെ യാത്ര ചെയ്യുന്നത്, അത് അക്കാലത്ത് ഇരു ചക്രത്തിലും, അംബാസിഡർ കാറിലും ആയി സഞ്ചരിക്കുക എന്നത് ഇക്കാലത്ത് ചിലപ്പോൾ ചിന്തിക്കാൻ പോലും ആരും തയ്യാറാകില്ല. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന കേരള പര്യടനം കഴിഞ്ഞു വരുമ്പോഴേക്കും മേലാശകലം കറുത്ത് കരുവാളിച്ചിട്ടുണ്ടാകും. പക്ഷെ അത്തരം യാത്രകൾ നൽകുന്ന അനുഭവം വേറെ തന്നെയാണ്.
ഈ സമയത്തും, ജോലി കൃത്യമായും, സമയ ബന്ധിതമായും ചെയ്തു തീർക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കുമായിരുന്നു തിരഞ്ഞെടുപ്പ് അടുത്താൽ സ്ഥാനാർത്ഥികൾ ആവാൻ സാദ്ധ്യത ഉള്ളവരുടെ ;ലിസ്റ്റ് എടുത്ത് വക്കും. അവർ ഇന്ദിര ഭവനിലോ, എ കെ ജി സെന്ടറിലോ, എം ഏൻ സ്മാരകത്തിലോ വരുന്നതനുസരിച്ച് ഫോട്ടോ മുൻകൂർ ആയി ശേഖരിച്ച് വക്കും. സ്ഥാനാർത്ഥി മോഹികൾ തലസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന സമയം ആയതു കൊണ്ട് നമ്മുടെ പണി എളുപ്പവുമാണ്. അതുകൊണ്ട് രണ്ടുണ്ട് ലാഭം. മിക്കവാറും പേർ കൂടുതൽ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ ആയിരിക്കുന്ന അവസ്ഥയിൽ ഫോട്ടോ നന്നാകും. നമുക്കിഷ്ട പ്പെട്ട രീതിയിൽ ഒറ്റയ്ക്ക് പിടിച്ചു നിർത്തി എടുക്കാം. പ്രചാരണം തുടങ്ങിയാൽ ചൂടും, തിരക്കു പിടിച്ച ഓട്ടവും കൊണ്ട് മിക്കവരും ക്ഷീണിതർ ആയിരിക്കും.
സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ എത്തിയാൽ രണ്ടു മുന്നണി കളുടെയും സ്ഥാനാർത്ഥികൾ മിക്കവാറും രണ്ടു അറ്റത്തായിരിക്കും. ആ സമയം ലാഭിക്കാം. പണവും സമയവും ലാഭം.
തിരുവനന്തപുരത്ത് അക്കാലത്ത് എല്ലാ പത്രങ്ങൾക്കുമായി ആകെ ഉണ്ടായിരുന്ന ന്യൂസ് ഫോട്ടോഗ്രാഫർമാർ പത്തിൽ താഴെ മാത്രമായിരുന്നു. കേരളം മൊത്തം എടുത്താൽ ഏകദേശം 30 പേർ മാത്രം. കേരളത്തിലെ മുഴുവൻ പത്ര ഫോട്ടോഗ്രാഫർ മാരും നല്ലവണ്ണം പരസ്പരം അറിയുന്ന, പരസ്പരം സഹകരിക്കുന്ന ഒരു കാലഘട്ടം കൂടി ആയിരുന്നു എന്ന് പ്രത്യേകം എടുത്തു പറയുകയും വേണം. ഏതെങ്കിലും പടം, എന്തെങ്കിലും കാരണവശാൽ കിട്ടിയില്ലെങ്കിൽ കൊച്ചിയിലെയോ, കോഴിക്കൊട്ടെയോ സഹ പ്രവർത്തകർ സംഘടിപ്പിച്ച് അയച്ചു തരും. ഇന്ന് ഓരോ പത്രങ്ങളിലും ചുരുങ്ങിയത് അതിലേറെ പേർ ജോലി ചെയ്യുന്നു. പലർക്കും പരസ്പരം അറിയുക പോലുമില്ല.
ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പിലും കേരളം മുഴുവൻ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ചില നല്ല പടങ്ങൾ അത് പ്രകൃതി ഭംഗിയാവാം, ഉത്സവങ്ങൾ ആവാം. സ്മാരകങ്ങൾ ആവാം. ചിലപ്പോൾ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങലിലെ പ്രമുഖരാവാം, എല്ലാം പിന്നീട് ഉപയോഗിക്കാം. എന്റെ പടങ്ങൾ ആയിരുന്നു ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ വാർത്ത ചാനലുകളുടെയും, ഇന്ത്യൻ എക്സ്‌പ്രസ്സ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം, നിർത്തി പോയ മലയാളം ഇന്ത്യ ടുഡേ എന്നിവയുടെ ലൈബ്രറികളുടെ തുടക്കത്തിൽ മുതൽ കൂട്ടായത്. ഇപ്പോഴും അതിലെ പല പടങ്ങളും അച്ചടിച്ച് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്.
ഇന്ന് എല്ലാ പത്രങ്ങൾക്കും ജില്ലകൾ തോറും ഒന്നും രണ്ടും പത്ര ഫോട്ടോഗ്രാഫർമാരും, വാർത്താ ചാനലുകൾക്ക് ജില്ലകൾ തോറും സ്വന്തം പ്രതിനിധി കളും ക്യാമറ യുനിറ്റുകളും ഉള്ള ഈ ആധുനിക യുഗത്തിൽ വെറും 15 വർഷം മുൻപ് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ പ്രക്ഷേപണം എത്ര മാത്രം ബുദ്ധി മുട്ടുകൾ നിറഞ്ഞതായിരുന്നു എന്ന് ഇപ്പോഴത്തെ മാദ്ധ്യമ സുഹൃത്തുകൾക്ക് മനസ്സിലാകുമോ എന്ന് സംശയമാണ്.
തിരഞ്ഞെടുപ്പ് ദിവസം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം സംസ്ഥാനത്തെ തലമുതിർന്ന രാഷ്ട്രിയ നേതാക്കളെ കൊണ്ട് നിറയും. തത്സമയം സ്വന്തം മുഖം നാട്ടുകാർ കാണാൻ വേറെ വഴിയൊന്നും ഇല്ലല്ലോ. അന്ന് ദൂരദർശൻ വാർത്തകൾക്ക് നേതൃത്വം കൊടുത്തിരുന്ന ശ്രീ. ചാമിയാർ, ബൈജു ചന്ദ്രൻ, സാജൻ, പി കെ വേണുഗോപാൽ തുടങ്ങി വാർത്ത അവതരകാരായ ബാലകൃഷ്ണൻ, കണ്ണൻ, ഹേമലത, മായ, രാജേശ്വരി മോഹൻ തുടങ്ങി നിരവധി പേർ, ന്യൂസ് റൂമിൽ നിന്നും സ്റ്റുഡിയോയിലേക്കും തിരിച്ചും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഓട്ടം ഇന്നത്തെ ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് ഓർമ മാത്രം.
അന്ന് മാനുവൽ ആയുള്ള ക്യാമറയും,ഫിലിം ഉപയോഗിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലും ആയിരുന്നു വാർത്തകൾ പോയി കൊണ്ടിരുന്നത്. 1995 മുതലുള്ള തിരഞ്ഞെടുപ്പുകൾക്ക് കളർ ചിത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി.
അന്ന് ഓരോ ഫോട്ടോയും ആദ്യം ചെറുതായി പ്രിന്റ് ചെയ്ത് പിന്നീട് അതിൽ നിന്നും വലിയ പ്രിന്റ് അടിച്ച് തയ്യാറാക്കാൻ ചുരുങ്ങിയത് രണ്ടു ദിവസം വേണം. ഇന്നാണെങ്കിലോ, ക്യാമറയിൽ നിന്ന് നേരെ മൊനിറ്റൊറിലേക്ക് എത്തിക്കവുന്നതേ ഉള്ളൂ.
ഇന്ന് എത്ര സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും അവരുടെ പടത്തിനോ , വീഡിയോക്കോ ഒരു ക്ഷാമവുമില്ല. നിമിഷം നേരം കൊണ്ട് ഇമെയിൽ ആയോ വാട്ട്സ്ആപ്പ് വഴിയോ സ്റ്റുഡിയോയിൽ എത്തിയിരിക്കും.
മൊബൈലും, ഇന്റർനെറ്റും ഇല്ലാത്ത ആക്കാലത്ത് തിരഞ്ഞെടുപ്പ് വാർത്തക്കുള്ള തയ്യാറെടുപ്പുകൾ എത്രയോ മുന്നേതുടങ്ങും. അതിന് വേണ്ടി മാത്രം പത്ര മാദ്ധ്യമങ്ങളിലെ ജീവനക്കാരുടെയും, ഫ്രീലാൻസ് പത്ര പ്രവർത്തകരുടെയും പാനൽ തയ്യാറാക്കി സാങ്കേതിക വാർത്ത അവതാരണ ട്രെയിനിങ് നൽകി, കൃത്യതയോടെ ആസൂത്രണം ചെയ്ത് തത്സമയ വാർത്തകൾ തയ്യാറാക്കും. ഇന്ന് 24 മണിക്കൂറും തത്സമയ വാർത്ത ചാനലുകൾ ഉള്ളപ്പോൾ പുതിയ തലമുറയ്ക്ക് ഇതൊക്കെ ഒരത്ഭുതമായി തോന്നാം. സാങ്കേതിക വിദ്യ എത്രമാത്രം നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചു എന്ന് ഈ അനുഭവങ്ങളിലൂടെ തിരിഞ്ഞു നോക്കുമ്പോൾ നിസ്സംശയം പറയാം.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ രീതികളും ഇക്കാലയലവിനുള്ളിൽ വല്ലാതെ മാറി മറിഞ്ഞു. ചുവരെഴുത്തുകൾ കുറഞ്ഞു. ഫ്‌ലെക്‌സുകൾ പ്രചാരണം ഏറ്റെടുത്തു. കോളാമ്പി മൈക്ക് ആധുനിക ശബ്ദ ക്രമീീകരങ്ങൾക്ക് വഴി മാറി. പഴയകാല സ്‌ക്രീൻ പ്രിന്റിങ്, ലെറ്റർ പ്രസ്സുകളിലെ പോസ്ടറുകൾ ആധുനിക ഓഫ്‌സെറ്റ് സാങ്കേതിക വിദ്യയിൽ നിറങ്ങളിൽ വൈവിദ്യം തീർക്കുന്നവയായി. സ്ഥാനാർത്ഥികൾ കൈത്തറി വസ്ത്രങ്ങളിൽ നിന്നും വെള്ളയിൽ നിന്നും നിറങ്ങളുള്ള ഷർട്ടുകളിലേക്കും, ലിനനും മറ്റ് കൃത്തിമ തുണിത്തരങ്ങളിലേക്കും ചേക്കേറി. പഴയകാല ഡയറി കളിൽ നിന്നും മിക്കവാറും എല്ലാവരും തന്നെ സ്മാർട്ട് ഫോണുകളിലേക്ക് കൂറുമാറി. ആകെ കൂടി തിരഞ്ഞെടുപ്പ് രംഗം ആധുനികമായി.
നാടോടുമ്പോൾ നടുവേ ഓടാൻ നമ്മുടെ രാഷ്ട്രീയക്കാരെ ആരും പടിപ്പിക്കെണ്ടല്ലോ!
(ലേഖകൻ നിരവധി വർഷം തിരുവനന്തപുരത്ത് ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ജോലി ചെയ്ത ശേഷം, ഇപ്പോൾ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷറുമാണ്. കേരളത്തിലെ ടൂറിസം മാദ്ധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍