എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല! വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളായി അറിയാം; ഫാ. ജിജോ കുര്യൻ എഴുതുന്നു..
ജിജോ കുര്യൻ
'എന്റെ കൈ ചെന്നില്ലെങ്കിൽ ഇവിടെയൊന്നും നടക്കില്ല.' 'നൂറുകൂട്ടം പണികൾ! സമയം കിട്ടിയിട്ട് വേണ്ടേ എങ്ങോട്ടെങ്കിലും പോകാൻ.' 'നിങ്ങളൊയൊക്കെ ഒരു പണി ചെയ്യാൻ ഏല്പിച്ചാൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി വെക്കും, പിന്നെ ഞാനതിന്റെ പിന്നാലെ നടക്കണം.' 'ങാ, നിങ്ങൾക്കൊക്കെ വെറുതെ കറങ്ങിനടന്നാൽ മതിയല്ലോ.' ഇത്തരം വേവലാതികൾ സൂചിപ്പിക്കുന്ന ഒരു 'സംസ്കാര രോഗം' ഉണ്ട് വർക്കഹോളിസം. സംസ്കാരം വളർന്ന കൂടെ വളർന്ന മനുഷ്യൻ എന്ന ജീവിയെ മാത്രം ബാധിച്ച ഒരു രോഗമാണിത്. മറ്റൊരു ജീവിയും ഇരതേടലിന് അപ്പുറം ജോലിയിൽ മുഴുകാറില്ല. ജോലിയല്ല, വിശ്രമം/ലീലയാണ് ജീവിതത്തെ ആനന്ദകരമാക്കുന്നത് എന്ന് ബൈബിളും ഭാരത പുരാണങ്ങളും പറയുന്നു.
ട്രെഡ്മില്ല് ഈ സംസ്കാരത്തിന്റെ ഒരു കോമാളി പ്രതീകമാണ്. അതിൽ നമ്മൾ ദിവസം മുഴുവൻ ഓടുന്നു, എന്നാൽ എങ്ങും എത്തിച്ചേരുന്നുമില്ല! ട്രെഡ്മില്ല് സംസ്കാരത്തിൽ പെട്ടുപോയാൽ പിന്നെ അതിൽ നിന്ന് രക്ഷപെടാനാവില്ല എന്നതാണ് അതിന്റെ ദുരന്തം. ജീവിതത്തെ തിരിച്ചുപിടിക്കാൻ ആവാത്തവിധം ആ സംസ്കാരവും സമ്പദ്വ്യവസ്ഥയും മനുഷ്യനെ അടച്ചുപൂട്ടുന്നു. ഇടതടവില്ലാതെ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറായാൽ മാത്രമേ ആ സംസ്കാരത്തിന്റെ ജീവിതരീതികൾക്കൊപ്പം നമുക്ക് നീങ്ങാനാവൂ. 'ഉത്സാഹത്തോടെ കഠിനാദ്ധ്വാനം ചെയ്യുക, കൂടുതൽ നേട്ടം കൊയ്യുക' എന്നതായിരിക്കുന്നു പുതിയ തൊഴിൽ സംസ്കാരത്തിന്റെ മുഖമുദ്ര. 'എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം' എന്ന പഴഞ്ചൊല്ലിന്റെ പുത്തൻ ഭാഷ്യങ്ങൾ പുതിയ മേഖലകളിലേക്കും കടന്നെത്തിയിരിക്കുന്നു. എല്ലുമുറിയെയുള്ള പണികളും കുറച്ച് തീറ്റയും മാത്രം മിച്ചം!
'തുടർച്ചയായി ജോലിചെയ്തുകൊണ്ടിരിക്കാനുള്ള നിർബന്ധിതവും അനിയന്ത്രിതവുമായ ഉൾപ്രേരണ' എന്നാണ് 'വർക്കഹോളിസം' എന്ന മാനസീകരോഗത്തെ നിർവ്വചിച്ചിരിക്കുന്നത്. സാമ്പത്തീകഭൗതീക ആവശ്യം, പ്രസ്ഥാനത്തിന്റെ നിലനില്പ്, മാനസീക സംതൃപ്തി നൽകുന്ന ക്രിയാത്മകയുടെ പ്രകാശനം എന്നിവയ്ക്ക് അപ്പുറത്തേക്ക് ആരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനെ വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണമായി കണക്കാക്കണം. ഈ പ്രശ്നം തലയ്ക്കുപിടിച്ചവർ ജോലി ചെയ്യാത്തപ്പോഴും ജോലിയെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കും. വീട്ടിൽ വന്നാൽ മക്കൾക്കൊപ്പം കളിക്കാൻ സാധിക്കുന്നില്ല, കുടുംബമൊരുമിച്ച് മന:സമാധാനത്തോടെ ഒരു യാത്രപോകാൻ ആവുന്നില്ല, ചില കുടുംബിനികള്‍ക്ക് വീട്ടിൽ നിന്ന് ഒരു ദിവസം പോലും മാറിനില്ക്കാൻ ആവുന്നില്ല, ഭാര്യയോട്/ ഭർത്താവിനോട് മാനസീക സമ്മർദം ഇല്ലാതെ ഉള്ളു തുറന്ന് സംസാരിക്കാനാവുന്നില്ല. വർക്കഹോളിക്ക് ആയ ഒരാളുടെ കുടുംബവും വലിയ സമ്മർദത്തിലായിരിക്കും. കുട്ടികൾക്കും ജീവിതപങ്കാളിക്കും വേണ്ട വൈകാരിക കരുതൽ കിട്ടാതെ പോവുകയും വിനോദത്തിന്റേയും ക്രിയാത്മകതയുടേയും ലോകം അവർക്ക് നിക്ഷേധിക്കപ്പെടുകയും ചെയ്യും. കൂടാതെ വർക്കഹോളിക്കുകളിൽ നല്ലൊരു ശതമാനവും പെർഫക്ഷനിസ്റ്റുകൾ (പൂർണ്ണതാവാദികൾ) ആയതിനാൽ അവർ നിരന്തരം മറ്റുള്ളവരുടെ ജോലികളിൽ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും. അത് കൂടെ ജീവിക്കുന്നവരേയും വല്ലാതെ മടുപ്പിക്കുന്നു. പ്രത്യേക കഴിവുകൾ ഇല്ലാത്തതുകൊണ്ടും, നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ജനിച്ചതുകൊണ്ടും, ഒരു വ്യക്തിയിലുണ്ടാകുന്ന അപകർഷതാബോധം അയാളെ വർക്കഹോളിസ്റ്റ് ആക്കിയേക്കാം.
വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നവ ഇവയാണ്:
1. ജോലിക്ക് വേണ്ടി എങ്ങനെ കൂടുതൽ സമയം കണ്ടെത്താം എന്ന് സദാ ആലോചിച്ചുകൊണ്ടിരിക്കുക.
2. തുടക്കത്തിൽ നിശ്ചയിച്ചതിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കുക.
3. കുറ്റബോധം, ഉത്കണ്ഠ, നിസ്സഹായത, നിരാശ എന്നിവ മറികടക്കാനായി ജോലിയിൽ മുഴുകുക.
4. 'ജോലി കുറയ്ക്കുക' എന്ന് പലവട്ടം പലരും പറഞ്ഞിട്ടും അത് പ്രാവർത്തികമാക്കാൻ കഴിയാതെ വരിക.
5. ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ മാനസീക പിരിമുറുക്കം അനുഭവക്കുക; ജോലി തുടങ്ങിക്കഴിയുമ്പോൾ വലിയ ആശ്വാസം തോന്നുക.
6. വിനോദം. വിശ്രമം, ആരോഗ്യപരിരക്ഷ എന്നിവ ജോലിയുടെ പേരിൽ മാറ്റിവെക്കേണ്ടിവരിക.
7. ചെയ്യുന്ന ജോലി ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങുക.
8. ജോലി സ്ഥലത്ത് നിന്ന് മാറിനിൽക്കുമ്പോൾ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു എന്ന തോന്നൽ നിരന്തരം അലട്ടുക.
വർക്കഹോളിക് ആയ ഒരാൾ സ്വന്തം വില കണക്കാകുന്നത് അയാൾ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് താൻ ചെയ്യുന്ന ജോലിക്ക് എപ്പോഴും മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ടിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജോലികളെ തങ്ങളുടെതിനേക്കാൾ മെച്ചം എന്ന് അവർ ഒരിക്കലും സമ്മതിച്ചു തരില്ല. തങ്ങളുടെ പഴയ ജോലികൾ ആകട്ടെ ഇപ്പോഴത്തേതിനേക്കാൾ മെച്ചം എന്നായിരിക്കും അവരുടെ ഭാഷ്യം. ഒപ്പം സാധാരണ ജീവിതത്തിലെ പല പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയായും അവർ ജോലിയെ ഉപയോഗിച്ചേക്കാം. ആശുപത്രി ചികിത്സയോളം പോകേണ്ട വർക്കഹോളിസമൊന്നും നമ്മളിൽ പലർക്കും ഇല്ല. ജോലി സ്വന്തം ശരീരത്തിനേയും മനസ്സിനേയും കുടുംബത്തേയും സാമൂഹ്യബന്ധങ്ങളേയും അലട്ടാൻ തുടങ്ങിയെങ്കിൽ ഇങ്ങനെ ചില സെൻ വഴികൾ നോക്കാം:
ചെറിയ ഇടവേള എല്ലാ ജോലികളിലും നിന്ന് ഒന്നുമാറിനിന്നു നോക്കുക. അപ്പോൾ നമ്മുടെ ഉള്ളിൽ തന്നെ എന്താണ് നടക്കുന്നത് എന്ന് കാണാൻ കഴിഞ്ഞേക്കാം. ഈ ഇടവേളയുടെ കാലം വായന, സിനിമ പോലുള്ള വിനോദമാർഗ്ഗങ്ങൾ, തോട്ടനിർമ്മാണം, പൊതുപ്രവർത്തനം, മലനടത്തം, വനനടത്തം, മഴനടത്തം, ഒന്നിനുമല്ലാത്ത ഒരു യാത്ര... അങ്ങനെ ചിലതൊക്കെ പരീക്ഷിച്ചുനോക്കുക. ഈ ഇടവേളയുടെ കാലഘട്ടത്തിൽ ജോലി സംബന്ധമായ മെയിലുകൾ, സന്ദേശങ്ങൾ, ഫോൺ വിളികൾ എന്നിവയിൽ നിന്ന് വിട്ടുനില്‍ക്കുക.
ജോലി ചെയ്യുന്ന കാലയളവിലും വീട്ടിൽ എത്തിയാൽ ജോലിയിടം വീട്ടിൽ നൂഴ്ന്ന് കയറാതിരിക്കാൻ നിങ്ങളുടെ സ്വകാര്യ ഫോൺ മാറ്റിവെക്കുക. ബന്ധുക്കൾ, സുഹൃത്തുക്കൾ, അത്യാവശ്യം ബന്ധപ്പെടേണ്ടവർ (നിങ്ങളുടെ മേലധികാരി) എന്നിവർക്ക് വീട്ടിലെ പൊതുനമ്പർ കൊടുക്കുക. കുടുംബവുമൊത്ത് സമയം ചെലവഴിക്കുമ്പോൾ അത്യാവശ്യമല്ലെങ്കിൽ സുഹൃത്തുക്കളുടെ ഫോൺ വിളികൾ പോലും മാറ്റിവെക്കുന്ന ബ്ലെസനും (ആഹ്വ ഖരയ) പത്നിയും ഈ കാര്യത്തിൽ വിദഗ്ധ ഉപദേശം തരും. ഓരോ ദിവസവും 68 മണിക്കൂറിന് ആപ്പുറത്തേയ്ക്ക് ജോലി സമയം നീളുന്നില്ല എന്ന് ഉറപ്പുവരുത്തുക. ശേഷം സമയം കുടുംബം, സമൂഹം, ക്രിയാത്മ പ്രവർത്തനങ്ങൾ, വിശ്രമം, വിനോദം എന്നിവയ്ക്ക് വേണ്ടി ക്രമപ്പെടുത്തുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിശ്രമിക്കുക. അതായത് ജീവിതത്തിൽ മൂല്യക്രമങ്ങളെ പുനഃക്രമീകരിക്കുക എന്നർത്ഥം. കുടുംബംസുഹൃത്തുകൾബന്ധുക്കൾ, ആരോഗ്യം, മനസ്സിന്റെ സന്തോഷംസമാധാനം, സമൂഹം, പണം എന്നിവയ്ക്ക് ശേഷം മാത്രം ജോലിയെ കൊണ്ടുവരിക.
ഒരു ജോലി അത് എത്ര പ്രതിഫലം കിട്ടുന്നത് ആയാലും നിങ്ങളിൽ ഉണ്ടാക്കുന്ന മാനസീകശാരീരികസാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് മാത്രം ജോലി തിരഞ്ഞെടുക്കുക. ദിവസവും ഒരു 10 മിനിട്ട് എങ്കിലും ഒന്നും ചെയ്യാതെ മനസ്സിനെ ശാന്തമാക്കി കസേരയിൽ ഇരിക്കുകയോ, തോട്ടത്തിൽ നടക്കുകയോ, ധ്യാനത്തിൽ മുഴുകുകയോ ചെയ്തുനോക്കുക. മനുഷ്യൻ ഒരു യന്ത്രം അല്ല എന്ന് തിരിച്ചറിയാനുള്ള നല്ല വഴി അതാണ്. 'എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല' എന്നൊരു തിരിച്ചറിവാണ് വർക്കഹോളിസത്തിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല വഴി. നമുക്ക് മുൻപും ഇവിടെ ലോകവും മനുഷ്യരും ഉണ്ടായിരുന്നു, നമ്മൾ ഇല്ലാതായാലും ജീവിതപങ്കാളിയും മക്കളും അടക്കം ഉള്ളവർ പോലും ദുഃഖസാന്ദ്രമായ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വാഭാവിക രീതിയിൽ ജീവിക്കും, ജീവിച്ചേ മതിയാകൂ. ലോകത്തിൽ ആരും അനിവാര്യമായവരല്ല.
:അവസാനമായി, പണം ജീവിക്കാൻ മാത്രമാണ്, പണം ഉണ്ടാവുകളും ജീവിതം ഇല്ലാതിരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് വിഡ്ഢികൾ ഉള്ള ലോകത്ത് ഞാൻ അടുത്ത വിഡ്ഢിയാകില്ല എന്നൊരു തീരുമാനം വേണം. മക്കൾക്ക് വേണ്ടി (അവരുടെ ഭാവി ജീവിതത്തിന് വേണ്ടി) സമ്പാദിക്കാതിരിക്കുക, ആവശ്യത്തിൽ കൂടുതൽ സമ്പാദിക്കാതിരിക്കുക, സ്വന്തം സന്തോഷം, പ്രിയപ്പെട്ടവർ, ആരോഗ്യം എന്നിവ നശിപ്പിച്ച് സമ്പാദിക്കാതിരിക്കുക. എപ്പോൾ വേണമെങ്കിലും തീർന്നു പോകാവുന്ന ജീവിതം ജീവിക്കാനുള്ളതാണ്, കൂട്ടിവെക്കാൻ ഉള്ളതല്ല.
എല്ലുമുറിയെ പണിയെടുത്ത് ഒരു ജീവിതവും കുടുംബവും ഈ കാണായ ഭൂസ്വത്തും മുഴുവൻ സമ്പാദിച്ചത് മത്തായി ചേട്ടനാണ്. മത്തായി ചേട്ടന് ആണ്മ!ക്കൾ മൂന്ന് ജോസഫ്, ജോണി, ഷാജി. മക്കളെ അല്ലലും അലച്ചിലും അറിയിക്കാതെ തള്ള വളർത്തിയതുകൊണ്ടാണ് അവര്‍ക്ക് വലിയ ഉത്തരവാദിത്വബോധം ഉണ്ടാകാത്തത് എന്ന ഒറ്റ അപവാദം മാത്രമേ മത്തായി ചേട്ടന് തന്റെ പൊന്നുമക്കളെക്കുറിച്ചു പറയാനുള്ളൂ. അല്ലെങ്കിൽ മക്കൾ എന്ന് പറഞ്ഞാൽ ജീവനാണ്. എന്നാലോ തുണിക്കടയുടെ കാര്യം നോക്കുന്ന ജോസപ്പും, മുപ്പതേക്കർ കുരുമുളക്ഏലം തോട്ടത്തിന്റെ പണിയും വരവുചെലവും മുഴുവൻ നോക്കിനടത്തുന്ന ജോണിക്കുട്ടിയും, ഓട്ടം പോകുന്ന ടിപ്പർ ലോറികളുടെ മേൽനോട്ടം വഹിക്കുന്ന ഷാജിയും വൈകുന്നേരം വീട്ടിൽ എത്തിയാൽ പെണ്ണുംമ്പുള്ളമാരേയും മക്കളേയും കാണുന്നതിന് മുൻപ് അപ്പന്റെ അടുത്ത് കണക്ക് ഏല്പിച്ച് അടുത്ത ദിവസത്തേക്കുള്ള നിർദ്ദേശങ്ങളും വാങ്ങിയേ പോകൂ.
പറമ്പിലും പണിസ്ഥലത്തുമായി ഓടി നടന്ന മത്തായി ചേട്ടൻ ഒറ്റ മാസം കൊണ്ട് കിടപ്പായി. മരണം ഏതാണ് ഉറപ്പായപ്പോൾ മക്കളെ വിളിച്ചോ എന്ന് ഡോക്ടർ പറഞ്ഞു. മക്കൾ മൂന്നും പണിസ്ഥലത്തു നിന്ന് ഓടിയെത്തി. മക്കൾ എത്തി എന്ന വാര്‍ത്ത ആരോ ചെവിയിൽ മന്ത്രിച്ചപ്പോൾ കാഴ്ച മങ്ങിയിരുന്ന മത്തായി ചേട്ടൻ മക്കളെ ഓരോരുത്തരെയായി വിളിച്ചു: 'മോനേ ജോസപ്പേ..., മോനേ ജോണിക്കുട്ടി...., മോനേ ഷാജി....' ഓരോരുത്തരും നിറഞ്ഞ സങ്കടത്തിൽ 'എന്തോ...' എന്ന് വിളികേട്ടു. ഷാജിയും വിളികേട്ടു കഴിഞ്ഞപ്പോൾ മൂത്തവനായ ജോസപ്പിനോട് ഒരു ശകാരം: 'എടാ ജോസപ്പേ, നിനക്കെങ്കിലും ബോധം വേണ്ടേടാ....? നിങ്ങൾ മൂന്നാളും ഇവിടെ വന്ന് വായും പൊളിച്ചു നിന്നാൽ കടയിലും പണിസ്ഥലത്തും ആരെടാ ഒള്ളേ?! പോകിനെടാ വേഗം.' ഇതുപറഞ്ഞു മത്തായി ചേട്ടൻ കണ്ണടച്ചു. പോയപ്പോൾ ഒന്നും കൊണ്ടുപോയതുമില്ല.
Stories you may Like
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍