ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലാണ് കെസിബിസിക്ക് വേദനയും ഖേദവും; അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു; അതിനുപുറമെ വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ് ഇപ്പോൾ നടത്തിയത് ; കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്; ജോമി തോമസ് എഴുതുന്നു
ജോമി തോമസ്
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോമുളയ്ക്കന്റെ അറസ്റ്റിൽ പരോക്ഷമായി ഖേദിച്ചുകൊണ്ടും വേദനിച്ചുമുള്ള കെസിബിസിയുടെ പ്രസ്താവനയെ രൂക്ഷമായി വിമശിച്ച് മാധ്യമ പ്രവർത്തകനായ ജോമി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലും കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിലുമാണ് കെസിബിസിക്ക് വേദന, ഖേദം. അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, തന്മൂലം അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മാധ്യമപ്രവർത്തകനും സുപ്രീം കോടതി ജഡ്ജിക്കും മന്ത്രിക്കുമെതിരെ ലൈംഗികാരോപണമുണ്ടായപ്പോൾ അവർ ഉൾപ്പെടുന്ന തൊഴിൽവിഭാഗത്തെ ആരും അടച്ചാക്ഷേപിച്ചില്ലെന്നും ഇന്ത്യയിലെ ഒരു കത്തോലിക്കാ മെത്രാനെതിരെയായപ്പോൾ സ്ഥാപിതതാൽപര്യക്കാരും മാധ്യമങ്ങളും ചേർന്ന് കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുന്നുവെന്ന് കെസിബിസി പറയുന്നത് വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണെന്നും ജോമി തോമസ് ചൂണ്ടിക്കാട്ടുന്നു.
മാധ്യമ പ്രവർത്തകനായ ജോമിതോമസിന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെയാണ്
കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്.ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലും കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിലുമാണ് കെസിബിസിക്ക് വേദന, ഖേദം. അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, തന്മൂലം അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു.
ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെക്കുറിച്ച് കെസിബിസിക്ക് ആശങ്കയുണ്ട് എങ്കിൽ, ഇതിനു മുൻപ് കെസിബിസി ഇറക്കിയ പ്രസ്താവന ഒരുതവണ വായിക്കുന്നതു നല്ലതാണ്. ആരോപണം ഉന്നയിച്ച വ്യക്തിയെക്കുറിച്ച് മറ്റു ചില ആരോപണങ്ങൾ അതിൽ ഉൾപ്പെടുത്തിയത് കെസിബിസി അറിയാതെ, സാത്താൻ ഇടപെട്ടു ചെയ്തായിരുന്നോ?
കേസിന്റെ മറവിൽ കത്തോലിക്കാ സഭയെ ബലഹീനമാക്കാനും സഭാ പിതാക്കന്മാരെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവരായി കെസിബിസി കണ്ടെത്തിരിയിക്കുന്നത്:
കത്തോലിക്കാ സഭയോട് വിരോധമോ അസൂയയോ ഉള്ള ചിലർ,നിഗൂഡലക്ഷ്യവും നിക്ഷിപ്ത താൽപര്യവുമുള്ള ചില മാധ്യമപ്രവർത്തകർ
സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തർ .വിരോധമാണോ അസൂസയാണോയെന്ന് കെസിബിസിക്ക് ഉറപ്പില്ല. രണ്ടിലൊന്നുണ്ടെന്ന് ഉറപ്പുണ്ട്. എന്നാൽ, വിരോധമോ അസൂയയോ ഉള്ള ആ 'ചിലർ' ആരെന്നു വെളിപ്പെടുത്താൻ ധൈര്യം വേണം. അത് ക്രൈസ്തവരിലെ മറ്റു വിഭാങ്ങളാണോ, മറ്റു മതവിഭാഗങ്ങളാണോയെന്നൊക്കെ സംശയം അവശേഷിപ്പിക്കാതെ പറയണം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുത്.
മാധ്യമപ്രവർത്തകരുടെ നിഗൂഡലക്ഷ്യവും നിക്ഷിപ്ത താൽപര്യവുമെന്ന പരാമർശം അതൊക്കെ എന്തൊക്കെയാണെയെന്തോ! ബിഷപ്പിന്റെ വാർത്ത റിപ്പോർട്ട് ചെയ്യുകയും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുകയും ചെയ്തതിനാൽ മാധ്യമപ്രവർത്തകർ നിഗൂഡലക്ഷ്യവും നിക്ഷിപ്ത താൽപര്യവും ഉള്ളവരായി. ഈ ആരോപണം കേരളത്തിലെ മാധ്യമങ്ങൾ അനുഭവിക്കേണ്ടതാണ്. മതങ്ങളെക്കുറിച്ച് പൊതിഞ്ഞു മാത്രമേ റിപ്പോർട്ട് ചെയ്യൂ, അല്ലെങ്കിൽ മതവികാരം വൃണപ്പെടുമെന്ന വ്യാജനിർമ്മിതിയുടെ സ്വാധീനം. ഇപ്പോൾ, തുറന്നു പറഞ്ഞുള്ള റിപ്പോർട്ട് വരുമ്പോൾ അതിൽ നിക്ഷിപ്ത താൽപര്യവും നിഗൂഡലക്ഷ്യവും ആരോപിക്കപ്പെടുന്നു.
സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തർ അവർ ആരാണെന്നുകൂടി പറയാവുന്നതാണ്. അവർക്കുള്ളത് എന്തുതരം അസംതൃപ്തിയാണെന്ന് കെസിബിസി വിലയിരുത്തുന്നുവെന്നും.
മാധ്യമപ്രവർത്തകനും സുപ്രീം കോടതി ജഡ്ജിക്കും മന്ത്രിക്കുമെതിരെ ലൈംഗികാരോപണമുണ്ടായപ്പോൾ അവർ ഉൾപ്പെടുന്ന തൊഴിൽവിഭാഗത്തെ ആരും അടച്ചാക്ഷേപിച്ചില്ലെന്നും ഇന്ത്യയിലെ ഒരു കത്തോലിക്കാ മെത്രാനെതിരെയായപ്പോൾ സ്ഥാപിതതാൽപര്യക്കാരും മാധ്യമങ്ങളും ചേർന്ന് കത്തോലിക്കാ സഭയെയും ബിഷപ്പുമാരെ പൊതുവായും ആക്രമിക്കുന്നുവെന്ന് കെസിബിസി പറയുന്നു. അത് വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ്. ചങ്ങനാശേരിയിലെ കൊച്ചുമെത്രാൻ നടത്തിയ പരാമർശത്തിന്റെ അടുത്തുനിൽക്കുന്നു. നാളിതുവരെ ലൈംഗികാരോപണം നേരിട്ടതും വത്തിക്കാൻ നടപടിയെടുത്തത് ഉൾപ്പെടെയുള്ളതുമായ മെത്രാന്മാരുടെ പേര് ആരുടെയും പക്കലില്ലാഞ്ഞിട്ടല്ല. തെക്കേയിന്ത്യൻ സംസ്ഥാനത്തെ മെത്രാൻ നേരിടുന്ന അന്വേഷണവും, പുറത്തുവരാൻ വെമ്പുന്ന ആരോപണങ്ങളും മാധ്യമപ്രവർത്തകർക്ക് അറിയാഞ്ഞിട്ടല്ല. എന്നിട്ടും ഒട്ടുമിക്ക മാധ്യമങ്ങളും കേരളത്തിലെ വിഷയത്തെ ഒറ്റയ്ക്കു നിർത്തി സമീപിക്കാനാണ് താൽപര്യപ്പെട്ടത്. അതു പക്വതതന്നെയാണ്. എന്നിട്ടും, മാധ്യമങ്ങൾ ബിഷപ്പുമാരെ പൊതുവായി ആക്രമിക്കുന്നുവെന്നൊക്കെ പറയുന്നത് ഒരു മെത്രാൻ സമിതിക്കു ചേരുന്നതല്ല. മാധ്യമപ്രവർത്തനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പയുടെ മനോഹരവും ചിന്തനീയവുമായ കാഴ്ചപ്പാടുകൾ ഓർക്കാവുന്നതാണ്.
കെസിബിസിയുടെ പ്രസ്താവനയിൽ ഒറ്റപ്പെട്ടൊരു വാചകം ആരെയൊ ബോധിപ്പിക്കാനെന്നപോലെ നിൽപുണ്ട്. അതിനു മുൻപുള്ള ഒന്നോ അതിലധികമോ വാചകങ്ങൾ ഒഴിവാക്കപ്പെട്ടതെന്നു മനസിലാക്കാൻ പത്തുവർഷത്തെ പരിശീലനം വേണ്ട, ഫിലോസഫിയും തിയോളയിയും പഠിക്കേണ്ടതില്ല. ഉൾപ്പെടുത്തിയിട്ടുള്ള വാചകത്തിൽ പറയുന്നത്, തെറ്റുകൾ തിരുത്താനും കുറവുകൾ പരിഹരിക്കാനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടാക്കുമെന്നാണ്.
അപ്പോഴുണ്ടാവുന്ന സംശയം: ഇപ്പോൾ സംഭവിച്ചതൊക്കെ സ്ഥാപിത, നിക്ഷിപ്ത താൽപര്യക്കാരുടെയും മാധ്യമങ്ങളുടെയുമൊക്കെ ഗൂഡാലചനയാണെങ്കിൽ പിന്നെ എന്തിനാണ് തെറ്റു തിരുത്തുന്നത്, കുറവുകൾ പരിഹരിക്കുന്നത്? ഇല്ലാത്ത തെറ്റും ഇല്ലാത്ത കുറവും ഉണ്ടാക്കി പരിഹരിക്കുന്നത് അബ്നോർമൽ കാര്യമാണ്. ഉണർന്നിരുന്നുള്ള പ്രാർത്ഥന ആവശ്യമാണ്. പിന്നെ കെസിബിസി പറയുന്നത് മാധ്യമവിചാരണയെക്കുറിച്ചും പരാതിക്കാരിക്കു സഭയിൽനിന്നു നീതി ലഭിച്ചില്ല എന്ന ആരോപണത്തിൽ കഴമ്പില്ലെന്നുമാണ്.
ഇപ്പറയുന്ന മാധ്യമ വിചാരണയൊക്കെ കഴിഞ്ഞ ഏതാനും മാസത്തെ കാര്യമാണ്. അതിനൊക്കെ എത്രയോ മാസം മുൻപാണ്, ബിഷപ്, കന്യാസ്ത്രീകൾക്കെതിരെ പൊലീസിനെ സമീപിച്ചത്? അപ്പോൾ, വാസ്തവത്തിൽ അദ്ദേഹമാണ് ആദ്യം വ്യക്തമാക്കിയത് തനിക്കു സഭയുടെ സംവിധാനങ്ങളിൽ വിശ്വാസമില്ല, താൻ വിഷയത്തെ സഭയ്ക്കു പുറത്തേക്ക്, തെരുവിലേക്ക് കൊണ്ടുപോകുകയാണെന്ന്. കന്യാസ്ത്രീയെ പരാതിക്കാരി എന്നു കെസിബിസി വിശേഷിപ്പിക്കുന്ന കാലത്തിന് മാസങ്ങൾ മുൻപാണ് തർക്കങ്ങൾ ഉണ്ടാവുന്നത്. രൂപതാധ്യക്ഷൻ, അദ്ദേഹം രക്ഷാധികാരിയായ സന്യാസിനി സഭയിലെ കന്യാസ്ത്രീ ഇവരുൾപ്പെട്ട് തർക്കമുണ്ടായാൽ, അതിരൂപതാ അധ്യക്ഷൻ എന്തു ചെയ്യണമായിരുന്നു? അദ്ദേഹം തന്റെ പഴയ സുഹൃത്തുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രം മതിയായിരുന്നോ?
കുട്ടനാട്ടിൽ തോട്ടിലൂടെ ഒഴുകിവരുന്ന ശവത്തെ തങ്ങളുടെ സ്റ്റേഷൻ അതിർത്തിയിൽനിന്നു തള്ളി, അടുത്ത സ്റ്റേഷൻ പരിധിയിലേക്കു പൊലീസുകാർ തള്ളിവിടുമെന്നു തമാശ കേട്ടിട്ടുണ്ട്. അതേപോലെയല്ല പല മെത്രാന്മാരും ഈ വിഷയത്തിൽ പെരുമാറിയതെന്ന് സത്യസന്ധതയുണ്ടെങ്കിൽ, വിഷയത്തെ ക്രൈസ്തവമായ സമഗ്രതയിൽ കാണാൻ തയ്യാറാവുമെങ്കിൽ, കെസിബിസിക്കു പറയാനാവില്ല. കന്യാസ്ത്രീ പരാതി പറയാൻ സമീപിച്ച ഏതാനും മെത്രാന്മാർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം നിർവഹിക്കാൻ കൂട്ടാക്കാതെ, വളരെ ബ്യൂറോക്രാറ്റിക്കായി ഇത് എന്റെ അധികാരത്തിൽ പെടുന്ന വിഷയമല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. അവർ ആരൊക്കെയെന്നും ചില മെത്രാന്മാർ തമ്മിലുണ്ടായ സംസാരവും അറിയാത്തതുകൊണ്ടല്ല ഇവിടെ പരാമർശിക്കാത്തത്. അവർ സമൂഹത്തിൽ ചെറുതാകുന്നത് ഒരു സമുദായത്തിനുതന്നെ അപമാനകരമാണ് എന്നതുകൊണ്ടുമാണ്. മെത്രാൻസമിതികളുടെയും സഭാപ്രതിനിധിയുടെയുമൊക്കെ സമീപനത്തിൽ പിഴവുണ്ടായി എന്ന് മെത്രാന്മാരിൽ പലർക്കും അഭിപ്രായമില്ലെന്നു പറയാൻ കെസിബിസിക്കു ധൈര്യമുണ്ടാവില്ലെന്നുറപ്പുണ്ട്.
കെബിസിബിയിലുള്ളവരോട് ഒരേപക്ഷയുണ്ട്. ഇത്രയും മോശപ്പെടരുത്. മനുഷ്യസ്വഭാവങ്ങളിലെ ഏറ്റവും പഴക്കമുള്ളവയുടെ ഗണത്തിലുള്ളതാണ് പല്ലിടകുത്തൽ. അതാണോ ചെയ്യുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിന്, ഇത്തരം പ്രസ്താവനകൾ ഇറക്കുംമുൻപ്, മെത്രാന്മാരുടെ ഡ്രൈവർമാർക്കെങ്കിലും ഒരു തവണ വായിക്കാൻ കൊടുക്കുക. എടാ, കുഴപ്പമൊന്നുമില്ലല്ലോ അല്ലേ എന്നൊന്നു ചോദിക്കുക. അവരാകുമ്പോൾ, ഉള്ളതു പറയും. വേണ്ടതിലധികം അറിയാവുന്നവരാണല്ലോ അവർ.
കത്തോലിക്കാ സഭയിലെ മെത്രാന്മാർ അറിയേണ്ടത്: നിങ്ങളിൽ ഒട്ടുമിക്കവരോടുംതന്നെ ലോകത്തിനു ബഹുമാനമാണ്. അത് ഏറിയ പങ്കും പദവിയോടും അതിന്റെ ചിഹ്നങ്ങളോടുമുള്ള ബഹുമാനമാണ്. ചിലരുടെ വ്യക്തിത്വം ബഹുമാനത്തിന്റെ തോതുകൂട്ടുന്നു. അത് ഇല്ലാതാക്കാൻ നിങ്ങൾതന്നെ ഇടവരുത്തരുത്. ശരിയാണ്, സഭ പ്രതിസന്ധിയിലാണ്. എന്നുകണ്ട്, അപക്വമായ പ്രതികരണങ്ങൾക്കു മുതിരരുത്. അത് പ്രതിസന്ധി കൂട്ടുകയേയുള്ളു.
ഇതു തികച്ചും വ്യക്തിപരമായ കുറിപ്പാണ്. രണ്ടു കാരണങ്ങളാലാണ്. മാധ്യമപ്രവർത്തകരെ ആക്ഷേപിക്കാൻ കെസിബിസി താൽപര്യപ്പെട്ടതിനാലും ഇപ്പോൾ പൊതുചർച്ചയിലുള്ള വിഷയത്തിൽ വിചിത്രമായ ന്യായീകരണത്തിന് ശ്രമിച്ചതിനാലും. കത്തോലിക്കാ പശ്ചാത്തലമുള്ളതിനാൽ പല നല്ലമൂല്യങ്ങളും ജീവിതത്തിൽ കിട്ടിയിട്ടുണ്ട്, അപ്പനമ്മമാരിലൂടെയും വൈദികരിലൂടെയും കന്യാസ്ത്രീകളിലൂടെയും. അങ്ങനെയാവുമ്പോൾ, തെറ്റു കണ്ടാൽ പറയേണ്ടത് ഉത്തരവാദിത്തമാണ്. ബൈബിളിലെ, പറയുടെ കീഴിൽ വയ്ക്കാൻ പാടില്ലാത്ത, കൊളുത്തപ്പെട്ട വിളക്ക് സത്യമാണ്. അത് പ്രശോഭിക്കണം. പ്രകാശം പരക്കണം. എല്ലാവരും മനുഷ്യരാണ്. ബലഹീനതകൾ മനുഷ്യസഹജമാണ്. തങ്ങൾ ശരി മാത്രമെന്നും തങ്ങൾ മാത്രം ശരിയെന്നും നടിക്കുന്നത് ദൈവനിഷേധമാണ്. പിന്നെ, വഴിവക്കിലെ സമരത്തെക്കുറിച്ചാണെങ്കിൽ: ക്രിസ്തുവും അരമനയ്ക്കുള്ളിലല്ല, തെരുവിലായിരുന്നു. ശിക്ഷ ഏറ്റുവാങ്ങാൻ മാത്രമാണ് ക്രിസ്തു അരമനയ്ക്കുള്ളിൽ കയറിയത്.
( മാധ്യമ പ്രവർത്തകനായ ജോമി തോമസ് ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ; കെസിബിസി
- സർക്കാരിനോട് ആവശ്യം ഉണർത്തിയതിന് അസ്വസ്ഥത വേണ്ടെന്ന് കെസിബിസി
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- 'സജി ചെറിയാൻ പ്രസ്താവന പിൻവലിക്കണം'; സഹകരിക്കില്ലെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്