ലാവ്ലിൻ: ഒരു വെടിക്ക് മൂന്നു പക്ഷികളെ ഉന്നം വയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുത്തൻ പൂഴിക്കടകൻ
രവികുമാർ അമ്പാടി
കേരള രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടു സുപ്രധാന സംഭവങ്ങളാണ് ഇന്നലെ ഉണ്ടായത്. ലാവ്ലിൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോർട്ടിൽ സർക്കാർ ഹർജി നല്കിയതാണ് ഒന്ന്. മാണിക്കെതിരെ കേസ്സെടുക്കാൻ തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതാണ് മറ്റൊന്ന്.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഒരു സാഹചര്യത്തിൽ ഇത്തരം നടപടികൾ ആദ്യം വിലയിരുത്തപ്പെടുക, ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനായുള്ള നടപടികൾ മാത്രമായാണ്. എന്നാൽ, ഒരു പുനരന്വേഷണത്തിന് അപേക്ഷിച്ചതുകൊണ്ടോ, വിജിലൻസിനെക്കൊണ്ട് മാണിക്കനുകൂലമായ റിപ്പോർട്ട് എഴുതിച്ചതുകൊണ്ടോ, പിണറയായി വിജയൻ അഴിമതി ചെയ്തെന്നും മാണി കുറ്റവിമുക്തനാണെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമെന്ന് മറ്റാരു കരുതിയാലും, ഉമ്മൻ ചാണ്ടി അങ്ങനെ വിശ്വസിക്കില്ല. രാഷ്ട്രീയ തന്ത്രങ്ങൾ ഒരുപാട് പയറ്റി പഴക്കവും തഴക്കവും വന്ന ഒരു നേതാവാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ നീക്കത്തിനും അർത്ഥങ്ങൾ ഒരുപാടുണ്ടാകും.
ആത്യന്തികമായി ഉമ്മൻ ചാണ്ടി ഉന്നം വയ്ക്കുന്നത്, ഒരു വട്ടം കൂടി മുഖ്യമന്ത്രി കസേരയിലെത്തുക എന്നതാണ്. അതിന് വന്നേക്കാവുന്ന വിഘ്നങ്ങൾ ഓരോന്നായി നീക്കുക എന്ന പ്രവർത്തിയിൽ വ്യാപൃതനാണ് അദ്ദേഹം. ലാവ്ലിൻ പുനരന്വേഷണവും അതിന്റെ ഒരു ഭാഗം തന്നെയാണ്. എന്നാൽ പലരും കരുതുന്നതുപോലെ അത് പിണറായി വിജയനെ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു വെടിയല്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ, കോടതി കുറ്റവിമുക്തനാക്കിയ വിധിക്ക് രണ്ട് വർഷത്തിനപ്പുറം നടത്തിയ ഇത്തരം ഒരു നീക്കം ഒരിക്കലും പിണറായിയുടെ മുഖഛായയെ ബാധിക്കില്ല. മാത്രമല്ല, ഇത്തരം ഒരു ഹർജി നൽകുന്നതിന് സംസ്ഥാന നിയമ വകുപ്പ് എതിരായിരുന്നു എന്നും വാർത്തകളുണ്ട്. അപ്പോൾ പിന്നെ ഇത്തരം ഒരു നീക്കം നടത്തിയത് വി എസ് അച്ചുതാനന്ദനെ മാത്രം മനസ്സിൽ കണ്ടുകൊണ്ടായിരുന്നു.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ, പതിവുപോലെ ഭരണ വിരുദ്ധവികാരം ഉണ്ടായിരുന്നിട്ടും ഐക്യമുന്നണി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിന് പ്രധാന കാരണം വി എസ് എന്ന മനുഷ്യന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു. പിന്നീടുണ്ടായ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ വി എസിന്റെ സ്വാധീനം, ഇടതു മുന്നണീയെ എതിരായി ബാധിച്ചതും ഇത്തരുണത്തിൽ ഓർക്കേണ്ട ഒന്നാണ്. വി എസ് എന്നും പാർട്ടിക്കുള്ളിൽ, കൊലവിളിയുയർത്തുന്ന ഒറ്റയാനായി നിലകൊള്ളേണ്ടത് പാർട്ടിയുടെ ശത്രുക്കളുടെ ആവശ്യമാണ്.
എന്നാൽ അടുത്തയിടെയായി അദ്ദേഹം ഏറെക്കുറെ പാർട്ടി നേതൃത്വവുമായി പൊരുത്തപ്പെട്ടുപോകാനാണ് ശ്രമിക്കുന്നത്. നേതൃത്വവും, അദ്ദേഹത്തോട് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വി എസ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽ പ്രായം ഒരു തടസ്സമല്ലെന്ന യചൂരിയുടെ പ്രസ്താവനയും, താൻ തെരഞ്ഞെടുപ്പിൽ നിൽക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന വി എസ് ന്റെ പ്രസ്താവനയുമൊക്കെ അതാണ് സൂചിപ്പിക്കുന്നത്. വി എസിന്റെ വ്യക്തി പ്രഭാവത്തോടൊപ്പം പാർട്ടിയുടെ സംഘടനാശക്തിയും ചേർന്നാൽ തന്റെ ഉദ്ദേശം പാളുമെന്ന് ഉമ്മൻ ചാണ്ടിക്കറിയാം. ഇവിടെയാണ് വെടിയുടെ ആദ്യ ലക്ഷ്യമായ പക്ഷി ഇരിക്കുന്നത്.
പിണറായി വിജയന്റെ ആദ്യ മാർച്ചിൽ, അസ്വരസ്വമുണ്ടാക്കുന്നതിൽ ലാവ്ലിൻ വിഷയം ഏറെ പങ്കു വഹിച്ചു. അന്ന്, ആ വിവാദങ്ങൾ ഏറ്റെടുത്തുകൊഴുപ്പു കൂട്ടിയത് വി എസ് ആയിരുന്നു. ഇത്തവണയും അത് സംഭവിച്ചാൽ, പാർട്ടിയിലെ ഐക്യം വെറുമൊരു കടങ്കഥയാണെന്ന് വരുത്തിത്തീർക്കാനാകും. അതുവഴി വി എസിന്റെ വ്യക്തിപ്രഭാവത്തേയും പാർട്ടിയുടെ സംഘടനാശക്തിയേയും രണ്ടുതട്ടിലാക്കാൻ സാധിക്കും. അതുവഴി, തെരഞ്ഞെടുപ്പ് പോരാട്ടം താരതമ്യേന എളുപ്പമാകുകയും ചെയ്യും.
അടുത്ത പക്ഷി കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ്. കേരളത്തിലെ കോൺഗ്രസ്സിനെ ഗ്രൂപ്പുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിക്കാനാണ്, ഗ്രൂപ്പുകൾക്ക് അതീതനെന്ന മുഖഛായയുള്ള സുധീരനെ ഹൈക്കമാന്റ് പ്രസിഡന്റാക്കിയത്. എന്നാൽ സുധീരൻ സ്വന്തമായ ഒരു ഗ്രൂപ്പുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു ഇക്കാലമത്രയും. പല ജില്ലാക്കമ്മിറ്റികളിലും, ഇഷ്ടക്കാരെ കുത്തിതിരുകിയത് ഇതിന്റെ മുന്നോടിയാണെന്നായിരുന്നു, മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. അത് എന്തൊക്കെയായാലും, വി എം സുധീരൻ സ്വന്തമായ ഒരു പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുനുണ്ടെന്നുള്ളത് സത്യമാണ്. മദ്യ നയത്തിലെ കടും പിടുത്തവും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ന്യൂനപക്ഷം കോൺഗ്രസ്സിൽ നിന്നും അകന്നു എന്ന വാദം ഉയർന്നപ്പോൾ, വിവാദ പ്രസ്താവനക്കെതിരെ നടേശന്റെ പേരിൽ പരാതി നൽകിയതുമെല്ലാം, സ്വന്തം പ്രതിഛായ വർദ്ധിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. സുധീരൻ നേരത്തെ ഒരു യാത്ര നടത്തുകയും അത് തിരുവനന്തപുരത്തെത്തിയപ്പോൾ ബാറുകൾ പൂട്ടുകയും ചെയ്തത്, അദ്ദേഹത്തിന് പൊതു സമൂഹത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിൽ പ്രതിഛായ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മറ്റൊരു യാത്രകൂടി വിജയിച്ചാൽ സുധീരൻ ഭാവിയിൽ തനിക്ക് ഭീഷണിയാകുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു.
നവകേരള മാർച്ചിലുടനീളം പിണറായിയും പാർട്ടിയും ലാവ്ലിൻ വിഷയത്തി പ്രതിരോധിക്കുവാനും ബാർകോഴയിലെ റിപ്പോർട്ട് ഉയർത്തി ആക്രമിക്കാനും ശ്രമിക്കും എന്ന് ഉമ്മൻ ചാണ്ടിക്കറിയാം. ചുരുക്കത്തിൽ മാദ്ധ്യം ശ്രദ്ധയും അതുവഴി പൊതുജനശ്രദ്ധയും മൊത്തമായും നവകേരളാ യാത്രയിൽ കേന്ദ്രീകരിക്കുകയും കേരള രക്ഷായാത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പ്രതീക്ഷിക്കുന്നു. അങ്ങിനെ സുധീരന്റെ പ്രതിഛായ വർദ്ദിക്കുന്നത് തടയാമെന്നും അദ്ദേഹം കരുതുന്നു.
ഉമ്മൻ ചാണ്ടിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള മൂന്നാമത്തെ വിഘ്നമാണ് ബിജെപി. കേരളത്തിലെ ബിജെപിയുടെ വളർച്ച ഇടതുപക്ഷത്തെയായിരിക്കും ബാധിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ്, അരുവിക്കര തെരഞ്ഞെടുപ്പിലും മറ്റും, ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സും ബിജെപിയോട് ഒരു മൃദു സമീപനം സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷം എന്നും ഐക്യമുന്നണിയോടൊപ്പം നിൽക്കുമെന്നും, ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ ബിജെപി കടന്നു കയറുമെന്നുമായിരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.
എന്നാൽ, ഈ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗം ഇടതുമുന്നണിയോടൊപ്പം പോയപ്പോൾ, അവർക്കുള്ള പരമ്പരാഗത ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടതുമില്ല. എന്നാൽ പാരമ്പര്യമായി കോൺഗ്രസ്സിനു കിട്ടിക്കൊണ്ടിരുന്ന സ്വർണ്ണ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും ബിജെപി പ്രധാന പ്രതിപക്ഷമായതിന് ഇതു തന്നെയായിരുന്നു കാരണം.
ഇത് തടയുവാൻ ഏറ്റവും നല്ല മാർഗം ബിജെപിയുടെ സ്വരം പുറത്തു കേൾക്കാതിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ആരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, ഏതൊരു പാർട്ടിയും നേതാവും കേരളത്തിൽ വളർന്നിട്ടുള്ളത് വിവാദങ്ങളിലൂടെ മാത്രമാണ്. ഒരു പാർട്ടിക്കും നിശബ്ദമായ ഒരു വളർച്ച ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പൊതുവേദിയിൽ ശബ്ദമുയർത്താൻ ബിജെപി ക്ക് കഴിയാതിരുന്നതാണ്, കഴിഞ്ഞ ഏറെക്കാലമായി അവർ അനുഭവിച്ചിരുന്ന പ്രശ്നം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ, വികസന അജണ്ടയുമായി മോദിയെത്തിയപ്പോൾ, വർഗ്ഗീയ ലഹളയും, ഗർഭത്തിൽ ശൂലം കുത്തിയിറക്കിയ കഥകളുമൊക്കെയായി അതിനെ എതിർക്കുവാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബിജെപി വിവാദങ്ങൾക്ക് നടുവിൽ അകപ്പെടുകയും അവരുടെ സ്വരം പൊതുവേദിയിൽ എത്തുകയും ചെയ്തു. അത് ഇവിടെ ബിജെപിയുടെ വളർച്ചക്ക് വഴിയൊരുക്കുകയും ചെയ്തു.
കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും ബിജെപി കുറെയൊക്കെ ചർച്ചക്ക് വിധേയമായി. അതിൽ അവർ കാര്യമായ സ്വാധീനം നേടുകയും ചെയ്തു. ഇവിടെയാണ് ഉമ്മൻ ചാണ്ടിയുടെ വെടിയുണ്ട കൊള്ളേണ്ട മൂന്നാമത്തെ പക്ഷി.
ഒരു ഭാഗത്ത് ബാറും സോളാറും, മറ്റേഭാഗത്ത് അരുൺ കുമാറും ലാവ്ലിനുമായി രംഗം കൊഴുത്താൽ, ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് അജണ്ട ഈ രണ്ടു മുന്നണികളുടെ അഴികതികഥകളിലൊതുങ്ങും. മുൻകാലങ്ങളിലേതുപോലെ, ഇരു മുന്നണികളുടെയും തമ്മിൽതമ്മിലുള്ള ആക്രോശങ്ങൾക്കിടയിൽ, ബിജെപിയുടെ ശബ്ദം ആരും കേൾക്കാതെ പോകും. സ്വാഭാവികമായും, അത് ബിജെപി യുടെ മുന്നേറ്റത്തെ തഴയുകയും, കോൺഗ്രസ്സിന്റെ പരമ്പരാഗത ഹിന്ദുവോട്ടുകൾ കാത്തു സൂക്ഷിക്കുവാനുമാകും.
ഇപ്പോൾ ഉതിർത്ത് ഈ വെടിയുണ്ട കൃത്യമായി ഈ മൂന്നുലക്ഷ്യങ്ങളേയും ഭേദിച്ചാൽ, രണ്ടാംവട്ടം മുഖ്യമന്ത്രി കസേര എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകും എന്നാണ് ഉമ്മൻ ചാണ്ടി കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്