മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് എടുക്കണമെങ്കിൽ ഹജ്ജിനു പോവുന്നില്ലെന്നു ഇതുവരെ ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല; ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല; എം ആർ വാക്സിനേഷനെതിരായ കുപ്രചരണത്തിൽ വീഴാതിരിക്കുക
പറ്റിക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു ജനവിഭാഗമാണ് ഇന്ത്യക്കാർ. ഉൽബുദ്ധരായ കേരളീയർ പോലും ഇതിൽ നിന്നും ഏറെയൊന്നും വ്യത്യസ്തരുമല്ല. കേരളത്തിലെ മുസ്ലിങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അവരിൽ മഹാഭൂരിപക്ഷത്തിനും അൽഭുതങ്ങളിലും, ആൾദൈവങ്ങളിലും, അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന ഔലിയാക്കളിലും, ബീവിമാരിലും, സിദ്ധന്മാരിലും, വ്യാജ വൈദ്യന്മാരിലുമൊക്കെയാണ് ശാസ്ത്രജ്ഞരേക്കാളും, ആരോഗ്യപ്രവർത്തകരേക്കാളും, സർക്കാർ സംവിധാനത്തേക്കാളുമൊക്കെ വിശ്വാസവും വിധേയത്വവും.
എത്ര മാത്രം തിക്താനുഭവങ്ങൾ ഉണ്ടായിട്ടും, നാൾക്കുനാൾ ഇത് വർദ്ധിച്ചു വരികയാണെന്നത് വലിയ കാലക്കേടിലേക്കാണ്, നമ്മെ; പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ കൊണ്ടെത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. വലിയ കൊട്ടും കുരവയുമായി സർക്കാർ തലത്തിൽ ആരംഭിച്ച എം.എം.ആർ വാക്സിനേഷൻ ക്യാമ്പയിൻ അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നപ്പോൾ പുറത്തു വരുന്ന സ്ഥിതി വിവര കണക്കുകൾ ഞെട്ടിക്കുന്നതാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറമാണ് ശതമാനക്കണക്കിൽ വാക്സിൻ എടുത്ത കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ. അടുത്തടുത്ത സ്ഥാനങ്ങളിൽ മലബാറിലെ മറ്റു ജില്ലകളും. പതിവു പോലെ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ പത്തനംതിട്ട ഏറ്റവും മുന്നിലും.
ജില്ലകൾ ഏതായാലും എം.എം.ആർ വാക്സിൻ എടുക്കാത്തവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മുസ്ലിം കുട്ടികൾ തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഹിന്ദുക്കളും. അമേരിക്കൻ അന്താരാഷ്ട്ര- ഗൂഢാലോചനകളുടെ കഥകളൊന്നും മുസ്ലിങ്ങളിലും അതു കഴിഞ്ഞാൽ ഹിന്ദുക്കളിലും ഏശുന്നതു പോലെ ക്രിസ്ത്യാനികളിൽ ചെലവാകാത്തതിനാൽ അവരിൽ വലിയ വിഭാഗവും ഈ കുത്തിവെപ്പ് എടുത്ത് കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ മുസ്ലീങ്ങൾ പൊതുവെ അള്ളാഹുവിനേക്കാളും, പ്രവാചകനേക്കാളും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന (എല്ലാ വിഭാഗത്തിലും പെട്ട) അവരുടെ സംഘടനാ നേതാക്കൾ ഒറ്റക്കെട്ടായി കുത്തിവെപ്പ് എടുക്കാൻ അഭ്യർത്ഥന നടത്തിയിട്ടു പോലും വലിയൊരു വിഭാഗവും അത് ചെവിക്കൊണ്ടിട്ടില്ല എന്നത് പ്രശ്നം എത്രത്തോളം ഗൗരവതരവും സങ്കീർണ്ണവുമാണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എം.എം.ആർ വാക്സിനേഷനെതിരായി മനഃപൂർവം പ്രചാരണം അഴിച്ചു വിടുന്ന വൈദ്യന്മാരും, സിദ്ധന്മാരും, ഒറ്റപ്പെട്ട അലോപ്പതി ഡോക്ടർമാരുമൊന്നും ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ അല്ല എന്നതാണ്. പക്ഷെ അത് കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരിൽ കൂടുതൽ മുസ്ലിം ജനസാമാന്യവും. അതായത് ഈ വിഷയത്തിൽ അവർക്ക് അവരുടെ സ്വന്തം നേതാക്കളേക്കാൾ വിശ്വാസം മറ്റു മതസ്ഥരായ സാമൂഹിക വിരുദ്ധരെയാണെന്നർത്ഥം (മതസൗഹാർദം സന്തോഷകരം തന്നെ).
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ മുസ്ലിങ്ങളെ കൊണ്ട് കുത്തിവെപ്പ് എടുപ്പിക്കാനുള്ള ഒരു എളുപ്പ മാർഗ്ഗം നിർദ്ദേശിച്ചക്കപ്പെട്ടതായി കണ്ടു. അതായത്, 'ഈ വാക്സിനുകൾ എടുത്തില്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ കുട്ടിക്ക് ദുബൈയിലും മറ്റ് ഗൾഫ് നാടുകളിലും പോവാൻ കഴിയില്ലെന്ന് വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും ഒരു പ്രചാരണം അഴിച്ചു വിടുക. അടുത്ത സെക്കന്റ് മുതൽ കുത്തിവെപ്പ് നൽകുന്ന സെന്ററുകൾ 'മാപ്പിളമാരെ'ക്കൊണ്ട് നിറഞ്ഞു കവിയും'.സത്യമാണിത്.
ഹജ്ജിനു പോവണമെങ്കിൽ മെനിഞ്ചൈറ്റിസ് അഥവാ മസ്തിഷ്ക ജ്വരം വരാതിരിക്കാനുള്ള കുത്തിവെപ്പ് എടുക്കണം. ഇന്നേവരെ ഈ കുത്തിവെപ്പ് എടുക്കണമെങ്കിൽ ഞാൻ ഹജ്ജിനു പോവുന്നില്ലെന്നു ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല. മുസ്ലിങ്ങൾ മാത്രം ഹജ്ജിനു പോവുന്നതിനാൽ, ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല. പണ്ടൊക്കെ ഹജ്ജിനു പോയവർ ഈ കുത്തിവെപ്പ് എടുത്തിട്ടാണോ പോയത് എന്നവർ ചോദിച്ചിട്ടുമില്ല. അള്ളാഹുവിന്റെ വിധി അങ്ങിനെയാണെങ്കിൽ പരിശുദ്ധ ഹജ്ജിന് പോയ കാരണത്താൽ എനിക്ക് മസ്തിഷ്ക ജ്വരം വരികയാണെങ്കിൽ, രോഗം വന്ന് മരിക്കട്ടെ എന്ന് ഒരാളും വാദിച്ചിട്ടുമില്ല.
ഗൾഫിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുണ്ട്. അവരിൽ മുസ്ലിങ്ങളുമുണ്ട്. അവിടങ്ങളിലെ സൗജന്യ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമുകളുടെ ഭാഗമായി രണ്ടു തവണകളായി കൊടുക്കുന്ന എം.എം.ആർ വാക്സിൻ ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടെന്ന് അവരാരും ഇക്കാലമത്രയും പറഞ്ഞിട്ടില്ല. ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്സിനുകൾ ഏതൊക്കെയാണെന്ന് പോലും ആരും തിരക്കാറുമില്ല. കാരണം കേരളത്തിൽ ഉള്ളപോലുള്ള, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇവിടെ ഇല്ല.
ഗൾഫിൽ മാത്രമല്ല ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും കുട്ടികൾക്ക് ഈ കുത്തിവെപ്പ് നൽകുന്നുമുണ്ട്. എന്തുകൊണ്ട് ഇത്രയും കാലം ഇല്ലാത്ത പുതിയൊരു വാക്സിൻ എന്നതാണ് ചിലരുടെ സംശയം. ഇത് പുതിയതൊന്നും അല്ല. വളരെക്കാലമായി ഉള്ളത് തന്നെയാണ്. പക്ഷെ ഇതിന്റെ ഭീമമായ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ ഇന്ത്യ അടക്കമുള്ള ചില സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളിൽ ഈ കുത്തിവെപ്പ് അവരുടെ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ഷെഡ്യൂളിൽ സാർവത്രികമായി ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. അതായത് ഇത്രയും കാലം പണക്കാർക്കായിരുന്നു ഇന്ത്യയിൽ ഇതിന്റെ പ്രയോജനം. അവിടെയാണ് ദൈവത്തിന്റെ കരങ്ങളുമായി ആരോഗ്യ പ്രവർത്തകർ കടന്നു വരുന്നത്. സഹായസഹകരണങ്ങളുമായി ബിൽ ആൻഡ് മിലിന്റ ഗേറ്റ്സ് ഫൗണ്ടേഷനും.
ഇനി അവരെ പറ്റി പറയാം. എല്ലാവർക്കും അറിയുന്ന പോലെ മൈക്രോസോഫ്റ്റിന്റെ ഉടമ. ബിൽ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ. നമ്മുടെ നാട്ടിലെ പോലെ ഒരായുസ്സ് മുഴുവൻ തിന്നുകയും കുടിക്കുകയും പോലും ചെയ്യാതെ മക്കൾക്ക് വേണ്ടി സമ്പാദിച്ച് കൂട്ടുന്ന സ്വഭാവം പൊതുവെ അമേരിക്കക്കാർക്ക് ഇല്ല. മരണശേഷം തന്റെ സ്വത്തുക്കൾ എന്തു ചെയ്യണം എന്ന് ആദ്യം തന്നെ വിൽപ്പത്രം എഴുതി വെക്കുകയാണ് അവരുടെ പതിവ്. അതിൽ ഒരു വിഹിതം മക്കൾക്ക് വേണ്ടി എഴുതി വച്ചാൽ അവരുടെ ഭാഗ്യം. ചിലപ്പോൾ മക്കളേക്കാൾ കൂടുതൽ വീട്ടിലെ പൂച്ചക്കും പട്ടിക്കും വരെ ലഭിച്ചെന്നുമിരിക്കും. വിൽ പത്രം എഴുതാതെയാണ് ഒരാൾ മരിച്ചതെങ്കിൽ സ്വത്ത് ഗവർമെന്റിലേക്ക് കണ്ടു കെട്ടും. മക്കളുണ്ടെങ്കിൽ അത് ക്ലെയിം ചെയ്ത് തിരിച്ചു വാങ്ങേണ്ടത് അവരുടെ ജോലിയാണ്.
വീണ്ടും ബിൽ ഗേറ്റ്സിലേക്കു വരാം. പണം ഒരുപാട് സമ്പാദിച്ചു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആയി. ചെറുപ്പം മുതൽ തന്നെ നാം അമേരിക്കയെ കുറിച്ച് കേട്ടതെല്ലാം നെഗറ്റീവ് സംഗതികളായതിനാൽ ആ വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്കൊരു ഉൾഭയമാണ്. പക്ഷെ ഒരുപാടു നന്മകളുടെ വിളനിലം കൂടിയാണ് അമേരിക്ക (അവരുടെ വിദേശ നയം തൽക്കാലം നമുക്ക് മറക്കാം). ആ നന്മയുടെ പരിണിത ഫലമായി അമേരിക്കയിലെ മറ്റനേകം പണക്കാരും ചെയ്യുന്നതു പോലെ, തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗവും ബിൽ ഗേറ്റ്സും ഭാര്യ മിലിന്റയും ചാരിറ്റിക്കു വേണ്ടി മാറ്റിവെച്ചു. അതിനായി അവർ ബിൽ ആൻഡ് മിലിന്റ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു. ഈ ട്രസ്റ്റ് തങ്ങളുടെ ചാരിറ്റി പ്രവർത്തനം നടത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലെയും മറ്റ് ദരിദ്ര രാജ്യങ്ങളിലെയും ഗവർമെന്റുകളുമായി സഹകരിച്ച് അവിടങ്ങളിലെ പാവങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ-ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കു വേണ്ടിയാണ്. ലോകത്ത് നിന്നും ക്ഷയം അഥവാ ടി.ബി. രോഗം തുടച്ചുനീക്കാനായി ഇവർ ചിലവഴിക്കുന്നത് എത്രയോ ബില്ല്യൻ ഡോളറുകളാണ്. ഈ രംഗത്ത് ചില സഹായങ്ങൾ നമ്മുക്ക് ഇന്ത്യക്കും ലഭിക്കുന്നുണ്ട്. ക്ഷയം കഴിഞ്ഞാൽ പിന്നെ എയ്ഡ്സ് നിർമ്മാർജ്ജനവും ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളിൽ മറ്റൊന്നാണ്.
ഇതേ ഫൗണ്ടേഷൻ തന്നെയാണ് വാക്സിൻ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ മന്ദബുദ്ധികളായും അംഗവൈകല്യം ഉള്ളവരായും ലോകത്ത് പല രാജ്യങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങളെയും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാതെ ഗർഭം അലസിപ്പോവുന്ന പെങ്ങന്മാരെയുമൊക്കെ രക്ഷപ്പെടുത്താൻ സഹായം നൽകുന്നതും. ലോകത്ത് വാക്സിൻ വിതരണം ചെയ്യാനുള്ള അനുവാദം ലോകാരോഗ്യ സംഘടന ഇവർക്ക് നൽകുകയും ചെയ്തു. എന്നാൽ നമുക്ക് കേരളത്തിൽ എം.എം.ആർ വാക്സിൻ നിർമ്മിച്ചു നൽകുന്നത് അവരല്ല. മറിച്ച് പൂണെയിലെ Seum Institute പോലുള്ള ഇന്ത്യയിലെ തന്നെ ഗവേഷണ സ്ഥാപനങ്ങളാണ്. ലോകത്ത് ഏറ്റവും ഡിമാന്റ് ഉള്ള എം.എം.ആർ വാക്സിനുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്.
പിന്നെ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ദുഷ്പ്രചാരണങ്ങളിൽ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങൾക്ക് വാക്സിൻ നിഷേധിക്കുന്നവർ; ഈ വാക്സിൻ എടുക്കാത്തതിന്റെ പേരിൽ നാളെ അവർ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, അവർക്ക് നൽകാനുള്ള മറുപടി കൂടി ഇപ്പോഴേ കരുതി വെക്കുക (പറയാൻ കാരണം, പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകാത്തതിനാൽ കൈകാലുകൾക്ക് വൈകല്യം സംഭവിച്ച എന്റെയൊരു കോളേജ്മേറ്റ് ഞങ്ങളുടെ മുമ്പിൽ വെച്ച് പിതാവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്).
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്