പ്രളയമുണ്ടായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സഹായം വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉയർന്നു; എവിടെ അപകടമുണ്ടായാലും ഇടപെടാൻ ഐക്യരാഷ്ട്ര സഭ സന്നദ്ധം; ആദ്യ 48 മണിക്കൂറിൽ ദുരന്തത്തിന്റെ തീവ്രതയറിയാനും യുഎന്നിന് സംവിധാനം; എല്ലാ ദുരന്തങ്ങളും നിരീക്ഷിക്കാനും സംവിധാനം; മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ദുരന്തങ്ങളും ഐക്യരാഷ്ട്രസഭയും.
കേരളത്തിൽ വൻ പ്രളയമുണ്ടായ ദിവസങ്ങളിൽ അനവധി പേർ ഐക്യരാഷ്ട്രസഭയുടെ സഹായം തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റു ചിലർ 'കേരളം പോലൊരു സ്ഥലത്ത് ഐക്യരാഷ്ട്രഭയ്ക്ക് ഒന്നും ചെയ്യാനില്ല, എന്നും പറഞ്ഞിരുന്നു. ഏതൊരു ദുരന്തത്തിന്റെയും ആദ്യദിനങ്ങൾ ലോകത്തെവിടെയും രാഷ്ട്രീയവൽകൃതം ആയതിനാൽ ആ വിഷയത്തിൽ അപ്പോൾ ഞാൻ അഭിപ്രായം പറഞ്ഞില്ല. മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായതുകൊണ്ട് ഇനി അതേപ്പറ്റി പറയാം.
1. ഐക്യരാഷ്ട്രസഭ എന്നാൽ ഒരു സ്ഥാപനമല്ല. സാധാരണയായി ജനങ്ങൾ കാണുന്ന ന്യൂയോർക്കിലെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൗൺസിലും അടങ്ങിയ, നിങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത United Nations Research Institute for Social Development (UNRISD) വരെ ഉൾപ്പെട്ട അൻപതോളം വ്യത്യസ്ത സ്ഥാപനങ്ങളെല്ലാം U N എന്ന പേരിലാണ് അറിയപ്പെടുന്നത്.
2. 193 അംഗരാജ്യങ്ങളാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭയ്ക്ക് ഉള്ളത്. ലോകത്തെ മൊത്തം രാജ്യങ്ങളുടെ എണ്ണം അതിലും കൂടുതലാണ്. അവിടെ എവിടെയെങ്കിലും ദുരന്തമുണ്ടായാൽ അതിലിടപെടാൻ ഐക്യരാഷ്ട്രസഭ സന്നദ്ധമാണ്.
3. ലോകത്തെവിടെയും ഒരു ദുരന്തം ഉണ്ടായാൽ വേഗത്തിൽ ഇടപെടാനുള്ള ഐക്യരാഷ്ട്രസഭയുടെ സംവിധാനത്തെ U N Disaster Assessment and Cordination team (UNDAC) എന്നാണ് വിളിക്കുന്നത്. ജനീവയാണ് ഈ സംവിധാനത്തിന്റെ ആസ്ഥാനം. U N ന്റെ Office for the Coordination of Humanitarian Affairs (OCHA) ആണ് ഈ സംഘത്തിന്റെ സെക്രട്ടറിയേറ്റ് സംവിധാനം നോക്കിനടത്തുന്നത്.
4. ദുരന്തം, ലോകത്ത് എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതിനാലും, അത് ഓയിൽ സ്പിൽ, ഉരുൾപൊട്ടൽ, ഫാക്ടറി അപകടം, സുനാമി തുടങ്ങി എന്തുമാകാം എന്നതിനാലും ഏതാനും ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സംഘമല്ല അത്. യുദ്ധോപകരണങ്ങൾ തൊട്ട് മീഡിയ വരെയുള്ള വിഷയങ്ങളിൽ അറിവുള്ള അന്താരാഷ്ട്ര വിദഗ്ദ്ധരുടെ ഒരു കൂട്ടായ്മയാണ്. ഇതിൽ അംഗങ്ങളായവരെല്ലാം U N ഉദ്യോഗസ്ഥരല്ല. അതേസമയം ദുരന്തസമയത്ത് ഉപകാരപ്പെടുന്ന ഏതെങ്കിലും കഴിവുകൾ ഉള്ളവരും, മറ്റേതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ളവരും, ദുരന്തസമയത്ത് ഐക്യരാഷ്ട്രസഭയുടെ സേവനത്തിന് സമയം വിട്ടുകൊടുക്കാമെന്ന് അവരുടെ തൊഴിൽദാതാക്കൾ ഉറപ്പു കൊടുത്തിട്ടുള്ളവരുമായ ആളുകളെയാണ് ഐക്യരാഷ്ട്രസഭ സംഘത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ടവർക്ക് രണ്ടാഴ്ച നീണ്ട പരിശീലനം നൽകും, ഇടയ്ക്കിടയ്ക്ക് റിഫ്രഷൻ കോഴ്സുകളും. ഞാൻ ഈ സംഘത്തിൽ അംഗമാണ്.
5. ലോകത്തെവിടെ ദുരന്തമുണ്ടായാലും ജനീവയിലെ ആസ്ഥാനത്ത് ആ വിവരങ്ങൾ നിരീക്ഷിക്കാൻ സംവിധാനമുണ്ട്. ദുരന്തശേഷം ദുരന്തബാധിത പ്രദേശത്തെ കേന്ദ്രസർക്കാരിനോ, ആ രാജ്യത്ത് പ്രവർത്തിക്കുന്ന U N സംവിധാനത്തിനോ UNDAC സംവിധാനത്തിന്റെ സഹായം ആവശ്യപ്പെടാം.
6. ദുരന്തമുഖത്ത് നിന്നും ആവശ്യപ്പെട്ടാൽ ആറു മണിക്കൂറിനകം ഉടൻ അങ്ങോട്ട് തിരിക്കാൻ ഒരു സംഘത്തെ - ദുരന്തത്തിന്റെ രീതി, രാജ്യം, ഭാഷ എന്നിവയനുസരിച്ച് സംഘടിപ്പിക്കും. ഇവരെ ആ രാജ്യത്ത് എത്തിക്കാൻ സ്വിസ്സ് ഗവണ്മെന്റിന്റെ ഒരു വിമാനം ലഭ്യമാണ്.
7. ദുരന്തബാധിത രാജ്യത്തെത്തുന്ന സംഘം ആ രാജ്യത്തെ സർക്കാർ സംവിധാനവുമായിട്ടും UN സംവിധാനവുമായിട്ടും ബന്ധപ്പെടും. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുകയാണ് ആദ്യപടി. ദുരന്തമുണ്ടായ രാജ്യത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ ഏകോപിപ്പിക്കുകയാണ് അടുത്ത ജോലി.
8. U N നൽകിയ പ്രത്യേക പരിശീലനം ഉപയോഗിച്ച് ആദ്യത്തെ നാല്പത്തിയെട്ട് മണിക്കൂറിൽ തന്നെ ദുരന്തത്തിന്റെ ആഘാതം എത്രയെന്ന് അന്താരാഷ്ട്രസമൂഹത്തെ അറിയിക്കുന്ന ഒരു Strategic Response Plan തയ്യാറാക്കും. ദുരന്തം നടന്ന രാജ്യത്തിന് ആവശ്യമായ അത്യാവശ്യ സഹായങ്ങൾ എത്രയെന്ന് ലോകത്തെ അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
9. ഐക്യരാഷ്ട്രസഭ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങൾ അതിവേഗത്തിൽ രക്ഷാ പ്രവർത്തകരെയും ഫണ്ടുകളും വസ്തുക്കളും ലഭ്യമാക്കിത്തുടങ്ങും.
10. ഇതേസമയം രാജ്യത്തുനിന്നും മറുനാട്ടിൽ നിന്നുമുള്ള നൂറുകണക്കിന് സർക്കാർ - ഇതര ഏജൻസികളും മാധ്യമങ്ങളും ദുരന്തമുഖത്ത് എത്തിയിട്ടുണ്ടാകും. ഭൂകന്പം കഴിഞ്ഞ ഹെയ്ത്തിയിൽ ഒരാഴ്ച കഴിഞ്ഞപ്പോൾ 1400 സന്നദ്ധസംഘടനകളാണ് ലോകത്തെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയത്. ഇവർക്ക് വേണ്ടത്ര വിവരങ്ങൾ ലഭ്യമാക്കുക, ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുക ഇവയെല്ലാം ഐക്യരാഷ്ട്രസഭ സംഘത്തിന്റെ ജോലിയാണ്. ആരോഗ്യം, പാർപ്പിടം, വെള്ളം, സാനിറ്റേഷൻ, കുട്ടികളുടെ കാര്യങ്ങൾ, ടെലികോം എന്നിങ്ങനെ പല ക്ലസ്റ്ററുകൾ ആയിട്ടാണ് യു എൻ വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നത്.
11. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും വിഭാഗത്തിൽ സന്നദ്ധപ്രവർത്തനത്തിന് ആളോ പണമോ ലഭ്യമല്ലെങ്കിൽ ലോകത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്തം എന്ന നിലയിൽ ആ വിഷയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭയ്ക്കുണ്ട്. Provider of last resort എന്നാണ് ഇതിന്റെ പേര്. ആരോഗ്യത്തിന് ലോകാരോഗ്യ സംഘടന, ഭക്ഷണത്തിന് ലോക ഭക്ഷ്യ പ്രോഗ്രാം, എന്നിങ്ങനെ മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഏജൻസികളുണ്ട്. അവരതിന് സദാ തയ്യാറായിരിക്കും.
12. ദുരന്തത്തിന്റെ കടുപ്പം അനുസരിച്ച് ദുരന്തങ്ങളെ L1, L2, L3 എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുനിന്നും എല്ലാ പ്രധാന U N ഏജൻസികളും ഇടപെടേണ്ടി വരുന്ന ദുരന്തങ്ങൾ Level 3 ആണ്. രണ്ടായിരത്തി നാലിലെ സുനാമിയും, ഇപ്പോഴത്തെ സിറിയയും L3 ആണ്.
13. എല്ലാ U N ഏജൻസികളും ഇടപെടേണ്ടി വരാത്ത ദുരന്തങ്ങളുമുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗത്തെ എമർജൻസിയാണെങ്കിൽ ലോകാരോഗ്യ സംഘടനയും, ന്യൂക്ലിയർ എമർജൻസിയാണെങ്കിൽ ആറ്റോമിക് എനർജി ഏജൻസിയുമായിരിക്കും ഇടപെടുന്നത്.
14. ഓരോ വർഷവും ശരാശരി പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ ദുരന്തങ്ങളിൽ ഐക്യരാഷ്ട്രസഭ ഇപ്പോൾ ഇടപെടുന്നുണ്ട്. ഇതിൽ ഏറിയ പങ്കും കാലാവസ്ഥാ ബന്ധിതമാണ് (വരൾച്ച, കാട്ടുതീ, കൊടുങ്കാറ്റ്, പ്രളയം). ഇത് ഓരോ വർഷവും കൂടിവരികയാണ്.
15. ഓരോ വർഷാവസാനവും ആ വർഷം നടന്ന ദുരന്തങ്ങളെ പറ്റി അതിൽ പങ്കെടുത്തവരെ വിളിച്ചു ചർച്ച നടത്തും. അറിവുകൾ മറ്റ് അംഗങ്ങളും ആയി പങ്കുവെക്കും. ഇങ്ങനെ സംഘാംഗങ്ങൾക്ക് അനുഭവങ്ങളുടെ വലിയൊരു ഭണ്ഡാരം ഉണ്ടാകുന്നു. ഓരോ ദുരന്തവും എങ്ങനെയാണ് ഉണ്ടാകുന്നത്, അതിലെ പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്, എവിടെയാണ് രാജ്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്, എവിടെയാണ് സഹായം ലഭ്യമായത്, എന്ന് തുടങ്ങിയ വിവരങ്ങൾ ഞങ്ങൾക്ക് ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ എളുപ്പത്തിൽ പറയാൻ കഴിയും. ചെങ്ങന്നൂരിൽ പതിനായിരങ്ങൾ മരിക്കുമെന്ന് പറയുന്പോൾ അത് സംഭവിക്കില്ല എന്നും, വെള്ളമിറങ്ങുന്നതിന് മുൻപുതന്നെ ദുരന്തമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് വെല്ലുവിളി ആകുമെന്നും, അതിന് സംസ്ഥാനം തയ്യാറെടുക്കണമെന്നും പറയാൻ എനിക്ക് സാധിച്ചത് അതുകൊണ്ടാണ്. അനുഭവങ്ങളുടെ ഒരു ബാങ്കായിട്ടാണ് U N നെ കാണേണ്ടത്.
16. ലോകത്തിൽ എവിടെ നടക്കുന്ന ദുരന്തങ്ങളും ഈ സംഘം എപ്പോഴും നിരീക്ഷിക്കാറുണ്ട്. എന്നാൽ ദുരന്തസമയത്ത് അന്താരാഷ്ട്ര സഹായം ആവശ്യപ്പെടില്ല എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നയം. അതിനാൽ ഐക്യരാഷ്ട്രസഭയിൽ നിന്നും മുൻനിര പ്രവർത്തനങ്ങൾ ഉണ്ടായില്ല. ഇപ്പോൾ ലോകത്തെ തന്നെ മുൻ നിര സാമ്പത്തിക ശക്തി ആയ ഇന്ത്യക്ക് മറ്റു പല രാജ്യങ്ങളേയും പോലെ ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ ഒന്നും ആവശ്യമില്ലല്ലോ.
17. അതേ സമയം ചൈനയും ജപ്പാനും ഉൾപ്പെടെ ഇന്ത്യയേക്കാൾ സാമ്പത്തികവും സാങ്കേതികവുമായി ഏറെ മുന്നേറിയ രാജ്യങ്ങൾ പോലും വൻദുരന്തങ്ങളുടെ സമയത്ത് ഐക്യരാഷ്ട്രസഭയുടെ സഹായം തേടാറുണ്ട്. അത് ഭക്ഷണത്തിനോ വസ്ത്രത്തിനോ ഒന്നുമല്ല, ചില സാങ്കേതിക വിഷയത്തിലെ അനുഭവങ്ങൾ നേടാനാണ്. ചൈനയിലെ ഭൂകമ്പത്തിനു ശേഷം ആസ്ബസ്റ്റോസിന്റെ നിർമ്മാർജ്ജനത്തിനും, ജപ്പാനിലെ സുനാമിക്ക് ശേഷം ദശലക്ഷക്കണക്കിന് ഖരമാലിന്യത്തിന്റെ നിർമ്മാർജ്ജനത്തിനും ആ സർക്കാരുകൾ ഇന്ത്യയുടെ മുൻകാല പരിചയത്തിന്റെ പാഠങ്ങൾ ആവശ്യപ്പെട്ടു. അത്തരം പരിചയസന്പന്നരായ സംഘങ്ങളെ നയിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.
18. ഇന്ത്യ കൂടി അംഗമായ - ഇന്ത്യക്കാർ ഏറെ ജോലിചെയ്യുന്ന - ഇന്ത്യ വർഷാവർഷം പണം സംഭാവന ചെയ്യുന്ന ഇന്ത്യയുടെ കൂടി സ്ഥാപനമാണ് ഐക്യരാഷ്ട്രസഭ. അതിനാൽ ദുരന്തസമയത്ത് സാങ്കേതിക ഉപദേശത്തിനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഇന്ത്യയും, ഇന്ത്യയെ സമീപിക്കുന്നതിൽ മറ്റു രാജ്യങ്ങളും ഒരു മടിയും കാണിക്കേണ്ടതില്ല.
ദുരന്തത്തിന് ശേഷം നഷ്ടത്തിന്റെ കണക്കെടുക്കാനും പുനർ നിർമ്മാണം വിഭാവനം ചെയ്യാനും ഐക്യരാഷ്ട്ര സഭക്ക് വേറെ വിഭാഗങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നീടൊരിക്കൽ പറയാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്