ഐ എ എസിന്റെ ഓൾ ഇന്ത്യ യൂണിഫോം അല്ല സാരി, എന്നിട്ടും കേരളത്തിലെ വനിതാ ഐഎഎസ് ഓഫിസർമാർ ജീൻസിട്ട് കാണാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടായിരിക്കണം ജീൻസ് ഇട്ട ഒരു സ്ത്രീ കലക്ടറേയും നാം സാധാരണ കാണാത്തത്? മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണമെന്ന് അവർ സ്വയം തീരുമാനിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. സാരി എന്ന വസ്ത്രത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ള ആളുമല്ല. എന്നാൽ എനിക്ക് പ്രധാനമായ രണ്ടു വിഷയങ്ങളിലേക്ക് ഒരു പ്രശ്നമായി സാരി കടന്നു വരുന്നതുകൊണ്ടാണ് ഈ പോസ്റ്റ്.
ഒന്നാമത്തേത് കരിയർ സംബന്ധിച്ച വിഷയമാണ്. കുറച്ചു നാൾ മുൻപ് കരിയർ കൗൺസിലിങ്ങുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ്ങ് കോളേജ് അദ്ധ്യാപികയുടെ ഫോൺ വന്നു,
'സാർ, എനിക്ക് ഈ ജോലി മാറി വേറെ എന്തെങ്കിലും ജോലി വേണം'
'എന്ത് പറ്റി, കുട്ടിക്ക് ടീച്ചിങ്ങ് ഇഷ്ടമല്ലേ ?
'എനിക്ക് നല്ല ഇഷ്ടമാണ് സാർ'
'പിന്നെ, കുട്ടികൾക്ക് കുട്ടിയുടെ ടീച്ചിങ്ങ് ഇഷ്ടമല്ലേ'
'അവർക്കും നല്ല ഇഷ്ടമാണ് സാർ'
'പിന്നെന്താണ് പ്രശ്നം'.
'സാർ, പഠിപ്പിക്കാൻ പോകണമെങ്കിൽ സാരി ഉടുക്കണം. അത് വലിയ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ബസിൽ കയറി പോകണമെങ്കിൽ.'
സംഗതി സത്യമാണ്. ജോലിക്ക് പോകാനോ ജോലി ചെയ്യാനോ ഒട്ടും സൗകര്യമുള്ള വേഷമല്ല സാരി. ബസിൽ കയറുന്നത് മാത്രമല്ല, കൺസ്ട്രക്ഷൻ സൈറ്റിൽ സ്റ്റെപ് കേറുന്നത് തൊട്ട് ഒന്ന് ടോയ്ലറ്റിൽ പോകണമെങ്കിൽ പോലും ചുരിദാറും ജീൻസുമായി താരതമ്യം ചെയ്താൽ വലിയ അസൗകര്യമാണ് സാരി.
രണ്ടാമതായി ഇതിൽ സുരക്ഷയുടെ പ്രശ്നവുമുണ്ട്. കറങ്ങുന്ന എന്തെങ്കിലും വസ്തുക്കളുള്ള ഏത് തൊഴിൽ സ്ഥലത്തും (മോട്ടോർ, ഫാൻ) സാരി അപകടമുണ്ടാക്കും. ബൈക്കിന്റെ വീലിൽ സാരി കുടുങ്ങി എത്രയോ സ്ത്രീകൾ മരിച്ചിരിക്കുന്നു. കേരളത്തിലേതു പോലെ പൊതുസ്ഥലത്ത് എവിടെയും പട്ടികളും വിജനമായ സ്ഥാലത്തും ഇരുട്ടുള്ള ഇടങ്ങളിലും ഒക്കെ ഞെരമ്പു രോഗികളും, നിറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്തിൽ അവരിൽ നിന്നും രക്ഷപെട്ട് ഓടേണ്ടി വന്നാൽ സാരി വിഘാതമാകുന്നു. അങ്ങനെ തട്ടിത്തടഞ്ഞു വീണ എത്രയോ പേരെ എനിക്ക് നേരിട്ടറിയാം.
എന്നിട്ടും സ്വന്തം ഇഷ്ടത്തിൽ സാരി ഉടുത്തു കൊണ്ട് പോകുന്നതിൽ ഒരു തെറ്റുമില്ല. അതൊക്കെ അവരുടെ തീരുമാനം ആണ്. പക്ഷെ കേരളത്തിലെ അനവധി തൊഴിലിടങ്ങളിൽ സാരി ഇപ്പോഴും നിർബന്ധിതമായി നിലനിൽക്കുന്നു എന്നത് ശരിയല്ല. തുണിക്കടകളിലും പ്രൈവറ്റ് സ്കൂളുകളിലും ഒക്കെ സ്കൂളുകളിലും അത് പറഞ്ഞ് ചെയ്യിപ്പിക്കുന്ന നിയമമാണെങ്കിൽ എഞ്ചിനീയറിങ്ങ് കോളേജുകളിൽ അത് അലിഖിത നിയമമാണ്. പുതിയ അദ്ധ്യാപകർ സാരിയല്ലാത്ത വസ്ത്രം ധരിച്ചാൽ അതിനെതിര് നിൽക്കുന്നതും പഴ തലമുറയിലെ സ്ത്രീകൾ തന്നെയാണ് എന്നതാണ് കൂടുതൽ വിഷമിപ്പിക്കുന്നത്.
കഷ്ടം എന്തെന്ന് വച്ചാൽ മലയാളികൾക്ക് ഈ സാരിയോട് ഒരു പ്രതിപത്തിയും ഉണ്ടാകേണ്ട കാര്യമില്ല. ഇത് നമ്മുടെ പാരമ്പര്യ വേഷമല്ല. നൂറു വർഷം മുൻപ് ഒരാൾ കേരളത്തിലൂടെ നടന്നാൽ അപൂർവ്വം തൊഴിലിടങ്ങളിലേ സാരി കാണാൻ വഴിയുള്ളൂ, ഇരുന്നൂറു വർഷം മുൻപാണെങ്കിൽ സാരി ഉടുത്ത ഒരാളെപ്പോലും കേരളത്തിൽ തൊഴിലിടത്തോ പുറത്തോ കാണില്ല. അപ്പോൾ ഈ വരത്തൻ വസ്ത്രം എന്നാണ് നമുക്ക് പ്രാധാന്യമുള്ളതായത്?. എന്തിനാണ് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, ഏറെ അസൗകര്യങ്ങൾ ഉള്ള ഈ വസ്ത്രം നമ്മുടെ സ്ത്രീകൾ ധരിക്കണം എന്ന് മുതിർന്ന സ്ത്രീകളും അധികാരം ഉള്ളവരും നിർബന്ധിക്കുന്നത് ?.
എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നുകൂടി ഉണ്ട്. കേരളത്തിലെ വനിതാ ഐ എ എസ് ഓഫിസർമാരെ ഞാൻ കേരളത്തിൽ ജീൻസിട്ട് കണ്ടിട്ടില്ല. ചുരിദാർ തന്നെ അപൂർവ്വമാണ്. വനിതാ കളക്ടർമാർ എന്നും സാരി തന്നെയാണ് കണ്ടിട്ടുള്ളത്. ഐ എ എസിന്റെ ഓൾ ഇന്ത്യ യൂണിഫോം അല്ല സാരി. കേരളത്തിന് പുറത്ത് മലയാളി ഐ എ എസ് ഓഫീസർമാരെ ചുരിദാറിലും ഇന്ത്യക്ക് പുറത്ത് ജീൻസ് ഇട്ടുമൊക്കെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കേരളത്തിൽ ഐ എ എസ് വനിതകളുടെ കാര്യത്തിൽ അങ്ങനെ ഒരു നിയമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിൽ ചീഫ് സെക്രട്ടറിയായി വരെ സ്ത്രീകൾ ഉണ്ടായിട്ടുണ്ട്, അപ്പോൾ അങ്ങനെ എന്തെങ്കിലും മണ്ടൻ നിയമം ഉണ്ടെങ്കിൽ തന്നെ അതിൽ മാറ്റം വരുത്താൻ അധികാരമുള്ള സ്ഥാനങ്ങളിൽ അവർ ഇരുന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കണം ജീൻസ് ഇട്ട ഒരു സ്ത്രീ കലക്ടറേയും നാം സാധാരണ കാണാത്തത് ?
ഞാൻ ഇത് പറയുന്നത് ഒരു മനുഷ്യാവകാശ പ്രശ്നമായി മാത്രമല്ല. കേരളത്തിലെ സാഹചര്യത്തിൽ ഏതൊരു ദുരന്ത സാഹചര്യത്തിലും എത്തിപ്പറ്റേണ്ട ആളാണ് കളക്ടർ. കാട്ടാന ഇറങ്ങിയപ്പോൾ അതിനെ ചെണ്ട കൊട്ടി ഓടിക്കാൻ പോയ ഇന്ത്യയിലെ ഒന്നാമത്തെ വനിതാ ഐ എ എസ് ഓഫിസർ ആയിരുന്ന അന്ന മൽഹോത്രയെ പറ്റി ഞാൻ വായിച്ചിട്ടുണ്ട്. പ്രക്ഷുബ്ധമായ ആൾക്കൂട്ടത്തിനിടയിലും കടൽ ക്ഷോഭം ഉള്ളിടത്തും വെള്ളം പൊങ്ങുന്ന സ്ഥലത്തും ഒക്കെ ഓടിയെത്തുന്നവർ ആണ് നമ്മുടെ കളക്ടർമാർ. രണ്ടായിരത്തി നാലിലെ തമിഴ്നാട്ടിൽ സുനാമിയിൽ പെട്ടത് പുരുഷന്മാരുടെ ഇരട്ടി സ്ത്രീകളായിരുന്നു എന്നാണ് കണക്ക്. അതിന് പ്രധാന കാരണം പറഞ്ഞത് സാരിയും ഉടുത്തു നീന്തി രക്ഷപെടാനുള്ള ബുദ്ധിമുട്ടാണ്. തിരയിൽപ്പെട്ട് മറിഞ്ഞുവീണാൽ പിന്നെ കളക്ടറും അല്ലാത്തവരും തമ്മിൽ വ്യത്യാസമില്ല, നീന്തിക്കയറിയേ പറ്റൂ. സാരി പാര തന്നെയാണ്.
കേരളത്തിൽ ചില തൊഴിലുകളിൽ ഉള്ളവർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കണമെന്ന നിർബന്ധബുദ്ധി തീർച്ചയായും മാറ്റിയെടുക്കണം. ചുരിദാർ ഇട്ടു കോളേജിൽ പഠിപ്പിക്കുന്നതിലും, ജീൻസ് ഇട്ട് കലക്ടറേറ്റിൽ പോകുന്നതിലും, സ്കർട്ടും ടോപ്പും ഇട്ട് തുണിക്കടയിൽ ഇരിക്കുന്നതിലും ഒരു കുഴപ്പവുമില്ല, അതാരും നിയന്ത്രിക്കുകയും അരുത്. അവർ അങ്ങനെ ചെയ്താൽ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ആളുകൾ ഒക്കെ അഭിപ്രായം പറഞ്ഞു എന്ന് വരും, പക്ഷെ മൊത്തമായി നമ്മുടെ സ്ത്രീകൾ തീരുമാനിച്ചാൽ ഒറ്റയടിക്ക് മാറ്റിയെടുക്കാവുന്ന 'പാരമ്പര്യമേ' ഇതിനൊക്കെ ഉള്ളൂ.
ഒരൈഡിയ പറയാം. യു എന്നിൽ പലയിടത്തും ഞങ്ങൾ പ്രയോഗിക്കുന്നതാണ്. ഓരോ വെള്ളിയാഴ്ചകളിലും അവരവരുടെ ദേശീയ വസ്ത്രം ധരിച്ചു വരിക. ഒരു വസ്ത്രവും മറ്റൊന്നിലും നല്ലതോ മാന്യമല്ലാത്തതോ അല്ലെന്നുള്ള കാര്യം ഊട്ടിയുറപ്പിക്കാനാണ് ഇത്. ഇത് നാട്ടിലും ചെയ്യാവുന്നതേ ഉള്ളൂ. അടുത്ത വെള്ളിയാഴ്ച തൊട്ട് എല്ലാ വെള്ളിയാഴ്ചയും സാരി അല്ലാതെ വേറൊരു വേഷമാണ് ധരിക്കാൻ പോകുന്നതെന്ന് തീരുമാനിക്കുക. കേരളമാകെ വെള്ളം പൊങ്ങിക്കിടക്കുന്ന ഈ സമയം പോലെ ഇതിന് പറ്റിയ മറ്റൊരു സമയമില്ല. രണ്ടു വെള്ളിയാഴ്ച അടുപ്പിച്ച് പാന്റിലും സ്കർട്ടിലും ചുരിദാറിലും നമ്മുടെ സ്കൂൾ അദ്ധ്യാപകരേയും കലക്ടറേയും കണ്ടുകഴിഞ്ഞാൽ പിന്നെ ഈ വേഷവും തൊഴിലും തമ്മിലുള്ള ബന്ധം അങ്ങ് മുറിഞ്ഞു പൊക്കോളും. പിന്നെ സാരി ഉൾപ്പടെ ഉള്ള ഏതു വേഷവും സൗകര്യമനുസരിച്ച് എന്ന് വേണമെങ്കിലും ധരിക്കാമല്ലോ.
#Nosareeonfriday
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- അച്ഛന് വേണ്ടി നിയമ പോരാട്ടം നടത്തിയ മകൻ; ഇന്ന് ഇഖ്ബാൽ അൻസാരി സന്തുഷ്ടൻ
- കൊച്ചി കല്യാൺ സിൽക് നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്