ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചുവരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും; ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ; ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്; കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്; ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും; മുരളി തുമ്മാരുകുടി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട്
മുരളി തുമ്മാരുകുടി
ഏതാണ്ട് ഒരു വർഷമായി ഞാൻ കേരളനിയമസഭയിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയിട്ട്. ദുരന്ത ലഘൂകരണമാണ് എന്റെ തൊഴിൽ എന്നും ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിന്റെ നിവാരണത്തിന് വേണ്ടി കേരളത്തിലേക്ക് വരേണ്ടി വരുന്നത് വ്യക്തിപരമായി ദുഃഖകരവും പ്രൊഫഷണൽ ആയി ഒരു പരാജയവും ആയിരിക്കും എന്ന ആമുഖത്തോടെയാണ് ഞാൻ എന്റെ പ്രസംഗം തുടങ്ങിയത്. കേരളത്തിൽ തൊണ്ണൂറ്റി ഒൻപത്തിലെ പോലെ ഒരു വെള്ളപ്പൊക്കം ഇനിയും ഉണ്ടാകുമെന്നും അതിന് നാം തയ്യാറെടുക്കണം എന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. അതിന് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു, നിർഭാഗ്യവശാൽ അതൊക്കെ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചിരിക്കുകയാണ്. കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. എനിക്കാവുന്നത് പോലെ തന്നെ ഞാനും കേരളസമൂഹത്തെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.
ഔദ്യോഗികമായി ഇന്ത്യ U N സഹായം തേടിയിട്ടില്ല. കേരളത്തിലെ ഔദ്യോഗിക ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗവുമല്ല ഞാൻ. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. ഇത്തരം അവസരങ്ങളിൽ കൂടുതൽ കാര്യക്ഷമമായി സഹായിക്കാൻ കഴിയുന്നത് നമ്മുടെ വ്യക്തിപരമായ ഇടപെടൽ കൊണ്ടല്ല, ഒരു സംഘത്തിന്റെ ഭാഗമായിരിക്കുമ്പോൾ ആണ്. അതേസമയം എനിക്ക് വളരെ നന്നായി ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കേരളത്തിലെ പ്രശ്നങ്ങൾ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഒന്ന്. രണ്ടു ദിവസമായി ആ ശ്രമങ്ങൾ നടത്തുന്നുണ്ട്, ഇന്നിപ്പോൾ അതിന്റെ ഫലം കാണുന്നുണ്ട്.
ഞാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് മറ്റൊന്നിനാണ്. വെള്ളം ഇറങ്ങിത്തുടങ്ങി. ഇതുപോലൊരു വെള്ളപ്പൊക്കം കേരളത്തിൽ ആളുകളോ ഔദ്യോഗിക സംവിധാനങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ട് വെള്ളമിറങ്ങുന്ന കേരളം എന്താണ് ശ്രദ്ധിക്കേണ്ടത് ? രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതിനാലും, ഏറെ ദിവസങ്ങൾ ആയി ഉറക്കമില്ലാതെ ജോലി ചെയ്യുന്നതിനാലും ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇന്നിനപ്പുറം ചിന്തിക്കാനുള്ള മാനസിക അവസ്ഥ അല്ല എന്നെനിക്കറിയാം. അതുകൊണ്ട് നാളെയെപ്പറ്റി ഇന്ന് തന്നെ നിർദ്ദേശങ്ങൾ നൽകുകയാണ്. ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സമയത്ത് ഇത്തരം ഉപദേശം അനവസരത്തിൽ ഉള്ളതായി ചിലർക്ക് തോന്നാം. ക്ഷമിക്കുമല്ലോ.
മുൻപരിചയം ഇല്ലാത്തതിനാൽ കേരളത്തിൽ ആളുകൾ ശ്രദ്ധിക്കാനിടയില്ലാത്ത അനവധി കാര്യങ്ങൾ ഉണ്ട്
1. വെള്ളം കയറി നശിച്ച ഫർണിച്ചറും, കിടക്കയും തുടങ്ങി ഉള്ള വസ്തുക്കൾ എന്ത് ചെയ്യും. സാധാരണ സമയത്ത് പോലും നല്ല ഒരു മാല്യന്യ നിർമ്മാർജ്ജന സൗകര്യം നമുക്കില്ല. ആലുവ ഒരു പത്തു വർഷത്തിൽ ഉണ്ടാക്കുന്ന ഖരമാലിന്യത്തിന്റെ അത്രയും ആയിരിക്കും ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഉണ്ടായിരിക്കുന്നത്. അത് എങ്ങനെയാണ് വ്യക്തികളും സർക്കാരും കൈകാര്യം ചെയ്യേണ്ടത് ?
2. വെള്ളത്തിൽ ആയ സ്കൂളുകളിലെ ലബോറട്ടറി, കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിലെ വളം/കീടനാശിനി സ്റ്റോറുകൾ, ഫർമസിയിലെ മരുന്നുകൾ ഇവയൊക്കെ ഈ സമയത്തിനുള്ളിൽ വിഷവസ്തുക്കളുടെ മിശ്രണം ആയി മാറിയിരിക്കും. അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് ?
3. ഈ ദുരന്തത്തിൽ നേരിട്ട് അകപ്പെട്ട ആളുകൾ (കുട്ടികൾ ഉൾപ്പടെ) വൻ മാനസിക സംഘർഷത്തിലാണ്. അവരുടെ ജീവിതകാലം മുഴുവൻ അതവരുടെ കൂടെ ഉണ്ടാകും. എങ്ങനെയാണ് ഇതിന്റെ ആഘാതം കുറക്കുന്നത് ?
4. നമ്മുടെ യുവാക്കളെ പൂർണ്ണമായും ഈ പുനർനിർമ്മാണത്തിന്റെ ഭാഗമാക്കാം. അവരുടെ ഭാവിയാണ് നാം പുനർനിമ്മിക്കുന്നത്, അവരുടെ അഭിപ്രായങ്ങൾക്കാണ് ഏറ്റവും വില കല്പിക്കേണ്ടത്.
എന്നിങ്ങനെ പ്രധാനമായ കാര്യങ്ങൾ ഉണ്ട്. ഇക്കാര്യത്തിലെ നിർദേശങ്ങളാണ് ഇന്നും നാളെയും പങ്കുവെക്കാൻ പോകുന്നത്. കേരളത്തിലെ എല്ലാ മാധ്യമങ്ങൾക്കും ഞാൻ അത് നൽകും.
സർക്കാർ സംവിധാനങ്ങൾക്കും പരിചയമില്ലാത്ത ചിലതുണ്ട്.
1. ഇത്തരം വലിയ ഒരു ദുരന്തത്തിന്റെ നാശനഷ്ടക്കണക്ക് എങ്ങനെയാണ് എടുക്കുന്നത് (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസ്സെസ്സ്മെന്റ്)?
2. ഈ പുനർനിർമ്മാണം സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ മാത്രം സഹായം കൊണ്ട് തീരില്ല. അപ്പോൾ എങ്ങനെയാണ് പണം കണ്ടെത്തേണ്ടത്?
3. പുനർനിർമ്മാണത്തിന് എന്ത് സംവിധാനങ്ങൾ ആണ് വേണ്ടത്? പുതിയ ഒരു പുനർനിർമ്മാണ വകുപ്പ്, എല്ലാ വകുപ്പുകളെയും സംയോജിപ്പിക്കാൻ ഒരു പുനർനിർമ്മാണ ഏജൻസി? പുതിയ ഒരു സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള കമ്പനി ?
ഇതിന് ഓരോന്നിനും നല്ല അന്താരാഷ്ട്ര മാതൃകകൾ ഉണ്ട്. അതൊക്കെ ഞാൻ സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ പെടുത്താം, അടുത്ത വെള്ളിയാഴ്ചയോടെ.
ഇതിലും പരമപ്രധാനമായ ഒരു കാര്യം കൂടി ഉണ്ട്. വ്യക്തികളുടേയും സമൂഹത്തിന്റെയും ഇപ്പോഴത്തെ ശ്രമം മുഴുവൻ അവരുടെ ജീവിതം പഴയ തരത്തിലേക്ക് ഏറ്റവും വേഗത്തിൽ എത്തിക്കുക എന്നതാണ്. അതേ സമയം പഴയ തരത്തിൽ കേരളത്തെ പുനർ നിർമ്മിക്കുന്നത് അടുത്ത തലമുറക്ക് ഇതേ അപകട സാധ്യതകൾ കൈമാറുന്നതിന് തുല്യമാണ്.
കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ അടുത്ത വലിയ വെള്ളപ്പൊക്കം വരാൻ നൂറു വർഷം നോക്കിയിരിക്കേണ്ട കാര്യമില്ല. അപ്പോൾ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും ദുരന്ത സാധ്യതയേയും കാലാവസ്ഥ വ്യതിയാനത്തെയും മുൻകൂട്ടി മനസ്സിലാക്കി എങ്ങനെയാണ് പുനർനിർമ്മാണം നടത്തേണ്ടത്? (Build back better and safer). ഇതിനും അനവധി നല്ല അന്താരാഷ്ട്ര മാതൃകകളുണ്ട്, അതും ഞാൻ സമൂഹത്തിന്റെ മുന്നിൽ എത്തിക്കും.
ലോകത്ത് ഒരുലക്ഷത്തിൽ അധികം പേർ മരിച്ചതുൾപ്പടെ അനവധി വൻ ദുരന്തങ്ങൾ കണ്ട പരിചയത്തിൽ ഒരു കാര്യം കൂടെ പറയാം. ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചു വരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും. ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ, നമ്മുടെ മാധ്യമങ്ങൾ കുറച്ചു നാൾ കൂടി. പക്ഷെ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്, കേരളത്തിലെ ഈ സർക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. എങ്ങനെയാണ് കേരളത്തിലെ സർക്കാരും പൊതുസമൂഹവും ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നത് നൂറു വർഷം കഴിയുമ്പോൾ കേരളം ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നായിരിക്കും. അന്നന്നത്തെ കാര്യം മാത്രം ചിന്തിച്ച് കാര്യങ്ങൾ ചെയ്യണോ, അതോ ആഴ്ചകളും മാസങ്ങളും വർഷങ്ങളും മുന്നിൽ കണ്ടു കാര്യങ്ങൾ ചെയ്യണോ എന്നതൊക്കെയാണ് സമൂഹം നേരിടാൻ പോകുന്ന വെല്ലുവിളികൾ. ഇക്കാര്യങ്ങളിൽ മുപ്പത് വർഷത്തെ അന്താരാഷ്ട്ര രംഗത്തെ പരിചയവും, വ്യാപകമായ വ്യക്തിബന്ധങ്ങളും, നല്ലൊരു ഭാവികേരളത്തിന് വേണ്ടി ഉപയോഗിക്കാൻ ഈ അഞ്ചു വർഷവും കേരളത്തിലെ സമൂഹത്തിന്റെ കൂടെത്തന്നെ ഉണ്ടാകും ഞാൻ. എനിക്കറിയാവുന്നതെല്ലാം ഞാൻ എല്ലാവരോടും പങ്കുവെക്കും, എനിക്ക് ഏതെങ്കിലും തരത്തിൽ ഉപദേശങ്ങൾ നൽകാൻ പറ്റും എന്ന് തോന്നുന്നിടത്തൊക്കെ ഞാൻ അങ്ങോട്ട് ചോദിച്ച് ഇടപെടുകയും ചെയ്യും.
കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്, ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും.
എന്റെ വായനക്കാർ എന്താണ് ചെയ്യേണ്ടത് ?
കഴിഞ്ഞ പത്തുവർഷമായി ഞാൻ ദുരന്തങ്ങളെ പറ്റി എഴുതി തുടങ്ങിയിട്ട്. ആദ്യകാലത്ത് ഈ വിഷയത്തിന് ഒരു ജനശ്രദ്ധയും ഇല്ലായിരുന്നു. ഹാസ്യം മേമ്പൊടിയിട്ടും ഹാസ്യത്തിൽ പൊതിഞ്ഞുമാണ് ഞാൻ ഈ വിഷയം കേരളസമൂഹത്തിൽ ചർച്ചാ വിഷയം ആക്കിയത്. കേരളത്തിൽ തൊണ്ണൂറ്റി ഒന്പതിലേ പോലൊരു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ഞാൻ കാര്യകാരണ സഹിതം പറഞ്ഞു തുടങ്ങിയിട്ട് ആറു വർഷമായി. ഈ വർഷം ജൂൺ മുതൽ ഈ പെരുമഴക്കാലത്ത് അണക്കെട്ടുകൾ തുറക്കണം എന്ന് പറഞ്ഞിരുന്നു. ഈ ജൂലൈ മുതൽ എങ്ങനെയാണ് സർക്കാർ 'ജാഗ്രത' എന്ന് പറയുമ്പോൾ നമ്മൾ വ്യക്തിപരമായി തയ്യാറെടുക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ ഒരു ശതമാനം ആളുകൾ പോലും ഇന്നെന്നെ വായിക്കുന്നില്ല. ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങളും ഒരു പരിധി വരെ സർക്കാർ സംവിധാങ്ങളും എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ എന്റെ നിർദേശങ്ങൾ കൊണ്ട് ഗുണം കിട്ടുമായിരുന്ന, ഇനിയും ഗുണം കിട്ടാവുന്ന ബഹുഭൂരിപക്ഷത്തിന്റ്റെ മുന്നിലും എന്റെ നിർദ്ദേശങ്ങൾ എത്തുന്നില്ല. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് രണ്ടു കാര്യങ്ങൾ ആണ്.
1. ഞാൻ പറയുന്ന നിർദ്ദേശങ്ങൾ വ്യക്തിപരമായി പാലിക്കാൻ നോക്കണം.
2. നിങ്ങൾക്ക് ശരിയായി തോന്നുന്ന നിർദ്ദേശങ്ങൾ പരമാവധി ആളുകളിൽ എത്തിക്കാൻ സഹായിക്കണം.
സുരക്ഷിതരായിരിക്കുക, സമാധാനത്തോടെ ഇരിക്കുക. ഇതൊരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തൺ ആണ്. പരസ്പരം കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കാതെ പരസ്പരം താങ്ങായിനിന്ന് ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്