പൊതുസമൂഹത്തിന്റെ നിർമ്മാണ വസ്തുക്കളുടെ ആവശ്യകതയാണ് ക്വാറി മാഫിയകൾ നിറവേറ്റുന്നത്; അവർക്കിത് പാറയോടോ മണലിനോടോ ഉള്ള സ്നേഹമോ വെറുപ്പോ അല്ല, പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ്; ചുളുവിലയിൽ പാറയും മണലും ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് സമൂഹം; പാറമടയുടെ ഉപയോഗം കഴിഞ്ഞാൽ ആ സ്ഥലം പുനരുപയോഗം ചെയ്യാൻ ശ്രമിക്കണം: ക്വാറി വികസനത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ഒരു മലയുണ്ടായിരുന്നു, ചുണ്ടമല. അതിന്റെ മുകളിൽ കയറി നിന്നാൽ ഒരു ഭാഗത്ത് മലയാറ്റൂർ മലയും മറു ഭാഗത്തുകൊച്ചിൻ റിഫൈനറിയും കാണാമായിരുന്നു. ഓണക്കാലമായാൽ ഞങ്ങൾ കദളിപ്പൂ പറിക്കാൻ പോകുന്നത് അവിടെയാണ്, മധ്യവേനൽ അവധിക്ക് കളിക്കാനും.
ഇന്നവിടെ ചുണ്ടമലക്ക് പകരമുള്ളത് വലിയൊരു കുഴിയാണ്. നമുക്ക് വേണമെങ്കിൽ അതിനെ ചുണ്ടക്കുഴി എന്ന് വിളിക്കാം. 1980 കളിലാണെന്ന് തോന്നുന്നു ചുണ്ടമലയിൽ ക്വാറി വന്നത്. ആദ്യം മണ്ണെടുത്തു, പിന്നെ പാറ, ശേഷം വലിയ ക്രഷർ ആയി. ഇന്നിപ്പോൾ വെങ്ങോലയിലെ മല കുളമായതിന്റെ ചിത്രം മനോരമയിൽ കണ്ടപ്പോൾ ഇതെല്ലാം ഓർത്തു.
ഇത് ചുണ്ടമലയിലെ മാത്രം കാര്യമല്ല. വെങ്ങോല ഉൾപ്പെട്ട താലൂക്കിന്റെ പേര് കുന്നത്ത് നാട് എന്നായിരുന്നു. ഇന്നത് കുന്നില്ലാത്ത നാടാണ്. കുന്നത്ത് നാട്ടിലെ 'മണ്ണി'ലാണ് വിമാനത്താവളം തൊട്ട് കണ്ടെയ്നർ റോഡ് വരെയുള്ള വികസനം വന്നത്. മെട്രോ മുതൽ പോർട്ട് വരെയുള്ള വികസനങ്ങൾക്ക് പാറയും മണ്ണും നല്കാൻ കുന്നത്തുനാട്ടിലെ കുളങ്ങൾ പിന്നെയും ബാക്കി.
കേരളത്തിലെ ക്വാറി, മണൽ വിഷയങ്ങളെ കുറിച്ച് ഞാൻ പത്തു വർഷം മുൻപ് തന്നെ എഴുതിയിട്ടുണ്ട്. ക്വാറി നടത്തുന്നവരും മണ്ണെടുക്കുന്നവരും 'മാഫിയ' യും 'ചീത്ത' യും ആണെന്നും, അതിനെ എതിർക്കുന്നവർ 'പ്രകൃതി സ്നേഹികളും' 'നല്ലവരു'മാണെന്നാണ് നമ്മുടെ പൊതു ബോധം. സത്യം അതല്ല. പൊതുസമൂഹത്തിന്റെ നിർമ്മാണ വസ്തുക്കളുടെ ആവശ്യകതണ് ഈ മാഫിയകൾ നിറവേറ്റുന്നത്. അവർക്കിത് പാറയോടോ മണലിനോടോ ഉള്ള സ്നേഹമോ വെറുപ്പോ അല്ല, പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ്. ഈ വസ്തുക്കളുടെ ഡിമാൻഡ് ഇല്ലതാവുകയോ ഈ കച്ചവടത്തിലെ ലാഭം കുറയുകയോ ചെയ്താൽ അവർ ഈ പണി ഉപേക്ഷിച്ച് പണമിരട്ടിക്കുന്ന വേറെ പണി നോക്കും.
എങ്ങനെയാണ് നിർമ്മാണ വസ്തുക്കളുടെ ഡിമാൻഡ് കുറക്കുന്നത്? നിർമ്മാണം കുറക്കുക എന്നതാണ് പ്രധാന മാർഗ്ഗം. ലക്ഷക്കണക്കിന് ഫ്ളാറ്റുകൾ ഉൾപ്പെടെ പത്തുലക്ഷം വീടുകൾ വെറുതെ കിടക്കുന്ന കേരളത്തിൽ ഇനിയും ആയിരക്കണക്കിന് വീടുകളുണ്ടാക്കേണ്ട ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് വീടുകൾ ആൾതാമസമില്ലാതെ കിടക്കുന്നത്? എന്തുകൊണ്ടാണ് ആളുകൾ വീണ്ടും വീണ്ടും വെറുതെയിടാനായി വീടുണ്ടാക്കുന്നത്? ഇപ്പോൾ ഉള്ള വീടുകൾ മാർക്കറ്റിൽ എത്തിയാൽ തന്നെ വീടുകളുടെ വിലയും, വീട് നിർമ്മാണത്തിന്റെ ആവശ്യകതയും കുറയും. ഈ വിധത്തിൽ ക്വാറികളുടെ എണ്ണം കുറക്കാൻ ഏത് നയങ്ങളും നിയമങ്ങളുമാണ് ഉണ്ടാകേണ്ടത്?
പാറയും മണലും ഇത്രയധികം ഉപയോഗിക്കാതെയും വീടുകൾ പണിയാം. ലോകത്ത് വേറെ അനവധി നിർമ്മാണ വസ്തുക്കളും രീതികളുമുണ്ട്. അവ കേരളത്തിൽ എത്തിച്ചും പാറയുടെയും മണലിന്റെയും ഡിമാൻഡ് കുറക്കാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത്? ഏതൊക്കെ നയങ്ങളും നിയമങ്ങളുമാണ് ഇത്തരത്തിലുള്ള ഒരു മാറ്റമുണ്ടാക്കാൻ പോകുന്നത്? അതിന് പറ്റിയ മാർഗ്ഗം ഇത്തരം നിർമ്മാണവസ്തുക്കളുടെ വിലയിൽ വർദ്ധന വരുത്തുക എന്നതാണ്.
പാറയുടെയും മണലിന്റെയും ഇപ്പോഴത്തെ വില നിശ്ചയിക്കുന്നത്, അത് പ്രകൃതിയിൽ നിന്നും ശേഖരിക്കാനുള്ള ചെലവ്, ലൈസൻസ് ഫീ (വളരെ തുച്ഛം), പല തലങ്ങളിലെ കൈക്കൂലി ഇവ ചേർന്നാണ്. പാറയും മണ്ണും പ്രകൃതിയിൽ നിന്നെടുക്കുന്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിന്റെ ചെലവ് നമ്മൾ പരിസ്ഥിതിയിലേക്ക് തള്ളുകയാണ്. പരിസ്ഥതിക്കുണ്ടാകുന്ന നാശത്തിന്റെ വില കണ്ടുപിടിക്കാൻ ഇപ്പോൾ സാന്പത്തിക ശാസ്ത്രജ്ഞർക്ക് കഴിയും. അതും കൂടി ചേർത്തുവേണം പാറയുടെ വില നിർണ്ണയിക്കാൻ.
ഒരു പാറമടയിൽ നിന്നും ലാഭകരമായി പാറ പൊട്ടിച്ചെടുക്കാൻ പറ്റാത്ത കാലം വരുന്പോൾ അതിന്റെ ഉടമ സ്ഥലം കാലിയാക്കും. അതിന് ശേഷം അവിടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളായ മണ്ണൊലിപ്പ്, ഉരുൾ പൊട്ടൽ, മുങ്ങി മരണം, കുടിവെള്ള പ്രശ്നങ്ങൾ ഇതൊന്നും തൽക്കാലം അവരുടെ ഉത്തരവാദിത്തമല്ല. ഇത് മാറണം. ഒരു പാറമട ഉണ്ടാക്കുന്ന കാലത്ത് തന്നെ അതിന്റെ ഉല്പാദനകാലം കഴിയുന്പോൾ എങ്ങനെയാണ് അപകടവും പ്രകൃതി നാശവുമില്ലാതെ ആ സ്ഥലം പുനരുപയോഗം ചെയ്യാൻ സാധിക്കുന്നതെന്ന് ആദ്യമേ ചിന്തിക്കണം. അതിനുള്ള പണം പാറമട ഉല്പാദനത്തിലിരിക്കുന്ന കാലത്ത് തന്നെ കണ്ടെത്തണം. ഓരോ ലോഡ് പാറ കയറിപ്പോകുന്പോഴും ഈ പണം ഒരു റിഹാബിലിറ്റേഷൻ ഫണ്ടിൽ എത്തണം. ഈ തുക കൂടി ചേരുന്പോൾ സ്വാഭാവികമായും പാറയുടെ വില കൂടുമല്ലോ.
പാറ എന്നത് ഒരിക്കൽ മാത്രമേ കുഴിച്ചെടുക്കാൻ പറ്റൂ എന്നതിനാൽ ഈ തലമുറ കുന്നിടിച്ചു പാറയും മണ്ണും എടുത്താൽ അടുത്ത തലമുറക്ക് അതുപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് ഈ ഖനനത്തിൽ അടുത്ത തലമുറക്കും ഒരവകാശമുണ്ട്. ആ അവകാശം ഒരു പെനാൽറ്റിയായി നമ്മൾ ഇപ്പോഴേ മാറ്റി വക്കണം. അത് മറ്റു നിർമ്മാണ വസ്തുക്കളോ രീതികളോ നാട്ടിലെത്തിക്കാനായി ഉപയോഗിക്കണം. അടുത്ത തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണത്.
ഇപ്പോൾ പാറയുടെയും മണലിന്റെയും വില എല്ലാവർക്കും ഒരേ നിരക്കിലാണ്. ആദ്യത്തെ വീട് വെക്കുന്നവർക്കും, അഞ്ചാമത്തെ വീട് വെക്കുന്നവർക്കും, നാന്നൂറ് ചതുരശ്ര അടിയുടെ വീട് വെക്കുന്നവർക്കും, നാലായിരം അടിയുടെ വീട് വെക്കുന്നവർക്കും ഒരേ വില. ഇത് മാറണം. വസ്തുവിന്റെ ഉപയോഗമനുസരിച്ച് ഡിഫറൻഷ്യൽ പ്രൈസ് വെക്കാമല്ലോ.
കേരളത്തിൽ ഇപ്പോൾ ഉള്ള അയ്യായിരം ക്വാറിയിൽ ഈ പറഞ്ഞ സംവിധാനം നടപ്പിലാക്കാനാവില്ല. ക്വാറികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ അൻപതിൽ ഒന്നായി ചുരുക്കിയാൽ അവ ഓരോന്നും ഇപ്പോഴത്തേതിലും വലുതാകും. അവിടെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. പരിസ്ഥിതി ആഘാത പഠനം മുതൽ റിഹാബിലിറ്റേഷൻ പ്ലാൻ വരെ ഉൾപ്പെട്ടതായിരിക്കണം ഓരോ ക്വാറിയും. ക്വാറി എന്നത് കുടിൽ വ്യവസായത്തിൽ നിന്നും മാറി ആധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യയുമുള്ള ഒരു വ്യവസായമാകുമ്പോൾ മുൻപ് പറഞ്ഞ എല്ലാ കാര്യങ്ങളും കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കും.
ഇത് ചെയ്യണമെങ്കിൽ തീർച്ചയായും ഈ രംഗത്ത് ഏറ്റവും ഉയർന്ന തട്ടിൽ നിന്നുള്ള രാഷ്ട്രീയ ശ്രദ്ധ പതിയണം. നിലവിലുള്ള സാഹചര്യത്തിൽ ഇതിന് വലിയ എതിർപ്പുകളുണ്ടാകാം. കാരണം, മേൽപ്പറഞ്ഞ എല്ലാ ചിലവുകളും ചേർന്ന യഥാർത്ഥ വിലയിടാതെ, ചുളുവിലയിൽ പാറയും മണലും ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് സമൂഹം. പരിസ്ഥിതി നാശത്തിന്റെ വിലയും അടുത്ത തലമുറക്കുള്ള പെനാൽറ്റിയും സ്ഥലം റിഹാബിലിറ്റേഷന്റെ വിലയും ചേർത്ത് പാറയുടെ വില പത്തിരട്ടി ആയാൽ ഇപ്പോൾ ക്വാറിക്കെതിരെ ശബ്ദമുയർത്തുന്നവരെല്ലാം കളം മാറി ചവിട്ടും. ഈ രംഗത്ത് ഇപ്പോഴുള്ള ആയിരക്കണക്കിന് ക്വാറി ഉടമസ്ഥർ ഈ ബിസിനസിൽ പണം മുടക്കുകയും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും വ്യക്തി ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനെ മറികടന്ന് സമൂഹത്തിന്റെ ഭാവിക്കായും അടുത്ത തലമുറക്ക് വേണ്ടിയും തീരുമാനങ്ങളെടുക്കുക എളുപ്പമല്ല.
കാര്യങ്ങളുടെ പോക്ക് കുളത്തിലേക്കാണെങ്കിലും ഓണക്കാലമായതിനാൽ 'ക്വാറിയുമില്ല ക്രഷറുമില്ല, എള്ളോളമില്ല ജെ സി ബി യും' എന്നൊരു കാലം വരുമെന്ന് ആശിക്കാം.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്