അമോണിയ ചോരുമ്പോൾ എന്തു ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഇന്ത്യയിലെ പ്രസിഡണ്ട്തൊട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് വരെ മലയാളികൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ആർമിയുടെ തലപ്പത്ത് മലയാളികൾ ആരും എത്തിയിട്ടില്ല എന്നാണെന്റെ അറിവ്. തെറ്റാണെങ്കിൽ തിരുത്തണം.
അങ്ങനെ ഇന്ത്യൻ ആർമിയുടെ തലവനായ മലയാളി നാട്ടിൽ അവധിക്കു വന്നു എന്നു കരുതുക. വീട്ടിൽ പുളിശ്ശേരിയും കഴിച്ച് ചുമ്മാതിരിക്കുമ്പോഴാണ് സഹോദരനും അയൽക്കാരും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ പേരിൽ സഹോദരനെ അടിക്കാൻ ഏതോ ക്വട്ടേഷൻ സംഘം അവിടെ എത്തുന്നത്.
'ചേട്ടാ ഇനി എന്തു ചെയ്യണം?' എന്ന് അനിയൻ നമ്മുടെ ചേട്ടൻ ജനറലിനോട് ചോദിക്കുന്നു എന്ന് വക്കുക.
ശരാശരി ബുദ്ധിയുള്ള ജനറൽ ആണെങ്കിൽ ഒരു കാര്യം മനസ്സിലാക്കും. മലപ്പുറം കത്തിയും കട്ടപ്പാരയും ഒക്കെയായി ഇറങ്ങുന്ന ക്വട്ടേഷൻ സംഘത്തിനോട് നിരായുധരായി മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ മാത്രമേ പിടിച്ചുനിൽക്കാൻ പറ്റൂ. അതൊക്കെ കണ്ട് സ്കെച് ചെയ്യാൻ വന്നവരെ ഒറ്റക്ക് ഓടിക്കാൻ പോയ ആക്ഷൻ ഹീറോ ബിജുവിനെപോലും ഗുണ്ടകൾ അടിച്ചു നിലത്തിട്ടു. പിന്നെ തോക്കുണ്ടായതുകൊണ്ടും അതിൽ ഉണ്ടയുണ്ടായതുകൊണ്ടും ഒക്കെയാണ് നിവിൻ പോളി രക്ഷപെട്ടത്. ജനറലിന്റെ കയ്യിൽ തോക്കൊന്നും ഇല്ല, നാട്ടിൽ വരുന്ന പട്ടാളക്കാരിൽ മീശമാധവനിലെ പുരുഷുവിന്റെ കയ്യിൽ മാത്രമേ തോക്ക് കാണൂ.
അപ്പോൾ പിന്നെ ജനറലിന് ഒരു ഉപദേശമേ നൽകാനുള്ളൂ.
'തോമാസുകുട്ടീ, വിട്ടോടാ.'
പാക്കിസ്ഥാന്റേയും ചൈനയുടേയും സൈന്യം ഒരുമിച്ച് ആക്രമിക്കാൻ വന്നാലും നേരിടാൻ പ്രാപ്തിയും പദ്ധതിയും ഉള്ള ആളാണെന്നു മനസ്സിലാക്കണം. പക്ഷെ അങ്ങനെ ചെയ്യാൻ പറ്റുന്നത് അപകടം മുൻകൂട്ടി കാണുന്നതുകൊണ്ടും അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതുകൊണ്ടും ആണ്. മുൻതയ്യാറെടുപ്പും അതനുസരിച്ചുള്ള വിഭവങ്ങളും ഇല്ലെങ്കിൽ ജനറലും ഞാനും ഓട്ടം തന്നെ ഓട്ടം.
ഞാൻ ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം ഉണ്ട്. ഇന്നലെ (20.05.16) കൊച്ചിയിൽ ചമ്പക്കരയിൽ ബാർജിൽനിന്നും അമോണിയ ചോർച്ച ഉണ്ടായി. മിനുട്ടുകൾക്കകം എന്റെ ഫേസ്ബുക്ക്പേജിൽ ഡസൻകണക്കിന് ആളുകളുടെ മെസ്സേജും ടാഗും വന്നു.
'ചേട്ടാ, എന്താണ് ചെയ്യേണ്ടത്?'
എത്രമാത്രം അമോണിയ ഉണ്ടെന്നോ ചോർച്ച വലുതാണെന്നോ ആളുകൾ എത്രമാത്രം ഉണ്ട്, കാറ്റ് എങ്ങോട്ടാണ്, അമോണിയ ചോർച്ചയെ പ്രതിരോധിക്കാൻ എന്തൊക്കെ സംവിധാനം ഉണ്ട് എന്നൊന്നും അറിയാത്ത എനിക്ക് തല്ക്കാലം 'തോമാസുകുട്ടീ വിട്ടോടാ' എന്നു പറയാനേ പറ്റൂ. വേണമെങ്കിൽ കാറ്റിനെതിരെ ഓടണം എന്നുകൂടി പറയാം പക്ഷെ കാറ്റ് എവിടെ നിന്ന് വരുന്നു എന്ന് കണ്ടു പിടിക്കാനുള്ള പൊടിക്കൈ പഠിപ്പിക്കാനും ഒന്നും സമയമില്ല.
പക്ഷെ അമോണിയയോ ക്ലോറിനോ എന്തിന് മീതൈൽ ഐസോ സയനേറ്റ് (MIC) വരെ ചോർച്ച ഉണ്ടായാൽ അതിനെതിരെ ചെയ്യേണ്ട നടപടികൾ ഒട്ടും പുതുമയുള്ളതല്ല. പക്ഷെ അതൊന്നും വൈകിട്ട് ഏഴുമണിക്ക് 'ഇപ്പൊ ശരിയാക്കാൻ പറ്റുന്നതല്ല'.
ഒരു രാസവസ്തു ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ അതിൽ ഒരു ചോർച്ച ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ഇത് മുന്നേ കണ്ട് അങ്ങനെ ഉണ്ടായാൽ അതിൽനിന്നുണ്ടാകുന്ന ദുരന്തത്തിന്റെ രൂക്ഷത കുറക്കുക എന്നതാണ് ദുരന്തലഘൂകരണക്കാരുടെ ലക്ഷ്യം. അതിന് പല മാർഗ്ഗങ്ങൾ ഉണ്ട്.
- അമോണിയ ബാർജിൽ കൊണ്ടുപോകുന്നത് പകൽസമയത്ത് മാത്രം ആക്കി നിയന്ത്രിക്കാം. അപ്പോൾ അപകടം ഉണ്ടായാൽ ആളുകളെ അറിയിക്കാനും അവർക്ക് പ്രതിരോധ നടപടികൾ എടുക്കാനും എളുപ്പമാകുമല്ലോ (റോഡിലാണെങ്കിൽ രാത്രിയാത്രക്ക് ചില ഗുണങ്ങൾ ഉണ്ടെന്നു മറക്കുന്നില്ല).
- ബാർജിൽ തന്നെ ചെറിയ ലീക്ക് വന്നാൽ പരിഹരിക്കാൻ പരിചയമുള്ള ആളുകൾ ഉണ്ടാകണം, അവര്ക്കുള്ള വ്യക്തി സുരക്ഷാ സംവിധാനങ്ങൾ റെഡി ആയിരിക്കണം, ആവശ്യമായ യന്ത്രങ്ങൾ വേണം, പിന്നെ ഉത്തരവാടിതപ്പെട്ടവരെ വേഗം അറിയിക്കാനുള്ള വാർത്താ വിനിമയ സംവിധാനവും വേണം. നാട്ടുകാരോട് എന്തെങ്കിലും പറയാനുള്ള പബ്ലിക് അഡ്രസ്സ് സംവിധാനവും ചുരുങ്ങിയത് വേണം.
- ബാർജിനകത്ത് നേരിടാൻ പറ്റാത്ത പ്രശ്നമാണെങ്കിൽ അതിനെ നേരിടാനുള്ള സംവിധാനവും വ്യക്തിസുരക്ഷാ ഉപകരണങ്ങളും പരിശീലനവും ഒക്കെയുള്ള HAZMAT ടീമിനെ നിശ്ചിത ദൂരത്ത് ഒരുക്കിനിർത്തുക. കൊച്ചി തുറമുഖത്ത് നിന്നും അമ്പലമേട്ടിൽ നിന്നോ ബോട്ടിലോ ഉദ്യോഗമണ്ഡലിൽനിന്നും ട്രക്കിലോ അവർക്കിവിടെ എത്താമല്ലോ.
- അമോണിയ കൊണ്ടുപോകുന്ന ജലപാതയുടെ രണ്ടു ഭാഗത്തും അര കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ ഇങ്ങനെ ഒരപകടം ഉണ്ടാവാനുള്ള സാധ്യതയെപ്പറ്റി ബോധവൽക്കരിക്കുക. ഉണ്ടായാൽ എടുക്കേണ്ട പ്രതിരോധനടപടികൾ പഠിപ്പിക്കുക, എങ്ങോട്ടാണ് മാറേണ്ടത്, എങ്ങനെയാണ് കാറ്റിന്റെ ഗതി അറിയുന്നത് എന്നൊക്കെ പരിശീലിപ്പിക്കുക. പെട്ടെന്ന് വീട് വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യണം എന്നും വിലപിടിപ്പുള്ളവ എങ്ങനെ സൂക്ഷിക്കണം എന്നുമൊക്കെ ചിന്തിക്കാൻ അവർക്കും സമയം കിട്ടും.
- ജലപാതയുടെ രണ്ടു ഭാഗത്തും ഓരോ അര കിലോമീറ്ററിലും കാറ്റിന്റെ ഗതിയറിയാനുള്ള ഒരു വിൻഡ് കോൺ ഉയരത്തിൽ കെട്ടിയിടുക. ചോർച്ച ഉണ്ടായാൽ പിന്നെ ആളുകൾ എങ്ങോട്ട് പോകണമെന്ന് സംശയം വേണ്ടല്ലോ.
- ചോർച്ച ഉണ്ടായാൽ ആ വിവരം നാട്ടുകാരെ അറിയിക്കാൻ അവിടുത്തെ ആരാധനാലയങ്ങളിലെ പബ്ലിക് അഡ്രസ് സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഒരു ഏർപ്പാട് മുൻകൂർ ഉണ്ടാക്കിവക്കുക (ബംഗ്ലാദേശിൽ ഇത് ചെയ്യുന്നുണ്ട്).
- ഇപ്പോഴത്തെ സാങ്കേതികവിദ്യ അനുസരിച്ച് ഒരു മൊബൈൽ ടവറിനു ചുറ്റുമുള്ള എല്ലാ മൊബൈലിലേക്കും മാത്രമായി സന്ദേശങ്ങൾ അയക്കാമല്ലോ. അപ്പോൾ ഒഴിവാക്കേണ്ട ആളുകളുടെ മാത്രം മൊബൈലിൽ സന്ദേശം എത്തിക്കുക എന്നത് സാധ്യമാണ് (ഇതൊക്കെഎപ്പോഴേ ചെയ്യേണ്ടതാണ് അങ്ങനെ ചെയ്താൽ ഭൂതത്താൻ കേട്ട് തുറക്കുന്നത് രാത്രി ആണെങ്കിൽ പോലും നദിയുടെ കരയിൽ ഉള്ളവരെ വേഗം വിവരം അറിയിക്കാം).
- സ്ഥലം വിടുന്ന ആളുകളെ സുരക്ഷിതമായി കുറച്ചു സമയത്തേക്ക് താമസിപ്പിക്കാനുള്ള സ്ഥലം മുൻപേ കണ്ടുവക്കുക. അവിടെ സുരക്ഷയും മറ്റു സൗകര്യങ്ങളും ഒരുക്കുക.
അടുത്തുള്ള ആശുപത്രികളിൽ, അമോണിയ ചോർച്ച ഉണ്ടായാൽ നേരിടാനുള്ള പരിശീലനം ഡോക്ടർമാർക്കും സ്റ്റാഫിനും ഒക്കെ കൊടുക്കുക. വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കുക.
അടുത്ത പൊലീസ് സ്റ്റേഷനുകളിലും ഫയർ സ്റ്റേഷനുകളിലും എല്ലാം അമോണിയ ലീക്ക് വന്നാൽ അവർ ചേയ്യേണ്ട നടപടികളെ പറഞ്ഞ് മനസ്സിലാക്കുക. - ഇതൊക്കെ ഏകോപിപ്പിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കുക.
ഞാൻ ഈ പറഞ്ഞത് ഒന്നും പുതുമയല്ല. ഇതിൽ പല കാര്യങ്ങളും എറണാകുളത്ത് ഇപ്പോഴേ ഉണ്ട് എന്ന് എനിക്കറിയാം. എന്നാലും യാതൊരു വ്യക്തിസുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ അധികാരികൾപോലും അങ്ങോട്ട് കുതിക്കുന്നതു കാണുമ്പോൾ അടിസ്ഥാന പാഠങ്ങൾ ഇനിയും അടിയുറച്ചിട്ടില്ല എന്നു തോന്നും.
ഇപ്പോൾ അമോണിയയുടെ കാര്യം വന്നു. നാളെ വരുന്നത് റോഡിലെ ക്ലോറിൻ ചോർച്ച ആവാം, മറ്റെന്നാൾ ഏതെങ്കിലും കമ്പനിയിൽനിന്നും മറ്റേതെങ്കിലും വാതകം. അപ്പോൾ ഇതിനോരോന്നിനും വേണ്ടി വെവ്വേറെ സംവിധാനം ഉണ്ടാക്കുകയല്ല ദുരന്തലഘൂകരണത്തിന്റെ രീതി. അതേ സമയം ലോകത്തുള്ള സകല ദുരന്തങ്ങളെയും പ്രതിരോധിക്കാൻ എല്ലാവരേയും സജ്ജമാക്കലും അല്ല.
ഓരോ പ്രദേശത്തും സാധ്യമായ അപകടങ്ങളെ മുൻകൂർ കണ്ട് അതിനു ഉത്തരവാദികളായ പ്രസ്ഥാനങ്ങളും, നാട്ടുകാരും സർക്കാർ സംവിധാനങ്ങളും ചേർന്ന് സംയോജിതമായി ആണ് ദുരന്തലഘൂകരണ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടത്. ഭോപ്പാൽ ദുരന്തത്തിനുശേഷം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന വികസിപ്പിച്ചെടുത്ത Awareness and Preparedness for Emergencies at Local Level (APELL) ആണ് ഈ വിഷയത്തിൽ ലോകോത്തരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ലോകരാജ്യങ്ങൾ നടപ്പാക്കുന്നതും. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ www.unep.org/apell/ ലഭ്യമാണ്.
കേരളത്തിൽ മണ്ണിടിച്ചിൽതൊട്ട് വെടിക്കെട്ട് വരെയുള്ള അപകടങ്ങൾ നേരിടാൻ APELL പോലുള്ള പദ്ധതികൾ ഓരോ വാർഡിലും നടപ്പിലാക്കാൻ പുതിയ ഗവണ്മെന്റ് ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. എല്ലാം ശരിയാവണമല്ലോ.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്