വാഗ്ദത്ത ഭൂമി തേടുന്നവർ..! മുനമ്പം മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
പുതുവർഷത്തിൽ നാട്ടിൽനിന്ന് തിരിച്ചുവന്നതിൽപ്പിന്നെ നിന്നുതിരിയാൻ സമയം കിട്ടിയിട്ടില്ല. 2019 അല്പം റിലാക്‌സേഷനുള്ള വർഷമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കണ്ടിടത്തോളം അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. അതിനാലാണ് പോസ്റ്റുകളുടെ എണ്ണം കുറഞ്ഞത്. ക്ഷമിക്കുമല്ലോ.
മുനമ്പത്തു നിന്ന് ഒരു ബോട്ട് നിറയെ ആളുകൾ (ശ്രീലങ്കക്കാർ?) കടൽ വഴി ന്യൂസിലാൻഡിലേക്ക് (?) കടന്നു എന്ന വാർത്ത വായിച്ചു. 1970 കളിൽ 'കാലിഫോർണിയക്കുള്ള' 'ഗഫൂർ കാ ദോസ്തുമാരുടെ' ഉരുവിൽ കയറി ഗൾഫിൽ പോകുന്നത് കേരളത്തിൽ നാട്ടുനടപ്പായിരുന്നെങ്കിലും ഇക്കാലത്ത് പാസ്പ്പോർട്ടും വിസയും ഇല്ലാതെ കടൽ കടക്കാൻ മലയാളികൾ ശ്രമിക്കുന്നത് അത്ര സാധാരണമല്ല. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു പരിപാടിയാണിത്.
ലോകത്ത് പലയിടങ്ങളിലും വർഷാവർഷം ദശലക്ഷക്കണക്കിന് ആളുകളെ പണം വാങ്ങി നിയമവിരുദ്ധമായി അതിർത്തി കടത്തിവിടുന്ന സംഘങ്ങളുണ്ട്. മനുഷ്യ കള്ളക്കടത്ത് (human smuggling) എന്നാണ് ഇതിന്റെ പേര്. അതിർത്തി കടക്കുന്നവരും അതിർത്തി കടക്കാൻ സഹായിക്കുന്നവരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഇത്. അതിർത്തി കടന്നുകഴിഞ്ഞാൽ പിന്നെ ഇവർ തമ്മിൽ ബന്ധമില്ല. നമ്മൾ കൂടുതൽ കേൾക്കുന്നത് 'മനുഷ്യക്കടത്തിനെ' (human traficking) പറ്റിയാണ്. അത്തരം സാഹചര്യത്തിൽ ഇരയെ ഏതെങ്കിലും തരത്തിൽ വഞ്ചിച്ച് അതിർത്തി കടത്തുകയും അതിനു ശേഷം അവരെ ലൈംഗികവ്യവസായത്തിനോ മറ്റോ ഉപയോഗിക്കുകയുമാണ് പതിവ്. ഈ രണ്ടുതരം കടത്തിന്റെയും നടുക്ക് ക്രിമിനൽ സംഘങ്ങൾ ഉണ്ട്, ചിലപ്പോൾ അവർ ഒറ്റ സംഘം ആയിരിക്കാം. നാട് കടത്തപ്പെടുന്നവരുടെ സമ്മതം എന്നോരു പ്രധാന വ്യത്യാസം ഇവ തമ്മിൽ ഉണ്ട്. എനിക്ക് മനസ്സിലായിടത്തോളം മുനന്പത്ത് നടന്നു എന്ന് പറയുന്നത് മനുഷ്യ കള്ളക്കടത്താണ്. അതിനെപ്പറ്റി കുറച്ചു വിവരങ്ങൾ പറയാം.
മതിലുകളുടെ ലോകം: ലോകത്ത് ഏകദേശം ഇരുനൂറോളം രാജ്യങ്ങളുണ്ട്. യു എൻ അംഗരാജ്യങ്ങൾ തന്നെയുണ്ട് 193. ഇതിൽ ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്ക് ഏതാവശ്യത്തിനും സഞ്ചരിക്കുന്നതിന് ചില നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്. വിനോദത്തിനായി പോകാനാണ് ഏറ്റവും എളുപ്പം. വിദ്യാഭ്യാസത്തിനോ ആരോഗ്യ പരിപാലനത്തിനോ ബന്ധുജന സന്ദർശനത്തിനോ ഒക്കെ പോകുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. അതേസമയം മറ്റൊരു രാജ്യത്തു പോയി തൊഴിൽ നേടുന്നതിനും സ്ഥിരതാമസമാക്കുന്നതിനും ഇപ്പോൾ ഏറെ കടന്പകളുണ്ട്.
ലോക വ്യാപാര സംഘടന നിലവിൽ വന്ന് വസ്തുക്കളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര വിനിമയം എളുപ്പമായിരിക്കുന്ന ലോകത്തും തൊഴിൽ തേടിയുള്ള അതിർത്തി കടക്കൽ എളുപ്പമല്ല. ലോകരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിലെ ഒരു വലിയ കീറാമുട്ടിയാണ് ഈ വിഷയം. അമേരിക്കയിൽ സർക്കാർ പൂട്ടിയിടുന്നതിലേക്ക് നയിച്ച മതിൽപണി വിവാദവും ബ്രിട്ടന്റെ ആഭ്യന്തര രാഷ്ട്രീയത്തെ നെടുകെ പിളർത്തി കുട്ടിച്ചോറാക്കിയ ബ്രെക്‌സിറ്റ് വിവാദവുമൊക്കെ അടിസ്ഥാനപരമായി വിദേശികൾ അവരുടെ മണ്ണിലേക്ക് തൊഴിൽ തേടിയെത്തുന്നതിന് എതിരെയുള്ള വികാരത്തിന്റെ പ്രതിഫലനമാണ്.
അതിർത്തി കടക്കാൻ കാരണങ്ങൾ പലത്:
ലോകത്തുള്ള ഇരുനൂറോളം രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ പലതാണ്. യുദ്ധം, ദുരന്തം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെയുള്ള കെടുതികൾ വേറെയും. ജനിച്ച സ്വന്തം നാടുവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ ആളുകൾ ശ്രമിക്കാൻ കാരണങ്ങൾ പലതുണ്ട്. സ്വന്തം രാഷ്ട്രീയ ചിന്തയുടെയോ മതവിശ്വാസത്തിന്റെയോ വർണ്ണത്തിന്റെയോ ഉപജാതിയുടെയോ ലൈംഗിക താല്പര്യങ്ങളുടെയോ പേരിൽ സ്വരാജ്യത്ത് അക്രമിക്കപ്പെടുന്നവർ, അല്ലെങ്കിൽ ആക്രമണ സാധ്യത ഭയപ്പെടുന്നവർ ലോകത്ത് ഏറെയുണ്ട്. ഇത്തരം ആളുകൾ വിവേചനങ്ങൾ അധികമില്ലാത്ത നാടുകളിലേക്ക് കുടിയേറാൻ ശ്രമിക്കും.
ഇങ്ങനെയുള്ള ആളുകളെ അഭയം നൽകി സ്വീകരിക്കാൻ പല രാജ്യങ്ങളും തയ്യാറാകുകയും ചെയ്യും. അടുത്തിടെ ഒരു സൗദി പൗരക്ക് കാനഡ ഇത്തരത്തിൽ അഭയം നൽകിയ വാർത്ത ഓർക്കുമല്ലോ. രാഷ്ട്രീയമായോ മതപരമായോ പീഡിപ്പിക്കപ്പെട്ടില്ലെങ്കിൽ പോലും സ്വന്തം രാജ്യത്ത് യുദ്ധമോ അക്രമമോ ദുരന്തമോ കാരണം ജീവിതം ദുഃസ്സഹമാകുന്നതിനാൽ നാടുവിടാൻ തീരുമാനിക്കുന്നവരും ലോകത്തുണ്ട്. ഇത്തരത്തിൽ പ്രത്യേകിച്ചും യുദ്ധത്തിന്റെ സാഹചര്യത്തിൽ നാടുകടക്കുന്നവരെ സ്വീകരിക്കാൻ മറ്റു ചില രാജ്യങ്ങൾ ചുരുക്കം സാഹചര്യങ്ങളിൽ സമ്മതിക്കാറുമുണ്ട്.
ബംഗ്ലാദേശ് യുദ്ധക്കാലത്ത് ഒരു കോടിയിലേറെ ആളുകളാണ് അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ അഭയം തേടിയെത്തിയത്. അഫ്ഘാനിസ്ഥാനിലെ യുദ്ധകാലത്ത് പാക്കിസ്ഥാനും ദക്ഷിണ സുഡാനിലെ യുദ്ധകാലത്ത് യുഗാണ്ടയും ഇത്തരത്തിൽ അനവധി അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ സിറിയയിൽ യുദ്ധമുണ്ടായപ്പോൾ ലക്ഷക്കണക്കിന് സിറിയക്കാരാണ് യൂറോപ്പിലേക്കെത്തിയത്. അതിൽ ധാരാളം ആളുകൾക്ക് ജർമ്മനി അഭയം നൽകി.
എന്നാൽ യുദ്ധമോ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഇല്ലാത്ത സാഹചര്യത്തിൽ പോലും സാന്പത്തിക നിലയും ജോലിസാധ്യതയുമുള്ള രാജ്യങ്ങളിലേക്ക് പോകാൻ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ആളുകൾ ശ്രമിക്കാറുണ്ട്. ഇത് കൂടാതെ അതിർത്തികടക്കാൻ വേറൊരു രസകരമായ കാരണം കൂടിയുണ്ട്. അമേരിക്കയിൽ ജനിച്ചു വീഴുന്ന കുട്ടികൾക്ക് സ്വാഭാവികമായി ഒരു അമേരിക്കൻ പൗരത്വം കിട്ടുന്ന നിയമം ഉള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ പല രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തിപ്പറ്റാൻ ശ്രമിക്കും. ആശൃവേ ഠീൗൃശാെ എന്നാണ് ഇതിന്റെ പേര്.
അതിർത്തി കടക്കാനുള്ള കാരണം എന്താണെങ്കിലും പലപ്പോഴും നിയമവിധേയമായി ഇത് ചെയ്യുന്നതിന് പരിമിതികൾ ഉണ്ടാകും. നിയമപരമായി സാധിക്കാതെ വരുന്‌പോൾ എങ്ങനെയെങ്കിലും അവിടെ എത്താൻ ആളുകൾ ശ്രമിക്കും. കാരണം പല വികസിത രാജ്യങ്ങളിലും എങ്ങനെയെങ്കിലും എത്തിപ്പറ്റിയാൽ ആളുകൾക്ക് അഭയാർത്ഥിയാകാനുള്ള അപേക്ഷ കൊടുക്കാം. അഭയാർത്ഥി ആയി അംഗീകരിച്ചു കഴിഞ്ഞാൽ ആ രാജ്യത്ത് ജീവിതം തുടങ്ങാനുള്ള സൗകര്യങ്ങൾ ഭരണകൂടം നൽകും. അഭയാർത്ഥിയാകാനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യാൻ വളരെ സമയമെടുക്കും. ആ സമയത്ത് അവരുടെ സംരക്ഷണം അവിടുത്തെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അപേക്ഷ തള്ളിയാലും വീണ്ടും അപ്പീൽ കൊടുക്കാനും അപേക്ഷ ഫയലിൽ ഉള്ളിടത്തോളം കാലം അവിടെ ജീവിക്കാനുമുള്ള അവകാശം അവർക്കുണ്ട്. ഈ സമയത്ത് ഏതെങ്കിലും ചെറിയ ജോലി ചെയ്ത്
ജീവിക്കാനുള്ള സാഹചര്യവുമുണ്ട്. പാരീസിലും റോമിലും പോയിട്ടുള്ളവർക്ക് ഈഫൽ ടവറിന്റെയും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ചുറ്റുവട്ടത്ത് വിവിധ നാട്ടുകാരായ നൂറുകണക്കിന് ആളുകൾ ചെറിയ കച്ചവടം ചെയ്തു ജീവിക്കുന്നത് കാണാം. ഇതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള അഭയാർത്ഥി അപേക്ഷകരാണ്. അതിൽ ഏറെ പേരും സാന്പത്തിക അഭയാർത്ഥികളാണ്. വളരെ ദുരിതപൂർണ്ണമാണ് ഇവരുടെ ജീവിതം. പൊളിഞ്ഞു വീഴാറായതിനാൽ സർക്കാർ ആളുകളെ ഒഴിപ്പിച്ചുവിട്ട പഴയ കെട്ടിടങ്ങളിൽ വെള്ളവും വെളിച്ചവും ഇല്ലാതെ, ചിലപ്പോൾ നഗരത്തിന്റെ അതിർത്തിയിലെ കാടുകളിൽ ടെന്റ് കെട്ടി,
ചിലപ്പോൾ ഇവരെ നിയമവിരുദ്ധമായി ജോലിക്ക് വെക്കുന്നവർ വാടകക്കെടുത്തു കൊടുക്കുന്ന സ്ഥലത്ത് ഒക്കെയാണ് ഇവരുടെ താമസം. പല രാജ്യത്തും അവരുടെ തനതായ സാമൂഹ്യസുരക്ഷ ഒന്നും ഇത്തരം അഭ്യർത്ഥികൾക്കില്ല. എന്തിന് ഭക്ഷ്യസുരക്ഷ പോലുമില്ല. ഇവർ താമസിക്കുന്ന ഇടങ്ങളിൽ ഗുണ്ടാത്തലവന്മാർ മുതൽ ലൈംഗിക അതിക്രമം വരെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇങ്ങനെയൊക്കെ ഏറെനാൾ ഒരുപക്ഷെ, അഞ്ചോ പത്തോ വർഷക്കാലം കഴിയേണ്ടി വരും. അതിനിടക്ക് സ്വന്തം നാട്ടിൽ പോകാനും പറ്റില്ല. യൂറോപ്പിൽ എന്നും ഞാൻ കാണുന്ന കാഴ്ചയാണിത്.
എന്നാൽ നിയമ വിരുദ്ധമായി ആർക്കെങ്കിലും കുറച്ചു പണം കൊടുത്ത് അതിർത്തി കടന്നുപോയവരുടെ ഗ്രാമങ്ങളിലുള്ളവർ കാണുന്ന കാഴ്‌ച്ച വ്യത്യസ്തമാണ്. 'എങ്ങനെയെങ്കിലും' അതിർത്തി കടന്ന് പോയവർ പണമുണ്ടാക്കുന്നു, അത് വീട്ടിലേക്ക് അയക്കുന്നു, കുറേനാൾ കഴിയുന്‌പോൾ മറ്റു രാജ്യങ്ങളിലെ പൗരത്വം നേടുന്നു, തിരിച്ചുവന്ന് വീട്ടുകാരെ ഒക്കെ കൊണ്ടുപോകുന്നു. ഇത് കാണുന്‌പോൾ എങ്ങനെയും നാട് കടക്കണമെന്ന് അവർക്കും തോന്നുന്നു. ഇവിടെയാണ് മനുഷ്യ കള്ളക്കടത്ത് എന്ന വ്യവസായം ആരംഭിക്കുന്നത്.
ആഗോള ക്രിമിനൽ ശ്രുംഖല: ഓരോ വർഷവും സഹസ്രകോടികളുടെ വരവുള്ള ആഗോള ക്രിമിനൽ വ്യവസായമാണ് മനുഷ്യരെ നിയമവിരുദ്ധമായി അതിർത്തി കടത്തുക എന്നത്. ഇവരെല്ലാം പരസ്പരം ബന്ധിതമല്ലെങ്കിലും ഓരോ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് ആളുകളെ നിയമവിരുദ്ധമായി എത്തിക്കുന്നതിന് പലതരം ആളുകൾ കൂട്ടായി ശ്രമിച്ചാലേ സാധിക്കൂ.
പ്രാദേശിക ഏജന്റുമാർ: ആളുകളെ വികസിത രാജ്യത്തെ ജോലിയും പൗരത്വവും എന്ന സ്വപ്നം കാട്ടി മയക്കുന്ന ലോക്കൽ ഏജന്റുമാരാണ് ഒന്നാമത്തെ കണ്ണി. നമ്മുടെ നാട്ടിലെ വിവിധ ഏജന്റുമാരെ പോലെത്തന്നെ. ഏതു നാട്ടിലേക്കാണ് പോകേണ്ടത് എന്നതനുസരിച്ച് ആയിരം മുതൽ പതിനായിരം ഡോളർ വരെ ഇവർ ആളുകളിൽ നിന്നും വാങ്ങും. വിദേശത്തേക്കുള്ള യാത്ര എളുപ്പമാണെന്നും അവിടെയെത്തിയാൽ ജോലിയും പൗരത്വവും എളുപ്പത്തിൽ ലഭ്യമാണെന്നും ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലാണ് ഇവരുടെ പ്രധാന സ്‌കിൽ. സരസമായി സംസാരിച്ച് ആളുകളെ വലയിൽ വീഴ്‌ത്താൻ മിടുക്കരാണിവർ.
സുരക്ഷാ ഭവനങ്ങൾ: വിദേശത്തേക്കു കടത്താൻ ഒരു കൂട്ടം ആളുകളോട് പറഞ്ഞ് പണം പിരിച്ചാൽ പിന്നെ അവരെ ഒരുമിച്ചുകൂട്ടി പാർപ്പിക്കുന്ന സ്ഥലങ്ങളാണ് സുരക്ഷാ ഭവനങ്ങൾ അഥവാ 'മെളല വീൗലെ'െ. ഇത് നടത്തുന്നത് ഏജന്റുമാർ നേരിട്ട് ആയിക്കൊള്ളണമെന്നില്ല. എല്ലാത്തരം മനുഷ്യക്കടത്തിനും സേഫ് ഹൗസ് ഉണ്ടായിരിക്കണമെന്നുമില്ല.
വിമാനം മുതൽ പെട്രോൾ ടാങ്ക് വരെ: വിദേശത്ത് തൊഴിലും പൗരത്വവും ലഭ്യമാക്കിക്കൊടുക്കുക എന്ന പ്രലോഭനത്തിൽ വീഴിച്ച് ഒരാളെ അതിർത്തി കടത്തുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. യഥാർത്ഥ ലക്ഷ്യം കുടിയേറ്റമാണെങ്കിലും സന്ദർശക വിസയിലോ തീർത്ഥാടക വിസയിലോ സ്റ്റുഡന്റ് വിസയിലോ തീർത്തും നിയമവിധേയമായി നാടുകടത്തുക എന്നതാണ് ഒന്നാമത്തെ രീതി. ഇതിന് ചെലവ് വളരെ കൂടുതലായതിനാൽ റിസ്‌ക് കൂടുതലും ചെലവ് കുറഞ്ഞതുമായ മറ്റു മാർഗ്ഗങ്ങളുമുണ്ട്.
ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് പറന്നുയരുന്ന വിമാനങ്ങളുടെ വീൽ കേജിന് ഉള്ളിൽ പോലും ഇരുന്ന് യൂറോപ്പിലെത്താൻ ആളുകൾ ശ്രമിച്ച സാഹചര്യം ഉണ്ട്. ടേക്ക് ഓഫ് കഴിഞ്ഞു വിമാനത്തിന്റെ ചക്രങ്ങൾ അകത്തേക്കെടുക്കുന്‌പോൾ ഇവർ ഞെരിഞ്ഞു മരിക്കും, പിന്നെ വിമാനം ലാൻഡ് ചെയ്യാനായി ചക്രങ്ങൾ പുറത്തു വരുന്‌പോൾ ശവശരീരം പുറത്തു ചാടും. ഇംഗ്ലണ്ടിലേക്ക് വരുന്ന ശീതികരിച്ച ട്രക്കുകൾക്കുള്ളിൽ, ജർമ്മനിയിലേക്ക് വരുന്ന ട്രക്കുകളുടെ ഡമ്മി ഡീസൽ ടാങ്കുകളിൽ ഒക്കെ ആളുകൾ അതിർത്തി കടക്കാൻ ശ്രമിക്കാറുണ്ട്. ശ്രമം വിഫലമായി ആളുകൾ മരിക്കുന്‌പോൾ ആണ് ഈ വിവരങ്ങൾ പുറത്താവുന്നത്. (2000 ൽ ഇംഗ്ലണ്ടിൽ 40 പേരും 2017 ൽ ജർമ്മനിയിൽ 71 പേരും ശീതികരിച്ച ട്രക്കിനകത്ത് അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ചു പോയി).
വായിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത് മുനന്പത്തു നിന്ന് സംഭവിച്ചു എന്നുപറയുന്നത് ബോട്ടിൽ ആളുകളെ കയറ്റി മറ്റു രാജ്യത്ത് എത്തിക്കുന്ന രീതിയാണ്. കാലാകാലമായി ലോകത്തു സംഭവിക്കുന്നതാണ്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും മെഡിറ്ററേനിയൻ വഴി ആയിരക്കണക്കിന് ബോട്ടുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇങ്ങനെ യൂറോപ്പിൽ എത്തിയത്. വിയറ്റ്‌നാമിൽ നിന്നും ആസ്‌ട്രേലിയയിലേക്കും ക്യൂബയിൽ നിന്നും അമേരിക്കയിലേക്കും ഇത്തരത്തിൽ ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കണ്ണിൽ ചോരയില്ലാത്ത അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളാണ് ഇത്തരം നിയമവിരുദ്ധമായ മനുഷ്യ കള്ളക്കടത്ത് നടത്തുന്ന ബോട്ടുകൾ നിയന്ത്രിക്കുന്നത്.
യാത്രക്കിടക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ അതിന് യാതൊരു ചികിത്സയും കിട്ടില്ല എന്നതോ പോകട്ടെ, വേണ്ടത്ര ഭക്ഷണവും വെള്ളവും പോലും ലഭ്യമാകാറില്ല. സാനിട്ടറി സൗകര്യങ്ങൾ പരിമിതമായിരിക്കും. പകർച്ചവ്യാധികൾ ഏറെയുണ്ടാകും. മരിച്ചാലോ മൃതപ്രായരായാലോ ആളുകളെ കടലിലെടുത്തിടാൻ പോലും ഇവർ മടിക്കില്ല. മറ്റു രാജ്യങ്ങളിലെ നാവികസേനകൾ റെയ്ഡ് ചെയ്താൽ ആളുകളെ കടലിൽ ഉപേക്ഷിക്കാനോ ബോട്ട് തന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാനോ അവർ മടിക്കാറില്ല. ഇത്തരം ബോട്ടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക ആക്രമണവും അതിനെ എതിർക്കുന്നവർക്കെതിരെ അക്രമവും സർവ്വ സാധാരണമാണ്. ഈ ദുരിതമൊന്നും നാലായിരവും അയ്യായിരവും ഡോളർ വാങ്ങുന്ന ഏജന്റുമാർ യാത്രക്കാരോട് പറഞ്ഞുകൊടുക്കാറില്ല.
മറുകര അടുക്കുന്‌പോൾ: ആസ്ട്രേലിയ, ന്യൂസിലാൻഡ്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ എത്തിപ്പറ്റുകയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം എന്നു പറഞ്ഞല്ലോ. ഇങ്ങനെ അനവധി ആളുകൾ എത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഈ രാജ്യങ്ങൾക്കും അറിയാം. ഇങ്ങനെ നിയമവിരുദ്ധമായി അതിർത്തികടക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തുക, പറ്റുന്‌പോളൊക്കെ കരയിലെത്തിക്കാതെ തിരിച്ചയക്കുക, കരയിൽ എത്തിയാൽ തന്നെ പ്രധാന കരയിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഏറ്റവും ദൂരെ പാർപ്പിക്കുക, ഇതൊക്കെയാണ് വികസിതരാജ്യങ്ങൾ ഇതിനെതിരെ ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനുവേണ്ടി മാത്രം ഉപഗ്രഹം തൊട്ട് വിമാനം വരെ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം അവർക്കുണ്ട്. ബോട്ട് വഴി നടത്തുന്ന പട്രോളുകളും. എന്നാലും ആയിരങ്ങൾ ഇപ്പോഴും കടൽ കടന്നെത്തുന്നു.
ലോകത്തിലുള്ള എല്ലാവരും ഒരുകാലത്ത് അല്ലെങ്കിൽ മറ്റൊരു കാലത്ത് ഇതുപോലെ അഭയാർത്ഥികളായിരുന്നുവെന്നും അതുകൊണ്ടുതന്നെ പുതിയതായി വരുന്നവരെ മാനുഷിക പരിഗണനയോടെ കാണണമെന്നും ഒരു കൂട്ടർ വാദിക്കുന്‌പോൾ, സാന്പത്തിക അസമത്വങ്ങൾ കാരണം നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത് വികസിതരാജ്യങ്ങളുടെ സാമൂഹ്യ സുരക്ഷയെയും സാന്പത്തികവ്യവസ്ഥയെയും ബാധിക്കുമെന്ന് മറുകൂട്ടർ വാദിക്കുന്നു. മിക്കവാറും വികസിതരാജ്യങ്ങളിൽ ഒരു വലിയ തിരഞ്ഞെടുപ്പു വിഷയമാണിത്.
എവിടെയാണ് അഭയം ലഭിക്കുന്നത്?: കടൽ കടന്നോ കര കടന്നോ എത്തുന്ന അഭയാർത്ഥികൾ ആദ്യം ഏതു രാജ്യത്ത് എത്തുന്നുവോ അവിടെ അഭയാർത്ഥിയാകാനുള്ള അപേക്ഷ നൽകണം എന്നതാണ് വ്യവസ്ഥ. അതേസമയം അഭയാർത്ഥികളുടെ ലക്ഷ്യം അങ്ങനെ ആയിരിക്കണമെന്നില്ല. സിറിയയിൽ നിന്നും ടർക്കിയിലേക്ക് കടക്കുന്ന അഭയാർത്ഥികളുടെ ലക്ഷ്യം ടർക്കിയിലെ അഭയമല്ല, ജർമ്മനിയിലെയാണ്. ലിബിയയിൽ നിന്നും കടൽകടന്ന് ഇറ്റലിയിൽ എത്തുന്നവരുടെ ലക്ഷ്യം ഫ്രാൻസും ഇംഗ്ലണ്ടുമാണ്.
ശ്രീലങ്കയിൽ നിന്നും കടൽ വഴി പോകുന്നവർ സാധാരണ ലക്ഷ്യം വെക്കുന്നത് ആസ്‌ട്രേലിയയാണ്. ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നും കിഴക്കൻ ഏഷ്യയിൽ നിന്നും ഒക്കെ ഏറെ ആളുകൾ ഓസ്ട്രേലിയയിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ഓരോ വർഷവും ആയിരങ്ങൾ ആണ് ഇത്തരത്തിൽ നിയമവിരുദ്ധമായി കടൽ വഴി ആസ്ട്രേലിയയിൽ എത്തുന്നത് (illegal maritime arrivals). നൂറുകണക്കിന് ആളുകൾ ഈ യാത്രയിൽ മരിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ കുറക്കാം എന്നതാണ് അവിടുത്തെ വലിയൊരു ചർച്ചാ വിഷയം.
ഇതുപോലൊരു സാഹചര്യമാണ് യൂറോപ്പിലേക്ക് വരുന്നവർ നേരിടുന്നതും. മെഡിറ്ററേനിയൻ സമുദ്രത്തിലെ ഒരു ചെറിയ ദ്വീപാണ് ലംപേഡുസ. ഇറ്റലിയുടെ ഭാഗമാണിത്. വടക്കേ ആഫ്രിക്കയിൽ നിന്നും113 കിലോമീറ്റർ ദൂരമേയുള്ളൂ ഇതിലേക്ക്. എങ്ങനെയെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാൽ യൂറോപ്പിൽ എത്തിയതായി കണക്കാക്കും. അതോടെ യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ സംരക്ഷണങ്ങൾ അഭയാർത്ഥികൾക്ക് ലഭ്യമാകും. അതേസമയം ഇത്രമാത്രം അഭയാർത്ഥികളെ താങ്ങാനുള്ള സാന്പത്തികശേഷി ഇറ്റലിക്കില്ലാത്തതിനാൽ മധ്യധരണ്യാഴിയിൽ യൂറോപ്യൻ യൂണിയനിലെ അനവധി രാജ്യങ്ങൾ ഒരുമിച്ച് നാവിക പെട്രോൾ നടത്തുന്നുണ്ട്. അഭയാർത്ഥി ബോട്ടുകൾ കണ്ടാൽ അവയെ സിറിയയിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും ഒക്കെ തിരിച്ചയക്കുന്നുണ്ട്. പലപ്പോഴും നാവികസേനയെ കാണുന്‌പോൾ കള്ളക്കടത്തുകാർ ആളുകളോട് കടലിൽ ചാടാൻ പറയും. അങ്ങനെ ആയിരങ്ങളാണ് വർഷാവർഷം മധ്യധരണ്യാഴിയിൽ മുങ്ങിമരിക്കുന്നത്.
ഇത്രയൊക്കെ ദുരിതങ്ങൾ സഹിച്ച് ഓസ്ട്രേലിയയിലും യൂറോപ്പിലുമൊക്കെ എത്തിക്കഴിഞ്ഞാൽ അവരെ സഹായിക്കാൻ പലതരത്തിലുള്ള സംവിധാനങ്ങളുണ്ട്. ഇവർ സാധാരണഗതിയിൽ ക്രിമിനൽ സംഘങ്ങളുടെ ഭാഗമല്ലെന്നു മാത്രമല്ല, ബന്ധുക്കളും മനുഷ്യസ്‌നേഹികളും മനുഷ്യാവകാശ പ്രവർത്തകരും ഒക്കെയാണ്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുൻകാലത്ത് കടൽ കടന്നു വന്നവർ തന്നെയാണ്. ശ്രീലങ്കയിൽ നിന്നും ഏറെ ആളുകൾ കടൽ കടക്കാനുള്ള കാരണവും ഇതാണ്. 1980 മുതൽ 2008 വരെ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം നിലനിന്ന കാലത്ത് കടലുകടന്ന് വിദേശത്തെത്തി പച്ചപിടിച്ച ധാരാളം ശ്രീലങ്കക്കാർ ഓസ്ട്രേലിയയിലും യൂറോപ്പിലുമുണ്ട്. കടൽ കടക്കാൻ ശ്രമിക്കുന്ന മിക്കവാറും പേരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അവിടെയുണ്ടാകും. എങ്ങനെയെങ്കിലും കടൽ കടന്ന് അവിടെയെത്തിയാൽ താൽക്കാലിക അഭയവും ഭക്ഷണവും ചെറുതരം ജോലിയും അവർ തരമാക്കിക്കൊടുക്കും.
ജനീവയിൽ വീട് വൃത്തിയാക്കുന്നതിനും ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറുന്‌പോൾ സാധനങ്ങൾ കൊണ്ടുപോകാനും നിയമവിധേയമായി ചെയ്യുന്നതിനേക്കാൾ നാലിലൊന്ന് ചെലവിൽ ചെയ്യുന്ന അനധികൃത സംവിധാനങ്ങളുണ്ട്. ഇതിൽ പലരും ശ്രീലങ്കക്കാരാണ്. ഇതേ തരം സംവിധാനങ്ങൾ ഓസ്ട്രേലിയയിലും ഒരു പക്ഷെ ഉണ്ടായിരിക്കും.
കേരളത്തിൽ നിന്നും ഇത്തരത്തിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നവർ അധികം ഇല്ല എന്ന് പറഞ്ഞല്ലോ. പക്ഷെ യൂറിപ്പിൽ പലയിടത്തും ഇത്തരത്തിൽ എത്തിപ്പറ്റിയ മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. മിക്കവാറും പേർ സ്റ്റുഡന്റ് വിസയിലോ സന്ദർശക വിസയിലോ വന്നതിന് ശേഷം തൊഴിൽ വിസ സന്പാദിക്കാൻ ശ്രമിക്കുന്നവരാണ്. മുൻപ് പറഞ്ഞ പോലെ ഏറെ കഷ്ടമാണ് ഇവരുടെ കാര്യം. 'എങ്ങനെയെങ്കിലും' യൂറോപ്പിലെത്താൻ ശ്രമിക്കുന്നവരെ ഞാൻ നിരുത്സാഹപ്പെടുത്താറുണ്ട്.
എന്നിട്ടും ലോകത്തെന്പാടുനിന്നും ഓരോ ദിവസവും ആയിരങ്ങൾ ഇതിനു ശ്രമിക്കുന്നത് നമ്മൾ ജീവിക്കുന്ന അസമത്വ ലോകത്തിന്റെ പ്രതിഫലനമാണ്. സ്വന്തം നാടുപേക്ഷിച്ച് ട്രക്കിലും കപ്പലിലും മാത്രമല്ല വിമാനത്തിന്റെ വീൽ കേജിലും ഫ്രീസറിനകത്തും ഒക്കെ കയറി വാഗ്ദത്ത ഭൂമിയിലേക്ക് പോകുന്നവരോട് എനിക്ക് അനുകന്പ മാത്രമേ ഉള്ളൂ. ആ ശ്രമത്തിൽ മരിക്കുന്ന ഓരോ ആളുകളുടെ കഥയും എന്നെ വിഷമിപ്പിക്കുന്നു. ഇന്റർനെറ്റ് പോലെ, വാട്‌സ് ആപ്പ് പോലെ, ഊബർ പോലെ മനുഷ്യനും അതിർത്തികളില്ലാതെ പറന്നുനടക്കാൻ പറ്റുന്ന ഒരു ലോകം തന്നെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
മുരളി തുമ്മാരുകുടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍