മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാ ചേട്ടാ..
എന്റെ അടുത്ത ബന്ധുവിന് മരണശേഷം മൃതദേഹം ഏതെങ്കിലുമൊരു മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്ന് ഒരാഗ്രഹമുണ്ട്. വളരെ നല്ല കാര്യം അല്ലേ എളുപ്പം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. മരിക്കുന്നതിന് മുൻപ് ഒരു അനുമതി പത്രം ആശുപത്രിക്കാർക്ക് കൊടുക്കുക, മരിച്ചു കഴിഞ്ഞാൽ അവരെ വിളിച്ചറിയിക്കുക, ബാക്കി അവർ നോക്കിക്കോളുമല്ലോ.
എറണാകുളം ജില്ലയിൽ മെഡിക്കൽ കോളേജുകൾ പലതുണ്ട്. അവിടെയൊക്കെ 'അമ്മി കുത്താനുണ്ടോ' എന്ന പോലെ 'ഒരു മൃതദേഹം വേണോ' എന്ന് ഞാൻ അന്വേഷിച്ചു കേറിയിറങ്ങി.
''സാറെ, മൃതദേഹം എത്ര കിട്ടിയാലും ഞങ്ങൾക്ക് ആവശ്യമുണ്ട്. ഇപ്പോൾ കേരളത്തിൽ നിന്നും മൃതദേഹം കിട്ടാത്തതുകൊണ്ട് കാശുകൊടുത്ത് തമിഴ്നാട്ടിൽനിന്നാണ് എത്തിക്കുന്നത്. അതിനാൽ മരിച്ചുകഴിഞ്ഞ് ഇവിടെയെത്തിച്ചാൽ ഞങ്ങളെടുത്തോളാം. പക്ഷെ ഞങ്ങൾ അങ്ങോട്ട് വരികയൊന്നും ഇല്ല, മുൻകൂർ അനുമതിയും വേണ്ട. മൃതദേഹം എത്തിച്ചാൽ ആംബുലൻസിന്റെ കാശും തരാം.''
അതെന്താ പ്രശ്നം ?
'പ്രശ്നം ഈ മുൻകൂർ അനുമതി തന്നെ. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം മൃതദേഹം ആശുപത്രിക്ക് എഴുതിവെച്ചതുകൊണ്ടു മാത്രം അതെടുക്കാൻ ചെല്ലുമ്പോൾ ബന്ധുക്കൾ സമ്മതിക്കണമെന്നില്ല. അതിനായി ആംബുലൻസുമായി പോയി അടികിട്ടിയ സംഭവം വരെയുണ്ട്. അതുകൊണ്ട് ആ വയ്യാവേലിക്ക് ഞങ്ങളില്ല.''
''അതെന്താപ്പാ അങ്ങനെ? മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? അത് വിട്ടുതന്നില്ലെങ്കിൽ നിയമവിരുദ്ധമല്ലേ?''
''അതൊന്നും എനിക്കറിയാൻ പാടില്ല. ഒരു മൃതദേഹത്തിനുവേണ്ടി പൊലീസിനെ വിളിക്കാനും കേസ് കൊടുക്കാനുമൊന്നും ഞാനില്ല. അതിലും എത്രയോ ചെലവ് കുറവാണ് മറുനാട്ടിൽ നിന്ന് എത്തിക്കാൻ. മരിച്ചുകഴഞ്ഞാൽ പിന്നെന്ത് മലയാളി...! എന്ത് തമിഴൻ...! ഒക്കെ ഒന്നുതന്നെ!
അങ്ങനെയാണ് ഈ വിഷയത്തിലെ നിയമവശമറിയാൻ ഞാൻ വക്കീലിനെ സമീപിച്ചത്.
''ഇന്ത്യയിലെ നിയമനനുസരിച്ച് ഒരാളുടെ മൃതദേഹം അയാളുടെ സ്വത്തിന്റെ ഭാഗമല്ല. അതിനാൽ അതാർക്ക് നൽകണമെന്നത് അയാൾക്ക് തീരുമാനിക്കാനും പറ്റില്ല. അടുത്ത ബന്ധുക്കളാണ് അതിന്റെ അവകാശികൾ. അവരുടെ സമ്മതമാണ് പ്രധാനം.''
അതുകൊണ്ട് മുൻകൂർ അനുമതി പത്രം ഒന്നുമിറക്കാതെ സ്വന്തം ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കാൻ ഉപദേശവും നൽകി ആ കേസ് മടക്കി.
എന്നാലിനി ജീവിച്ചിരിക്കുന്നവരുടെ ശരീരമെടുക്കാം.
നിങ്ങൾ ഒരു പ്രാകൃത ചികിത്സാവാദി ആണെന്ന് കരുതുക. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ വിഷമാണെന്നും, കുത്തിവെയ്പ്പ് എന്നാൽ കമ്പിപ്പാര പോലെയൊന്ന് ശരീരത്തിലേക്ക് കയറ്റി മരണകാരണം ആകാവുന്നത് പോലും ആണെന്നൊക്കെയാണ് നിങ്ങളുടെ വിശ്വാസം എന്നും കരുതുക. ഈ ആധുനികത്തിനെതിരെയാണ് ജീവിതകാലം മുഴുവൻ നിങ്ങൾ പോരാടിയതെന്നും കരുതുക. അങ്ങനെയുള്ള നിങ്ങൾ ഒരിക്കൽ തലകറങ്ങി നിലത്തുവീഴുന്നു. ബോധം മറഞ്ഞു. ഈ തക്കം നോക്കി നിങ്ങളെ ബന്ധുക്കളും മക്കളും ചേർന്ന് നിങ്ങൾ ജീവിതകാലം മുഴുവൻ എതിർത്ത ആധുനികവൈദ്യത്തിലെ ഡോക്ടർമാരുടെ മുന്നിലെത്തിക്കുന്നു. അവർ കമ്പിപ്പാര കയറ്റുന്നു, രക്തം ഊറ്റുന്നു, രാസ പരിശോധന നടത്തുന്നു. നിങ്ങൾ ഇല്ല എന്ന് വിശ്വസിക്കുന്ന ഏതോ അണുബാധ ഒക്കെ ഉണ്ട് എന്ന് പറഞ്ഞു അതിനെ പ്രതിരോധിക്കാൻ രാസവസ്തുക്കൾ ശരീരത്തിൽ അടിച്ചുകയറ്റുന്നു. നിങ്ങൾ ആശുപത്രിയിൽ ആണെന്ന വാർത്ത പുറത്തു വരുന്നു.
ഇതിൽപ്പരം കഷ്ടം ഉണ്ടാകാനുണ്ടോ?. പഴയ കാലമല്ല. ഫേസ്ബുക്ക് നിറയെ പുതിയ പിള്ളേരാണ്. അവരൊന്നും തലയിണ മന്ത്രം കണ്ടിട്ടില്ല. നിങ്ങൾ രോഗിയാണല്ലോ, ആശുപത്രിയിൽ ആണല്ലോ, ഇപ്പോൾ ചെറ്റത്തരം പറയരുതല്ലോ എന്നൊന്നും അവർ വിചാരിക്കില്ല. നിങ്ങളുടെ പഴയ ചരിത്രവും പ്രസംഗവും ഒക്കെയായി ഓഡിറ്റിന് വരും, ട്രോളി കൊന്നു കളയും. ചത്താൽ മതിയായിരുന്നു എന്ന് തോന്നും, ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുന്ന സമയം തലയിൽ മുണ്ടിടാൻ തോന്നും.
ഇതിന് ഒരു പ്രതിവിധിയേ ഉള്ളൂ.
നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് പ്രാകൃത ചികിത്സ വേണോ ആധുനിക ചികിത്സ വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള നമ്മുടെ അവകാശത്തിന് വേണ്ടി പോരാടുക. ആധുനിക മെഡിസിനിൽ വിശ്വാസം ഇല്ലാത്തവരുടെയും എതിർപ്പുള്ളവരുടേയും ഒരു ഡാറ്റാബേസ് ഉണ്ടാക്കണം. ഇപ്പോഴാണെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാം. ഒരാളെ ആശുപത്രിയിൽ എത്തി ചികില്സിക്കുന്നതിന് മുൻപ് അവരുടെ ചികിത്സാ വിശ്വാസം കണക്കിലെടുക്കണം എന്ന് നിയമം ഉണ്ടാക്കാൻ പറയണം. അപ്പോൾപിന്നെ നിങ്ങൾക്ക് ബോധമില്ലെങ്കിലും മിണ്ടാൻ വയ്യെങ്കിലും ബയോമെട്രിക് വഴി ഏതാശുപത്രിക്കും ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾ പരിശോധിക്കാം. മക്കളുടെയും വഴിപോക്കരുടെയും വ്യക്തിവിശ്വാസങ്ങൾ കാരണം ആധുനിക വൈദ്യന്മാർ നിങ്ങളെ ചികിൽസിച്ചു രോഗം ഭേദമാക്കുന്നത് തടയാം. മാനഹാനി ഒഴിവാക്കാം. വടക്കും തെക്കും നിൽക്കുന്ന എല്ലാ ആധുനിക വൈദ്യ വിരുദ്ധന്മാരും ഒരു ചേരിയിൽ വന്നാൽ എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒരു കാര്യമാണ്.
പക്ഷെ ഇങ്ങനെ ഒന്നും ചെയ്യണം എന്ന് എനിക്കഭിപ്രായം ഇല്ല കേട്ടോ. ഏതു സമയത്തും മാന്ത്രികമോ താന്ത്രികമോ ആയ ഏത് ചികിത്സയിലും വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണം കിട്ടണം എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. കാരണം ആധുനിക വൈദ്യം സമൂഹത്തിന്റെ പൊതു സ്വത്താണ്. ആധുനിക വൈദ്യം ഇഷ്ടപ്പെടാത്തവർ കൊടുക്കുന്ന കാശ് കൂടി ഉപയോഗിച്ചാണ് ഈ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എല്ലാം പഠിക്കുന്നതും ഗവേഷണം ചെയ്യുന്നതും. അപ്പോൾ ആവശ്യം ഉള്ളപ്പോൾ അവരുടെ സഹായം തേടാൻ ധാർമ്മികമായ എല്ലാ അവകാശവും അവർക്കും ഉണ്ട്. രോഗം ഒക്കെ മാറിക്കഴിഞ്ഞാൽ തിരിച്ചുപോയി വീണ്ടും ആധുനികത്തെ കുറ്റം പറയാം. ജാനാധിപത്യത്തെ അംഗീകരിക്കുന്നവർക്ക് മാത്രം അല്ലല്ലോ ജനാധിപത്യ അവകാശങ്ങൾ കൊടുക്കുന്നത് ?
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍