പഴയ വസ്ത്രങ്ങളും മരുന്നും ഭക്ഷണ സാധനങ്ങളും അയക്കരുത്; പരിചയമില്ലാത്തവർ ദുരിതസ്ഥലത്ത് പോവരുത്; പണി അറിയാത്തവർ പണം മാത്രം നൽകുക: ചെന്നൈയെ സഹായിക്കാൻ ശ്രമിക്കുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
മുരളി തുമ്മാരുകുടി
പ്രളയ ദുരിതത്തിൽ പെട്ട് ചെന്നൈ അക്ഷരാർത്ഥത്തിൽ അഴലുകയാണ്. വെള്ളം കയറി പാവങ്ങൾ ഭക്ഷണം പോലും കിട്ടാതെ കഴിയുകയാണ്. ഏത് നിമിഷവും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടും എന്നതാണ് സാഹചര്യം. മനുഷ്വത്വത്തിന്റെ പേരിൽ അവിടേക്ക് ഓടിച്ചെന്ന് സഹായിക്കാൻ നമ്മളിൽ പലരും വെമ്പുന്നു. എന്നാൽ, ചെന്നൈയെ സഹായിക്കേണ്ടത് ശാസ്ത്രീയമായി വേണം. അല്ലാതെ സഹായങ്ങൾ ഒക്കെ ദുരന്തമായേ മാറൂ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ കൂടിയായ മുരളി തുമ്മാരുകുടി മറുനാടൻ മലയാളി വായനക്കാർക്ക് വേണ്ടി എഴുതുന്ന ലേഖനം - എഡിറ്റർ
ഒരു നൂറ്റാണ്ടിനു ശേഷം പെയ്യുന്ന മഹാമാരിയിൽ ചെന്നൈ മുങ്ങിയിരിക്കുകയാണ്. ഇക്കാലത്തുണ്ടായ വികസനവും ജന സംഖ്യാ വർദ്ധനവും ഭൗതിക പുരോഗതിയും എല്ലാം കൂടി ഇത്തവണത്തെ പ്രളയം ഒരു മഹാദുരന്തം ആകുന്നതിന്റെ എല്ലാ ലക്ഷണവും ഉണ്ട്. ജനങ്ങളുടെ പക്വത ഏറിയ പെരുമാറ്റം മാത്രമാണ് ഇതുവരെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ കാരണം, അവര്ക്ക് ഔദ്യോഗിക സംവിധാനം അല്പം നേതൃതവും കോര്ടിനേഷനും ഒക്കെ കൊടുത്താൽ എളുപ്പത്തിൽ വരുതിയിൽ ആക്കാവുന്നതെ ഉള്ളൂ ഇപ്പോഴത്തെ പ്രശ്‌നം. അതിനിടക്ക് സുരക്ഷിതരായിരിക്കാൻ നോക്കുകയും കരക്കംബികൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കലും ആണ് ആദ്യം ചെയ്യേണ്ടത്. പുനരധിവാസവും പുനർ നിർമ്മാണവും ഒക്കെ സമയം എടുത്തും ചിന്തിച്ചും ചെയ്യേണ്ട കാര്യങ്ങൾ ആണ്.
സാധാരണ എല്ലാ ദുരന്തങ്ങളും ഉണ്ടായി നാല്പത്തിയെട്ടു മണിക്കൂറിനകം പഴിചാരലുകൾ ആരംഭിക്കും. ദുരന്തം എന്തുകൊണ്ടുണ്ടായി, ഔദ്യോഗിക സംവിധാനങ്ങൾ വേണ്ട തരത്തിൽ പ്രവർത്തിച്ചോ എന്നിങ്ങനെ. ഇത്തവണ മീഡിയ വേണ്ട തരത്തിൽ പ്രാധാന്യം നല്കിയോ എന്നാ ചോദ്യം കൂടി ഉണ്ട്. ഇതാണിപ്പോൾ മാദ്ധ്യമത്തിൽ നിറഞ്ഞു നില്ക്കുന്നത്. ഇതൊരു ആഗോളപ്രതിഭാസമാണ്. ദുരന്തബാധിതരുടേയും ദുരന്തനിവാരണ പ്രവർത്തകരുടേയും പക്ഷത്തുനിന്നു ആലോചിച്ചാൽ യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യം ആണ്. ഒരാൾ ഒരു കിണറ്റിൽ വീണാൽ , അയാൾ എങ്ങനെ വീണു , എന്തുകൊണ്ട് വീണു, ആരുടെ കുറ്റം കൊണ്ടു വീണു എന്നീ വിശകലനം കൊണ്ടു കിണറ്റിൽ കിടക്കുന്ന ആൾക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. കിണറ്റിൽ വീണ ആളെ ആദ്യം പുറത്തെത്തിക്കുക, പരിക്കേറ്റിട്ടുണ്ടെങ്കിൽ ആവശ്യത്തിന് ചികിത്സ നല്കുക. പറ്റിയാൽ ആ കിണറിനും നമ്മുടെ കിണറിനും ചുറ്റും ഒരു വേലിയും കെട്ടുക, കുറ്റവും കുറ്റക്കാരനെയും കണ്ടു പിടിക്കാൻ നോക്കുന്നത് അതു കഴിഞ്ഞിട്ടാകണം. ഇതു തന്നെയാണ് വൻ ദുരന്തങ്ങൾ കഴിയുമ്പോൾ ഉള്ള കാര്യവും. ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷപ്പെട്ടവർക്കും ആവശ്യത്തിന് സഹായം എത്തിക്കുക. അതു ചെയ്യുന്നവരെ പരമാവധി സഹായിക്കുക, പ്രോത്സാഹിപ്പിക്കുക, ചുരുങ്ങിയ പക്ഷം നിരുത്സാഹപ്പെടുത്താതിരിക്കുക എന്നിവയാണ് ദുരന്തം ഉണ്ടായാൽ ആദ്യത്തെ ആഴ്ചകളിൽ ചെയ്യേണ്ടത്. എന്നിട്ട് ഓരോ ദുരന്തത്തിൽനിന്നും നാം പാഠങ്ങൾ പഠിക്കണം.
തൽക്കാലം ദുരന്ത നിവാരണ രംഗത്തെ ചില പുതിയ പാഠങ്ങൾ ആദ്യം പറയാം. ഇത് എവിടെയും ബാധകം ആണ്, ദുരന്തം എന്തായാലും എത്ര ചെറുതായാലും എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാൽ അവിടെ സഹായിക്കാൻ ഓടിയെത്താൻ ശ്രമിക്കുന്നതും ഒരു നല്ല കാര്യമായിട്ടാണ് പൊതുവെ തോന്നുക. പക്ഷെ, ദുരന്തനിവാരണ പ്രവർത്തനം നടത്തുന്നതിൽ പരിചയം ഇല്ലാത്തവരുടെ ആധിക്യം എല്ലാ വൻദുരന്തപ്രദേശങ്ങളിലും ദുരന്തത്തിൽ അകപ്പെട്ടവർക്കും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂ. ദുരന്തത്തിൽ അപകടം പറ്റി കിടക്കുന്നവരെ വേണ്ടത്ര പരിചയം ഇല്ലാത്തവർ രക്ഷിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അവരുടെ പ്രശ്‌നം വഷളാക്കുന്നു. ഒരു തയ്യാറെടുപ്പും ഇല്ലാതെ, മുൻപരിചയം ഇല്ലാതെ നല്ല മനസ്സുകൊണ്ടു മാത്രം ഇറങ്ങി ദൂര ദേശത്തേക്ക് പുറപ്പെടുന്ന ആളുകൾ യഥാർത്ഥ ദുരിത ബാധിതർക്കും ദുരിതനിവാരണ പ്രവർത്തകർക്കും അത്യാവശ്യം വേണ്ട ഭക്ഷണവും പാർപ്പിടവും എല്ലാം പങ്കുവെക്കേണ്ടിവരും എന്നോർക്കുക.തൽക്കാലം ദുരന്ത നിവാരണ രംഗത്തെ ചില പുതിയ പാഠങ്ങൾ ആദ്യം പറയാം. ഇത് എവിടെയും ബാധകം ആണ്, ദുരന്തം എന്തായാലും എത്ര ചെറുതായാലും എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാൽ അവിടെ സഹായിക്കാൻ ഓടിയെത്താൻ ശ്രമിക്കുന്നതും ഒരു നല്ല കാര്യമായിട്ടാണ് പൊതുവെ തോന്നുക. പക്ഷെ, ദുരന്തനിവാരണ പ്രവർത്തനം നടത്തുന്നതിൽ പരിചയം ഇല്ലാത്തവരുടെ ആധിക്യം എല്ലാ വൻദുരന്തപ്രദേശങ്ങളിലും ദുരന്തത്തിൽ അകപ്പെട്ടവർക്കും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂ. ദുരന്തത്തിൽ അപകടം പറ്റി കിടക്കുന്നവരെ വേണ്ടത്ര പരിചയം ഇല്ലാത്തവർ രക്ഷിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അവരുടെ പ്രശ്‌നം വഷളാക്കുന്നു.
ദുരന്തത്തിൽപെടുന്നവരെ സഹായിക്കാൻ പഴയ വസ്ത്രവും മരുന്നും ഭക്ഷണസാധനങ്ങളും ഒക്കെ ശേഖരിച്ച് എത്തിക്കുന്നതും ഒരു നല്ല കാര്യം ആയി ഒറ്റയടിക്ക് തോന്നാം. പക്ഷെ ഇതിനും ദൂഷ്യവശങ്ങൾ ആണ് കൂടുതൽ. സുനാമി ബാധിതപ്രദേശങ്ങളിൽ പല രാജ്യങ്ങളിൽനിന്ന് അയക്കപ്പെട്ട ടൺ കണക്കിന് മരുന്നുകൾ കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ പറ്റാത്തതും ഒക്കെയായി കുഴിച്ചു മൂടേണ്ടിവന്നിട്ടുണ്ട്. ആയുസിൽ ഒരിക്കലും മറ്റൊരുത്തരുടെ മുൻപിൽ ഒന്നിനും കൈ നീട്ടുകയോ മറ്റുള്ളവരുടെ വസ്ത്രം ധരിക്കുകയോ ഒക്കെ ചെയ്യാത്ത സാധാരണക്കാർക്ക് ക്യൂ നിന്ന് പഴയ വസ്ത്രം വാങ്ങേണ്ടിവരുന്നത് ഏറെ മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. വൻ ദുരന്തങ്ങളിൽ നിന്നും രക്ഷ പെടുന്നവരെ അഭയാർഥികൾ ആയിട്ടല്ല കാണേണ്ടത്.ദുരന്തത്തിൽപെടുന്നവരെ സഹായിക്കാൻ പഴയ വസ്ത്രവും മരുന്നും ഭക്ഷണസാധനങ്ങളും ഒക്കെ ശേഖരിച്ച് എത്തിക്കുന്നതും ഒരു നല്ല കാര്യം ആയി ഒറ്റയടിക്ക് തോന്നാം. പക്ഷെ ഇതിനും ദൂഷ്യവശങ്ങൾ ആണ് കൂടുതൽ. സുനാമി ബാധിതപ്രദേശങ്ങളിൽ പല രാജ്യങ്ങളിൽനിന്ന് അയക്കപ്പെട്ട ടൺ കണക്കിന് മരുന്നുകൾ കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ പറ്റാത്തതും ഒക്കെയായി കുഴിച്ചു മൂടേണ്ടിവന്നിട്ടുണ്ട്. ആയുസിൽ ഒരിക്കലും മറ്റൊരുത്തരുടെ മുൻപിൽ ഒന്നിനും കൈ നീട്ടുകയോ മറ്റുള്ളവരുടെ വസ്ത്രം ധരിക്കുകയോ ഒക്കെ ചെയ്യാത്ത സാധാരണക്കാർക്ക് ക്യൂ നിന്ന് പഴയ വസ്ത്രം വാങ്ങേണ്ടിവരുന്നത് ഏറെ മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. വൻ ദുരന്തങ്ങളിൽ നിന്നും രക്ഷ പെടുന്നവരെ അഭയാർഥികൾ ആയിട്ടല്ല കാണേണ്ടത്.
ദുരന്തബാധിതരെ സഹായിക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം. പറ്റാവുന്ന അത്രയം സഹായം പണമായി പ്രൊഫഷണൽ ആയി ദുരിതാശ്വാസപ്രവർത്തനം നടത്തുന്ന ഏതെങ്കിലും സംഘടനകൾക്ക് കൈമാറുക. അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക്. എന്നിട്ട് ദുരിതപ്രദേശത്തേക്ക് ഓടി എത്താതിരിക്കുക. ഒരു ടൂറിസ്റ്റിന്റെ കൗതുകത്തോടെ ദുരന്തപ്രദേശങ്ങൾ കാണാൻ പോകുന്നത് ഏറ്റവും ക്രൂരമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
വൻ ദുരന്തങ്ങൾ ഉണ്ടാക്കുന്ന പ്രളയങ്ങൾ ലോകത്ത് കൂടി വരികയാണ്. ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത നിവാരണ സംഘം വർഷാവർഷം ഇടപെടുന്ന അപകടങ്ങളിൽ പകുതിയിലും ഏറെ വെള്ളപ്പൊക്കവും ആയി ബന്ധപ്പെട്ടതാണ്. കാലാവസ്ഥ വ്യതിയാനവും പ്ലാനിങ്ങിലെ പിഴവും ഇതിനു കാരണം ആണ്. കഴിഞ പത്തു വർഷത്തിനിടയിലെ ചില വൻ പ്രളയങ്ങളിൽ ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ബാധകം ആയ ചില കാര്യങ്ങൾ പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം..
ഒന്നാമത്തേത് പ്രളയത്തിന്റെ രൂക്ഷത ആണ്. ഇത് നമുക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല. അമ്പരിപ്പിക്കുന്ന അളവ് വെള്ളം ആണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകി എത്തുന്നത്. സാധാരണ പുഴയിലെ വെള്ളത്തിന്റെ നിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ഇതെത്താം , സാധാരണ വെള്ളം കേറാത്ത നദിയിൽ നിന്ന് ഏറെ ദൂരത്തിൽ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെ ഉള്ള പ്രളയങ്ങൾ പക്ഷെ അപൂര്വ്വം ആണ്. ഇതു അൻപതോ നൂറോ വർഷത്തിനിടയിലേ ഉണ്ടാകൂ, ഇതാണിപ്പോൾ ചെന്നയിൽ കാണുന്നത്. ഇതാണിതിന്റെ പ്രധാന പ്രശ്‌നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറ കൊണ്ട് നാട്ടുകാർ മറന്നു പോകും. പക്ഷെ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും ഇടയിൽ ഒരിക്കൽ പിന്നെയും നദി അതിന്റെ യഥാർത്ഥ അതിരുകളെ തിരിച്ചു പിടിക്കും. പക്ഷെ അതിനിടക്ക് മനുഷ്യൻ അവിടെ ഹോട്ടലോ റോഡോ ഒക്കെ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും. കേരളത്തിലെ പ്രശസ്തമായ 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' ഓർക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്നു ഇപ്പോഴും പലയിടത്തു രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിൽ ആയിരുന്നു. തിരുവിതാംകൂറിന്റെ ഏറെ വെള്ളത്തിനടിയിൽ ആയി. വൻ നാശ നഷ്ടങ്ങൾ ഉണ്ടായി. പക്ഷെ ഇന്ന് കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇത് മറന്നുകഴിഞ്ഞു. ഇടുക്കിയിൽ അണയും കേട്ടിയതോടെ പെരിയാറിന്റെ കരയിൽ 'മനോഹരമായ' വീടു വെക്കാൻ ഇപ്പോൾ മത്സരമാണ്. കേരളത്തിലെ അനവധി ഫാക്ടറികൾ, ഫ്‌ലാറ്റുകൾ, ഹോട്ടലുകൾ തുടങ്ങി കൊച്ചിയിലെ വിമാനത്താവളം വരെ ഉള്ള വികസന പ്രവർത്തനങ്ങൾ കഴിഞ അമ്പതു വര്ഷത്തിനകം നാം നടത്തി ഇരിക്കുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളം കയറിയ സ്ഥലത്താണ് . ഇനിയൊരിക്കൽ അത്തരം ഒരു മഴ ഉണ്ടാകുമെന്നത്, അപ്പോൾ ഇവിടെ എല്ലാം വെള്ളം കയറും എന്നത് സ്റ്റാറ്റിസ്റ്റിക്കൽ ആയി ഉറപ്പാണ്. പുതിയതായി ഫ്‌ലാറ്റോ സൂപ്പർ മാർക്കറ്റൊ ഒക്കെ ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ഒരു മാപ്പ് ഉണ്ടാക്കി പബ്ലിക് ഡൊമൈനിൽ ഇട്ടാൽ ഫ്‌ലാറ്റ് കെട്ടുന്നവർക്കും വാങ്ങുന്നവർക്കും സഹായം ആകും.
പക്ഷെ വൻപ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകൾ ഇരുതലവാളാണ്. ഇതും നമ്മൾ ചെന്നൈയിൽ കാണുകയാണ്. 2010ലെ പാക്കിസ്ഥാൻ പ്രളയത്തിലും 2011ലെ തായ്!ലന്റ് പ്രളയത്തിലും അണക്കെട്ടുകൾ പ്രശ്‌നം വഷളാക്കുകയാണ് ഉണ്ടായത്. വെള്ളം പരിധിവിട്ട് ഉയരുമ്പോൾ അണക്കെട്ടിന്റെ സുരക്ഷയെ കരുതി വെള്ളം തുറന്നുവിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വർദ്ധിപ്പിക്കുന്നു. അതേ സമയം വെള്ളപ്പൊക്കം ഉള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിൽ ഉള്ളവരുടെ ദുരന്തകാലം വർദ്ധിപ്പിക്കുന്നു.പെരിയാറിൽ ഇപ്പോൾ പല അണക്കെട്ടുകൾ ഉള്ളതിനാൽ അണക്കെട്ടുകൾ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്നു പൊതുവേ ഒരു ധാരണയുണ്ട്. മിക്കവാറും വർഷങ്ങളിൽ ഇത് ശരിയും ആണ്. പക്ഷെ വൻപ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകൾ ഇരുതലവാളാണ്. ഇതും നമ്മൾ ചെന്നൈയിൽ കാണുകയാണ്. 2010ലെ പാക്കിസ്ഥാൻ പ്രളയത്തിലും 2011ലെ തായ്!ലന്റ് പ്രളയത്തിലും അണക്കെട്ടുകൾ പ്രശ്‌നം വഷളാക്കുകയാണ് ഉണ്ടായത്. വെള്ളം പരിധിവിട്ട് ഉയരുമ്പോൾ അണക്കെട്ടിന്റെ സുരക്ഷയെ കരുതി വെള്ളം തുറന്നുവിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വർദ്ധിപ്പിക്കുന്നു. അതേ സമയം വെള്ളപ്പൊക്കം ഉള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിൽ ഉള്ളവരുടെ ദുരന്തകാലം വർദ്ധിപ്പിക്കുന്നു. ലോകത്ത് പലയിടത്തും പ്രളയകാലത്ത് അണക്കെട്ടിനപ്പുറവും ഇപ്പുറവും ഉള്ളവർ തമ്മിൽ വാഗ്വാദവും അടിപിടിയും ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനിൽ നാട്ടുകാർ സംഘടിച്ച് അണക്കെട്ടുകൾ തുറന്നുവിട്ടു. തായ്!ലന്റിൽ അണകൾ സംരക്ഷിക്കാൻ പട്ടാളമിറങ്ങേണ്ടിവന്നു.
വാസ്തവത്തിൽ ചെയ്യേണ്ടത്, പ്രളയം ഉണ്ടാകുന്ന സമയത്ത് പുഴക്ക് വികസിക്കാൻ ഉള്ള സ്ഥലം ബാക്കിവെക്കുകയാണ്. അതായത് പുഴയുടെ അരികിൽ വീടുവെക്കാതെ കൃഷിസ്ഥലം ആക്കി മാറ്റിയിടുക. പ്രളയം വരുന്ന വർഷങ്ങളിൽ കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തേക്ക് വെള്ളം കടന്നു കയറാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ എത്ര നഷ്ടപരിഹാരം നൽകുമെന്നു മുൻപേ പ്രഖ്യാപിക്കുക, അപ്പോൾ വെള്ളക്കെട്ടുകൾ തുറന്നു വിടാൻ കർഷകർ എതിര് നില്ക്കില്ല, കൂടുതൽ വിലയുള്ള സ്ഥലങ്ങൾ സുരക്ഷിതം ആക്കാം. പുഴയുടെ അരികിൽ ഇപ്പോൾ നഗരങ്ങൾ ഉണ്ടെങ്കിൽ അവിടെ ജന സാന്ദ്രത കുറച്ച് തീരങ്ങൾ നദിക്കു വികസിക്കാൻ അല്പം സ്ഥലം കൊടുക്കുക. ബ്രസീലിൽ പുഴയുടെ തീരത്തുണ്ടായിരുന്ന വീടുകൾ കുന്നിലേക്ക് മാറ്റിയിട്ട് പുഴ അരികിൽ ഫുട്‌ബോൾ മൈതാനം ഉണ്ടാക്കി.ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടന ഉൾപടെ ഉള്ള സ്ഥാപനങ്ങൾ ദുരന്ത പ്രതിരോധത്തിന് മുന്നോട്ടു വക്കുന്നത് ഈ ആശയം ആണ്.
വെള്ളപ്പൊക്കം ദുരിതം വർദ്ധിപ്പിക്കുന്നത് പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൊണ്ടുകൂടിയാണ്. ഇവ രണ്ടും ആകട്ടെ ഏറെക്കുറെ മനുഷ്യനിർമ്മിതവും ആണ്. കുത്തായ മലഞ്ചെരുവുകൾ വെട്ടിവെളുപ്പിക്കുന്നതും, അവിടേക്ക് റോഡുണ്ടാക്കുന്നതും അവിടെ വീടുവെക്കുന്നതും എല്ലാം ഉരുൾപൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തിൽ ആണെങ്കിൽ മുകളിൽ പറഞ്ഞതുകൂടാതെ മണ്ണെടുക്കുക എന്ന ഒരു പാതകം കൂടി ഉണ്ട്. പ്രളയം എന്നത് സത്യത്തിൽ ഒരു പ്രകൃതി ദുരന്തം അല്ല. പ്രകൃതിയുടെ ഒരു പ്രതിഭാസം ആണ്. ഭൂഗർഭജലം റീചാർജ് ചെയ്യുന്നതുമുതൽ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വർദ്ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കം കൊണ്ട് നടക്കുകയും ചെയ്യുന്നു. പുഴയുടെ സ്വാഭാവിക അതിരുകൾ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയി (ലാന്റ് യൂസ് പ്ലാനിങ്) ലൂടെ മഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വനം നശിപ്പിക്കാതെ കുന്നിടിക്കാതെ ഒക്കെ നോക്കിയാൽ എത്ര വലിയ മഴയും അതിന്റെ വഴിക്കു പൊക്കോളും.വെള്ളപ്പൊക്കം ദുരിതം വർദ്ധിപ്പിക്കുന്നത് പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൊണ്ടുകൂടിയാണ്. ഇവ രണ്ടും ആകട്ടെ ഏറെക്കുറെ മനുഷ്യനിർമ്മിതവും ആണ്. കുത്തായ മലഞ്ചെരുവുകൾ വെട്ടിവെളുപ്പിക്കുന്നതും, അവിടേക്ക് റോഡുണ്ടാക്കുന്നതും അവിടെ വീടുവെക്കുന്നതും എല്ലാം ഉരുൾപൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തിൽ ആണെങ്കിൽ മുകളിൽ പറഞ്ഞതുകൂടാതെ മണ്ണെടുക്കുക എന്ന ഒരു പാതകം കൂടി ഉണ്ട്.
ചെന്നൈയിലെ ദുരിത ബാധിതർക്ക് എല്ലാ സഹായവും കൊടുക്കുന്നതോടൊപ്പം ഇത്തരം ദുരന്തം കേരളത്തിൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ മുൻകരുതലുകൾ എടുത്താൽ മാത്രമേ നാം ഇവിടെ എന്തെങ്കിലും പഠിച്ചു എന്ന് പറയാൻ പറ്റൂ. ദുരന്ത വഴിയിൽ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് അധികം ദൂരം ഇല്ല. അടുത്ത ഊഴം നമ്മുടെതാകം.
Stories you may Like
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍