റിമോട്ട് കാണിയുടെ കൈയിലായതു കൊണ്ട് കണ്ടന്റ് രാജാവായ ചാനൽ കാലത്ത് മനോരമയിൽ നിന്നും ദേശാഭിമാനിയിലേക്കുള്ള ദൂരം ചുരുങ്ങുമ്പോൾ
അഭിമുഖത്തിനു ശേഷവും, ഇടതു പശ്ചാത്തലമുള്ളതു കൊണ്ട് മനോരമയിൽ ജോലിക്കു തിരഞ്ഞെടുക്കപ്പെടാതിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കുറഞ്ഞത് തൊണ്ണൂറുകളിലെങ്കിലും. മിക്കവാറും അവനങ്ങനെ നന്നാവണ്ട ലൈനിൽ ഹൃദയവിശാലതയുള്ള ഏതേലും പാഷാണത്തിൽ കൃമീം ലോക്കൽ ഏജന്റും കൊടുത്ത ഫീഡ് ബാക്കായിരിക്കും പ്രശ്നകാരി. ആരു കർത്താവ് ആര് കർമ്മം അതോ കർമ്മിണിയായിരുന്നോ പ്രശ്നം. അതല്ല വിഷയം തദ്ഫലമാണ്. മനോഭാവമാണ്. അവിടെ നിന്നും പിണറായി വിജയം കഥകളിലേക്കും പിണറായി സ്പെഷ്യൽ ആഴ്ചപ്പതിപ്പിലേക്കുും പ്രകാശ വർഷങ്ങളുടെ ദൂരമുണ്ട്. സാമൂഹിക കാഴ്ചപ്പാടുകളുടെ ധ്രുവീകരണങ്ങളുടെ, പുതിയ നിർവചനങ്ങളുടെ ചേരുവകളുടെ വിചിത്രസങ്കര കാലം. ടിവി ചാനലുകൾ അച്ചടിവാർത്തകളെ സ്വാധീനിച്ചു തുടങ്ങിയതെങ്ങനെ? അതിനു മുന്‍പ് ടെക്സ്റ്റ് ബുക് ബേസിക്ക്.
പത്രം പോർട്രെയിറ്റ് ഓറിയന്റേഷനിൽ നേരെയും ടിവി ലാന്റ് സ്കേപ്പ് ഓറിയന്റേഷനിൽ വശത്തോട്ടുമെന്നതല്ല പത്രവും ടിവിയും തമ്മില്‍ മാദ്ധ്യമമെന്ന നിലയിലുള്ള വ്യത്യാസം. ടിവി ചാനലിൽ താത്വിക മണ്ടത്തരം കണ്ടാൽ റിമോട്ട് ഞെക്കി സ്ഥലം കാലിയാക്കാം. തൊട്ടടുത്ത ഒപ്ഷൻ വിരൽത്തുമ്പിലുണ്ട്. പത്രത്തിലെഡിറ്റോറിയല് ബോറടിച്ചാൽ മനോരമ താഴെ വച്ച് മാതൃഭൂമിയെടുത്തു വായിക്കാനൊക്കില്ല. മിക്കവാറും വരിക്കാർ ഒരു പത്രത്തിന്റെ മാത്രം വായനക്കാരാണ്. ടിവി പ്രേക്ഷകർക്ക് അത്തരം പിടിവാശികളൊന്നുമില്ല. പത്രവായനക്കാരൻ വച്ചു പുലർത്തുന്ന ലോയൽറ്റി പിടിവാശിയാണ് പത്രത്തിന്റെ വാക്വം. ആ വാക്വം ഒരു സുപ്രഭാതത്തില്‍ മുറ്റത്തു പത്രം വീഴുമ്പോൾ രൂപപ്പെടുന്നതല്ല. മറിച്ച്, താൻ വായിക്കാനാഗ്രഹിക്കുന്ന വാർത്തകൾ താനാഗ്രഹിക്കുന്ന രീതിയിൽ വർഷങ്ങളായി വായിക്കപ്പെടുമ്പോൾ രൂപപ്പെടുന്നതാണ്. വർഷങ്ങളോ തലമുറകളോ കൊണ്ട് സംഭവിക്കുന്നത്.
സാമാന്യനിയമങ്ങൾക്കതീതമാണ് പലപ്പോഴും യാഥാർത്ഥ്യം. തിരുവനന്തപുരം നായർ കേരളകൗമുദി വായിക്കുമായിരുന്നു. ഇടതുപക്ഷ പ്രസരത്തിലും രാജഭക്തിയും കരക്കാര്യവുമെല്ലാം ഇടകലർത്തിയ ചേരുവയില്‍, ദശകങ്ങളോളം തിരുവനന്തപുരം നഗരത്തിന്റെ മുഖപത്രം. പക്ഷെ പെരുന്ന നായർക്ക് കൗമുദിയിലൊന്നുമില്ല. പഴയ ചേരുവകളിൽ പതിപ്പുകളും പരിമിതമായിരുന്നു. മാതൃഭൂമി കോഴിക്കോടു നിന്നും മനോരമ കോട്ടയത്തു നിന്നും കൗമുദി തിരുവനന്തപുരത്തു നിന്നും ജനയുഗം കൊല്ലത്തു നിന്നും ദീപിക തൃശൂരു നിന്നും മാത്രം അച്ചടിച്ചിരുന്ന കാലത്ത് ഉള്ളടക്കം ദേശത്തിനും രാഷ്ട്രീയത്തിനും അനുസൃതമായിരുന്നു. മനോരമയും ദീപികയും കോൺഗ്രസ്സ് ക്രിസ്ത്യൻ വലതു പക്ഷവും മാതൃഭൂമി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ഉത്പതിഷ്ണു സവർണ്ണ വലതുപക്ഷവും കൗമുദി ഇടതുപക്ഷ അവർണ്ണ സോഷ്യലിസ്റ്റും പാർട്ടിപത്രങ്ങൾ അതാതു പാർട്ടിക്കാരുടെതെന്നുമുള്ള വ്യക്തമായ വേർതിരിവുണ്ടായിരുന്നു. ഉള്ളടക്കത്തിനും ബാധകമായത്. കണ്ണൂരെ ബിഡിത്തൊഴിലാളി വായിക്കുന്ന കണ്ടന്റ് മീനച്ചിൽ താലൂക്കിൽ ചെലവാകില്ലെന്നു മാത്രമല്ല കടകവും ഘടകവും വിരുദ്ധവുമായിരുന്നു. പരിമിതവൃത്തങ്ങളെ മറികടക്കുന്നത് ഓണപ്പതിപ്പുകൾ മാത്രമായിരുന്നു. വില്പന സ്ഥിരം വാക്വങ്ങൾക്കപ്പുറമായതു കൊണ്ട്. അവിടെയും രസകരമായ ചിലതുണ്ട്. സഖാവ് തിരുമേനി മനോരമയുടെ ഉള്ളടക്കത്തിൽ വരും. പക്ഷെ കരിങ്കാലി കരുണാകരനോ എംവി രാഘവനോ ദേശാഭിമാനിയുടെ ഉള്ളടക്കത്തിൽ വരില്ല.
ഇടത് വലത് സമുദായ മത ചേരുവകളുടെ നിലപാടുതറകളിൽ തന്നെയാണ് വാക്വങ്ങളുണ്ടായത്. എംപി.നാരായണപിള്ള ഏതോ ലേഖനത്തിലെഴുതിയ പോലെ മനോരമ എഡിറ്റർ സ്വകാര്യസംഭാഷണത്തിൽ ടികെ രാമകൃഷ്ണൻ അയ്യായിരം വോട്ടിനു ജയിക്കുമെന്നു കണക്കു കൂട്ടുമ്പോൾ പത്രത്തിൽ ഒരു രാമനും കൃഷ്ണനും ജയിക്കില്ലെന്നു മാത്രമേ അച്ചു നിരത്തൂ. കാരണം പത്രാധിപരല്ല, വായനക്കാരുടെ വാക്വമാണ് പത്രത്തിന്റെ കണ്ടന്റ് തീരുമാനിക്കുന്നത്. ആദ്യം പതിപ്പുകളു തുടങ്ങിയതിനനുസരിച്ച് പുതിയ ദേശങ്ങളുടെ സ്ഥലകാല ചേരുവകൾ വന്നു. ചേരുവകളുടെ എണ്ണത്തിലും വണ്ണത്തിലും വ്യതിയാനങ്ങള്‍ വന്നു. ഏറിവന്ന ധ്രുവീകരണങ്ങൾക്കനുസരിച്ച് കടുത്ത പിടിവാശികളോളം വളർന്ന നിലപാടുതറകളും. മൊബൈല്‍ ഭാഷ കടമെടുത്താൽ ഡിഫോൾട്ട് ഫാക്ടറി സെറ്റിങ്ങു തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു. കൗമുദിയും പിൽക്കാലത്ത് മാദ്ധ്യമവുമൊഴിച്ച് മിക്കവാറും പത്രങ്ങളിലേറിയും കുറഞ്ഞും അതു തന്നെ സ്ഥിതി.
അവിടെയാണ് സിനിമ ബീറ്റു ചെയ്യുന്നവരെഴുതുന്ന ചേലുക്ക് പിണറായി വിജയം ആട്ടക്കഥ അരങ്ങു തകർക്കുന്നത്. ക്ഷോഭത്തിൽ ജ്വലിക്കുന്ന കണ്ണുകൾ തുടരും ലൈനിൽ പരമ്പരാഗത വാക്വത്തെ വെല്ലുവിളിക്കുന്നത്. മീനച്ചിലാറിന്റെ ഇരുകരയിലെയും റബ്ബർ മരങ്ങൾ പോലും പിണറായിയെന്നേറ്റു പറയുന്നത്. ഒറ്റ നോട്ടത്തിൽ ഓക്സിമൊറോൺ. സഖാവ് തിരുമേനി ലൈനിൽ മനോരമക്കാരു നല്ലതു പറഞ്ഞാൽ സൂക്ഷിക്കണമെന്ന ലാളിത്യം യാഥാർത്ഥ്യങ്ങളെ മറികടക്കുന്നു. കൺകെട്ടുന്നു.
കേരളത്തിലെ മാദ്ധ്യമവിപണി മനോരമയോളം അറിയുന്നവരില്ല. മലയാളത്തിലപൂർവ്വമായ പ്രൊഫഷണലിസം കൈവിടാത്ത പത്രമാണ്. തച്ചിനെഴുതുന്ന എഴുത്തുകാരനാണെങ്കിലും ജീവനക്കാരനാണെങ്കിലും പണിയെടുക്കുന്നതവന് കാശു കൊടുക്കുന്നതില്‍ പഴി കേൾക്കാത്തവരും. ശരാശരിക്കു മുകളിലായിരുന്നു എപ്പോഴും പ്രതിഫലത്തോത്. തൊട്ടതും പിടിച്ചതുമെല്ലാം വിജയമല്ലെങ്കിൽ പോലും ശരാശരിക്കു മുകളിലാണ്. ലാഭേച്ഛയേതുമില്ലാതെ ഭാഷാസേവനത്തിനു നടത്തുന്ന ഭാഷാപോഷിണിയാണെങ്കിൽ പോലും. പറഞ്ഞു വന്നത് സ്വന്തം വായനക്കാരുടെ പരമ്പരാഗത വാക്വത്തെ വെല്ലു വിളിക്കുന്ന ഉള്ളടക്കം വികാരാവേശത്തിൽ അച്ചടിക്കാൻ ആവേശാവേശിതരല്ലാത്ത പ്രൊഫഷണലുകൾക്ക് പറ്റില്ല. മദ്ധ്യതിരുവിതാംകൂറുകാർക്കും പാലത്തിനപ്പുറമിപ്പുറം തായം കളിക്കുന്നവർക്കു ഒട്ടും പറ്റില്ല. മുദ്രാവാക്യം വിളിയല്ല പത്രപ്രവർത്തനം. അപ്പോഴെന്തു കൊണ്ട് ഉള്ളടക്ക വ്യതിയാനം?
മില്യൺ ഡോളർ ചോദ്യമാണത്. പേനയുന്തുന്നവരു തന്നെ പ്രാഥമികമായി കണ്ടെത്തണ്ട ഉത്തരം. വ്യക്തമായ വ്യതിയാനം ആരംഭിക്കുന്നത് ചാനലിലാണ്. പത്രത്തിലെ വാർത്തകൾ കുറെയൊക്കെ എഡിറ്റോറിയ്ല നയമാവുമ്പോൾ ചാനലിലെ വാര്‍ത്തകൾ തീരുമാനിക്കുന്നത് വ്യൂവർഷിപ്പാണ്. എഡിറ്റോറിയൽ തമസ്കരണങ്ങൾ വ്യൂവർഷിപ്പിനെ ബാധിക്കും. ഇടതുവലതു ഭേദമില്ലാതെ വാർത്തകൾ പരിമിതവൃത്തങ്ങളെ മറികടന്നു തുടങ്ങിയതവിടെയാണ്. ഏകദേശം സാച്വറേഷന്റെ വക്കിലെത്തി നിന്ന വലതു വാക്വങ്ങളെക്കാൾ മാദ്ധ്യമസാധ്യതകൾ മുഴുവനായി വിനിയോഗിക്കപ്പെടാത്ത ഇടതു വാക്വത്തിനാണ്. ഇടതു പക്ഷം എന്ന വിപണിക്കാണ്. ചാനലുകൾ എഡിറ്റോറിയൽ നയങ്ങളെ മറികടന്നത് കടക്കുന്നത് വിപണി എന്ന ആ പേശീബലത്തിലാണ്. ടിവി കാണുന്ന ഇടതു പക്ഷക്കാരന്‍ കൈരളി തന്നെ കാണണമെന്നില്ല. മറ്റു ചാനലുകളായാലും മതി. അതവന്റെ ചോയ്സാണ്. കസ്റ്റമറല്ല. റിമോട്ട് കയ്യിലുള്ളവൻ കിങ്ങാണ്. വീട്ടിലേതു പത്രം വേണമെന്ന് പള്ളിക്കോ പാർട്ടിക്കോ ഇണ്ടാസിറക്കാം. ചാനലേതു കാണണമെന്ന്, ചന്ദനവും അല്ലാത്തതുമായ മഴകൾ കാണരുതെന്ന് പറയാനാവില്ല. റിമോട്ട് കാണിയുടെ കയ്യിലായതു കൊണ്ട് കണ്ടന്റ് രാജാവായി. കാണിയുടെ രസന വീണ്ടും ലൈം ലൈറ്റിൽ വന്നു. പരമ്പരാഗത മാദ്ധ്യമ വാക്വങ്ങളുടെ മെറ്റമോർഫിസ് അവിടെ ആരംഭിക്കുന്നു. പുതിയ വിപണികളിലെ പര്യവേഷണങ്ങളും. കേരളത്തിലെന്നും ഏറ്റവും ഗണ്യമായിരുന്ന വിപണി, ഇടതുപക്ഷം എല്ലാവരും വലയിടുന്ന കടലായി.
പരമ്പരാഗത വാക്വങ്ങളുടെ കാലത്ത് ജീവിതശൈലി എന്ന രോഗം മലയാളക്കരയിലില്ലായിരുന്നു. മുതലാളിയും തൊഴിലാളിയും തമ്മിലന്തരമുണ്ടായിരുന്നു. കോൺഗ്രസ്സുകാരനും ഇടതു പക്ഷക്കാരനും തമ്മിലുമന്തരമുണ്ടായിരുന്നു. ഉദാരവത്കരണാനന്തരകാലത്ത് ശുഷ്കിച്ചു തുടങ്ങി പിന്നീടു നേർത്തില്ലാതായ വര. കട്ടൻ ചായ പരിപ്പു വട കാലത്തു നിന്നും ഫേസ്ബുക്ക് കാലത്തേക്കുള്ള യാത്രയിലെ അന്തരം. അള്‍ട്രാ ലക്ഷ്വറികളിലൊഴികെ മുതലാളി തൊഴിലാളി അന്തരമില്ലാതായി. ലൈഫ് സ്റ്റൈലുകൾ യാഥാർത്ഥ്യമായി. മനോഭാവങ്ങൾ മാറി. ഫലം ഇടതു വലത് പത്രങ്ങളുടെയെല്ലാം വിപണിയുടെ ഏകീകരണം. മനോരമയ്ക്ക് വായനക്കാരായി സഖാക്കളെ കിട്ടുക മാത്രമല്ല ചെയ്യുന്നത് തിരിച്ച് സഖാക്കൾക്ക് മനോരമ വാക്വത്തിൽ ഇടം കിട്ടുക കൂടിയാണ് ചെയ്യുന്നത്. ദേശാഭിമാനി വായിക്കുമ്പോൾ കിട്ടുന്ന രുചി മനോരമ വായിച്ചാൽ കിട്ടമെങ്കിൽ പിന്നെ പാർട്ടിപത്രം വായിക്കണോ? ഇടതുപക്ഷം എന്ന വലിയ വിപണിയിലെ ഒരു സ്ലൈസ് പോലും ഗണ്യമാണ്. ഒരു കാലിച്ചായയടെ മുടക്കു പോലുമില്ലാത്ത പത്രം എന്‍ജിഓ മുതലേതു തൊഴിലാളിക്കും താങ്ങാവുന്നതായിട്ടേറെക്കാലമായി. അവശേഷിച്ചിരുന്നത് മനോഭാവങ്ങളാണ്. അതാണലിഞ്ഞില്ലാതാവാൻ തുടങ്ങുന്നത്. പുതിയ സമവാക്യങ്ങളാവുന്നത്.
ഒരുപാട് രാഷ്ട്രീയ സാമൂഹിക വഴിചൂണ്ടികളുണ്ടായ ദശകമാണിത്. രാഷ്ട്രീയത്തിലും സമൂഹത്തിലും മാദ്ധ്യമരംഗത്തും കലയിലും. മനോരമയിൽ നിന്നും ദേശാഭിമാനിയിലേക്കുള്ള ദൂരം ചുരുങ്ങുന്നത്. സിംപിൾ മിസ്റ്റർ വാട്സൺ. ബട്ട് ഇന്ററസ്റ്റിങ്ങ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍