കോൺഗ്രസിലെ പട്ടിക ജാതി സ്ഥാനാർത്ഥികളുടെ സ്ഥിരം മുഖം കണ്ട് വോട്ടർമാർക്ക് മടുത്തു; ദളിത് മേഖലയിൽ കോൺഗ്രസ് അപ്രത്യക്ഷമാകുന്നതിന് വേറെ കാരണവും തേടണ്ട; മൂന്ന് ദശാബ്ദക്കാലത്തിനിടയിൽ നിരവധി ദളിത് നേതാക്കളെ വളർത്തിയെടുത്ത് ഇടത് പക്ഷം; കോൺഗ്രസ് പ്രാതിനിധ്യം വിരലിലെണ്ണാവുന്നവർ മാത്രം; ദളിത് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ട് പുനർചിന്ത നടത്തണം
രമേശ് മാത്യു
സംവരണ വിഭാഗങ്ങളില്‍ നിന്നും, പ്രിത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗ വിഭങ്ങളില് നിന്ന് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ നേതാക്കളില്‍ ബഹുപൂരിപക്ഷവും ഇതിനോടകം സാമ്പത്തികമായി വളരെയധികം ഉന്നമനം നേടിയിട്ടുണ്ട് എന്നുള്ളത് നഗ്നമായ സത്യമാണ്. ഒരു പക്ഷെ സമൂദായ താല്പര്യങ്ങളെക്കാൾ സ്വന്തം താല്പര്യങ്ങള്ക്ക് അവരൊക്കെ കൂടുതൽ മുൻതൂക്കം നൽകിയതുകൊണ്ടാവാം ഇത്രയേറെ അഭിവൃദ്ധി പലരും നേടി എടുത്തത്. ഒരു പക്ഷെ ഇടതുപക്ഷ പാര്‍ട്ടികളില്‍ ഒഴികെ മറ്റെല്ലാ മുഖ്യധാരാ പാര്ട്ടികളില്മു നിന്നും വന്നിട്ടുള്ള സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കൾ ഒക്കെ സ്വന്തം സാമ്പത്തിക നില അതീവ ഭദ്രം ആക്കിയത് അല്ലാതെ അവരുടെ സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് കാര്യമായ നേട്ടങ്ങൾ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് കാണേണ്ടതുണ്ട്.
കേരളത്തില്‍ കോൺഗ്രസ് പാർട്ടിക്ക് സംവരണ വിഭാഗങ്ങളില്‍ കാര്യമായ യാതൊരു പിന്തുണയും കിട്ടാതെ പോയതും അവരുടെയിടയിൽ നിന്നും വന്നിട്ടുള്ള നേതാക്കളുടെ ഇത്തരം പ്രവണത ഒരു പ്രധാന കാരണം തന്നെ യാണ്. കേരളത്തില്‍ അത്തരം വിഭങ്ങളില് അഞ്ചു ശതമാനം പിന്തുണ പോലും ഇന്ന് കോണ്സഗ്രെസ്സ് പാർട്ടിക്ക് ഉണ്ടോ എന്ന് സംശയമാണ്. അതിനു കാരണക്കാർ പാർട്ടി നേതൃത്വം തന്നെ യാണ്. എന്നും ഒരേ ആളുകൾ തന്നെ ആണ് എക്കാലത്തും കോൺഗ്രസ് പാര്‍ട്ടിയില്‍ ഇത്തരംവിഭാഗങ്ങള് നിന്നും സ്ഥാനാർത്ഥികൾ ആകുന്നതു. അവരെല്ലാം തന്നെ സാമ്പത്തികമായി ഇതിനോടകം വളരെ ഉയർച്ച നേടിയവരും.
1989 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ തെക്കൻ പ്രദേശത്തെ ഒരു പാര്‍ലമെന്റ് സീറ്റില്‍ ജയിച്ച ഒരു സ്ഥാനാർത്ഥിയുടെ വീടിന്റെ ചിത്രം ഒരു പ്രമുഖ പത്രത്തില്‍ അടിച്ച വന്നപ്പോള്‍ പലരും അന്ന് അയാളോട് സഹതപിച്ചു. ദൈവമേ ഇത്തരം പാവങ്ങൾ ഒക്കെ ആണ് രാഷ്ട്രീയത്തില്‍ വരേണ്ടതെന്നു പലരും അന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. പക്ഷെ ഇന്ന് ആ വ്യക്തിയുടെ നില എന്ന്തന്നെന്നു നേരിട്ട് അറിയേണ്ടത് തന്നെ . ഇന്നും അവരൊക്കെ സ്ഥാനാനാർത്ഥി ആകാനും കച്ചകെട്ടി ഇറങ്ങുന്നു. പിന്നെ കോൺഗ്രസ് പാർട്ടിക്ക് എങ്ങനെ അവരുടെയിടയില്‍ വളർച്ചയുണ്ടാകും? കേരളാ സംസ്ഥാനത്തു നിന്നുമുള്ള തെരെഞ്ഞെടുപ്പുകളുടെ ചരിത്രം എടുത്താൽ കാണാൻ കഴിയും കഴിഞ്ഞ ഒരു മുപ്പത്തി അഞ്ചു വര്‍ഷത്തിനിടയില്‍ കോൺഗ്രസ് പാര്‍ട്ടിയില്‍ ഇങ്ങനെ ഉള്ള വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കൾ വളരെ വിരളം ആയി മാത്രമേ വന്നിട്ടുള്ളൂ.
കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ കോൺഗ്രസ് പാർട്ടി നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി ഇടതുപക്ഷത്തിനൊപ്പം സംവരണ സീറ്റുകളിലെ വിജയ നിലയില്‍ തുല്യത വരുത്തിയത് 2001 ലെ തെരെജെടുപ്പില് മാത്രം ആയിരുന്നു. അന്ന് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ആകയുള്ള പതിനാലു സീറ്റുകൾ പങ്കിട്ടു. ഇപ്പോള്‍ സംവരണ സീറ്റുകളില്‍ പന്ത്രണ്ടും ഇടതുപക്ഷത്തിനൊപ്പം. കോൺഗ്രസിന്റെ കൈവശം നിലനിൽക്കുന്നത് ആകെ വണ്ടൂരും സുല്‍ത്താന്‍ബത്തേരിയും മാത്രം.
ഒരു നാല്പതു വര്‍ഷം മുൻപുള്ള ചരിത്രം നോക്കിയാൽ സംവരണ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിയെ ജനറൽ സീറ്റില്‍ നിർത്തി ജയിപ്പിച്ച ചരിത്രം വരെ ഉണ്ട് കോൺഗ്രസ് പാർട്ടിക്ക്. അതിനെ ഏറ്റവും വലിയ ഉദാഹരണം 1980 യിലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജനറൽ സീറ്റില്‍ ജയിച്ച അന്നത്തെ ഇടതുമുന്നണിയില്‍ മത്സരിച്ച കോൺഗ്രസ് (എ) സ്ഥാനാർത്ഥി ഗ കുഞ്ഞമ്പു. അന്നത്തെ ഇന്ദിര കോൺഗ്രസില്‍ പട്ടിക ജാതി വിഭാഗങ്ങളി നിന്നും വന്ന കെ ബാലകൃഷ്ണൻ, വെള്ളഈച്ചരൻ, ടീ കെ സീ വടുതല, എം പീ തമി ,പീ കെ വേലായുധൻ, കിട്ടാപ്പ നാരായണ സ്വാമി, രാഘവൻ മാസ്റ്റർ, T K അച്യുതൻ, തുടങ്ങിയ നേതാക്കൾ ഒക്കെ സജീവമായിരുന്നു
എൺപതുകളുടെ തുടക്കത്തില്‍ വന്ന ഡോക്ടർ M A കുട്ടപ്പൻ, പന്തളം സുധാകരൻ (അന്നത്തെ യുവ നേതാക്കളില്നേ നിന്ന്താ വന്ന സുധാകരൻ മാത്രം ഇപ്പോഴും സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്) തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു . പക്ഷപാതമേറ്റ കുട്ടപ്പൻ ഇപ്പോള്‍ കാര്യമായി ചിത്രത്തിൽ ഇല്ല, . ഇങ്ങനെ ഒരു കാലഘട്ടത്തില്‍ ഇത്രയേറെ സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കൾ കോൺഗ്രസില്‍ ഉയർന്നു വന്നെങ്കില്‍ എണ്‍പതുകൾക്ക് ശേഷം ഒരേ ആളുകൾക്ക് തന്നെ സീറ്റ് നൽകി കോൺഗ്രസ് പാർട്ടി ഈ വിഭാഗങ്ങളുടെ ഇടയില്‍ നിന്നും തുടച്ചു നീക്കപ്പെടുകയാണ് ഉണ്ടായത്. ഇപ്പോഴും സുധാകരൻ തെരെഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്. കൊടിക്കുന്നിൽ സുരേഷ് ഒൻപതാമത് തെരെജെടുപ്പിനു ഒരുങ്ങുന്നു.
തൊണ്ണൂറുകളില്‍ രംഗത്ത് വന്നനേതാക്കളില് ആകെ സജീവമായി നില്കുന്നത് മുന്നാറിലെ എ കെ മണി എ പി അനിൽകുമാർ, പി സജീന്ദ്രൻ എന്നിവർ മാത്രം. പക്ഷെ ഇവരൊക്കെ പിന്നെയും പിന്നെയും നില്കുന്നതലാതെ പാർട്ടി അവരുടെ മണ്ഡലങ്ങളില്‍ ഒന്നും മറ്റു നേതാക്കളെ ഇതുവരെ ഉയർത്തി കാണിച്ചിട്ടില്ല, ഫലമോ കോൺഗ്രസ് പാർട്ടിക്ക് അവരുടെ ഇടയില്‍ കടന്നു ചെല്ലുവാൻ പോലും കഴിയുന്നില്ല.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കടന്നു വന്ന പുന്നല ശ്രീകുമാർ പൊതുവെ നല്ല നേതൃത്വ പാടവം ഒക്കെ ഉള്ള നേതാവായിരുന്നിട്ടും എന്തുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്യേഹത്തിനെ വേണ്ട രീതിയില്‍ ആയാ കാലത്തു ഉയർത്തി എടുത്തില്ല എന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി ഇന്നും നിലനിൽക്കുന്നു. ഒരു പക്ഷെ ആ സാഹചര്യത്തില്‍ ആയിരിക്കാം പിന്നീട് അദ്യേഹം പാർട്ടി വിട്ടതും ഇപ്പോള്‍ ഇടതുപക്ഷത്തോട് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതും.
രണ്ടായിരത്തിനു ശേഷം ഒരുപക്ഷെ കോൺഗ്രസ് പാര്‍ട്ടിയില്‍ പെട്ട ഒരു ദളിത് എം എൽ എ കുന്നത്തൂർ എം എൽ എ ആയിരുന്ന എഴുകോൺ നാരായണൻ മാത്രം ആയിരിക്കും.
എന്നാൽ ഇടതുപക്ഷ പാർട്ടികൾ ഇതിനോടകം എത്രെയോ നേതാക്കളെ ദളിത് ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും രംഗത്തുകൊണ്ടുവന്നു. എണ്ണിയാൽ തീരാത്ത അത്ര പേരെ ഇടതു പാർട്ടികൾ അവതരിപ്പിച്ചു കഴിഞ്ഞു. മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, അടൂർ എം എൽ എ യും ഇപ്പോള്‍ മാവലിക്കരയിലെ ഇടതുമുന്നണിയുടെ നിയുക്ത സ്ഥാനാർത്ഥിയുമായ ചിറ്റയം ഗോപകുമാർ , ആലത്തൂർ എം പീ പി കെ ബിജു, അജിത് (മുൻ വൈക്കം എംഎൽഎ ), ഇപ്പോഴത്തെ വൈക്കം എംഎൽഎ സികെ ആശാ, വയനാട്ടിലെ എംകെ കേളു എം എൽ എ , ഇടുക്കിയില്‍ നിന്നും സുന്ദര മാണിക്യം, എസ് രാജേന്ദ്രൻ, കിളിമാനൂർ എംഎൽ എഎൻ രാജൻ, കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ , മുൻ കുന്നത്തൂർ എംഅൽഎ നാണു മാസ്റ്റർ എക്സ് എംപി ചെങ്ങറ സുരേന്ദ്രൻ , ഇപ്പോൾ ചിറയിൻകീഴ് എംഎൽഎ ശശി, മാവേലിക്കര എം എൽഎ ആർ രാജേഷ്, ഇപ്പോഴത്തെ ചേലക്കര എംഎൽഎ യൂആർ പ്രദീപ് അങ്ങനെ എത്രെയോ പേര്. കോൺഗ്രസ് പാർട്ടിയുടെ നിലവാരം വച്ച് നോക്കിയിരുന്നു എങ്കില്‍ ഏറിയാൽ മൂന്നോ നാലോ പേരു എം എൽ എ ആയേനെ എന്താനാൽ ഒരിക്കൽ എംഎൽഎയോ എംപി യോ ആകുന്നവനെ തന്നെ ഒരു ജന്മം മുഴുവൻ ആ സ്ഥാനത്തേക്ക് പരിഗണിക്കുകയാണല്ലോ പാർട്ടി ചെയ്തു കൊണ്ടിരിക്കുന്നത്.
അത് മൂലം ദളിത് വിഭാഗത്തിൽ നിന്നും വന്ന നല്ല കഴിവ് തെളിയിച്ച തുളസി ശ്രീകണ്ഠൻ പോലെയുള്ള നേതാക്കൾ ഒന്നും ഇതുവരെ ഒരു ജനപ്രതിനിധി ആക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞിട്ടില്ല,.2001 ലെ തെരെജെടുപ്പില് തുളസി ചേലക്കര നിയോജകമണ്ഡലത്തില്‍ ഭാഗ്യ കുറവ് കൊണ്ട് മാത്രം വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനു പരാജയപെട്ടതു ഇപ്പോഴും ഓർമയുണ്ട്. 2011ലെ തെരെഞെടുപ്പില് മാത്രം ജയിച്ചിട്ടും ഏക കോൺഗ്രസ്മ വനിതാ എന്ന നിലയില്‍ മന്ത്രി ആകാൻ സാധിച്ച ജയലക്ഷ്മിക്ക് പാർട്ടി യിലേക്ക് കൂട്ടത്തിലുള്ള ആളുകളെ ആകർഷിക്കാൻ കഴിഞ്ഞില്ല എന്ന് തന്നെയല്ല ഉള്ളവരെ മറുകണ്ടം എത്തിക്കാൻ മാത്രമേ സാധിച്ചുള്ളൂ എന്നാണു പിന്നീട് മനസ്സിലായത്.
ഇതിനോടകം ആറു വട്ടം എം പി ആയി കഴിഞ്ഞു അദ്യേഹം. ചോദിക്കുമ്പോൾ പാർട്ടി നേതൃത്വത്തിൽ ഉള്ള പലരും പറയുന്ന മറുപടി ഭവേറെ ആരും നില്കാനില്ല '. അങ്ങനെ എങ്കില്‍ രാഹുൽ ഗാന്ധി ഇത്രയും കാലം ദളിതർക്കും മറ്റു അധഃകൃത വര്‍ഗങ്ങള്‍ക്കും വേണ്ടി ഒഴുക്കിയത് മുഴുവൻ മുതല കണ്ണീർ ആയിരുന്നോ. ഇതൊക്കെ കാണിക്കുന്നത് കോൺഗ്രസ് പാർട്ടിയില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഒരു പുനർചിന്ത വേണം എന്ന് തന്നെയാണ്. . അല്ലാത്ത പക്ഷം പാർട്ടിക്ക് ആ വിഭാഗങ്ങളില്‍ നിന്നും ബാക്കി ഉള്ള നാമമാത്ര പിന്തുണ കൂടി ഇല്ലാതായി കോൺഗ്രസ് വട്ടപ്പൂജ്യം ആകുമെന്നുള്ളതാണ്. കേരളത്തിലെ പോലെ വളരെ ചെറിയ വിത്യാസത്തില്‍ തെരെജെടുപ്പില് വിജയപരാജയം നിശ്ചയിക്കുന്ന സാഹചര്യത്തില്‍ മുൻപ് പറഞ്ഞ കാര്യം മുഖവിലക്കു എടുക്കാതെ ഇരുന്നാൽ കോൺഗ്രസ് പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നാണ് മനസിലാക്കേണ്ടത്.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. പരമേശ്വര
- കർണാടകയിൽ ദളിതർക്ക് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചു, ഹോട്ടലുടമ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍