ചലഞ്ച് സി രവിചന്ദ്രൻ ആൻഡ് ചലഞ്ച് വൈശാഖൻ തമ്പി; എസ്സൻസ് ഗ്ലോബൽ യുകെ മെയ് ആറിന് നടത്തുന്ന ശാസ്ത്ര സെമിനാറിൽ നിങ്ങൾക്ക് കേരളത്തിലെ പ്രശസ്തരായ രണ്ട് സ്വതന്ത്ര ചിന്തകരുമായി സംവദിക്കാം; ഹൊമിനം'19 സെമിനാർ വ്യത്യസ്തമാകുന്നത് ഇങ്ങനെ
എം മോൻസി
ലണ്ടൻ: ചില സംവാദങ്ങൾ അങ്ങനെയാണ്, അവ ചരിത്രത്തിന്റെ ഭാഗമാവുകമാത്രമല്ല, കാലങ്ങൾക്കതീതമായി സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. കേരളം അടുത്തകാലത്തു കണ്ട ഏറ്റവും വൈവിധ്യാത്മകവും വിഞ്ജാനപ്രദവുമായ സംവാദം ആയിരുന്നു ഡിസി ബുകസിന്റെ ആഭിമുഖഉത്തിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'നിഷേധത്തിന്റെ ലാവണ്യം' എന്ന ചോദ്യോത്തര പരിപാടി. മലയാളത്തിലെ പ്രമുഖ ജേർണലിസ്റ് അഭിലാഷ് മോഹൻ ആയിരുന്നു ചോദ്യകർത്താവ്. ചോദ്യങ്ങൾക്കുത്തരം പറയേണ്ടിയ ആൾ കേരളത്തിലെ പ്രമുഖ വാഗ്മിയും, ശാസ്ത്രപ്രചാരകനും, നിരീശ്വരവാദിയുമായ സി രവിചന്ദ്രൻ. കൊണ്ടും കൊടുത്തും ചോദ്യങ്ങളും ഉത്തരങ്ങളും കത്തികയറിക്കൊണ്ടിരിക്കുന്നു വിഷയം സംവരണത്തിലേക്കെത്തുന്നു.ചോദ്യകർത്താവ് പറയുന്നു 'സംവരണം ഒരു ചരിത്രപരമായ നീതിയാണ്, ഭരണഘടനാ വ്യാഖ്യാനമനുസരിച്ചു അത് പങ്കാളിത്ത നീതിയാണ്, പാർട്ടിസിറ്റീവ് ജസ്റ്റീസ് ആണ്, അങ്ങനെയിരിക്കെ നമ്മൾ ജാതി കളയണം അതുകൊണ്ട് സംവരണം വേണ്ടായെന്നുവയ്ക്കലാണ് യഥാർത്ഥത്തിൽ നല്ലയൊരു പൊസിഷൻ എന്ന് എങ്ങനെ വാദിക്കാൻ കഴിയും?'
ഉത്തരം ചടുലവും സൂക്ഷ്മവുമായിരുന്നു രവിചന്ദ്രൻ പറയുന്നു 'ഈ.... ഭരണഘടനയിൽ യഥാർത്ഥത്തിൽ സംവരണമില്ല. പലരും പറയുന്നുണ്ട് ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത ഒന്നാണ് സംവരണം എന്ന്. അതായത് 1951-ലെ Chempakam Vs Madras State എന്ന കേസ് നോക്കുക, ആ വിധിയിൽ പറയുന്നുണ്ട് ജാതിസംവരണം ഭരണഘടനാവിരുദ്ധമാണെന്ന്. അതിനുശേഷം 1951 ജൂണിൽ ആദ്യത്തെ ഭേദഗതി വന്നതുകൊണ്ടാണ്ജാതിസംവരണം ഇന്ത്യയിൽ വരുന്നത്. അതായത് ഭരണഘടനയിൽ ഇല്ലാത്ത കാര്യമാണ് ...' നിശിതമായ വസ്തുതകളോടെ രണ്ടുപേരും സംവരണത്തിന്റെ ആവശ്യകതെയ്ക്കുറിച്ചും അതിന്റെ irrelevance- നെ കുറിച്ചും തർക്കിക്കുന്നു. വിഷയം മറ്റു മേഖലകളിലേക്കും കടക്കുന്നു; നവോതഥാനം, ശ്രീ നാരായണഗുരു, സണ്ണി കപിക്കാട്, പൊളിറ്റിക്കൽ ഇസ്ലാം, ബ്രാഹ്മിണിക്കൽ യുക്തിവാദം.എന്നാൽ ഈ പരിപാടിയുടെ ഒരു സവിശേഷത, അഭിലാഷിന്റെ ചോദ്യങ്ങളേക്കാൾ കൂടതൽ, പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് ശ്രീ രവിചന്ദ്രനെ ഒരുപരിധിവരെ ചലഞ്ച് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു.
Hominem'19 എന്ന പേരിൽ എസ്സൻസ് യുകെ ലണ്ടനിൽ വച്ച് മെയ്-6-ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രത്യേകതയും ഇതുതന്നെയ്യാണ്.
സി രവിചന്ദ്രനും, ഡോ വൈശാഖൻ തമ്പിയുമാണ് ഇവിടെ പഭാഷകരായി എത്തുന്നത്. മുഖ്യപ്രഭാഷണൾക്കുശേഷം, Challenge Ravichandran & Vaisakhan Thampi എന്ന പേരിൽ, ഏകദേശം ഒന്നര മണിക്കൂറോളും നീളുന്ന ഒരു ചോദ്യോത്തരവേളയാണ് സംഘാടകർ ബ്രിട്ടീഷ് മലയാളികൾക്കായി ഒരുക്കുന്നത്.
ലണ്ടനിലെ വിവിധ സാമൂഹിക സാംസ്കാരിക തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സ്വതന്ത്ര ചിന്തകരും പരിഷ്കർത്താക്കളും ഈ പരിപാടിയിൽ പങ്കേടുക്കുകയും പ്രഭാഷകരുമായി സംവാദിക്കുകയും ചെയ്യും. മുഖ്യപ്രഭാഷണങ്ങളുമായിട്ട് ബന്ധപ്പെട്ട ചോദ്യങ്ങൾക്കപ്പുറം, കേരളത്തിലെ നവോത്ഥാനമേഖലയിലെ ചിന്താവൈവിധ്യങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സാമൂഹിക അന്തർധാരകളെകുറിച്ചും തങ്ങളുടെ ആശയങ്ങളെ പങ്കുവയ്ക്കാനുള്ള ഒരു വേദിയായി ഈ പരിപാടിയെ മാറ്റാൻ സംഘാടകർ പരിശ്രമിക്കുകയാണ്. pring West Academy, Browells Lane, Feltham, TW13 7EF ലാണ് പരിപാടി നടക്കുന്നത്.
മെയ് നാലിന് ഡബ്ലിനിൽ, മെയ് 11ന് സൂറിച്ചിൽ
സി. രവിചന്ദ്രനും, ഡോ.വൈശാഖൻ തമ്പിയും ഇപ്പോൾ യൂറോപ്പിൽ എത്തിയിട്ടുണ്ട്. മെയ് നാലിന് അയർലണ്ട് തലസ്ഥാനമായ ഡബ്ലിനിലിനാണ് ആദ്യ പരിപാടി. മെയ് ആറിന് ലണ്ടനിലും, മെയ് 11ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലും ഇവർ പ്രഭാഷണം നടത്തും. ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള സംസ്ഥാന അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള രവിചന്ദ്രൻ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.ആയിരത്തിലധികം വേദികളിൽ ശാസ്ത്ര പ്രസംഗങ്ങൾ നടത്തിയിട്ടുള്ള സ്വതന്ത്ര ചിന്തകനാണ് രവിചന്ദ്രൻ. കഴിഞ്ഞ മേയിൽ യുകെയിലെ ആറ് സ്ഥലങ്ങളിലും അയർലണ്ടിൽ ഡബ്ലിനിലും അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പര ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു.ചേർത്തല എൻഎസ്എസ് കോളജിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായി ജോലിചെയ്യുന്ന ഡോ.വൈശാഖൻ തമ്പി എസ്സെൻസ് ഗ്ലോബലിന്റെ സ്ഥിരം പ്രഭാഷകരിൽ ഒരാളാണ്. ആനുകാലിക വിഷയങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ വിശകലനം ചെയ്യുന്ന അദ്ദേഹം നടത്തിയ പരന്നഭൂമി, മയിലിന്റെ കണ്ണുനീർ, ആധുനിക മയിലെണ്ണ, എന്നിവ കപടശാസ്ത്രത്തെ കണക്കറ്റു വിമർശിക്കുന്ന പ്രശസ്തങ്ങളായ ശാസ്ത്രപ്രഭാഷണങ്ങളാണ്.
മെയ് നാലിന് ഡബ്ലിനിൽ Tallaght Scientology Auditorium വച്ച് നടത്തുന്ന പ്രഭാഷണത്തിൽ വൈശാഖൻ തമ്പി 'ആ പറക്കും തളിക' (ഭൂമിക്കു വെളിയിൽ ജീവനുണ്ടാകാനുള്ള സാധ്യതകൾ എന്ന വിഷയത്തിലും, സി രവിചന്ദ്രൻ 'മതയാനകൾ' (വിശ്വാസി സമൂഹത്തിൽ അവിശ്വാസികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും) എന്ന വിഷയത്തിലും സംസാരിക്കും. മെയ് ആറിന് ലണ്ടനിൽ Spring West Academy, Feltham TW137EF, വെച്ച് വൈശാഖൻ തമ്പി 'പാളിപ്പോയ പരികൽപ്പന' എന്ന വിഷയത്തിലും, സി രവിചന്ദ്രൻ 'സ്വപ്നാടനം' എന്ന വിഷയത്തിലും സംസാരിക്കുന്നു. മെയ് പതിനൊന്നിന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് ( Mehrweckhalle, Spreitenbach, Zurich) രവിചന്ദ്രൻ. 'നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും' എന്ന വിഷയത്തിൽ സംസാരിക്കും.
കൂടുതൽ വിവരങ്ങൾ +353899690190, +447786991078, +41 76 335 65 57 എന്നീ നമ്പറുകളിൽനിന്നറിയാം. എസ്സെൻസ് അയർലണ്ട്, എസൻസ് ഗ്ലോബൽ യുകെ എന്നീ ഫേസ്ബുക്ക് പേജുകളിലും വിശദാംശങ്ങളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍