അബുദാബിയിലെ അമ്പലം പറയുന്നതെന്തെന്നാൽ
ബഷീർ വള്ളിക്കുന്ന്
ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനത്തിന്റെ വാർത്തകൾ വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിൽ ഈ ലേഖകൻ ഇങ്ങനെയൊരു എഫ് ബി സ്റ്റാറ്റസ് ഇട്ടിരുന്നു. 'ബാബരി മസ്ജിദ് പൊളിച്ചു കൊണ്ട് രാഷ്ട്രീയ അസ്ഥിവാരം പണിത ഒരു പാർട്ടിയുടെ നേതാവിനെ ആദ്യമായി കൊണ്ട് പോയത് ഷെയ്ഖ് സായിദ് പള്ളിയിലേക്ക്. അതിന്റെ വാതിലുകൾ അദ്ദേഹത്തിനായി മലർക്കെ തുറന്നു കൊടുത്തു. നമസ്കാരം നിർവഹിക്കപ്പെടുന്ന അകത്തളങ്ങളിൽ ചുറ്റിക്കറങ്ങാൻ അനുവദിച്ചു. അബുദാബിയിൽ ഹൈന്ദവ ക്ഷേത്രം പണിയാനുള്ള അനുമതിയും കൊടുത്തു. ചരിത്രത്തിന്റെ തെറ്റുകളോടും വർഗീയതയുടെ തത്വശാസ്ത്രങ്ങളോടും സ്നേഹത്തിന്റെ ഭാഷയിൽ എങ്ങിനെ പ്രതികരിക്കാമെന്ന് കാണിച്ചു കൊടുത്തിരിക്കുന്നു യു എ ഇ ഭരണാധികാരികൾ. വിദ്വേഷത്തിന്റെ പ്രചാരകർക്ക് അവരിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്'
ആ വരികളിൽ അടങ്ങിയ സദുദ്ദേശത്തെ അത് വായിച്ചവരിൽ മിക്കവരും മനസ്സിലാക്കിയെങ്കിലും ചിലരെങ്കിലും ചോദിച്ചു. മുഴുവൻ പ്രവാസികളും ആഹ്ലാദിക്കുന്ന ഇത്തരം ചരിത്ര മുഹൂർത്തങ്ങളിൽ പഴയകാല സംഭവങ്ങൾ ഓർത്തെടുത്ത് പുറത്തിടുന്നത് ശരിയാണോ എന്ന്. ചോദ്യം പ്രസക്തമാണ്. പ്രതികരണങ്ങളിൽ സമയവും സന്ദർഭവും നോക്കണം. പക്ഷേ ഓർമ്മകൾക്ക് ഒരു കുഴപ്പമുണ്ട്. അത് നമ്മുടെ കണ്ട്രോളിൽ ഉള്ള ഒരു സംഗതിയല്ല. ഓർമ്മകൾ ജനിക്കുന്നത് ആ ഓർമയുമായി ബന്ധമുണ്ടാകുന്ന സംഭവങ്ങൾ കാണുകയോ ശ്രദ്ധയിൽ പെടുകയോ ചെയ്യുമ്പോഴാണ്. മാമ്പഴങ്ങൾ പഴുത്ത് തുടങ്ങുമ്പോൾ ആ മാവ് വച്ചു പിടിപ്പിച്ച മുത്തശ്ശിയെ ഓർമ്മ വരും. ആ ഓർമ്മ ഒരു പാപമല്ല, മറവിയിൽ ആണ്ടു പോയ മുത്തശ്ശിയെ മാമ്പഴങ്ങളാണ് തിരിച്ചു കൊണ്ട് വന്നത്. ബാബരി മസ്ജിദിന്റെ ഓർമ്മ എത്തിയത് ചരിത്ര പ്രാധാന്യമുള്ള മറ്റൊരു മസ്ജിദിൽ ബാബരി മസ്ജിദ് പൊളിക്കുന്നതിന് നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും തലപ്പത്തുള്ള ഒരാൾ സന്ദർശനം നടത്തിയപ്പോഴാണ്. അതേ ആൾക്ക് അറബ് രാജ്യത്ത് ഒരമ്പലം നിർമ്മിക്കാൻ അനുമതി നല്കിയപ്പോഴാണ്. ഓർമ്മ ഓട് പൊളിച്ച് ചാടി വീണതല്ല എന്നർത്ഥം. മുൻ വാതിലിലൂടെ മാന്യമായി കയറി വന്നതാണ്. അപ്പോൾ അതൊന്ന് കുറിച്ചു വച്ചു എന്ന് മാത്രം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം വലിയ തരംഗങ്ങൾ ഉയർത്തിക്കഴിഞ്ഞു എന്നത് സത്യമാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം ഒരിന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നു എന്നത് മാത്രമല്ല, മത സാമുദായിക സംഘർഷങ്ങളുടെ രാഷ്ട്രീയ അടിത്തറയിൽ വളർന്ന് വലുതായ ഒരു നേതാവ് അറബ് നാട് സന്ദർശിക്കുന്നതിന്റെ പ്രാധാന്യവും കൂടി ഇതിനുണ്ട്. ഡിപ്ലോമസിയുടെ സോപ്പ് പതകൾക്കുള്ളിൽ നമുക്കത് മറച്ചു വെക്കാമെങ്കിലും അങ്ങനെയൊരു തലവും കൂടി അതിനുണ്ട് എന്നത് നിഷേധിക്കാൻ പറ്റില്ല. ആ തലത്തിന്റെ ചരിത്രപരത കൂടിയാണ് അബുദാബിയിൽ നിന്നുള്ള വാർത്തകൾക്ക് കൂടുതൽ മിഴിവും വ്യാപ്തിയും നല്കിയത്. അന്യമത വിശ്വാസികൾക്ക് ഒരു പള്ളിയോ അമ്പലമോ നിർമ്മിക്കാൻ സ്ഥലം നല്കുക എന്നത് ഒരു അപൂർവ സംഭവമല്ല, ചരിത്രം പഠിച്ചവർക്കറിയാം, കച്ചവടത്തിനും മതപ്രബോധനത്തിനുമായി അറേബ്യയിൽ നിന്നും കേരളത്തിലെത്തിയ വിരലിലെണ്ണാവുന്ന മുസ്ലിംകളെ സ്വീകരിച്ചതും ജീവിത സൗകര്യങ്ങൾ നല്കിയതും ഇവിടുത്തെ ഹൈന്ദവ വിശ്വാസികളാണ്. പള്ളികൾ നിർമ്മിക്കാൻ സ്ഥലവും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും അവർ തന്നെ. ആ സാഹോദര്യത്തിന്റെ തണലിലാണ് ഇസ്ലാം മതവും അതുപോലെ ക്രിസ്തുമതവുമൊക്കെ ഇവിടെ വളർന്നത്. അമ്പലങ്ങളും പള്ളികളും ചർച്ചുകളും തൊട്ടുരുമ്മി നില്ക്കുന്ന അനേകയിടങ്ങൾ ആ സൗഹൃദത്തിന്റെ ബാക്കിപത്രങ്ങളാണ്. വർത്തമാന കാലത്തിന്റെ പേടിപ്പെടുത്തുന്ന സംഘർഷ സംസ്കാരത്തിൽ മനസ്സുകൾ ഭീതിതമായി അകന്ന് തുടങ്ങിയെങ്കിലും ആ പഴയകാല ചരിത്രങ്ങൾ മരിച്ചിട്ടില്ല.
സൗഹൃദത്തിന്റെ ഗതകാല ചരിത്രങ്ങൾ ആവേശം നല്കുമ്പോഴും വിഭാഗീയതയുടെ ആധുനിക പരിണാമങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. തീന്മേശയിലേക്ക് പോലും മതവൈകാരികതയുടെ നിരോധനങ്ങൾ എത്തിക്കഴിഞ്ഞു. ബീഫ് നിരോധനം മുതൽ പാക്കിസ്ഥാനിലേക്ക് പോകാനുള്ള ആഹ്വാനങ്ങൾ വരെ ഇതിനോട് കൂട്ടി വായിക്കാം. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്ക് പുറത്തും അന്യമത സഹിഷ്ണുതയും സമഭാവനയും പതുക്കെ പതുക്കെ പടിയിറങ്ങുകയാണെന്നത് നാം തിരിച്ചറിയുന്നു. മതത്തിന്റെ പേര് പറഞ്ഞ് തക്ബീർ ധ്വനികൾ മുഴക്കി മനുഷ്യനെ പച്ചയ്ക്ക് കഴുത്തറുത്തുകൊല്ലുന്ന ഭീകരത നാം പല തവണ കണ്ടു. ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖായിദ, ബോകോ ഹറം എന്നിങ്ങനെ പല പേരുകളിൽ മതത്തിന്റെ പേരിലുള്ള മതമില്ലായ്മ വേരുകൾ താഴ്ത്തുകയാണ്. അറബ് നാടുകളിൽ പലയിടത്തും അവ സംഘർഷങ്ങളും അസാമാധാനവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വളരെ കുറഞ്ഞ ശതമാനമാണെങ്കിലും മനുഷ്യർ കൂടുതൽ കൂടുതൽ ഇടുങ്ങിയ ചിന്താതലങ്ങിലേക്ക് കടക്കുന്നതായി കാണുന്നു. അസ്വസ്ഥപ്പെടുത്തുന്ന അത്തരം കാഴ്ചകൾക്കിടയിലാണ് ഒരു വെള്ളി നക്ഷത്രം കണക്കെ അബുദാബിയിലെ അമ്പലം വാർത്തയാകുന്നത്. അത് തന്നെയാണ് അതിന്റെ പ്രാധാന്യവും. അതിവേഗത്തിൽ ഇരുട്ട് പരക്കുമ്പോൾ അങ്ങകലെ നിന്ന് ഒരു കൈത്തിരി വട്ടം കാണുമ്പോഴുള്ള സന്തോഷമുണ്ടല്ലോ, ആ സന്തോഷം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ഹൈന്ദവ വിശ്വാസികൾക്ക് അവർ ജീവിക്കുന്ന ഇടങ്ങളിൽ പ്രാർത്ഥനകൾക്ക് സൗകര്യപ്പെടും വിധം അമ്പലങ്ങൾ നിർമ്മിക്കുവാൻ സാധിക്കട്ടെ. ഏത് രാജ്യങ്ങളും ആ വിഷയത്തിൽ എടുക്കുന്ന അനുകൂല സമീപനത്തെ സർവാത്മനാ പിന്തുണയ്ക്കേണ്ടതുണ്ട്. ഹൈന്ദവ വിശ്വാസികൾക്ക് മാത്രമല്ല, എല്ലാ വിശ്വാസികൾക്കും അവരുടെ ആരാധനകൾ നിർവഹിക്കുവാൻ അവസരങ്ങളുണ്ടാകുന്ന ഒരു ചുറ്റുപാട് എല്ലാ രാജ്യങ്ങളിലും ഉണ്ടാകണം. അറബ് രാജ്യങ്ങളിലടക്കം. മനുഷ്യർ കലർപ്പില്ലാത്ത മത വിശ്വാസങ്ങളിലേക്ക് മടങ്ങുന്നത് ലോകത്തിന് ഗുണമേ വരുത്തൂ. മറ്റ് മത വിശ്വാസികൾക്ക് പ്രാർത്ഥനകൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് വഴി യു എ ഇ ഭരണാധികാരികൾ സമഭാവനയുടെ അർത്ഥം സാക്ഷാത്കരിച്ചു എന്ന് മാത്രമല്ല, ക്രിസ്തീയ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ പ്രത്യേക സാഹചര്യത്തിൽ സ്വന്തം പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്ത മഹാനായ പ്രവാചകന്റെ മാതൃക കൂടി അന്വർത്ഥമാക്കുകയാണ് ചെയ്തത്.
ദുബായിയിൽ നിലവിൽ അമ്പലങ്ങളും ഗുരുദ്വാരകളുമുണ്ട്. അബുദാബിയിൽ ക്ഷേത്രത്തിന് വളരെ മുമ്പേ അനുമതി ലഭിച്ചിട്ടുണ്ട്, മോദിയുടെ വരവുമായി അതിന് ബന്ധമൊന്നുമില്ല എന്ന് ചിലർ പറയുന്നുണ്ട്. ശരിയായിരിക്കാം. അനുമതി മുമ്പേ ലഭിച്ചിരിക്കാം. എന്നിരുന്നാലും അതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ഈ വരവോട് കൂടിയാണ്. അങ്ങനെയല്ല എങ്കിൽ പോലും അത് നരേന്ദ്ര മോദിയുടെ അക്കൗണ്ടിൽ വയ്ക്കുന്നത് തന്നെയാണ് നല്ലത്. ഹൈന്ദവവത്കരണത്തിൽ മോദിക്ക് തീവ്രത പോരെന്ന് പരാതിപ്പെടുന്ന സംഘ പരിവാരങ്ങളെ അല്പമൊന്ന് മയക്കിക്കിടത്താൻ ഇത്തരം നേട്ടങ്ങൾ അദ്ദേഹത്തിനും ഉപകരിച്ചേക്കും. എല്ലാം നല്ലതിനാണ് എന്ന് നാം പറയാറില്ലേ. അബുദാബിയിൽ നിന്നുള്ള ഈ വാർത്തയും നല്ല സന്ദേശങ്ങൾ പടരുവാനും പടർത്തുവാനും അവസരങ്ങൾ ഉണ്ടാക്കട്ടെ. യു എ ഇ യിൽ നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണത്തിന്റെ ആവേശവും അവിടത്തെ ഭരണാധികാരികളും അറബ് ജനതയും നല്കിയ പിന്തുണയും മത സൗഹാർദത്തിന്റേയും സമഭാവനയുടേയും കൂടുതൽ ചിന്തകൾ അദ്ദേഹത്തിൽ ജനിപ്പിക്കുമെങ്കിൽ അതില്പരം സന്തോഷകരമായ മറ്റെന്തുണ്ട്. അങ്ങനെയുണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും ലോകത്തെ ഏറ്റവും മഹത്തായ ഒരു ജനാധിപത്യ മതേതര രാജ്യത്തിന്റെ സന്തതികളാണ് നാം. അതിന്റെ ഇപ്പോഴത്തെ ഭരണചക്രം ശ്രീമാൻ നരേന്ദമോദിയുടെ കൈകളിലുമാണ്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ അദ്ദേഹത്തിൽ നന്മയുടെ കൂടുതൽ വിത്തുകൾ മുളപ്പിക്കാൻ അബുദാബിയിലെ അമ്പലത്തിന് കഴിയുമെങ്കിൽ അത് തന്നെയായിരിക്കും ആ അമ്പലം പ്രസരിപ്പിക്കുന്ന ഏറ്റവും വിശുദ്ധമായ ചൈതന്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്