ടൈറ്റാനിയം അഴിമതിയും മുഖ്യമന്ത്രിയും; വേശ്യവൽക്കരിക്കപ്പെടുന്ന മാദ്ധ്യമവിചാരണ
മനുഷ്യൻ ഇന്നേവരെ ആവിഷ്കരിച്ച രാഷ്ട്രീയ സംവിധാനങ്ങളിൽ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന് നാം അവകാശപ്പെടുമ്പോഴും അതിന്റെ സഹജമായ ദൗർബല്യങ്ങൾ വൻ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കൂടാ.
ആടിനെ പട്ടിയാക്കുന്ന മാദ്ധ്യമവിചാരണയാണ് ഇന്നിന്റെ സാംസ്കാരിക കേരളം ആടി തിമിർക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. 'മുഖ്യൻ മുഖ്യപ്രതി' എന്നതായിരുന്നു മിക്ക ചാനലുകളുടെയും ഫ്ളാഷ് ന്യുസ്. അഭിപ്രായസ്വാതന്ത്ര്യവും മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ കാതലാണ്. ഇന്ന് തിമിർത്താടുന്ന മാദ്ധ്യമവിചാരണകളിലൂടെ എത്രയേറെ മനുഷ്യരുടെ ജീവിതങ്ങൾ തകർത്തിരിക്കുന്നു എന്നത് ആരും ഓർക്കുന്നില്ല. ഭരണകൂടങ്ങളുടെ നിഗൂഢ അജണ്ടകളോട് അറിഞ്ഞോ അറിയാതെയോ ചേർന്നുകൊണ്ട് അവ വ്യക്തിഹത്യക്കും വ്യക്തിസ്വാതന്ത്ര്യഹത്യക്കും എത്രതവണ കൂട്ടുനിന്നിരിക്കുന്നു. കള്ളക്കേസിൽ അകപ്പെടുത്തപ്പെട്ട ഒട്ടനേകം യുവാക്കളെ ഒടുവിൽ കോടതി വിട്ടയക്കുമ്പോൾ മുഴച്ചുനിൽക്കാറുള്ളത് ഭരണകൂടത്തിന്റെ അത്യാചാരം മാത്രമല്ല, അതിനു പിന്തുണ നൽകിയ മാദ്ധ്യമങ്ങളുടെ കൊള്ളരുതായ്മ കൂടിയാണ്. ഇന്നിന്റെ 'മാദ്ധ്യമവിചാരണ' നീതിന്യായ കോടതികളെവരെ സ്വാധീനിക്കുമ്പോളും നിരപരാധികൾ അപരാധികളായി മാറുന്നു. നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ നിയമത്തെ വഴിക്കുവിടുന്നവർ സ്വന്തം അപരാധത്തിനു നിയമത്തെ വഴിതിരിച്ചു വിടുന്നതിനെ ഏത് ആധിപത്യത്തിന്റെ പേരിലാണ് എന്ന് സാധാരണ മനസ്സിന് ഉൾക്കൊള്ളാൻ പ്രയാസമാണ്.
മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം നിരുപാധികമായിക്കൂടാ എന്നതാണ് സത്യം. പൊതുനന്മക്ക് അത്യാവശ്യമെന്ന നിലക്കാണ് മാദ്ധ്യമ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത് അവിടെ മാദ്ധ്യമങ്ങൾക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെയും, നഷ്ടപ്പെടുത്താതെയും കാത്തു സൂക്ഷിക്കക എന്നതായിരിക്കണം ഓരോ മാദ്ധ്യമങ്ങളുടെയും ലക്ഷ്യം. ആ സ്വാതന്ത്ര്യം തിന്മക്കുവേണ്ടി പ്രയോഗിക്കപ്പെടുമ്പോൾ മാദ്ധ്യമങ്ങൾ സ്വന്തം നിലനിൽപിന്റെ ന്യായമാണ് ഇല്ലാതാക്കുന്നത്. അവിടെ അതിർവരമ്പുകൾ കൂടിയേ തീരൂ. ധാർമികതയുടെ മാനദണ്ഡങ്ങൾ നിർണയിക്കാനോ അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനോ നമ്മുടെ മാദ്ധ്യമങ്ങൾ പൊതുവെ തയ്യാറാകുന്നില്ല. പല മാദ്ധ്യമങ്ങൾക്കും ഇക്കാര്യത്തിൽ നയം പോലുമില്ല. തങ്ങൾക്ക് കിട്ടിയ അവകാശാധികാരം മുറുകെ പിടിക്കുകയും എന്നാൽ, ഉത്തരവാദിത്തം അവഗണിക്കുകയും ചെയ്യുന്ന ഈ രീതിതന്നെ മാദ്ധ്യമ അധാർമ്മികമാണ്. മാദ്ധ്യമങ്ങൾക്ക് ആഭ്യന്തരതലത്തിൽ ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരിക്കുക, അതിനെപ്പറ്റി ജനങ്ങളെ അറിയിക്കുക, ധാർമിക മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തുക എന്നിവ ആവശ്യമായിരിക്കുന്നു.
കഴിഞ്ഞ ദിവസത്തെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ പ്രതികളാക്കി കേസ്സെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിടുന്ന തരത്തിൽ പുറത്തുവന്ന വാർത്തയാണ് ചാനലുകൾ മത്സരിച്ച് ആഘോഷമാക്കി മാറ്റിയത്. എന്നാൽ കോടതി വിധി പുറത്തു വന്ന പ്പോൾ മുഖ്യമന്ത്രിക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ല. മറ്റു മന്ത്രിമാരുടെ പേരോ വിധിയിൽ പരാമർശിച്ചിട്ട് പോലുമില്ല. പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തിൽ കമ്പനിയുടെ പേര് പരാമർശിച്ചിട്ടുണ്ട് എന്ന കാരണത്താൽ മുഖ്യമന്ത്രിക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു കോടതി വിധിയിൽ പറഞ്ഞിരുന്നത്. ഊതി വീർപ്പിക്കപ്പെട്ട ബലൂൺ പോലെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോൾ തലേദിവസം മത്സരിച്ച് ആഘോഷിച്ചവർക്ക് മിണ്ടാട്ടമില്ലതായി. ഈ കോടതിവിധി എങ്ങനെ നേർവിപരീതമായി വ്യാഖ്യാനിക്കപ്പെട്ടു എന്നതാണ് സാംസ്കാരിക കേരളം ഉറ്റുനോക്കുന്നത്. വിജിലൻസ് കോടതി വിധി വളച്ചൊടിച്ച് അതിൽ സർക്കാരിലെ പ്രമുഖരുടെ പേര് ചേർത്ത് വാർത്ത കെട്ടിച്ചമയ്ക്കാൻ തിരക്ക് കൂട്ടിയതിനു പിന്നിൽ ആരൊക്കെ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തിന്റെ ജീവവായു എന്നനിലയിലാണ് മാദ്ധ്യമങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നത്. മാദ്ധ്യമരംഗത്തെ ദുഷ്പ്രവണതകൾക്ക് അറുതിവരുത്തുന്ന കൂട്ടത്തിൽ ആശയപ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം എത്രത്തോളം ഹനിക്കപ്പെടുമെന്നതും ചിന്താവിഷയമാക്കേണ്ടതുണ്ട്. മാദ്ധ്യമരംഗത്തെ കുത്തകവത്കരണത്തെയും ചീത്ത സ്വാധീനങ്ങളെയും തടയാൻ ആവശ്യമായ നടപടികൾ ഉണ്ടായേ മതിയാകു. കൂടുതൽ കോർപ്പറേറ്റുകൾ മാദ്ധ്യമരംഗത്തേക്ക് കടന്നുവരുകയും അവർ മാദ്ധ്യമങ്ങളിൽ അവിഹിതമായി ഇടപെടുകയും മാദ്ധ്യമശൃംഖലകൾ സ്വന്തമാക്കി കുത്തക സ്ഥാപിക്കുകയും ചെയ്തപ്പോൾ ചൂടുള്ള വാർത്തകൾ അല്പം മസാല ചേർത്ത് വിളമ്പുന്നതിൽ മത്സരിക്കുകയാണ് നവമാദ്ധ്യമങ്ങൾ. രാഷ്ട്രീയാധികാരമുപയോഗിച്ച് വിവിധ പാർട്ടികൾ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയും ഇന്ന് വ്യാപകമാണ്.
പണം വാങ്ങി വാർത്ത നൽകുന്ന 'പെയ്ഡ് ന്യൂസ്' രോഗവും പരസ്യങ്ങൾക്ക് വിലയായി ഓഹരികൾ സ്വന്തമാക്കുന്ന രഹസ്യധാരണകളും എല്ലാം ഇന്ന് മാന്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിൽ പവിത്രമായി കരുതേണ്ട പൊതുജനാഭിപ്രായങ്ങളെയും ജനതാൽപര്യങ്ങളെയും അവഗണിച്ച് വൻകുത്തകകൾക്ക് വിടുപണിചെയ്യുന്ന സ്ഥിതിയിലേക്ക് മാദ്ധ്യമങ്ങൾ തരംതാഴുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സങ്കുചിത വീക്ഷണങ്ങളുള്ള പാർട്ടികളും സംഘടനകളും മാദ്ധ്യമരംഗത്തെ ദുഷിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശാപം.
വിയോജിപ്പുകൾ ഫലപ്രദമായി രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിന്റെ മർമ്മമായിരിക്കെ മാദ്ധ്യമരംഗത്ത് അവ ക്രിയാത്മകമായി പ്രവർത്തികമാക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. എന്ത് പറയണം, എന്ത് പറയാതിരിക്കണം, എന്ത് എഴുതണമെന്നും എഴുതാതിരിക്കണമെന്നും, എന്ത് അവതരിപ്പിക്കണമെന്നും അവതരിപ്പിക്കാതിരിക്കണമെന്നും തീരുമാനിക്കുന്നത് ആരാണ്? സാംസ്കാരിക പൈതൃകം എന്ന അജ്ഞാതവും അദൃശ്യവുമായ അസ്തിത്വത്തിന്റെ തീരുമാനമെടുക്കൽ അധികാരം ശരിയോ തെറ്റോ എന്നത് ചർച്ച ചെയ്യാവുന്നതാണ്.
പണമോ മറ്റു സൗജന്യങ്ങളോ കൈപ്പറ്റി വാർത്തകളും പരിപാടികളും അവതരിപ്പിക്കുന്ന 'പെയ്ഡ് ന്യൂസ്' ഏർപ്പാട് പത്രങ്ങളിലും ചാനലുകളിലും ഇന്ന് ഒരുപോലെ വ്യാപകമാണ്. പൊതുജനത്തിന്റെ അറിയാനുള്ള അവകാശത്തെ വേശ്യവല്ക്കരിക്കുന്ന ഈ ദുഷ്പ്രവണത സമൂഹത്തെ മലീമസമാക്കും. 'പെയ്ഡ് ന്യൂസ് 'എന്ന പകർച്ചാവ്യാധി ഇപ്പോൾ പൂർവാധികം വ്യാപകവും വിനാശകരവുമായിട്ടുണ്ട് എന്നത് ഇന്നിന്റെ യാഥാർത്ഥ്യമാണ്.
രാഷ്ട്രജീവിതത്തിന്റെ രോമകൂപങ്ങളിൽ പോലും അഴിമതി എന്ന മഹാവ്യാധി പടർന്നുകയറിയിരിക്കെ, അത് അനാവരണം ചെയ്യാൻ വ്യഗ്രത കാട്ടുന്ന മാദ്ധ്യമങ്ങളെയും അതേ രോഗം പിടികൂടിയെന്നു പറഞ്ഞാൽ ആരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്. ആരിലാണ് അവർ പ്രതീക്ഷയർപ്പിക്കേണ്ടത്? സത്യസന്ധമായും സ്വതന്ത്രമായും വാർത്തകൾ വാർത്തകളായിത്തന്നെ ജനങ്ങൾക്ക് നൽകാനും പരസ്യങ്ങൾ പരസ്യങ്ങളായി അവതരിപ്പിക്കാനുമുള്ള പ്രാഥമിക ബാധ്യത നവമാദ്ധ്യമങ്ങൾക്കുണ്ട് എന്ന സത്യം മറക്കരുത്. നിലനിൽപിന് പരസ്യങ്ങളെ ആശ്രയിച്ചേ തീരൂ എന്നത് യാഥാർഥ്യമായിരിക്കെത്തന്നെ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, വഴിപിഴപ്പിക്കുകയും ചെയ്യുന്ന വിധം വാർത്തകൾ മാറ്റിമറിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും അധാർമികവുമാണെന്ന സത്യത്തിന് അടിവരയിട്ടേ മതിയാകൂ.
ജനാധിപത്യത്തിന്റെ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് മറതീർക്കുന്നത് ജനാധിപത്യ റിപ്പബ്ളിക്കിനു ചേർന്നതല്ല. മാദ്ധ്യമങ്ങൾ തങ്ങളുടെ കിടമത്സരത്തിനിടയിൽ ഈ സുതാര്യത നഷ്ടമാക്കുവാൻ കൂട്ടുനില്‍ക്കരുത്.
ലേഖകൻ ഓർത്തഡോക്സ് ടിവിയുടെ സിഇഒ ആണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍