ഭീമാ-കൊരേഗാവ് സംഭവം സർക്കാരിനെതിരെയുള്ളതെന്ന് ആരാണ് പറയുന്നത്? സനാതൻ സൻസ്ത പോലുള്ള സംഘടനകളിൽനിന്ന് എത്ര സമർഥമായാണ് അവർ ശ്രദ്ധ തിരിച്ചുവിട്ടത്; ദലിതരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചാൽ മാവോയിസ്റ്റ് ആവുമോ; അങ്ങനെയാണെങ്കിൽ ഞാനും രാജ്യദ്രോഹിയാണ്; രജീഷ് പാലവിള എഴുതുന്നു
രജീഷ് പാലവിള
2019 ലെ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി വിധിയെഴുത്താകുമോ എന്നാശങ്കപ്പെടുന്നത് അതിശയോക്തിപരമല്ല എന്നതാണ് രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളും ഓർമ്മപ്പെടുത്തുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ നാൾവഴികൾ രാജ്യത്തിന്റെ ഭരണഘടനയും പൗരാവകാശങ്ങളും ദാരുണമായി വെല്ലുവിളിക്കപ്പെട്ട അനേകം സംഭവങ്ങൾ നിറഞ്ഞതാണ്.ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരുകൂട്ടം മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്.രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയോ എന്ന് ഉത്കണ്ഠയോടെയാണ് ആളുകൾ ചോദിച്ചത് .ഇതിൽ ആശങ്കപ്പെടുന്നത് സാധാരണക്കാർ മാത്രമല്ല, ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാക്ഷാൽ സുപ്രീംകോടതി പറഞ്ഞത് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണ് അഭിപ്രായഭിന്നതകളെന്നതും അത് നഷ്ടപ്പെട്ടാൽ ജനാധിപത്യം പൊട്ടിത്തെറിക്കുമെന്നുമാണ്.
മനുഷ്യനുവേണ്ടി സംസാരിച്ചാൽ തുറുങ്ക് കിട്ടുന്ന കാലം
തെലുങ്കു കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാഭരദ്വാജ്, സന്നദ്ധപ്രവർത്തകൻ വെർനൺ ഗോൺസാകല്വവസ്, അരുൺ ഫെരേര, മാധ്യമപ്രവർത്തകൻ ഗൗതം നവ്ലാഖ തുടങ്ങിയവരെയാണ് ഭീമാ-കൊരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രപൊലീസ് അറസ്റ്റ് ചെയ്തത്.ഭീമാ-കൊരേഗാവ് സംഭവം നടന്നിട്ട് ഏതാണ്ട് ഒൻപതുമാസം കഴിഞ്ഞിട്ടാണ് അത്യന്തം നാടകീയമായ അറസ്റ്റ് എന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്.രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നക്സൽ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ശേഖരണം,ആയുധ ശേഖരണം, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ നക്സൽ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മഹാരാഷ്ട്രപൊലീസ് 'പ്രതികൾ'ക്കെതിരെ ചുമത്തിയിരിക്കുന്നത്! സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽകൊണ്ട് പ്രതികളെ ജയിലിലേക്ക് മാറ്റുന്നത് തടഞ്ഞെങ്കിലും അടുത്ത വാദംകേൾക്കാനായി കോടതി നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബർ 6 വരെ 'പ്രതികൾക്ക്' വീട്ടുതടങ്കലിൽ കഴിയേണ്ട അവസ്ഥയാണ്!
ഗീബൽസിനെ ഓർമ്മപ്പെടുത്തു സൈബർ സൈന്യം
രാജ്യത്തെ ഫാസിസ്റ്റ് ശക്തികളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയോ എതിർക്കുകയോ ചെയ്താൽ അത് ഭരണകൂടത്തിനെതിരെയുള്ള കുൽസിതപ്രവൃത്തിയായി പ്രഖ്യാപിക്കുകയും വിമർശകരെ മാവോയിസ്റ്റുകളും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി മുദ്രകുത്തി പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഭരണകൂടങ്ങൾ തന്നെ വേട്ടയാടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.സമാന്തരമായി,ആശയപരമായ വിമർശനങ്ങളെപ്പോലും തികഞ്ഞ അസഹിഷ്ണുതയോടെ സമീപിക്കുന്ന സൈബർ പോരാളികൾ നേരിട്ടും വ്യാജവിലാസങ്ങളിലും സാമൂഹികമാധ്യമങ്ങൾവഴി പടച്ചുവിടുന്ന അസഭ്യങ്ങൾ അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്.മോദിക്കെതിരെയോ ഭരണകൂടത്തിനെതിരെയോ സംസാരിച്ചാൽ അത് രാജ്യത്തിനെതിരെയാണെന്ന് വരുത്തിതീർക്കുകയാണ് ഇവരുടെ ജോലി. അഡോൾഫ് ഹിറ്റ്ലർക്കുവേണ്ടി ഗീബൽസ് നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് ഈ സൈബർ സൈന്യം.
അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ആധികാരികമായ തെളിവുകളോ കോടതിവിധികളോ ഉണ്ടാകുംമുൻപ് 'മാവോയിസ്റ്റുകൾ' എന്ന ചാപ്പകുത്തി അവരെ തേജോവധം ചെയ്യുന്നത് ഒരു ജനാധിപത്യരാജ്യം ഏകാധിപത്യസാമ്രാജ്യമാകാൻ എങ്ങനെയെല്ലാം തയ്യാറെടുക്കുന്നു എന്ന ദുസ്സൂചനകളാണ് നൽകുന്നത്.ഭീമാ-കൊരേഗാവ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും എന്ത് പാതകമാണ് ചെയ്തതെന്ന് അറിയുവാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്.
ഭീമാ-കൊരേഗാവ് സംഭവം സർക്കാരിനെതിരെയുള്ളതെന്ന് ആരാണ് പറയുന്നത് ?
1818 ജനുവരി ഒന്നാം തീയതിയാണ് മഹാരാഷ്ട്രയിലെ കൊരേഗാവിൽ ഗ്രാമീണരായ ദളിതരുടെ അതിശക്തമായ പിന്തുണയോടെ ഭാജി റാവോ രണ്ടാമന്റെ പെഷ്വാ സൈന്യത്തിനുമേൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി യുദ്ധവിജയം നേടുന്നത്. പെഷ്വാകൾ മഹർ വിഭാഗത്തിൽപ്പെട്ട ദളിതരുടെ മേൽ നടത്തിവന്ന ക്രൂരമായ ദുർഭരണത്തിനും ജാതിവിവേചനങ്ങൾക്കും അന്ത്യംകുറിക്കുന്നതായിരുന്നു ആ ചരിത്രസംഭവം.ഒരർത്ഥത്തിൽ ദളിതരുടെ സ്വാതന്ത്ര്യസമരവിജയം! ഇതിന്റെ സ്മരണാർത്ഥം എല്ലാവർഷവും ജനുവരിയിൽ പൂനയിൽ നിന്ന് ഭീമാ-കൊരേഗാവ് യുദ്ധസ്മാരക പ്രദേശംവരെ ദളിതുകൾ പ്രകടനം നടത്താറുണ്ട്.എന്നാൽ ദളിതുകൾ ഇങ്ങനെ ആഘോഷം നടത്തുന്നതിനെതിരെ പെഷ്വാവിഭാഗങ്ങൾക്ക് കടുത്ത അതൃപ്തിയാണുള്ളത്.'താഴെതട്ടിൽ കിടക്കേണ്ടവർ' 'മേലെതട്ടിലുള്ളവരോട്' നടത്തുന്ന ധിക്കാരമായാണ് അവരതിനെ എല്ലാക്കാലവും വ്യാഖ്യാനിച്ചത്.അഖില ഭാരതീയ ബ്രാഹ്മണമഹാസംഘ് പോലെയുള്ള സവർണ്ണ സംഘടകളും ഹിന്ദുത്വവാദികളും പ്രാദേശിക ബിജെപി നേതൃത്വവും പൊലീസും പെഷ്വാകൾക്ക് നൽകിയ പിന്തുണ അക്ഷരാർത്ഥത്തിൽ ദളിതുകളെ ഒറ്റപ്പെടുത്തുന്നതായിരുന്നു.
2018 ജനുവരിയിൽ ഭീമാ-കൊരേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി, ഡോ. ബി.ആർ. അംബേദ്കറിന്റെ പേരമകൻ പ്രകാശ് അംബേദ്കർ, ഭീം ആർമി ദേശീയ അധ്യക്ഷൻ രത്തൻ സിങ്,രോഹിത് വെനുലയുടെ മാതാവ് രാധാവെനുല,ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് ദളിത് സംഘടകൾ നടത്തിയത്.ദളിതർക്കും മുസ്ലിങ്ങൾക്കുമെതിരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളെയും കലാപങ്ങളെയും അപലപിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടികൾ.ഗോസംരക്ഷണത്തിന്റെ മറവിൽ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടതിലും മുറിവേറ്റതിലും ഭൂരിപക്ഷവും മുസ്ലിങ്ങളായിരുന്നു.
സമാനമായി ദളിതരോടുള്ള അക്രമങ്ങളും.ഇതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ ഗൗരവമായി എടുക്കാനോ അക്രമികളെ നിലയ്ക്ക്നിർത്താനോ തയ്യാറാകുന്നതിനുപകരം കുറ്റവാളികളെ പുകഴ്ത്തുകയും മാലയിട്ടുസ്വീകരിക്കുകയുമാണ് ഭരണകൂടങ്ങൾ ചെയ്തത്.ഇതിലെല്ലാം മനുഷ്യവകാശ ബോധമുള്ള ഏതൊരു പൗരനും പ്രതിഷേധമുണ്ട്.ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽക്കൂടി ഭീമാ-കൊരേഗാവ് പ്രകടനത്തിൽ ദലിതുകൾ സംഘടിച്ചപ്പോൾ അതിന് രാജ്യത്തെ എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും ജനാധിപത്യവിശ്വാസികളുമെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . ഇതിനെതിരെ പെഷ്വാകളും സംഘപരിവാരങ്ങളും മറ്റു തീവ്രഹിന്ദുത്വസംഘടനകളും പലരീതിയിലുള്ള ഭീഷണികളും പ്രകോപനങ്ങളും നടത്തുകയും വളരെ ആസൂത്രിതമായി സർക്കാരിനും രാജ്യത്തിനും എതിരെയുള്ള നീക്കങ്ങളായി വഴിതിരിച്ചുവിടുകയും ചെയ്യുകയാണ് ഉണ്ടായത്.ഇതിന്റെ ഏറ്റവും അവസാനത്തെ നാടകമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പൊലീസ് റെയ്ഡ്കളും മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്റും!വിവിധ സംഘപരിവാർ സംഘടനകളും നേതാക്കളും ഈ അറസ്റ്റിനെ സ്വാഗതം ചെയ്യുകയും സാമൂഹികമാധ്യമങ്ങൾ വഴി ആഘോഷിക്കുകയും ചെയ്തു.
സനാതൻ സൻസ്തയിൽനിന്ന് ശ്രദ്ധതിരച്ചുവിടാനുള്ള ആസുത്രിത ശ്രമം
സനാതൻ സൻസ്ത പോലെയുള്ള ,രാജ്യം അടിയന്തിരമായി നിരോധിക്കേണ്ട ഹിന്ദുതീവ്രസംഘടനയുടെ പ്രമുഖ നേതാക്കളെ ചിലരെ മഹാരാഷ്ട്രഭീകരവിരുദ്ധ സേന കുറച്ചു ദിവസംമുൻപ് ബോംബുകളുമായി അറസ്റ്റ് ചെയ്തിരുന്നു.നരേന്ദ്ര ദാഭോൽക്കർ മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകത്തിന് പിന്നിൽ ഈ സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന നിർണ്ണായക തെളിവുകൾ സിബിഐ അടുത്തിടെ പുറത്തുവിടുകയും ചെയ്തു.അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളെ പുറത്തുവിടാൻ സനാതൻ സൻസ്തയും സമാനനിലപാടുകൾ പുലർത്തുന്ന ഹിന്ദുസംഘടനകളും മഹാരാഷ്ട്രയിൽ ഏതാണ്ട് ഒൻപതിനായിരത്തോളംപേരെ അണിനിരത്തിക്കൊണ്ടു വമ്പിച്ച പ്രകടനമാണ് നടത്തിയത്.ഈ സംഘടനയ്ക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രണമാണ് എഴുത്തുകാരെ ഉൾപ്പടെ അറസ്റ്റ് ചെയ്തുകൊണ്ട് മഹാരാഷ്ട്രപൊലീസ് നടത്തുന്നതെന്ന ആരോപണം ഗൗരവമുള്ളതാണ്.
രാജ്യത്തിനെതിരെ നിൽക്കുന്നവരാണ് ഏതെങ്കിലും എഴുത്തുകാരും സാമൂഹികപ്രവർത്തകരും എന്ന് പറയുകയേ വേണ്ടൂ അവരെ അടപടലം ആക്രമിക്കാനും തേജോവധം ചെയ്യാനും വിവേകശൂന്യരായ ഒരു ജനക്കൂട്ടം കാണിച്ചുകൂട്ടുന്ന ആക്രാന്തങ്ങളെ നിശബ്ദരായി നമ്മൾ നോക്കിനിൽക്കുന്നത് എന്തായാലും ആത്മഹത്യാപരമാണ്.വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ച് നുണകളെ സത്യമാക്കി അവതരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇക്കൂട്ടങ്ങളുടെ മിടുക്ക് തിരിച്ചറിയേണ്ടതുണ്ട്.ജനാധിപത്യം നമ്മുടെ ബഹുസ്വരതയുടെ ജീവവായുവാണ്.ഇന്ത്യൻ പാർലമെന്റിന്റെ പുറത്ത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പ് കത്തിച്ചുപ്രതിഷേധിച്ചവരെ നാം ഭയപ്പെടേണ്ടതുണ്ട് .ഹിന്ദുരാഷ്ട്രം സ്വപ്നം കണ്ടിരിക്കുന്നവർക്കും അതിനുവേണ്ടി കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്നവർക്കും നാം കീഴടങ്ങിക്കൂടാ!നിയമവ്യവസ്ഥയെക്കുറിച്ചുള്ള അവസാനത്തെ പ്രതീക്ഷ കോടതികളാണ്.സുപ്രീംകോടതി മേൽപ്പറഞ്ഞ അറസ്റ്റ് വിഷയത്തിൽ നടത്തിയ നിരീക്ഷണങ്ങളും പ്രസ്താവനകളും അല്പമെങ്കിലും ആശ്വാസകരമാണ്.
പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടൊപ്പം നിൽക്കുക എന്നത് രാജ്യദ്രോഹമാണെങ്കിൽ അങ്ങനെ നിൽക്കുന്നവരെ മാവോയിസ്റ്റ് എന്ന് വിളിക്കുമെങ്കിൽ അതെ ഞാനും രാജ്യദ്രോഹിയാണ് എന്ന് ഉറക്കെപ്പറയുവാൻ ഓരോരുത്തരും മുന്നോട്ടുവരേണ്ടതുണ്ട്.ഫാസിസശക്തികളെല്ലാം മോദിഭാരതത്തിൽ കരുത്താർജ്ജിക്കുമ്പോൾ 2019ലെ തിരഞ്ഞെടുപ്പ് നമുക്ക് അത്രമേൽ നിർണ്ണായകമാണ്!അപ്രിയ സത്യങ്ങളെ അവർ കൂട്ടംചേർന്ന് അക്രമിച്ചേക്കാം.എന്നാൽ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി നിലകൊള്ളേണ്ടത് നമ്മുടെ ആധുനിക സ്വാതന്ത്ര്യസമരമാണ്!അതിനുവേണ്ടിയുള്ള നമ്മുടെ ഏതൊരു ചെറുത്ത് നിൽപ്പും അന്വർത്ഥമാണ്.ഫാസിസത്തെ വിഘടനവാദം കൊണ്ടല്ല,ജനാധിപത്യംകൊണ്ടും മതേതരത്വംകൊണ്ടും നമുക്ക് ജയിക്കാൻ കഴിയും.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്