കുഞ്ഞാലികുട്ടി സാഹിബേ താങ്കൾ തയ്യാറുണ്ടോ? ഖായിദെ മില്ലത്തിന്റെ നേർ അവകാശികളായ മധ്യ തിരുവിതാംകൂറിലെ റാവുത്തർ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ പിന്തുണ കൊടുക്കുവാൻ? അവർ രാഷ്ട്രീയ യത്തീമുകൾ അല്ലാ എന്ന നിലവിലെ ധാരണ മാറ്റുവാൻ: റമീസ് മുഹമ്മദ് എഴുതുന്നു
റമീസ് മുഹമ്മദ്
മലബാറിലെ മാപ്പിള മുസ്ലീങ്ങളിൽ പലർക്കും അറിയാത്ത കാര്യമാണ് മുസ്ലിം ലീഗ് സ്ഥാപിച്ചത് തിരുനെൽവേലിക്കാരൻ മുഹമ്മദ് ഇസ്മായിൽ റാവുത്തർ എന്ന് മുസ്ലിം ലീഗുകാർ ആവേശത്തോടെ പറയുന്ന ഖായിദെ മില്ലത്ത് ഒരു ഹനഫി മുസ്ലിം റാവുത്തർ ആണ് എന്നുള്ളത് .
ഇന്ന് ഖായിദെ മില്ലത്ത് ജീവിച്ചിരുന്നെങ്കിൽ കേരളത്തിലെ ഭാഷാ ന്യൂനപക്ഷമായ റാവുത്തർ മുസ്ലിങ്ങൾ ഈ വിധം കേരളത്തിൽ രാഷ്ട്രീയ യത്തീമുകൾ ആകില്ലായിരുന്നു. മുസ്ലിം ലീഗ് കേവലം മലബാറിലെ 'ശാഫി' മാപ്പിള വിഭാഗങ്ങളുടെ മാത്രം പാർട്ടി ആയി മുദ്ര കുത്തപ്പെടില്ലായിരുന്നു .
പ്രിയ കുഞ്ഞാലി കുട്ടി സാഹിബേ: മാപ്പിള എൽപി സ്കൂളിലും മാപ്പിള യൂപി സ്കൂളിലും പിന്നെ മാപ്പിള കോളജുകളിലും പിന്നെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തണലിലും, ശക്തിയിലും പടർന്നു പന്തലിച്ചു പല പല മേഖലകളിലും ഇന്ന് കത്തി ജ്വലിച്ചു നിൽക്കുന്ന രാഷ്ട്രീയ മുഖങ്ങളിൽ തിളങ്ങി നിൽക്കുന്ന മലബാറിലെ ഷാഫി മുസ്ലീങ്ങളെ മാനത്തെ അമ്പിളി അമ്മാവനെ പോലെ കണ്ണ് തള്ളി നോക്കി നിൽകുവാനെ ഞങ്ങൾക്കു ഇന്ന് സാദ്ധ്യമുള്ളൂ. കാരണം നിങ്ങൾ അത്രത്തോളം രാഷ്ട്രീയമായി ശക്തരാണ്. ഞങൾ വോട്ട് അടിമകളായ സമുദായമായി ഇങ്ങനെ കയ്യ് വിരലിൽ മഷി തേക്കുവാൻ വിരൽ ഉയർത്തി പിടിച്ചു നില്കുന്നു.
എന്റെ സമുദായത്തിന് എൽപി, യൂപി സ്കൂളുകളോ കോളജുകളോ നിങ്ങളുടെ സമുദായത്തെ പോലെ എംഎൽഎ മാരോ എംപി മാരോ മന്ത്രി മാരോ ആരും ഞങ്ങൾക്കിടയിൽ ഇല്ല. പലപ്പോഴും ഒറ്റപെട്ടു താഴെ വീണു പോകുന്ന സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ തണലേകുവാൻ മറ്റു പ്രസ്ഥാനങ്ങളുമില്ല. അന്നും എന്നും ചെവിയിൽ മുഴങ്ങി കേൾക്കുന്ന ആ നാമം. അതെ സ്വന്തം പരിശ്രമം ഒന്ന് മാത്രം കൊണ്ട് ഉയർന്നു വന്ന ജസ്റ്റിസ് ഫാത്തിമാ ബീവി എന്ന ആ മഹദ് വനിതയെ ഒഴിച്ച് നിർത്തിയാൽ. രാഷ്ട്രീയപരമായി ഉള്ള വ്യക്തിത്വങ്ങൾ ഇടതിലോ, വലതിലോ ഇല്ല എന്നുള്ളതാണ് പകൽ പോലെ സത്യം.
കേരളാ രാഷ്ട്രീയം സസൂക്ഷ്മം വീക്ഷിക്കുന്ന താങ്കൾക്കു ഒരു കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ മനസ്സിലായി ക്കാണും. അതെ, സംഘപരിവാർ അവരുടെ പാരമ്പര്യ ശക്തി മണ്ഡലമായ മലബാറിനെ ഏറെക്കുറെ ഒഴിവാക്കി തുടങ്ങി. പകരമായി അവർ പുതു മേച്ചിൽ പുറങ്ങൾ തേടി ഇറങ്ങി ഇരിക്കുന്നത് തൃശൂർ മുതലുള്ള കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളെയാണ്. വിശിഷ്യാ പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളെ. സംഘപരിവാർ ഈ ഇടങ്ങളിൽ താവളം ഉറപ്പിക്കുവാൻ കാരണം ഒരു പക്ഷെ മുസ്ലീങ്ങൾ ന്യൂനപക്ഷമായ ഇടങ്ങൾ എന്നതിനാലാവണം. അതല്ല എന്നതാണ് സത്യം.
അങ്ങയോടു കുറച്ചു ചോദ്യങ്ങൾ? അപകടമാവിധം വളർന്നു കഴിഞ്ഞ മധ്യതിരുവിതാം കൂറിലെ ബിജെപി രാഷ്ട്രീയത്തിൽ ഭയന്ന് ഇരിക്കുന്ന ഇവിടങ്ങളിലെ ഭാഷാ ന്യൂനപക്ഷമായ റാവുത്തർ മുസ്ലീങ്ങൾക്കു എന്തുകൊണ്ട് നിങ്ങൾക്ക് സഹോദര സമുദായം എന്ന നിലയിൽ രാഷ്ട്രീയ പിന്തുണ കൊടുത്തു ആ വിഭാഗത്തെ വിശ്വാസത്തിൽ എടുക്കുവാൻ കഴിയുന്നില്ല? എന്റെ സമുദായത്തെ വെറും വോട്ടു അടിമകൾ ആക്കി മാറ്റിയ നിങ്ങളുടെ മുഖ്യ ഘടകകക്ഷിയെ ചില രാഷ്ട്രീയ മര്യാദയുടെ പേരിൽ ഇവിടെ പരാമർശിക്കുന്നില്ല. ഖായിദെ മില്ലത്തിന്റെ സമുദായം ഇത്തരത്തിൽ അവഗണിക്കപെടേണ്ടതാണോ?
ചിലരെങ്കിലും ഇത് കണ്ടു കുറ്റപെടുത്തിയേക്കാം കേരളത്തിൽ എന്തിനാണ് ജാതി -മത അടിസ്ഥാനത്തിൽ രാഷ്ടീയ വീതം വെപ്പ് എന്ന്. സ്നേഹിതരേ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഏതു സമുദായമാണ് ഏതു ജാതിയാണ് രാഷ്ട്രീയപരമായി അവകാശങ്ങൾ നേടി എടുക്കാൻ ശ്രമിക്കാഞ്ഞത് ആർക്കാണ് ആ മുന്നേറ്റങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ളത് നേടി എടുക്കാൻ കഴിയാഞ്ഞത് ? ഏറെക്കുറെ എല്ലാ സമുദായവും അതിൽ വിജയിച്ചു എന്ന് തന്നെ പറയാം നേരിട്ടും അല്ലാതെയും. നാം ഇക്കാര്യത്തിൽ മാതൃക ആക്കേണ്ടത് SNDP എന്ന പ്രസ്ഥാനത്തെയാണ് ഇടത്തിൽ ശക്തമായ രീതിയിലും വലതിൽ മോശമല്ലാത്ത രീതിയിലും സ്വാധീനമുള്ള ഈഴവ വിഭാഗത്തെ കേ്ര്രന്ദ ഭരണ പാർട്ടിയുടെ തണലിൽ കൂടുതൽ ശക്തരാക്കി മാറ്റുവാൻ അവർ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചു. ബിജെപി യുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു ആ ഒരു ബാന്ധവം വഴി ഈഴവ സമുദായ അംഗങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരങ്ങൾ ലഭിക്കുമോ എന്ന് കാലം തെളിയിക്കേണ്ടി ഇരിക്കുന്നു.
എന്തുകൊണ്ട് നമ്മുടെ രാജ്യം ദളിത്, ഹരിജൻ വിഭാഗൾക്കു സംവരണ പരിഗണ കൊടുത്തു ആ സഹോദരർക്കു വേണ്ടി എംഎൽഎ, എംപി സീറ്റുകൾ എന്തിനു നീക്കി വയ്ക്കുന്നു? അതെ, വളരെ തെളിവായി പറഞ്ഞാൽ അതെ സമുദായത്തിലെ അംഗങ്ങൾ തന്നെ അവരെ പ്രതിനിധീകരിച്ച് അവർക്കുള്ളിലെ വിഷയങ്ങൾ മുഖ്യ ധാരയിൽ കൊണ്ട് വന്നു ഭരണഘടനാപരമായി പരിഹരിച്ച് ആ സമുദായത്തെ മുന്നിലേക്ക് എത്തിക്കുവാൻ വേണ്ടി മാത്രമാണ്.
സാഹിബേ: ഈ ഒരു നീതി മാത്രമേ ഞങ്ങളും ആഗ്രഹിക്കുന്നുള്ളു പ്രതീക്ഷിക്കുന്നുള്ളു. അടുത്ത് വരുവാൻ പോകുന്ന കേരളാ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നിങ്ങളുടെ കൈവശം ഉള്ള മലബാറിലെ തോൽക്കുന്ന മൂന്നു സീറ്റുകൾ വച്ച് മാറിയോ അല്ലെങ്കിൽ പുതിയ മൂന്നു സീറ്റുകൾ പകരം ആവശ്യപ്പെട്ടുകൊണ്ടോ മധ്യ തിരുവിതാം കൂറിൽ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഹരിശ്രീ കുറിക്കുവാൻ താങ്കൾ മുൻകൈ എടുക്കുമോ ? അങ്ങെനെ എങ്കിൽ ഒരു പോരാട്ടം നടത്തുവാനുള്ള അഞ്ചു മണ്ഡലങ്ങൾ നിങ്ങൾക്ക്മുന്നിൽ വയ്ക്കുന്നു.
1: പത്തനാപുരം:യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന മണ്ഡലം ഇപ്പോൾ ഗണേശ് കുമാർ എംഎൽഎ ആയി നിൽക്കുന്ന അതെ മണ്ഡലം. ശബരിമല വിഷയത്തിൽ രണ്ടു തട്ടിലായി നിൽക്കുന്ന പിള്ളയും സുകുമാരൻ നായരും. കഴിഞ്ഞ തവണത്തെപോലെ വോട്ടുകൾ ഇക്കുറി ഗണേശന് ഏകീകരിക്കുവാൻ കഴിയാത്ത സാഹചര്യം നിലവിൽ കോൺഗ്രസിന് അത്ര ശക്തരായ നേതാക്കന്മാർ ഇല്ലാത്ത മണ്ഡലം. അതെ സമയം 35 നായിരത്തോളം റാവുത്തർ മുസ്ലിം വോട്ടുകൾ ഉള്ള തക്കതായ ക്രിസ്ത്യൻ വോട്ടുകളുമുള്ള മണ്ഡലം.
2 : പിസി ജോർജിനെതിരെ മണ്ഡലത്തിലെ ജനങ്ങൾ മുഴുവൻ പ്രതിഷേധങ്ങളുമായി നിൽക്കുന്ന പൂഞ്ഞാർ മണ്ഡലം. യുഡിഎഫ് ഇൽ മാണി കോൺഗ്രസിന്റെ മണ്ഡലം സ്ഥിരമായി നിന്നു തോൽക്കുന്നു എന്നതൊഴിച്ചു നിർത്തിയാൽ, കാര്യമായി ഒരു മത്സരം പോലും നടക്കാത്ത മണ്ഡലം. 45 അയ്യായിരത്തോളം മുസ്ലിം ന്യൂനപക്ഷങ്ങൾ ഉള്ള മണ്ഡലം ഇരാറ്റുപേട്ടയും, എരുമേലിയും, മുണ്ടക്കയവും അടങ്ങുന്ന മണ്ഡലം.
3: ആറന്മുള: യുഡിഎഫിൽ കോൺഗ്രെസ്സിന്റെ സീറ്റ്. നിലവിൽ വീണ ജോർജ് എംഎൽഎ ആയ മണ്ഡലം. 30 നായിരത്തൊളം മുസ്ലിം ന്യൂനപക്ഷം ഉള്ള ശക്തമായ മണ്ഡലം. പക്ഷെ സീറ്റ് ചർച്ചകളിൽ ഒരിക്കൽ പോലും കോൺ്ഗ്രസ്സ് വഴങ്ങി തരുവാൻ സാധ്യത ഇല്ലാത്ത മണ്ഡലം.
4: തൊടുപുഴ: ഒരു പക്ഷെ പിജേ.ജോസഫ് ഇനി ഇവിടെ മത്സരിക്കുന്നത് എൽഡിഎഫ് പക്ഷത്താവും. ജയിക്കുവാൻ സാധ്യത ഇല്ലാത്ത മണ്ഡലത്തിന് വേണ്ടി കോൺ്ഗ്രസ് ബലം പിടിക്കാൻ സാധ്യത ഇല്ലാത്ത മണ്ഡലം. 35 അയ്യായിരത്തോളം മുസ്ലിം ന്യൂനപക്ഷ ഉള്ള മണ്ഡലം.
5: ചർച്ചകൾ നടത്തിയാൽ പോലും കിട്ടുവാൻ സാധ്യത ഇല്ലെങ്കിലും പുനലൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കൊട്ടാരക്കര, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായി നിലകൊണ്ടാൽ ഭാവിയിൽ ഒരു രാഷ്ട്രീയ ശക്തിയാകുവാൻ ഉള്ള സാധ്യത തള്ളിക്കളയുവാൻ കഴിയില്ല.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ഇവിടങ്ങളിലെ നിലവിലുള്ള നേതൃത്വത്തെയും സംഘടനാ മെല്ലെപ്പോക്കും വെച്ച് ഒരു രാഷ്ട്രീയ നീക്കു പോക്കും നടത്തിയിട്ടു കാര്യമില്ല റമദാൻ മാസത്തെ 30 ദിവസത്തെ നോമ്പ് കഞ്ഞി കുടിക്കലും ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും മട്ടൻ ബിരിയാണി കഴിച്ചു പിരിയാം എന്നതിലുപരി ഇവിടങ്ങളിലെ പാർട്ടി നേതൃത്വം ഒരു ചലനവും വരും നാളുകളിലും ഉണ്ടാക്കുവാൻ പോകുന്നില്ല.
ചില പുതിയ രാഷ്ട്രീയ മാറ്റത്തിനു നിങ്ങൾ തയ്യാറെങ്കിൽ ഒരു ജനത ഇവിടെ രാഷ്ട്രീയ പാകപ്പെടുത്തലിനു തയ്യാറായി വരുന്നു. വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴി വയ്ക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെ കൂട്ടത്തോടെ പുതിയ സംവാദത്തിനു തയ്യാറെടുക്കാം.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്