ഭാരത് ആശുപത്രിയിലെ നേഴ്സുമാരുടെ സഹനസമരത്തിന് എന്തുകൊണ്ട് നമ്മൾ പിന്തുണയ്ക്കേണ്ടത്? ഒരു നേഴ്സിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ
രശ്മി പ്രകാശ്
ചിറകൊടിഞ്ഞ മാലാഖമാർ
**************************
കുറേ ദിവസങ്ങളായി നാട്ടിൽ നഴ്സുമാരുടെ സമരം തുടങ്ങിയിട്ട്.നമ്മുടെ യുകെ യിൽ നിന്ന് ഒരുപാട് നല്ല പ്രതികരണങ്ങളും പിന്തുണയും ഒക്കെ കണ്ടു,ഒരുപാട് സന്തോഷം.
എനിക്ക് അടുത്തറിയാവുന്ന ചില കാര്യങ്ങൾ പിന്നെ അവിടെ ജോലി ചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞറിവുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി.കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു തിരുനക്കര തേവരുടെ അടുത്താണ് ഭാരത് എന്ന ആശുപത്രി സ്ഥിതിചെയ്യുന്നത്.നാട്ടിൽ പോകുമ്പോഴൊക്കെ എന്തെങ്കിലും അസുഖം വന്നാൽ, പോകാനുള്ള സൗകര്യം കൊണ്ടും പരിചയമുള്ള ഡോക്ട്ടേഴ്സും നഴ്സുമാരും ഉള്ളതുകൊണ്ടും ഭാരതിലേക്കാണ് പോകുക.
പല ഡോക്ട്ടേഴ്സും നഴ്സുമാരും മാനേജ്മെന്റിന്റെ ഹിറ്റ്ലർ നയത്തിൽ പ്രതിഷേധിച്ചു പിരിഞ്ഞുപോയിട്ടുണ്ട്.അവിടുത്തെ നിയമങ്ങൾ കേട്ടാൽ ദേഷ്യത്തോടൊപ്പം ചിരിയും വന്നു പോകും. ഇന്റെർവ്യൂവിന് ചെല്ലുമ്പോൾ തന്നെ 100 രൂപയുടെ മുദ്രപ്പത്രം ഒപ്പിട്ടു വാങ്ങും എന്തിനെന്നു ചോദിച്ചാൽ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കരുത് . ആദ്യ ശമ്പളം 8500 രൂപ മൂന്നു മാസത്തിനു ശേഷം 11000.( അതായത് ഏകദേശം 366 രൂപ ദിവസക്കൂലി) എന്നാൽ ഒരു ദിവസം അവധി എടുത്താൽ 1000 രൂപ ശമ്പളത്തിൽ കുറയ്ക്കും.അപ്പോൾ ഒരാഴ്ച അവധി എടുക്കേണ്ടി വന്നാൽ പിന്നെ ശമ്പളം ഒന്നും ഉണ്ടാവില്ല എന്ന് സാരം.
ദോഷം പറയരുതല്ലോ ജോലി സമയം ഏറെ നാളത്തെ മുറവിളികൾക്കു ശേഷം 8 മണിക്കൂറാക്കി കൊടുത്തു. അതും കിട്ടിയത് എട്ടിന്റെ പണി.രാവിലെ 8 മണിമുതൽ വൈകുന്നേരം 4 മണിവരെ ഫസ്റ്റ് ഷിഫ്റ്റ് ,വൈകുന്നേരം 4 മുതൽ അർദ്ധരാത്രി 12 വരെ സെക്കൻഡ് ഷിഫ്റ്റ്,നൈറ്റ് ഡ്യൂട്ടി തുടങ്ങുന്നത് കൃത്യം 12 മണിക്ക് അത് പിറ്റേന്ന് രാവിലെ 8 നു അവസാനിക്കും.(ഇത് ബോംബെയോ ഗൾഫ് നാടോ യുകെ യോ ഒന്നുമല്ല നമ്മുടെ കൊച്ചു കേരളത്തിലെ, അതെ ഒറ്റയ്ക്ക് പോകാൻ സ്ത്രീകൾ ഭയക്കുന്ന കേരളത്തിലെ നഴ്സുമാരുടെ അവസ്ഥയാണ്.പാല് കുടിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായി വയ്യാതെ കിടക്കുന്ന മാതാപിതാക്കൾ വരെ ഉള്ള വീടുകളിൽ നിന്ന് വരുന്ന നഴ്സുമാർ.രാത്രി ഒരു മണിക്കും ഒന്നരയ്ക്കും ഒക്കെ പിഞ്ചു കുഞ്ഞുങ്ങളുമായി ഭാര്യമാരെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്ന ഭർത്താക്കന്മാർ ഭാരത് ഹോസ്പിറ്റലിലെ സാധാരണ കാഴ്ചകളിലൊന്നാണ്
ഡ്യൂട്ടി കഴിഞ്ഞു ഹാൻഡ് ഓവറിനു ശേഷവും ക്രിട്ടിക്കൽ ICU വിൽ നിന്നും 2C ,3C പോലെയുള്ള ചില വാർഡുകളിൽ നിന്നും നഴ്സുമാരെ പോകാൻ അനുവദിക്കാറില്ല.നിനക്കൊക്കെ വീട്ടിൽ ചെന്നിട്ടു എന്താണ് പണിയെന്നു ജൂനിയർ നഴ്സുമാരോട് പലപ്പോഴും ചോദിക്കുന്ന അജിത ഉണ്ണിയെന്ന ക്രിട്ടിക്കൽ ICU ഇൻചാർജ് 18 മാസത്തെ വെറും ഓക്സിലറി നഴ്സിങ് സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഒരു ICU ഇൻചാർജ് ആയി വിലസുന്നത്.ICU മാത്രമല്ല Casualty പോലെയുള്ള പ്രധാനപ്പെട്ട എല്ലാ ഡിപ്പാർട്മെന്റുകളും കൈകാര്യം ചെയ്യുന്നത് ജനറൽ നഴ്സിങ് പോലും പാസ്സാകാത്തവരാണ്.
നഴ്സിങ് സൂപ്രണ്ട് മിനി ബിജുകുമാർ ജനറൽ നഴ്സിങ് മാത്രം പാസ്സായ നേഴ്സ് ആണ്.തങ്ങളുടെ ആവശ്യവുമായി സൂപ്രണ്ടിന്റെ മുറിയിൽ ചെന്ന വിജിത എന്ന സ്റ്റാഫിനെ മുറിക്കു പുറത്തേക്കു പിടിച്ചു തള്ളിയതും നഴ്സിന്റെ കുപ്പായമിട്ട ഈ കരങ്ങൾ തന്നെയെന്നോർക്കണം . ജോലിക്ക് കയറുന്നതിനു മുൻപും പിൻപും ശരീര പരിശോധനയും ബാഗ് പരിശോധനയും ഉണ്ടായിരിക്കും.ചുരിദാറിന്റെ ഷാൾ വരെ മാറ്റിയാണ് പരിശോധന.കയ്യിലുള്ള ക്യാഷ് 100 രൂപയിൽ കൂടുതലാണെങ്കിൽ പരിശോധിക്കുന്ന ആളുടെ കയ്യിൽ കൊടുക്കണം തിരിച്ചു ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ആള് മാറിയിട്ടുണ്ടാകും ബാഗിന്റെ ഏതെങ്കിലും അറയിൽ ശ്രദ്ധിക്കാതെ കിടക്കുന്ന കാശ് ഇവർ കണ്ടു പിടിച്ചാൽ പിന്നീട് ആ കാശിനെ കുറിച്ച് മറന്നാൽ മതി.പിടിച്ചു വാങ്ങി അവിടെ വെക്കും.
.ശമ്പള ദിവസം ചൊവ്വയോ വെള്ളിയോ ആണോ ?എന്നാൽ തീർന്നു കഥ. പിന്നെ ആശുപത്രി ഉടമ ഡോക്ടർ വിശ്വനാഥന്റെ ഭാര്യ രേണുക മാഡം രാഹുവും ഗുളികനും ഒക്കെ നോക്കിവന്നു കഴിഞ്ഞു നല്ല സമയത്തേ ശമ്പളം കിട്ടൂ. ആശുപത്രിയിൽ ഇടയ്ക്കിടയ്ക്ക് ഗ്ലൗസ് അടക്കമുള്ള ആവശ്യസാധനങ്ങൾ പണിമുടക്കും .നിങ്ങളുടെ അച്ഛന്റെയോ അമ്മയുടേയോ മുറിവ് വെച്ച് കെട്ടാനോ വിസർജ്യങ്ങൾ വൃത്തിയാക്കാനോ ഗ്ലൗസ് ഇടുമോ ഞാൻ ഇടില്ല നിങ്ങളും അങ്ങനെ കരുതുക എന്ന് പറയുന്ന ആശുപത്രി ഉടമയോടു എന്ത് പറയാൻ ?
ഭക്ഷണം കഴിക്കുന്നിടത്തും വസ്ത്രം മാറുന്നിടത്തും വരെ CCTV വെച്ചിട്ടുണ്ടെന്നു കേട്ടപ്പോൾ ഞാൻ അക്ഷരാത്ഥത്തിൽ ഞെട്ടിപ്പോയി.ഇന്നു ചാനലിലും ഇതിനെപ്പറ്റി പറയുന്നത് കേട്ടു.നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം പലരും ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട് .എന്താകും ഈ സമരത്തിന്റെ അവസ്ഥ.പിടിച്ചു നിൽക്കാൻ ആകാതെ അവർ തോറ്റുപോയാൽ അത് നമ്മുടെ കൂടി തോൽവിയാണ് .അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.അതിനു മുന്നേ സർക്കാറിന്റെ ഭാഗത്തു നിന്നും ഒരിടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം .
ശമ്പള പരിഷ്ക്കരണത്തോടൊപ്പം മാറേണ്ട പല കാര്യങ്ങളുമാണ് ഞാൻ നിങ്ങളുമായി പങ്കു വച്ചത് .ഇതൊന്നും എന്റെ ഭാവനയിൽ വിരിഞ്ഞതല്ല .അവിടെ ജോലിചെയ്യുന്ന പ്രിയ നേഴ്സ് സഹോദരങ്ങൾ പറഞ്ഞ സത്യസന്ധമായ കാര്യങ്ങൾ ആണ്.
നിങ്ങൾക്കോരോരുത്തർക്കും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സ്നേഹപൂർവ്വം ........
രശ്മി പ്രകാശ്
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍