ശബരിമലയിൽ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം; സ്വന്തം വീട്ടിലെ സ്ത്രികളോട് ശബരിമലയിൽ പോകണമോ വേണ്ടായോ എന്ന് പറയാൻ ആ വീട്ടിലെ പുരുഷന് പോലും അധികാരമില്ല; റിവ്യു ഹർജ്ജി കൊടുക്കുന്നവർ ഡൽഹിയിലേക്ക് പോകുക; ശബരിമലയിൽ പോകേണ്ടവർ ശബരിമലയിലേക്കും: ജി സുധാകരൻ പറയുന്നു
ജി സുധാകരൻ
ശബരിമല സ്ത്രീ പ്രവേശനം ആരെയും നിർബന്ധിച്ച് കയറ്റുന്നില്ല. മനസാക്ഷിയനുസരിച്ച് കയറുകയോ കയറാതെയിരിക്കുകയോ ചെയ്യാം. സുപ്രീംകോടതി വിധി അത്രമാത്രമാണ്. ഭരണഘടനയിലെ സ്ത്രീ പുരുഷ സമത്വമാണ് ഈ വിധിയിലൂടെ വന്നിരിക്കുന്നത്. അത് ലോകത്ത് എല്ലാ പരിഷ്കൃത രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്.
ക്ഷേത്ര പ്രവേശന വിളംബരം വരുന്നത് വരെ 85% ഹിന്ദുകൾക്കും ക്ഷേത്രത്തിൽ കയറാൻ പാടില്ലായിരുന്നു. ഇപ്പോൾ എല്ലാ ഹിന്ദുകൾക്കും കയറാം. കയറ്റാതിരിക്കുന്നത് ശരിയല്ലെന്ന വാദത്തിൽ വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്. പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകൾ കയറുന്നതിനെ എതിർക്കുന്ന കുറച്ച് പേരുണ്ട്. അംഗീകരിക്കുന്നവരുമുണ്ട്. പക്ഷേ അവർ ശബ്ദം ഉണ്ടാക്കുന്നില്ല. തെരുവിൽ സമരം ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പ്രശ്നമാണ്.
ഫ്യൂഡൽ പ്രമാണിത്വം കേരളത്തെ നിയന്ത്രിക്കാമെന്ന് വ്യാമോഹിക്കുകയാണ്. ഫ്യൂഡലിസത്തിന്റെ അവസാന വിഷപ്പല്ലുകളും പറിക്കേണ്ടതായിട്ടുണ്ട്. അതൊരു സമ്പത്ത് വ്യവസ്ഥ മാത്രമല്ല. ഫ്യൂഡലിസം പ്രതിരോധകരമായ ഒരു സംസ്കാരവും, ആചാരവും, പിന്തിരിപ്പൻ വിശ്വാസവുമാണ്. അതിനെതിരായിട്ടാണ് നവോത്ഥാനമുണ്ടായത്. ഇ.എം.എസ് പൂണൂൽ പൊട്ടിച്ചെറിഞ്ഞു, ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു, അയ്യങ്കാളി പട്ടിക ജാതികാർക്ക് പ്രത്യേക സ്കൂൾ സ്ഥാപിച്ചു, പി.കൃഷ്ണപിള്ള ഗുരുവായൂർ അമ്പലത്തിൽ അവർണ്ണർക്ക് വേണ്ടി മണിയടിച്ചു സമരം ചെയ്തു, എ.കെ.ഗോപാലൻ വൈക്കം സത്യാഗ്രഹത്തിന് മുമ്പിൽ അവർണ്ണർക്ക് വേണ്ടി സത്യാഗ്രഹം കിടന്നു. ഇതെല്ലാം നവോത്ഥാനത്തിന്റെ ഭാഗമായി നടന്ന സമരങ്ങളാണ്. ഇവിടെല്ലാം അന്ധവിശ്വാസങ്ങൾ തൂത്തെറിയപ്പെട്ടു.
അങ്ങനെയുള്ള കേരളത്തിൽ പ്രായവ്യത്യാസം ഇല്ലാതെ ഏവർക്കും കയറാം എന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ അതിനെതിരെ സമരം ചെയ്യുന്നത് ന്യായീകരിക്കുന്നതല്ല. വിധിയെ എതിർക്കാം, പക്ഷേ സമരം ചെയ്യാൻ പാടില്ല. വിധിയെ അനുകൂലിച്ചും സമരത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് സമരം അസംബന്ധവും പ്രതിരോപകരവുമാണ്. ചെറിയൊരു വിഭാഗം ജനങ്ങളെ അതിൽ പങ്കെടുക്കുന്നുള്ളു. അതുകൊണ്ട് ഇത്തരം അസംബന്ധ നാടകങ്ങൾക്ക് നമുക്ക് തിരശീലയിടാം.
രാജകുടുംബാംഗം പറഞ്ഞു, രാഞ്ജിപറഞ്ഞു എന്നൊക്കെ വാർത്ത വരുന്നുണ്ട്. ഇപ്പോൾ രാജവാഴ്ചയില്ല, രാജാവുമില്ല, രാജ്ഞിയുമില്ല. മുൻ രാജകുടുംബാംഗം എന്ന് പറയുന്നത് ശരിയാണ്. പുറംതള്ളപ്പെട്ട വ്യവസ്ഥയെ എഴുന്നള്ളിച്ചുകൊണ്ട് വരരുത്. പുറന്തള്ളപ്പെട്ട വ്യവസ്ഥ കോടാനുകോടി ജനങ്ങളെ മർദ്ദിച്ച് ഒതുക്കിയതാണ്. ചവിട്ടി അരച്ചതാണ്. പട്ടികജാതിക്കാരെ തെണ്ടാളന്മാരായി വലിച്ചെറിഞ്ഞതാണ്. 85% ഹിന്ദുക്കളെയും ക്ഷേത്രങ്ങളിൽ കയറ്റാത്തവരാണ്. പൊതുനിരത്തിൽ അവർ സ്ത്രീകളെ അപമാനിച്ചവരാണ്. എല്ലാ സമ്പത്തും കൈയടക്കി വെച്ചവരാണ്. അതിന്റെ അവശിഷ്ടങ്ങളാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. അവർ അഹങ്കരിക്കരുത് അവർ പ്രതിവിപ്ലവത്തിൽ നിന്ന് മുന്നോട്ട് വന്നാൽ ജനങ്ങൾ അത് അംഗീകരിക്കില്ല. ഇതിൽ ആരും ഭയപ്പെടുകയോ വെപ്രാളപ്പെടുകയോ ചെയ്യേണ്ടകാര്യമില്ല.
ചരിത്രം അതിന്റെ ശരിയായ വഴിയിലൂടെ തന്നെ സഞ്ചരിച്ച് കൊള്ളും. എല്ലാവരും ചരിത്രം സമ്മാനിച്ചത് ഏറ്റുവാങ്ങി കൊണ്ട് അവനവനുയോജിക്കുന്നത് പോലെ ജീവിക്കുന്നതാണ് നല്ലത്. രാജ്യത്തെ പുരോഗമന ചിന്താഗതികളിൽ ഇടംകോലിടരുത്. കോടതിവിധിയിൽ എതിർപ്പ് ഉള്ളവർ റിവ്യു പെറ്റിഷനുമായി പോകണം. അല്ലെങ്കിൽ മിണ്ടാതിരിക്കണം. എല്ലാ കോടതി വിധികളും എല്ലാവരും അംഗീകരിച്ചിട്ടില്ല. പക്ഷേ കോടതി വിധിക്കെതിരെ സമരം ചെയ്യുന്നത് സാധാരണയല്ല. ഭരണഘടനയേയും വ്യവസ്ഥയെയും അംഗീകരിക്കാത്തവരാണ് സമരത്തിന് പോയിരിക്കുന്നത്.
കേരളത്തിന്റെ ജനസംഖ്യയിൽ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുമാണ്. എല്ലാവരും നല്ലത് പോലെ ഓർക്കണം. 55 ശതമാനം ഹിന്ദുക്കളിൽ ഭൂരിപക്ഷം പേരും വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷത്തെ അവിശ്വാസികളെന്ന് പറഞ്ഞ് നടക്കുന്നവർ ഒരു കാര്യം ഓർക്കുക ശബരിമലയടങ്ങുന്ന റാന്നിയിലും, അമ്പലപ്പുഴ ക്ഷേത്രം അടങ്ങുന്ന അമ്പലപ്പുഴയിലും, ഗുരുവായൂർ ക്ഷേത്രം അടങ്ങുന്ന ഗുരുവായൂരിലും, തലശ്ശേരി ജഗനാഥ ക്ഷേത്രമടങ്ങുന്ന തലശ്ശേരിയിലും, ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം അടങ്ങുന്ന ആലപ്പുഴ മണ്ഡലത്തിലും, വടക്കുംനാഥ ക്ഷേത്രമടങ്ങുന്ന തൃശ്ശൂർ മണ്ഡലത്തിലും ജയിച്ചത് കമ്മ്യൂണിസ്റ്റ്കാരാണ്. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഇനിയും പറയാനുണ്ട്. അതുകൊണ്ട് വിശ്വാസികളും, മതവിശ്വാസികളും, അല്ലാത്തവരും എല്ലാം ഒരുപോലെ ഒറ്റക്കെട്ടായി നിന്നാണ് നാം മുന്നോട്ട് പോകുന്നത്. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. സാമൂഹ്യമായിട്ടുള്ള ഒരു തീരുമാനമല്ല.
അതുകൊണ്ട് ശബരിമലയിൽ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം. അത് അവരുടെ ഇഷ്ടമാണ്. അത് അവർക്ക് വിട്ട് കൊടുക്കുക. സ്വന്തം വീട്ടിലെ സ്ത്രികളോട് പോലും ശബരിമലയിൽ പോകണമോ വേണ്ടായോ എന്ന് പറയാൻ ആ വീട്ടിലെ പുരുഷന് അധികാരമില്ല. അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടുന്നത് പുരുഷാധിപത്യവും ഫ്യൂഡൽ മനോഭാവവുമാണ്. സ്ത്രീ തീരുമാനം എടുക്കാൻ സ്വതന്ത്രയാണ്. സ്വാതന്ത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ് 'സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മനുഷ്യന് മൃതിയേക്കാൾ ഭയാനകം' എന്ന് കുമാരനാശാൻ പറയുന്നത്. അതുകൊണ്ട് തെരുവിലെ പ്രക്ഷോഭണം അവസാനിപ്പിക്കണം.
റിവ്യു ഹർജ്ജി കൊടുക്കുന്നവർ ഡൽഹിയിലേക്ക് പോകുക. ശബരിമലയിൽ പോകേണ്ടവർ ശബരിമലയിൽ പോകുക. പോകാത്തവർ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക. കേരളത്തെ ആർക്കും വിലക്കെടുക്കാൻ സാധ്യമല്ല. സ്വാതന്ത്ര്യവും യുക്തിബോധവും വിജയിക്കും. അത് ശാസ്ത്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് ഭയപ്പെടുന്നവർ ഭീരുക്കളും പുരോഗമനപരമായി ചിന്തിക്കാൻ കഴിയാത്തവരുമാണ്. മറ്റുള്ളവരെ നിർബന്ധിക്കാനും പ്രേരിപ്പിക്കാനും വിശ്വാസവും അവിശ്വാസവും അടിച്ചേൽപ്പിക്കാൻ പാടില്ല. മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാം. സ്ത്രികൾക്ക് അതിന് കഴിവുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍