സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ വീടന്വേഷിച്ചു ചെന്ന മഹാദാർശനികൻ; വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് ദിവാന്റെ അപ്രീതിയിൽ ദരിദ്രമായി മരിക്കേണ്ടിവന്ന ധീര പോരാളി; പിണറായി വിജയൻ പറഞ്ഞ 'ഏതോ ഒരു പിള്ള' ഇങ്ങനൊക്കെ ആയിരുന്നു
മുഖ്യമന്ത്രി എന്ന പദവി പോലും നോക്കാതെ ഫോട്ടോഷോപ്പെന്ന സാങ്കേതികതയും മാനസികവൈകല്യവും ചേർത്ത് ശ്രീ പിണറായി വിജയനേയും ലക്ഷ്മി നായരെയും ചേർത്ത് അനാവശ്യചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് വിഷയത്തിലേക്ക് കടക്കട്ടേ. 'ഏതോ പിള്ളയെന്ന' പരാമർശം കൊണ്ട് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് നമ്മുടെ ചരിത്രവും നാം നിൽക്കുന്ന മണ്ണിനെയും കൂടിയാണ്.
ശ്രീ. പിണറായി വിജയൻ എന്ന നമ്മുടെ കേരളമുഖ്യമന്ത്രിയോട് എല്ലാ ആദരവുകളോടും കൂടിയാണ് ഇത് എഴുതുന്നത്. സാർ, ഈ പരാമർശത്തിലുള്ള പുസ്തകം ഒന്ന് വായിക്കണം. 'മനോന്മണീയം' എന്ന കാവ്യ നാടകം രചിച്ച മഹാ പണ്ഢിതനായിരുന്ന, സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ, വീടന്വേഷിച്ച് വന്ന് ദർശനം നല്കി അനുഗ്രഹിച്ച സുപ്രസിദ്ധ ദാർശനികനായ പ്രോഫ.സുന്ദരം പിള്ളയുടെ മകനാണ്, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് ദിവാന്റെ അപ്രീതിയാൽ ദരിദ്രനായി മരിക്കേണ്ടിവന്ന പിഎസ്. അദ്ദേഹത്തെയാണ് വലിയ 'ദിവാന്മാർ' അപകീർത്തിപ്പെടുത്തുന്നത്.
സംശുദ്ധരാഷ്ട്രീയത്തിന്റെ വഴിത്താരയിൽ നടന്നു നീങ്ങിയ നടരാജ പിള്ള. പ്രഗൽഭനായ പാർലമെന്റേറിയൻ,വിദഗ്ദ്ധനായ ഭരണതന്ത്രജ്ഞൻ,ഭരണഘടനാശില്പി,രാഷ്ട്രീയ ഗവേഷകൻ എന്നീ നിലകളിൽ തന്റെ സേവനം രാഷട്രത്തിന് സമർപ്പിച്ച ബഹുമുഖവ്യക്ത്വം .
1943ൽ ദിവാൻ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് നഗര ഹൃദയത്തിലെ നൂറേക്കറോളം പൈതൃക സ്വത്തും ഹാർവ്വിപുരം ബംഗ്ലാവും സിപി രാമസ്വാമി അയ്യർ കണ്ടുകെട്ടി പിള്ളയെ ജയിലിലടച്ചു.
രണ്ട് തവണ മന്ത്രിയും എംപിയും ആറുതവണ മന്ത്രിയുമായിരുന്ന പിഎസ്സ് ഒരിക്കലും ഭൂമി തിരികെ ചോദിച്ചില്ല.പട്ടം മന്ത്രി സഭ തിരികെ നല്കാൻ തീരുമാനിച്ചപ്പൊഴും ധനമന്ത്രി ആയിരുന്ന പിള്ള അതിനെ എതിർത്തെന്നു മാത്രമല്ല അച്ഛന്റെ പേരിലുള്ള സ്ക്കൂളും ഗവൺമെന്റിന് എഴുതിക്കൊടുത്തു. അതാണ് പേരൂർക്കട പിഎസ് നടരാജപിള്ള മെമോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ .
കണ്ടുകെട്ടിയ ഭൂമിയിൽ പെടുന്ന 11.49 ഏക്കർ ഭൂമിയാണ് ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്.ആ ഭൂമി തിരികെ വേണമെന്നല്ല സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബാംഗങ്ങൾ പറയുമ്പൊൾ 'ഏതോ ഒരു പിള്ള' എന്ന് അവഹേളിക്കുന്നവർ 1991ൽ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് കേരളീയ മഹാത്മാക്കൾ എന്ന ജീവചരിത്ര പരമ്പരയിലെ പതിമൂന്നാം പ്രസിദ്ധീകരണമായ പി.എസ് നടരാജ പിള്ള എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും.
കൈയെഴുത്ത് പ്രതിയുടെ സൂക്ഷ്മ പരിശോധന നടത്തിയത് സാക്ഷാൽ പി.ഗോവിന്ദ പിള്ള.ജനറൽ എഡിറ്റർ ഡോ.എൻ വി പി ഉണ്ണിത്തിരി. എഡിറ്റർ ആർ കെ പ്രഭാകരൻ പഴശ്ശി. കേരള സർക്കാർ സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ചതാണ് പി എസ് നടരാജപിള്ള എന്ന ഈ പുസ്തകം.
അന്നത്തെ ഭരണത്തെക്കുറിച്ചും വ്യവസ്ഥികളെക്കുറിച്ചും സിവിൽസർവീസിന് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും വ്യക്തമായി ഈ ജീവചരിത്രത്തിൽ പറഞ്ഞുവച്ചിട്ടുണ്ട്. പല പ്രമുഖർ പിഎസിന് എഴുതിയ കത്തുകളും അതേപടി പുസ്തകത്തിൽ ചേർത്തിരിക്കുന്നു. പ്രായപൂർത്തിയായവർക്ക് വോട്ടവകാശമെന്നത് നിലവിലായ വർഷത്തിൽ പട്ടം താണുപിള്ളയും പിഎസും ചേർന്ന് നിരവധി ധീരമായ തീരുമാനങ്ങൾ റവന്യൂ വകുപ്പിലും സിവിൽ സർവീസ് ശമ്പള പരിഷ്കാരനിയമത്തിലും വകചേർത്തു എന്നത് എടുത്തു പറയേണ്ടതാണ്. ഭരണകർത്താവ് എന്ന നിലയിൽ മറ്റു അധികാരികൾ പി എസ് നടരാജപിള്ളയെ എത്രമാത്രം ബഹുമാനിച്ചിരുന്നു എന്നത് സി അച്യുതമേനോന്റെ ഒറ്റ കത്തിൽ നിന്ന് തന്നെ വ്യക്തമാണ്. അത്രയും അനുഭവജ്ഞാനമുള്ളവനും പൊതുസമ്മതനും ആയിരുന്നു പി എസ്. റവന്യൂ മന്ത്രി എന്ന നിലയിൽ അദ്ദേഹമുണ്ടാക്കിയ പദ്ധതികളായിരുന്നു കേരളൈസെഷൻ പദ്ധതിയും മണ്ണൊലിപ്പ് നിവാരണ പദ്ധതിയും.
കണ്ണൻ ദേവൻ തോട്ടം ഏറ്റെടുക്കാൻ അന്നേ പദ്ധതികൾ അദ്ദേഹം മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഒരു സംഘം ഭൂപ്രഭുക്കളുടെ കഠിനമായ അപ്രീതിയുണ്ടായിട്ടും തന്റെ തീരുമാനങ്ങളിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല എന്നത് സി അച്യുതമേനോൻ പോലും എടുത്തു പറഞ്ഞു നടരാജപിള്ളയെ പ്രശംസിച്ചിട്ടുണ്ട്. ശ്രീ. പി എസ് നടരാജപിള്ള നിയമസഭയിൽ അവതരിപ്പിച്ച ബില്ലുകളിൽ ചിലത് നോക്കൂ. 1) ഭൂമി കൈവശം വയ്ക്കലും ഉടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്. 2) തിരുക്കൊച്ചി വെറും പാട്ടാധാരബില്ല് 3) കാണം ടെനൻസി ബില്ല് 4) ഭൂമിയിൽ പ്രത്യേകവകാശം അവസാനിപ്പിക്കുന്ന ബില്ല്, 5) കുടികിടപ്പുകാരെ ഒഴിപ്പിക്കുന്നത് നിരോധിക്കൽ ബില്ല്, 6) കൂടിയാന് ദേഹണ്ഡ പ്രതിഫലം വ്യവസ്ഥചെയ്യുന്ന ബില്ല്. ഇതിൽ ഒന്നാമത്തെ ബില്ലിനെപ്പറ്റി അന്ന് പ്രതിപക്ഷഅംഗവും പിന്നീട് വിപ്ലവാത്മകമായ ഭൂനയബിൽ അവതരിപ്പിച്ച റവന്യൂമന്ത്രിയുമായ ശ്രീ ഗൗരിയമ്മ അസംബ്ലിയിൽ പറഞ്ഞത് ഇപ്രകാരമാണ്. 'സർ, ബഹുമാനപ്പെട്ട റവന്യൂമന്ത്രിയെ ഞാൻ അനുമോദിക്കുന്നു. കൈവശഭൂമിയുടെ പരിധി നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണ പരിപാടികളിൽ ഇന്ത്യയിലേതാദ്യത്തെതാണ് ശ്രീ നടരാജപിള്ള അവതരിപ്പിക്കുന്ന ഭൂമികൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ഈ ബില്ല്.' വിവിധ സംസ്ഥാനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റിയതായിരുന്നു ഈ ബില്ല്. ഇതേപ്പറ്റി അറിയാനും പഠിക്കാനുമായി കാശ്മീർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു എന്ന് പുസ്തകം രേഖപ്പെടുത്തുന്നു.
ഇതേ വിഷയം സംബന്ധിച്ച തർക്കമാണ് തലസ്ഥാനത്തെ ലോ അക്കാദമിയിലും നടന്നു കൊണ്ടിരിക്കുന്ന ഭൂമി സംബന്ധിച്ച തർക്കം. നിയമം കൊണ്ടുവന്ന ആളെ തന്നെ 'ഏതോ പിള്ളയെന്നു' പരാമർശിക്കുമ്പോൾ ചരിത്രം കണ്ണുംപൂട്ടി ഉറങ്ങട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഈ പുസ്തകങ്ങൾ എവിടെയെങ്കിലും ഒളിച്ചു വയ്ക്കേണ്ടിവരും. സ്ഥലം കൊടുത്തത് പിള്ള, കണ്ടു കെട്ടപ്പെട്ടതും പിള്ള, തർക്കം വന്നതും ഇപ്പോൾ പുശ്ചിക്കപ്പെട്ടതും പിള്ള, ഭൂമിപരിഷ്ക്കരണനിയമം കൊണ്ടുവന്നതും പിള്ളയാകുമ്പോൾ ഇത് 'എജ്ജാതി സൂപ്പർ പിള്ള'. എന്തായാലും ഈ പരാമർശം കൊണ്ട് പി എസ് നടരാജപിള്ള ആരെന്നു ചരിത്രം പൊടികുടഞ്ഞു പുതുതലമുറയ്ക്ക് മുന്നിൽ എത്തിക്കാനായി. വർഷങ്ങൾക്ക് ശേഷം ഇന്ന് തർക്കവിഷയമായിയെങ്കിൽ കൂടി നമ്മുടെ മുന്നിലേയ്ക്ക് പിഎസ് നടരാജപിള്ളയെത്തി എങ്കിൽ അത് അദ്ദേഹം എത്രമാത്രം കേരളത്തിന് വേണ്ടി ആത്മാർത്ഥമായി സ്വജീവിതം ഉഴിഞ്ഞു വച്ചു എന്നതിന്റെ തെളിവാണ്.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍