പതിറ്റാണ്ടുകൾ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു ലക്ഷം തികച്ചു വാങ്ങിയത് അവസാന കാലത്ത്; മമ്മൂട്ടിയും ലാലും 50 ലക്ഷം കടന്നതു 30 വർഷം രാവും പകലും തെരുവിലും വെള്ളത്തിലും ചളിയിലും കിടന്നുരുണ്ടിട്ട്; ഷെയ്ൻ എന്ന നടന്റെ അഭിനയം കണ്ടിട്ടല്ല 10 ലക്ഷം ഇരുപതായും പിന്നീടു 40 ആയതും; വെറും ഭാഗ്യം മാത്രം; താങ്കളല്ല, മമ്മൂട്ടിയോ ലാലോ ആണെങ്കിൽപ്പോലും കാൾ ഷീറ്റു കൊടുത്തിട്ടുണ്ടെങ്കിൽ ലുക്ക് മാറ്റുന്നതിന് മുൻപു സംവിധായകനോടോ നിർമ്മാതാവിനോടോ ചോദിക്കേണ്ടിവരും; അതു നിയമമല്ല, മര്യാദയാണ് ഷെയിൻ
മറുനാടൻ ഡെസ്ക്
കൊച്ചി; ഷെയ്നെ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഷെയ്ൻ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചു. വെയിൽ, കുർബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. നഷ്ടം ഷെയ്ൻ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ഇതിന് പിന്നാലെ വലിയ തോതിലുള്ള ആരോപണങ്ങളും ഷെയിനെതിരെ ഉയരുന്നുണ്ട്. അതിൽ മയക്കു മരുന്നു ഉപയോഗത്തിന്റെ ആരോപണം ഉൾപ്പടെയുള്ളവയാണ് യുവനടനെതിരെ ഉയരുന്നത്. ഇതിൽ അന്വേഷണം നടത്തണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. ഈ വിവാദങ്ങൾക്കിടെ ഷെയിൻ നിഗം വിഷയത്തിൽ മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. ഉണ്ണി കെ വാരിയരുടെ ലേഖനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രണ്ടു പേരെ ഷെയ്നിനു പരിചയപ്പെടുത്തുന്നു. ജീവിതം മുഴുവൻ കൈലാസത്തിൽ പോകാൻ മോഹിച്ച മോഹൻലാൽ യാത്ര തുടങ്ങുന്നതിനു നാലു ദിവസം മുൻപ് അതുപേക്ഷിച്ചത് അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മുടങ്ങിപ്പോകുമോ എന്നു നിർമ്മാതാവ് സംശയം പ്രകടിപ്പിച്ചതുകൊണ്ടാണ്. കൈലാസ യാത്രയ്ക്കിടയിൽ ലാലിന് എന്തെങ്കിലും പറ്റുമോ എന്നാ സാധുമനുഷ്യൻ ചിന്തിച്ചുകാണും. രണ്ടാമത്തേത് ഫാഹദ് ഫാസിലാണ്. തിരക്കഥാകൃത്തുമായും സംവിധായകനുമായും ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ നിർമ്മാതാവിൽനിന്നു വാങ്ങിയ പണവും അയാൾക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ അംശവും തിരിച്ചു കൊടുത്താണു ഫഹദ് ഫാസിൽ കടപ്പാടു തീർത്തത്. മമ്മൂട്ടിയടക്കം പലർക്കും ഇത്തരം അനുഭവം കാണും.
ഷെയ്നിന്റെ പല വിഡിയോകളും കണ്ടു. കഞ്ചാവു വലിക്കുന്നുവെന്നു നിർമ്മാതാവ് ആരോപിക്കുന്ന ഓഡിയോയും കേട്ടു. കഞ്ചാവു വലിക്കണോ സാദാ ബീഡി വലിക്കണോ മുറുക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അതുപയോഗിക്കുന്നവരാണ്. ഷെയ്ൻ പറയുന്ന രീതിയും ഭാവവുമെല്ലാം നല്ലതുതന്നെ. അത് അഭിനയ ലഹരിയിൽ പറഞ്ഞതാണെങ്കിൽ ഷെയ്നൊരു നല്ല നടനാണ് എന്നുറപ്പാണ്.
ഒരു സമയം നടന്മാർ രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിക്കുന്നതു പുതിയ കാര്യമല്ല. പക്ഷേ അതു ചെയ്യുമ്പോൾ ഓരോ സിനിമയ്ക്കും വേണ്ട താടിയും മുടിയുമെല്ലാം അതുപോലെ സൂക്ഷിക്കുമെന്നതു വെറും കോമൺസെൻസാണ്. അതു ചെയ്യാൻ വലിയ നടനാകേണ്ട കാര്യമില്ല. എന്റെ മുടി, എന്റെ തല, എന്റെ മീശ എന്നൊക്കെ പറയാമെങ്കിലും കരാർ ഒപ്പുവച്ചു കഴിഞ്ഞാൽ ശരീരം നിർമ്മാതാവിനും സംവിധായകനും പണയം വച്ചതുപോലെയാണ്.മുടി വെട്ടരുതെന്നു പറഞ്ഞിട്ടും അതു വെട്ടി സമൂഹമാധ്യമത്തിൽ വന്നു പോസ്റ്റിട്ടതുകൊണ്ട് എന്തു നേട്ടം? രണ്ടു സിനിമയും പുറത്തു വരാതെ മുടങ്ങിക്കിടക്കും. അതുകൊണ്ടു നഷ്ടമുണ്ടാവുന്നവരിൽ പ്രധാനി ഷെയ്ൻ തന്നെയാണെന്നും അ്ദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം
ഷെയ്ൻ നിഗത്തെ എനിക്കു പരിചയമില്ല. ഷെയ്ൻ അഭിനയിച്ച അത്യാവശ്യം സിനിമകൾ കണ്ടിട്ടുണ്ട്. ഒരു നടൻ ഉണ്ടെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. എന്നാൽ ഇതു പറയുന്നതു നടനായ ഷെയ്നിനെക്കുറിച്ചല്ല. ഒരു സമയം നടന്മാർ രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിക്കുന്നതു പുതിയ കാര്യമല്ല. പക്ഷേ അതു ചെയ്യുമ്പോൾ ഓരോ സിനിമയ്ക്കും വേണ്ട താടിയും മുടിയുമെല്ലാം അതുപോലെ സൂക്ഷിക്കുമെന്നതു വെറും കോമൺസെൻസാണ്. അതു ചെയ്യാൻ വലിയ നടനാകേണ്ട കാര്യമില്ല. എന്റെ മുടി, എന്റെ തല, എന്റെ മീശ എന്നൊക്കെ പറയാമെങ്കിലും കരാർ ഒപ്പുവച്ചു കഴിഞ്ഞാൽ ശരീരം നിർമ്മാതാവിനും സംവിധായകനും പണയം വച്ചതുപോലെയാണ്.
മുടി വെട്ടരുതെന്നു പറഞ്ഞിട്ടും അതു വെട്ടി സമൂഹമാധ്യമത്തിൽ വന്നു പോസ്റ്റിട്ടതുകൊണ്ട് എന്തു നേട്ടം? രണ്ടു സിനിമയും പുറത്തു വരാതെ മുടങ്ങിക്കിടക്കും. അതുകൊണ്ടു നഷ്ടമുണ്ടാവുന്നവരിൽ പ്രധാനി ഷെയ്ൻ തന്നെയാണ്. പണം മുടക്കിയ നിർമ്മാതാവിനോട് ഇതിലും വലിയ ചതി ചെയ്യാനില്ല. കാരണം, എന്നു മുതലാണു പണം തിരിച്ചു വന്നു തുടങ്ങുക എന്നു കണക്കുകൂട്ടിയാണു പണമിറക്കുന്നത്. പലിശയുടെ മീറ്റർ ഓടിക്കൊണ്ടേയിരിക്കും. റിലീസ് ചെയ്യാൻ വൈകിയതിന്റെ പേരിൽ ഒരു നടനും അഞ്ചു പൈസ തിരിച്ചു കൊടുക്കുമെന്നു പ്രതീക്ഷിക്കാനാകില്ല. പടം പാക്കപ്പായാൽ ഷെയ്ൻ സെയ്ഫായി. പക്ഷേ നിർമ്മാതാവ് വരമ്പത്തുതന്നെയാണ്.
പടം ഓടിയ ശേഷം പണം തരാമെന്ന കരാറിലാണ് ഒപ്പുവയ്ക്കുന്നതെങ്കിൽ പടം പുറത്തെത്തിക്കാൻ മുന്നണിയിൽ നിൽക്കുന്നയാൾ ഷെയ്നായിരിക്കും. മലയാളം ചെറിയൊരു സിനിമാ ലോകമാണ്. തമിഴുമായോ തെലുങ്കുമായോ തട്ടിച്ചു നോക്കുമ്പോൾ വെറുമൊരു തട്ടുകട. രണ്ടു ദിവസത്തെ കച്ചവടം മുടങ്ങിയാൽ തകർന്നുപോകുന്ന കുടുംബം. ഷെയ്നിനെപ്പോലുള്ളൊരു തുടക്കക്കാരൻ വിചാരിച്ചാൽപോലും പത്തു നിർമ്മാതാക്കളെ കെട്ടു കെട്ടിക്കാവുന്നതേയുള്ളൂ.
രണ്ടു പേരെ ഷെയ്നിനു പരിചയപ്പെടുത്തുന്നു. ജീവിതം മുഴുവൻ കൈലാസത്തിൽ പോകാൻ മോഹിച്ച മോഹൻലാൽ യാത്ര തുടങ്ങുന്നതിനു നാലു ദിവസം മുൻപ് അതുപേക്ഷിച്ചത് അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മുടങ്ങിപ്പോകുമോ എന്നു നിർമ്മാതാവ് സംശയം പ്രകടിപ്പിച്ചതുകൊണ്ടാണ്. കൈലാസ യാത്രയ്ക്കിടയിൽ ലാലിന് എന്തെങ്കിലും പറ്റുമോ എന്നാ സാധുമനുഷ്യൻ ചിന്തിച്ചുകാണും. രണ്ടാമത്തേത് ഫാഹദ് ഫാസിലാണ്. തിരക്കഥാകൃത്തുമായും സംവിധായകനുമായും ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ നിർമ്മാതാവിൽനിന്നു വാങ്ങിയ പണവും അയാൾക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ അംശവും തിരിച്ചു കൊടുത്താണു ഫഹദ് ഫാസിൽ കടപ്പാടു തീർത്തത്. മമ്മൂട്ടിയടക്കം പലർക്കും ഇത്തരം അനുഭവം കാണും.
ഷെയ്നിന്റെ പല വിഡിയോകളും കണ്ടു. കഞ്ചാവു വലിക്കുന്നുവെന്നു നിർമ്മാതാവ് ആരോപിക്കുന്ന ഓഡിയോയും കേട്ടു. കഞ്ചാവു വലിക്കണോ സാദാ ബീഡി വലിക്കണോ മുറുക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അതുപയോഗിക്കുന്നവരാണ്. ഷെയ്ൻ പറയുന്ന രീതിയും ഭാവവുമെല്ലാം നല്ലതുതന്നെ. അത് അഭിനയ ലഹരിയിൽ പറഞ്ഞതാണെങ്കിൽ ഷെയ്നൊരു നല്ല നടനാണ് എന്നുറപ്പാണ്. പ്രത്യേകിച്ചും ഡയലോഗ് ഡെലിവറിയിൽ.
ഒരു കാര്യം ഷെയ്ൻ ഓർക്കണം. താങ്കളല്ല, മമ്മൂട്ടിയോ ലാലോ ആണെങ്കിൽപ്പോലും കാൾ ഷീറ്റു കൊടുത്തിട്ടുണ്ടെങ്കിൽ മുടിവെട്ടുന്നതിനും താടി വടിക്കുന്നതിനും മുൻപു സംവിധായകനോടോ നിർമ്മാതാവിനോടോ ചോദിക്കേണ്ടിവരും. അതു നിയമമല്ല, മര്യാദയാണ്. കാരണം, അവരുടെ താടി നീളും വരെ കാത്തിരുന്നാൽ പൊട്ടിപ്പോകുന്ന ബലമേ പല നിർമ്മാതാക്കൾക്കുമുള്ളൂ. അവർ ലക്ഷങ്ങൾ എടുത്തുതരുന്നത് അവരുടെ വിയർപ്പിൽനിന്നും കണ്ണീരിൽനിന്നുമാണ്.
ഷെയ്ൻ എന്ന നടന്റെ അഭിനയം കണ്ടിട്ടല്ല 10 ലക്ഷം ഇരുപതായും പിന്നീടു 40 ആയും ഉയർന്നത്. 40 ലക്ഷം ഷെയ്ൻ ചോദിച്ചെങ്കിൽ അതിനു കാരണം ഭാഗ്യം മാത്രമാണ്. കാരുണ്യ ലോട്ടറിയുടെ ബംപർ അടിക്കുന്നതിനു തുല്യമായ ഭാഗ്യം. പതിറ്റാണ്ടുകൾ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ അവസാന കാലത്താണ് ഒരു ലക്ഷം തികച്ചു വാങ്ങിയത്. തിലകൻ വളരെ കുറച്ചു പടത്തിനേ 5 ലക്ഷത്തിൽ കൂടുതൽ വാങ്ങിക്കാണൂ. മമ്മൂട്ടിയും ലാലും 50 ലക്ഷം കടന്നതു 30 വർഷം രാവും പകലും തെരുവിലും വെള്ളത്തിലും ചളിയിലും കിടന്നുരുണ്ടാണ്. അഭിനയമല്ല ഷെയ്നിനു കിട്ടിയ തുകയുടെ മാനദണ്ഡമെന്നോർക്കണം. മലയാള സിനിമ താങ്കളോടു ചെയ്തൊരു കാരുണ്യം മാത്രമാണ് എണ്ണി വാങ്ങിയ തുക. 'മലയാള സിനിമയ്ക്ക് എന്നെ വേണ്ടാതായേക്കാം, എന്നാൽ എനിക്കു മലയാള സിനിമയെ വേണ്ടെന്നുവയ്ക്കാനാകില്ലെ'ന്ന് ഒരു വലിയ നടൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഷെയ്ൻ നിഗമെന്നയാൾ ഉണ്ടോ ഇല്ലയോ എന്നതു മലയാള സിനിമയ്ക്കു പ്രശ്നമല്ല. പക്ഷേ അതു ഷെയ്നിനു പ്രശ്നം തന്നെയാണ്. പണം എണ്ണി വാങ്ങുന്നത് കണ്ണീരിൽ വിരൽ തൊട്ടാകരുത്. സ്വന്തം വിയർപ്പിൽ വിരൽ തൊട്ടാകണം.
ഇഷ്ക് എന്ന സിനിമയിലെ രണ്ടു പകുതിയിലും രണ്ടു വ്യത്യസ്ത മുഖങ്ങളുമായി വന്ന നിങ്ങളെ ഞാൻ ഓർക്കുന്നു. ഒരു വീടിനകത്തെ പരിമിതമായ സൗകര്യങ്ങൾക്കിടയിൽ നിന്നുകൊണ്ടു നിങ്ങൾ ഭീഷണിയുടെ അദൃശ്യമായൊരു അന്തരീക്ഷമുണ്ടാക്കിയതും ഓർക്കുന്നു. നിങ്ങളിലൊരു നല്ല നടനുണ്ടെന്നു തോന്നിച്ച നിമിഷങ്ങളാണത്. അത്യാവശ്യവും ഭാഗ്യവും കഴിവും ഒരുമിച്ചു ചേരുമ്പോഴാണു സിനിമയുടെ വിജയത്തിന്റെ പടവുകൾ കയറുന്നത്. ഷെയ്ൻ ഒന്നു തിരിഞ്ഞു നോക്കുക, നിങ്ങൾക്കു പുറകിൽ, പടവിനു മുന്നിൽ കാത്തുനിൽക്കുന്ന എത്രയോ പേരുടെ മുഖം കാണുന്നില്ലേ. അവരിൽ പലരും പ്രതിഭകളാണ്. കൂടെയുണ്ടായിരുന്ന പലരും കയറിപ്പോകുന്നതു നോക്കി നിൽക്കേണ്ടിവന്നൊരു പ്രതിഭയുടെ മകനാണു നിങ്ങൾ. അവസരങ്ങൾ കാലവും ദൈവവും അപൂർവമായി മാത്രമേ വച്ചു നീട്ടാറുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്