'പെട്ടിയിൽ സൂക്ഷിച്ചു വച്ച് ആവശ്യം വരുമ്പോൾ മുറിച്ചും പകുത്തും ഇടക്കിടെ സമയാനുസരണം എടുത്തു കൊടുക്കാൻ; അവളുടെ സ്വാതന്ത്ര്യം ആരോ എഴുതി കൊടുത്ത, നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്ന ഗുളിക അല്ല; നിങ്ങൾ അനുഭവിക്കുന്ന അതേ അളവിൽ സ്വാതന്ത്ര്യം അവൾക്കുമുണ്ട്; കൂട്ടിലടച്ച കിളിയെ പറത്തി വിടുന്നത് മാത്രമല്ല സ്വാതന്ത്ര്യം; ഇനിയൊരിക്കലും ആ കിളി കൂടിലേക്ക് അറിഞ്ഞോ അറിയാതെയോ ചേക്കേറില്ല എന്ന് ഉറപ്പു വരുത്തുന്നത് കൂടിയാണ്; ശിൽപ നിരവിൽപുഴ എഴുതുന്നു
മറുനാടൻ ഡെസ്ക്
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും,പുരോഗമനവാദം ആവശ്യത്തിലെറെ ഉയർത്തിപ്പിടിക്കുന്ന കാലഘട്ടത്തിലും കേരളത്തിലും ജാതി ചിന്തകളും വർഗ്ഗീയ ആക്രമണങ്ങളും നാൾനാൾക്കു നാൾ വർദ്ധിച്ചുവരുന്നു. വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ ആൾക്കാർ നിരന്തരം അക്രമിക്കപ്പെട്ടിരുന്നത് ഉത്തരേന്ത്യയിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് കേരളത്തെയും അത് ബാധിച്ച് തുടങ്ങിയിരിക്കുന്നു. വ്യക്തി സ്വതന്ത്ര്യത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതും അക്രമിക്കപ്പെടുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
അതിന്റെ മറ്റൊരു സ്വഭാവമാണ് സാദാചാര പൊലീസിംഗും. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ലൈസൻസായിട്ടാണ് പലരും സാദാചാരത്തെ ഇവിടെ കാണുന്നത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം തങ്ങളുടെ കൈയിലാണ് വിശ്വസിക്കുന്ന ഒരു ജനത നമുക്ക് ചുറ്റുപാടും വളരുന്നുണ്ടെന്നതും ആശങ്കാവഹമായ കാര്യമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം തങ്ങളുടെ ഔദാര്യമായി കരുതുന്നവർക്ക് നേരെ ചോദ്യം ഉയർത്തിയാണ് ശിൽപ നിരവിൽപുഴയുടെ കുറിപ്പുകൾ ചർച്ചയാവുന്നത്.
ശിൽപ്പയുടെ കുറിപ്പ്
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്.എന്നിട്ടും...,
ജനിച്ചു വീണിടത്തു നിന്ന് തന്നെ ഒരാളുടെ തലക്ക് മീതെ ഇന്നും അയാളുടെ കുലവും ജാതിയും മതവും എഴുതപ്പെടുന്നു. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ അസമത്വം നേരിടേണ്ടി വരുന്നു.
ഏത് കുലത്തിൽ, ജാതിയിൽ, മതത്തിൽ, വർണത്തിൽ ജനിക്കണം എന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പ് അല്ല. മനുഷ്യൻ ജനിക്കുന്നത് ഒരേ പോലെയാണ്. മാറ്റമുണ്ടാവുന്നത് വളരുന്ന സാഹചര്യങ്ങളിലും സമൂഹം നോക്കിക്കാണുന്ന രീതികളിലും മാത്രമാണ്.
ഇനിയും ഈ പ്രഹസനം അവസാനിപ്പിക്കാൻ ഉള്ള കാലം ആയിട്ടില്ല എന്നു തോന്നുന്നെങ്കിൽ ദയവ് ചെയ്ത് പ്രബുദ്ധരായ മലയാളികൾ എന്ന് ഊറ്റം കൊള്ളരുത്.
ജനിച്ചു വീണിടത്തു തന്നെ പെണ്ണെന്നോ ആണെന്നോ ഭേദമില്ലാതെ ഒരു കുഞ്ഞിനെ താലോലിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, (ഭ്രൂണഹത്യ കേരളത്തിൽ കുറവാണ് എന്ന വിശ്വാസത്തിൽ)
പിന്നീട് അങ്ങോട്ട് ആ കുഞ്ഞിന്റെ വളർച്ചയിലും അത് തുടരാൻ കഴിഞ്ഞേ മതിയാവൂ.അതല്ലെങ്കിൽ ഇനിയും ദയവ് ചെയ്ത് സമ്പൂർണസാക്ഷരതയെ കുറിച്ച് നിങ്ങൾ വീമ്പിളക്കരുത്.
ഇരുത്തി മേലിരുത്തി നിങ്ങൾ ജാതിമതഭേദമന്യേ ഏതൊരുവനെയും ഏതൊരുവളെയും ഒരേപോലെ ഊട്ടുമെന്ന് അഭിമാനിക്കുന്നുവെങ്കിൽ,
സ്വന്തം മകനോ മകളോ തനിക്കിഷ്ടമുള്ള ഒരുവനെയോ ഒരുവളെയോ ജീവിത പങ്കാളി ആയി തിരഞ്ഞെടുത്താൽ മേൽപ്പറഞ്ഞ ജാതിമതഭേദചിന്ത ഉടലെടുക്കുകയാണെങ്കിൽ ഇനിമേലാൽ ദയവ്ചെയ്തു നിങ്ങൾ മതസൗഹാർദത്തെ കുറിച്ച് വാചാലനാവരുത്.
ഈ അടുത്ത് മലയാളികൾ ഇടനെഞ്ചിലേറ്റി ടൈംലൈനുകളിൽ ആഘോഷിച്ച ഒരു ഡയലോഗ് ഉണ്ട്. ക്യൂൻ എന്ന സിനിമയിലെ,
'ഏതാണാ സമയം? ഒരു പെൺകുട്ടിക്ക് ഏതാണ് അസമയം?'
എന്ന സലിം കുമാറിന്റെ ഡയലോഗ്.
രാത്രി 12 മണി പോട്ടെ, ഒരു 8 മണിക്ക് ശേഷമെങ്കിലും രാത്രി ഒരു പെൺകുട്ടി തനിച്ച് നിൽക്കുന്നത് കണ്ടാൽ ചെന്നു മുട്ടിനോക്കാം ഇത് മറ്റേ കേസ് ആണ് എന്ന് ഉറപ്പിക്കുന്നുവെങ്കിൽ മേൽപ്പറഞ്ഞ പോസ്റ്റുകൾ ആഘോഷിച്ചു വീണ്ടും ദയവുചെയ്ത് സ്വയം നാണം കെടരുത്.
'ഷമ്മി ഹീറോ ആടാ ഹീറോ'
എന്ന് ഫഹദ് പറയുമ്പോൾ സൈക്കോ കഥാപാത്രത്തെ തമാശയോടെയും സഹതാപതോടെയും നമ്മൾ അപലപിക്കുന്നുണ്ട്.
എന്നിട്ടും എന്റെ ഭാര്യക്ക് ആവശ്യത്തിനൊക്കെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന ഭർത്താവാണ് നിങ്ങൾ എന്ന് ഇടക്കെങ്കിലും അഭിമാനിക്കുന്നുണ്ടെങ്കിൽ നിങ്ങളും ചെറിയ രീതിയിൽ ഒരു മാനസികരോഗി ആണെന്ന് തിരിച്ചറിയണം. പെട്ടിയിൽ സൂക്ഷിച്ചു വച്ച് ആവശ്യം വരുമ്പോൾ മുറിച്ചും പകുത്തും ഇടക്കിടെ സമയാനുസരണം എടുത്തു കൊടുക്കാൻ അവളുടെ സ്വാതന്ത്ര്യം ആരോ എഴുതി കൊടുത്ത, നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്ന ഗുളിക അല്ല.നിങ്ങൾ അനുഭവിക്കുന്ന അതേ അളവിൽ സ്വാതന്ത്ര്യം അവൾക്കും ഉണ്ട്, അത് നിങ്ങൾ 'കൊടുക്കേണ്ട' ഒന്നേ അല്ല.
'ഞാൻ മേരിക്കുട്ടി' കണ്ട് നിങ്ങളുടെ കണ്ണു നിറഞ്ഞെന്ന് പറയുമ്പോൾ ഇനിയും കൂട്ടത്തിലൊരുവനെ ചാന്തുപൊട്ടെന്നു വിളിച്ച് പൊട്ടിച്ചിരിച്ചു വലിയ തമാശ ആയി കരുതാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങളൊരു വിഡ്ഢിയാണ് എന്ന് മനസിലാക്കുക.
377ഉം മഴവില്ലും അഭിമാനമായി കൊണ്ടുനടന്ന് ആഘോഷിച്ച നിങ്ങൾക്ക് ഒരു പെണ്ണും പെണ്ണും അതല്ലെങ്കിൽ ഒരാണും ആണും ജീവിതത്തിൽ അത് പ്രാവർത്തികമാക്കുമ്പോൾ അയ്യേ എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് വ്യക്തിത്വം എന്നൊന്നില്ല എന്ന് ഉൾക്കൊള്ളുക.
ഒരു വ്യക്തിക്ക് അയാൾ ഇഷ്ടപ്പെട്ട മേഖലയെ തന്റെ ജോലിക്കായി തിരഞ്ഞെടുക്കാം (മറ്റൊരാളെ ദ്രോഹിക്കാത്ത രീതിയിൽ) എന്നും അതിലൊന്ന് നല്ലതും മറ്റൊന്ന് മോശവും എന്നില്ല എന്നും അത് പൂർണമായും ആ വ്യക്തിയിൽ അധിഷ്ഠിതമാണ് എന്നതും തിരിച്ചറിയുക.
നടുറോഡിൽ തടഞ്ഞു നിർത്തി നാമം ജപിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ, അത് ചെയ്തില്ലെങ്കിൽ തല്ലിക്കൊല്ലുന്ന ഫാസിസത്തെ ചെറുതായെങ്കിലും ന്യായീകരിക്കാൻ നിങ്ങളുടെ വായ പൊന്തുന്നുണ്ടെങ്കിൽ,
മറ്റൊരുവന്റെനഒരുവളുടെ തീന്മേശയിൽ വരെ എത്തിനിൽക്കുന്ന വർഗീയതയുടെ കടന്നു കയറ്റത്തെ സംസ്കാരവും പൈതൃകവും പറഞ്ഞു ശരിയാണെന്ന് തെളിയിക്കാൻ തോന്നുന്നുണ്ടെങ്കിൽ,
ഒരുവൻനഒരുവൾ ഒന്നു നൃത്തം ചെയ്യുമ്പോൾ, ഉറക്കെ പാട്ടു പാടുമ്പോൾ, വിരൽ ചൂണ്ടി പ്രതിഷേധിക്കുമ്പോൾ സ്വസ്ഥമായി ജീവിക്കാൻ ഉള്ള അവസരം നിഷേധിക്കുമെന്ന ധാർഷ്ട്യം നിങ്ങളിൽ പൊട്ടിമുളക്കുന്നുണ്ടെങ്കിൽ,
ദയവ് ചെയ്ത് വീണ്ടും സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് നിങ്ങൾ കൊട്ടി ഘോഷിക്കരുത്.
ഒരു വിധിയുടെ അപ്പുറവും ഇപ്പുറവും ഒരേ 'സ്വാതന്ത്ര്യ'ത്തിന്റെ പേരും പറഞ്ഞ് വാദം ഉണ്ടാവുമ്പോൾ (ഈ അടുത്ത് ഇറങ്ങിയ 'ആചാര സംരക്ഷണ' വാദവും, ലിംഗസമത്വവും) നിങ്ങൾ ഇനിയെങ്കിലും മനസിലാക്കണം.
നിങ്ങളുടെ കൈ വീശാനുള്ള സ്വാതന്ത്ര്യം മറ്റൊരുവന്റെ\അവളുടെ മൂക്കിൻ തുമ്പത്ത് അവസാനിക്കുന്നുണ്ട്.
നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് ഉള്ളത് തന്നെയാണ്, അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താത്തിടത്തോളം. ആചാരവും വിശ്വാസവുമൊക്കെ വ്യക്തിപരമാണ്. നിയമവും ഭരണഘടനയും അങ്ങനെയല്ല, അതെല്ലാർക്കും ഒന്ന് തന്നെയാണ്.
രണ്ടു പേർ ഒരുമിച്ചിരിക്കുന്നത് കണ്ടാൽ ഉടനെ ഉള്ളിലെ കപടസദാചാര ബോധം ഉറഞ്ഞുതുള്ളി അവരുടെ സ്വകാര്യതയിലേക്ക് വലിഞ്ഞുകേറി അഭിപ്രായം പറയാതെ ഉറക്കം വരുന്നില്ല എന്നാണെങ്കിൽ അതിന് സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും കൂട്ടുപിടിച്ച് ദയവുചെയ്ത് സ്വയം അപഹാസ്യനാവരുത്.
മറ്റൊരാളുടെ വസ്ത്ര രീതിയോ സംസാര രീതിയോ ഭാഷയോ ശൈലിയോ നിങ്ങളെ ഇനിയും വേദനിപ്പിക്കുന്നുണ്ടെങ്കിൽ,
അതിന്റെ പേരിൽ ഒരാളെ ജഡ്ജ് ചെയ്യാൻ വീണ്ടും കഴിയുന്നുവെങ്കിൽ നിങ്ങളിനിയും ദൂരമൊരുപാട് മുന്നോട്ട് പോവാൻ ഉണ്ടെന്ന് ദയവ് ചെയ്തു തിരിച്ചറിയണം.
ഒരേ കാര്യം ഒരേ പോലെ ചെയ്യുന്നത് ഒന്ന് ആണായതുകൊണ്ട് അത് ഹീറോയിസവും മറ്റൊന്ന് പെണ്ണായതുകൊണ്ട് അത് അഴിഞ്ഞാട്ടവും ആയി ഇനിയും വേർതിരിവ് തോന്നുന്നുവെങ്കിൽ നിങ്ങളൊരു അസാമാന്യ തോൽവിയാണെന്ന് ദയവ് ചെയ്തു മനസിലാക്കണം.
മറ്റൊരാളുടെ ടൈംലൈനിൽ കാണുന്നതൊക്കെ എന്താണെന്നറിയാൻ അവിടെ പെറ്റുകിടന്നിട്ട് ഒടുവിൽ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്ന് വരുമ്പോൾ വായിൽ തോന്നിയ എന്തും വിളിച്ചു പറയാൻ ഉള്ള അധികാരമോ അവകാശമോ ഒരു സോഷ്യൽ മാധ്യമവും നിങ്ങൾക്ക് എഴുതി തന്നിട്ടില്ല എന്ന് ഉൾക്കൊള്ളുക.
ഒരാളുടെ വണ്ണമോ മുടിയോ നിറമോ നിങ്ങൾക്ക് ഒരാളുടെ സൗന്ദര്യം നിർണയിക്കാൻ ഉള്ള ഘടകം ആണെന്നിരിക്കട്ടെ,
നിങ്ങളുടെ കാഴ്ചയിൽ ആണ് സൗന്ദര്യമിരിക്കുന്നത് എന്ന് മനസിലാക്കാതെ എല്ലാവർക്കും അങ്ങനെയാണ് എന്ന മിഥ്യാ ധാരണയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞു സ്വയം ചെറുതാവരുത്.
ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്.എന്നാൽ അതേ അളവിൽ, അവരെ മാന്യമായി വിമർശിക്കാനുള്ള അവകാശം മറ്റൊരാൾക്കും ഉണ്ടെന്ന് അംഗീകരിക്കുക. നിങ്ങൾ ആരാധിക്കുന്നവർ ചെയ്യുന്നതൊക്കെ ശരിയാണെന്നും, മറ്റുള്ളവരൊക്കെ തെറ്റാണെന്നുമുള്ള നിങ്ങളുടെ പൊള്ളയായ വാദത്തെ കൊണ്ടുപോയി കിണറ്റിൽ ഇടുക.
ആശയങ്ങളെ നേരിടാൻ ആശയങ്ങൾ കൈവശമില്ലാതാവുമ്പോൾ മറ്റൊരു വഴി തേടുന്നത് വെറും ഭീരുത്വം ആണെന്ന് തിരിച്ചറിയുക.
ഒരു ഫ്രണ്ട് റിക്വസ്റ്റ് accept ബട്ടണിൽ ക്ലിക്ക് ചെയ്തു എന്ന ഒരൊറ്റ അവകാശത്തിന്റെ പുറത്ത് മറ്റൊരാളുടെ ഇൻബോക്സിൽ നിരന്തരം മെസേജുകളുടെ പെരുമഴ പെയ്യിക്കാനും,
അയാൾക്ക് അതിന് താൽപര്യമില്ല എന്ന് അറിയിച്ചിട്ടും വീണ്ടും തുടരുന്നതും വിവരമില്ലായ്മ ആണെന്ന് തിരിച്ചറിയുക.
നിങ്ങൾ ഒരാൾക്ക് ഓഫർ ചെയ്യുന്നത് എന്തുമാവട്ടെ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് എന്ന പോലെ തന്നെ അത് നിരാകരിക്കാനുള്ള സ്വാതന്ത്ര്യം അതേ അളവിൽ ആ വ്യക്തിക്കും ഉണ്ട് എന്ന് ഉൾക്കൊള്ളുക.
ഇനിയിതെല്ലാം വായിച്ചിട്ട് 'അയ്യോ എല്ലാവരും അങ്ങനെ അല്ല.. ഞങ്ങൾ അങ്ങനെയേ അല്ല, ഞങ്ങളെ അങ്ങനെ പറയരുതേ' എന്ന് നിഷ്കളങ്കമായി വിങ്ങാൻ ആരും വരേണ്ടതില്ല.അങ്ങനെ ഉള്ളവരെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നൊന്ന് മനസിലാക്കുക..
നിങ്ങൾ അതെഴുതിയില്ലല്ലോ ഇതെഴുതിയല്ലോ എന്ന് ചോദിക്കുമ്പോൾ ഇതിനെ കുറിച്ചൊക്കെ നിങ്ങൾ എഴുതിയിട്ടുണ്ടോ എന്ന് ആദ്യം ഉറപ്പുവരുത്തുക.ഇനി അഥവാ ഉണ്ടെങ്കിലും ഏത് എഴുതണമെന്നും വേണ്ട എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങളെ പോലെ എനിക്കും ഉണ്ട് എന്നറിയുക.
ഇതൊക്കെ വായിച്ചു സ്വയം ഒന്ന് വിലയിരുത്തി നോക്കുക.നിങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിങ്ങളുടെ കയ്യിലാണോ എന്നാദ്യം ഉറപ്പുവരുത്തുക.അല്ലെങ്കിൽ അതാദ്യം നേടി എടുക്കുക.ആണെങ്കിൽ അത് പോലെ ഓരോരുത്തരെയും അവരുടെ ജീവിതത്തിന്റെ കടിഞ്ഞാൺ സ്വയം സൂക്ഷിക്കാൻ അനുവദിക്കുക.
എല്ലാം ശരിയാണ് എന്നുറപ്പാണെങ്കിൽ,
എങ്കിൽ മാത്രം,
വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,
അന്ന് നേരേണ്ട ആശംസകളെ കുറിച്ചും,
പോസ്റ്റ് ചെയ്യേണ്ട എഴുത്തുകളെ കുറിച്ചും,
പാരതന്ത്ര്യത്തിന്റെ ദുരവസ്ഥയെ കുറിച്ചും,
നമുക്ക് സംവദിക്കാം..????
ഒന്നോർക്കുക,
'കൂട്ടിലടച്ച കിളിയെ പറത്തി വിടുന്നത് മാത്രമല്ല സ്വാതന്ത്ര്യം,
ഇനിയൊരിക്കലും ആ കിളി കൂടിലേക്ക് അറിഞ്ഞോ അറിയാതെയോ ചേക്കേറില്ല എന്ന് ഉറപ്പു വരുത്തുന്നത് കൂടിയാണ്.'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്