അബിയുടെ മരണം എന്റെ നേർക്കെത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്; എന്ത് തോന്ന്യാസവും വിളിച്ചുപറയാനുള്ള ലൈസൻസാണോ ഡോക്ടർ പട്ടം? വൃക്കരോഗബാധിതനായ യുവാവ് മരിച്ചതിന് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഷിംന അസീസിനെതിരെ ആഞ്ഞടിച്ച് മോഹനൻ വൈദ്യർ; അമൂല്യമായ ജീവൻ വ്യാജവൈദ്യന്മാരുടെ കൈയിൽ പെട്ട് പോകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പുകളെന്ന് ഷിംന അസീസ്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: യഥാർഥ വൈദ്യമേത് വ്യാജവൈദ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിഷമസന്ധിയിലൂടെയാണ് മലയാളികൾ കടന്നുപോകുന്നത്.ചികിൽസയുമായി ബന്ധപ്പെട്ട് ചില നാട്ടുവൈദ്യന്മാർ വിവാദത്തിൽ പെടുകയും അവർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണങ്ങൾ ശക്തമാവുകയും ചെയ്തിരിക്കുകയാണ്. കാൻസർ പോലെ ആയുസിനെ കവരുന്ന രോഗങ്ങൾക്കും പൊടിക്കൈകളുമായി വരുന്ന വ്യാജവൈദ്യന്മാരെ തള്ളിക്കളയണമെന്നാണ് പ്രചാരണത്തിന്റെ കാതൽ. സിനിമാതാരങ്ങളായ അബി, ജിഷ്ണു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടും വ്യാജവൈദ്യം സജീവചർച്ചയായിരുന്നു.
അബിയുടെ മരണത്തിന് കാരണം മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിൽസാ പരീക്ഷണമാണെന്ന തരത്തിൽ ആരോപണങ്ങൾ വരികയും അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിനീത് എന്ന ചെറുപ്പക്കാരൻ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചതുമായി ബന്ധപ്പെട്ട് ഇൻഫോ ക്ലിനിക്കിലെ ഡോ.ഷിംന അസീസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ,പ്രതിരോധവുമായി മോഹനൻ വൈദ്യരും രംഗത്തെത്തി.
ഡോ.ഷിംന അസീസിന്റെ പോസ്റ്റ് ഇങ്ങനെ:
ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാൻ മോഹനന്റെ അടുത്ത് പോയതാണ്.ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂർണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.ഓച്ചിറയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തിൽ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാർച്ച് 4 ന് വിനീത് 'മരണ'പ്പെട്ടു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാൻ പോലും വിമുഖത കാണിച്ചു.നാട്ടുകാർ പ്രശ്നമാക്കിയതിനെ തുടർന്ന് ഇന്നലെ (മാർച്ച് 5-ന്) ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടം ചെയ്തു.ഒരു വിവാദവും ഇല്ല. കൈയേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്തയുമില്ല.
27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.വിനീതിന് ആദരാഞ്ജലികൾ.ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്.ഈ കൊലപാതകത്തിൽ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാൻസറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാൻ വ്യാജ വൈദ്യന്റെ അടുത്ത് പോകാൻ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവർ.
മോഹനനെയും വടക്കൻചേരിയേയും പിന്തുണയ്ക്കുന്ന ഏവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അവർക്കാർക്കും കൈ കഴുകാൻ സാധിക്കില്ല.ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവർ ഉറക്കത്തിലായിരിക്കണം...വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികൾ ...
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മോഹനൻ വൈദ്യരുടെ പ്രതികരണം
ബഹുമാന്യരേ എന്റെ വാക്കുകൾ ഷെയർ ചെയ്യുവാൻ അപേക്ഷിക്കുന്നു....
എനിക്ക് എതിരെ കരുക്കൾ നീക്കുമ്പോളും എന്റെ പൊതു സംമൂഹമാണ് എനിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത്....
ഇപ്പോൾ പരക്കുന്ന യുവാവിന്റെ മരണവും, എന്റെ പേരും വെച്ച് ഫേസ്ബുക്കിൽ പ്രമുഖ ലേഡി ഡോക്ട്ടർ പോസ്റ്റുകൾ ഇടുന്നത് കണ്ടു.എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? നിങ്ങൾ ഒരു ഡോക്ട്ടർ ആണ്. ഇതുപോലെ പച്ച നുണ പൊതു സമൂഹത്തോടു വിളിച്ചു പറയുമ്പോൾ ഞാൻ പ്രതികരിക്കില്ല എന്ന് കരുതിയെങ്കിൽ തെറ്റി.മരിച്ച യുവാവിന്റെ ബന്ധുക്കൾ വരെ പറയും സത്യം. ആ പാവത്തിന്റെ മരണത്തെ വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത് ഡോക്ട്ടർ. നിങ്ങൾ കോമഡി കലാകാരനായ ശ്രീ അബിയുടെ മരണവും എന്റെ നേർക്കു എത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്. അവസാനം അബിയുടെ സുഹൃത്ത് തന്നെ പൊതുസമൂഹത്തോടു സത്യം തുറന്നു പറഞ്ഞു.
ബഹുമാന്യരേ ഈ വ്യാജ പ്രചരണത്തിനു എതിരെ ശക്തമായി പ്രതികരിക്കുക...അബിയുടെ മരണത്തിലും എന്റെ പേര് വരുത്തുവാൻ പ്രമുഖ ലേഡി ഡോക്ട്ടർ ശ്രമിച്ചു.. ഇന്ന് എനിക്കെതിരെ അവർ വീണ്ടും വ്യാജമായ പോസ്റ്റുകൾ ഇട്ട് എന്റെ മാനത്തിന് ക്ഷതം വരുത്തികൊണ്ടിരിക്കുന്നു.. ബഹുമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിവരം വിവരം നിങ്ങളോട് ഞാൻ നേരിൽ പറയുന്നു...
നുണയും, കള്ളവും മാത്രം പ്രചരിപ്പിക്കുന്ന ഇവർക്ക് എതിരെ ശക്തമായി പ്രതികരിക്കുക.. ഷിംന അസീസ് ശ്രീ അബിയുടെ മരണം എന്റെ പേര് വരുത്തുന്ന പോസ്റ്റുകൾ ഇവർ മുമ്പ് ഇടുകയും, അത് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു..ഇന്ന് അടുത്ത പ്രചരണം ഞാൻ കണ്ടു...
ബഹുമാന്യ പൊതു ജനങ്ങളെ നിങ്ങൾക്ക് അന്വഷിക്കാം സത്യം മരണപ്പെട്ട യുവാവിന്റെ കുടുംബത്തോട്...എല്ലാവർക്കും നല്ല ഒരു രാത്രി നേരുന്നു..
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. സ്നേഹപ്പൂർവം : മോഹനൻ വൈദ്യർ
മോഹനൻ വൈദ്യരുടെ ഫേസ്ബുക്ക് ലൈവ് കണ്ട് ഷിംന അസീസീന്റെ പ്രൊഫൈലിൽ കയറിയവരെ കാത്ത് മറ്റൊരു പോസ്റുണ്ടായിരുന്നു:
അതിങ്ങനെ:
സ്വയം പ്രഖ്യാപിത വൈദ്യൻ മോഹനൻ ഇട്ട ലൈവിലെ മെൻഷൻ കണ്ടാണ് നിങ്ങൾ എന്റെ ഒഫീഷ്യൽ പേജ് - Shimna Azeez അല്ലെങ്കിൽ പ്രൊഫൈൽ - Shimna Azeez സന്ദർശിക്കുന്നതെങ്കിൽ, ഇവിടേക്കും, ഒപ്പം ഈ രണ്ട് ഇടത്തിന് പുറമേ Info Clinic എന്ന ആധുനികവൈദ്യ ഡോക്ടർമാരുടെ സോഷ്യൽ മീഡിയ കൂട്ടായ്മ നടത്തുന്ന പേജിലേക്കും കൂടി നിങ്ങളെ സ്വാഗതം ചെയ്യുന്നു.
വൈദ്യശാസ്ത്രരംഗത്തെ അശാസ്ത്രീയതയും അരാജകത്വവും അനുദിനം വർദ്ധിച്ചു വരികയാണ്. സാധാരണക്കാർ ഇത്തരം കള്ളനാണയങ്ങൾക്ക് മുന്നിൽ വീണുപോകാതിരിക്കാൻ അവർക്ക് ആധികാരികമായ സ്രോതസ്സുകളിൽ നിന്നും കൃത്യമായ അറിവ് ലഭിക്കണം. ഈ പേജിലെയും ഇൻഫോക്ലിനിക്കിലെയും ലേഖനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. മനുഷ്യശരീരത്തെയും അതിലെ രോഗാവസ്ഥകളേയും വിവിധ ആധുനിക ചികിത്സകളെയും കുറിച്ച് ലളിതമായ ഭാഷയിൽ എഴുതിയ ലേഖനങ്ങൾ നിങ്ങൾക്കിവിടെ വായിക്കാം.
നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും അമൂല്യമായ ജീവൻ ഇത്തരം വ്യാജവൈദ്യന്മാരുടെ കയ്യിൽ പെട്ട് നശിച്ച് പോകാതിരിക്കാൻ ഇവിടെ നിന്നു കിട്ടുന്ന ഈ വിലയേറിയ അറിവുകൾ നിങ്ങളെ സഹായിക്കും. ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളെ വ്യാജചികിത്സകർ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്ന അബദ്ധങ്ങളിൽ നിന്ന് മോചിപ്പിക്കാമെന്ന പ്രതീക്ഷയൊന്നും ഞങ്ങൾക്കില്ല. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നാൽ പതുക്കെയെങ്കിലും ആളുകൾ കൃത്യമായ വസ്തുതകൾ മനസ്സിലാക്കി ഇത്തരക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
കുറച്ചു ദിവസത്തേക്കെങ്കിലും ഈ പേജും ഇൻഫോക്ലിനിക്കും ഫോളോ ചെയ്ത് ഇവിടെയുള്ള ലേഖനങ്ങൾ വായിച്ചു നോക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു...
സ്നേഹപൂർവ്വം,
Dr. Shimna Azeez
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍