എന്റെ പടം വച്ച പൊറോട്ടയാകുമ്പോ, മലയാളികൾ മിനിമം രണ്ടെണ്ണം വച്ചെങ്കിലും വാങ്ങില്ലേ? ലാലിസം എന്ന തോന്നിവാസത്തിന് ഇറങ്ങി തിരിക്കും മുമ്പ് മോഹൻലാൽ ഈ ശ്രീനിവാസൻ പരിഹാസം ഓർത്തിരുന്നെങ്കിൽ
എന്റെ പടം വച്ച പൊറോട്ടയാകുമ്പോ, മലയാളികൾ മിനിമം രണ്ടെണ്ണംവച്ചെങ്കിലും വാങ്ങില്ലെ? മോഹൻലാൽ അഭിനയിച്ച ചിത്രത്തിലെ തന്നെ സൂപ്പർ കഥാപാത്രത്തിന്റെ വായിൽ നിന്നും ഉതിർന്ന ശ്രീനിവാസ പരിഹാസമാണിത്. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ലാലിസം എന്ന തോന്നിവാസം കാണിക്കാൻ ഒരുമ്പെടും മുൻപ് ഇതെങ്കിലും ഓർക്കാമായിരുന്നില്ലെ, എന്ന് കൊടികുത്തിയ മോഹൻലാൽ ആരാധകൻ പോലും ചിന്തിക്കുന്നുണ്ടാകാം. ഒരു മരണവീട്ടിൽ കയറി ഇങ്ങനെയാണോ സംസാരിക്കേണ്ടത്, എന്ന് ചോദിക്കും പോലെയായി മോഹൻലാലിനും, ലാലിസത്തിനും എതിരെയുള്ള ട്രോളുകൾ (സോഷ്യൽ മീഡിയ ഭാഷയിലെ പരിഹാസങ്ങൾ) എന്നാലും വീണ്ടും ആലോചിക്കുമ്പോൾ ചില കാര്യങ്ങൾ വിട്ടുപോകരുതല്ലോ. അതാണ് ഈ കുറിപ്പ്..
വിമർശനം എന്നത് വസ്തുനിഷ്ഠമാകണം എന്ന് പറയും, പക്ഷെ ലക്ഷങ്ങളുടെ നാവ് കയ്യിലൂടെ ചലിച്ച് തെറിയും, പര തെറിയും, പതിവെന്ത തമാശയുമായി നിമിഷങ്ങൾക്കുള്ളിൽ പ്രവഹിക്കുന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഈ വസ്തുനിഷ്ഠകണക്ക് ശരിയാകും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ എന്തിനെയും വലിച്ച് കീറുന്ന പൊങ്കാല എന്ന് ഓമനപ്പേര് ഇട്ട് വിളിക്കുന്ന വിമർശന രീതിയുള്ളപ്പോൾ. എന്നാലും കണ്ടിറങ്ങിയതിൽ 99 ശതമാനവും ഒരു ദയയും ഇല്ലാതെ വിമർശിച്ചു തള്ളിയ പരിപാടിയാണ് ലാലിസം എന്ന് പറയാതിരിക്കാൻ സാധിക്കില്ല. സത്യം.. കോഴ വാങ്ങിയ മാണി സാറിന് പോലും അനുകൂലിക്കാൻ ഒരു 10 ശതമാനം എങ്കിലും സോഷ്യൽ മീഡിയയിലുണ്ടായിരുന്നപ്പോഴാണ് മോഹൻലാലിന്റെ ഗതികേട് എന്ന് ഓർക്കുക.
പൊതുഖജനാവിലെ പണം എന്നത് തന്നെയാണ് പ്രധാന പ്രശ്നം. അത് ചിലവഴിക്കുമ്പോഴുള്ള എല്ലാ ജാഗ്രതകളും സൂപ്പർ സ്റ്റാർ പാടും എന്ന ഒരു കാരണത്താൽ കാണിച്ചില്ല. ഇന്ന് ആക്ഷേപം കേൾക്കുന്നത് പോലെ ലാലിസം എന്ന വ്യക്തിപൂജിതമായ സംഗീത സംഘത്തിന്റെ പ്രമോഷൻ പരിപാടിയായി കേരളം രാജ്യത്താൽ ആദരിക്കപ്പെടേണ്ട ഒരു ചടങ്ങ് മാറി. അതിൽ ചെറുതും വലുതുമായ ഉത്തരവാദികൾ ജനങ്ങളോട് മറുപടി പറഞ്ഞേ പറ്റൂ... അത് ഒരു ടീം കോഡിനേറ്റർ രതീഷ് വേഗയിൽ നിന്നല്ല പ്രതീക്ഷിക്കുന്നത് എന്നും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.. മോഹൻലാൽ മറുപടി പറയട്ടെ, തിരുവഞ്ചൂർ മറുപടി പറയട്ടെ.
യുവാക്കളുടെ ഹരമായ 'തൈക്കൂടം ബ്രിഡ്ജിന്റെ' റേറ്റ് അഞ്ച് ലക്ഷം രൂപയാണ്. എ.ആർ.റഹ്മാന്റെ സംഘത്തിന് 90 ലക്ഷം രൂപയാണ് ഗൾഫ് പരിപാടികളിൽ പോലും ലഭിക്കുന്നത്. ശ്രേയ ഘോഷാലിന്റെ ഫുൾടീം വന്ന് പരിപാടി അവതരിപ്പിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്. അമേരിക്കയിൽ നിന്നും വന്ന് യേശുദാസ് പാടുന്നതിന് 10 ലക്ഷത്തിൽ താഴെ കൊടുത്താൽ മതി. ഇത്തരം പരിചയത്തിന്റെ വാതിൽ തുറന്ന് കിടക്കുമ്പോൾ എന്തിനാണ് ഇത്തരം ഒരു കെട്ട് കാഴ്ച, അതും പറയുംപോലെ 2 കോടി കൊടുത്ത്.. അതിനാണ് ജനങ്ങൾ ഉത്തരം പ്രതീക്ഷിക്കുന്നത്.
മോഹൻലാൽ ഒരു മികച്ച ഗായകനാണോ, ഒരിക്കലും അല്ല ശരാശരിയാണ്.ശരാശരിയിലും താഴെയാണ്. കോമഡി ഗാനങ്ങൾ പാടാം കൊള്ളാം.. അടുത്തിടെ മരിച്ച മാളയോട് ഒത്ത് പാടിയ മേലേ മാനത്തെ കള്ളുഷാപ്പ് എന്ന ഗാനം ഓർക്കുക. പിന്നെ നാം ലാലിനെ കാണുന്നത് ഓണക്കാലത്ത് ദൂരദർശനിലാണ് 'പൂക്കച്ച മഞ്ഞക്കച്ച പട്ടുരുക്കി പൊട്ടും തൊട്ടു പൂപ്പെണ്ണു ചമഞ്ഞൊരുങ്ങി ' എന്ന ഗാനം സിൽക്ക് ജൂബ്ബയൊക്കെ ഇട്ട് പാടുന്ന ലാലിനെയും നമ്മൾ അംഗീകരിച്ചതാണ്.
പിന്നെ പല സിനിമയിലും പാടിയിട്ടും ഉണ്ട്. ബാലേട്ടനിലേയും, കണ്ണെഴുതി പൊട്ടെഴുതി എന്ന ചിത്രത്തിലേയും ഗാനങ്ങൾ ഓർക്കാം. എന്നാൽ ശരാശരിയിലും താഴെയായ ഒരു ഗായകനെ നാം നടൻ എന്ന നിലയിൽ ഇഷ്ടപ്പെടുന്നതിനാലാണ് ഇഷ്ടപ്പെട്ടത്. മോഹൻലാൽ എന്ന നാടനോടുള്ള ഇഷ്ടകൂടുതലിൽ നിന്നും കടം എടുത്ത് മലയാളി തന്നെ വളർത്തിയതാണ് ലാൽ എന്ന ഗായകനേയും.
അതിനാൽ തന്നെ ഏതെങ്കിലും അവാർഡ് നിശയിലോ, സ്റ്റേജ് ഷോയിലോ മോഹൻലാൽ ഒരു ഗാനം ആലപിച്ചാൽ നാം അങ്ങ് പോക്കട്ടെ എന്ന് വയ്ക്കും. എന്നാൽ ആറ്റുമണൽപായയിൽ എന്ന ഗാനം മലയാളിയുടെ കഷ്ടത്തിനോ സന്തോഷത്തിനോ ഹിറ്റായി. രതീഷ് വേഗ എന്ന സംഗീത സംവിധായകൻ ലാലിനെകൊണ്ട് പാടിച്ചു. നന്നായി യൂട്യൂബിൽ ലക്ഷങ്ങൾ ആ ഗാനം കണ്ടു. അന്നു മുതൽ ഇന്നോളം ഉള്ള ലാലിന്റെ സംഗീത താൽപ്പര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ ഗായകനായതിന്റെ സ്വയംബോധം കാണുവാൻ സാധിക്കും. ഒപ്പം കൂട്ടത്തിൽ ആരോ സർവ്വകലാവല്ലഭൻ എന്ന് മന്ത്രിച്ചും കാണും പിന്നെ പറയണ്ടല്ലോ പൂരം. ബാന്റായി.. പാട്ടായി.. കൊട്ടായി..
പക്ഷെ അത് ഇത്തരത്തിൽ തീർക്കുമെന്ന് കരുതിയില്ല. എന്തിനാണ് മോഹൻലാലിന്റെ ട്രൂപ്പിന് രണ്ട് കോടി എന്ന് ചോദിച്ച് ഒരു ഓൺലൈൻ ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ മോഹൻലാൽ ആരാധകൻ നൽകിയ മറുപടി ഇങ്ങനെയാണ്.. പുത്തൻ സാങ്കേതി വിദ്യയായ ഹോളോഗ്രാം അടക്കം കൊണ്ട് വന്നാണ് ഷോ..!!! ഹോളോ ഗ്രാം പോയിട്ട് ഒരു കഷ്ണം ആസ്പറ്റോസ് കൊണ്ടുവന്നതായി അറിയില്ല.. അല്ലെങ്കിലും എന്താ ഈ ഹോളോഗ്രാം.. ഇപ്പോ ആ.. എന്നാണ് മറുപടി.
അതാണ് പറയുന്നത് ഇത്രയും ഹൈപ്പ് വേണ്ടായിരുന്നു. ഒന്നും സൗജന്യമായി കിട്ടില്ലല്ലോ എന്നോക്കെ പറഞ്ഞ് അംഗീകരിച്ചവർ ഷോ കഴിഞ്ഞതോടെ കാലുമാറാൻ ഇടയാക്കിയതും ഈ ഹൈപ്പ് തന്നെ. ഷക്കീറയും, റിക്കി മാർട്ടിനും അവരുടെ ബാന്റുകളും ലോകത്തിലെ പ്രമുഖ കായിക മാമങ്കങ്ങളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടുന്നത് അവർ ഗായകരും കലാകാരന്മാരും ആയതിനാലാണ്, അല്ലാതെ പതിറ്റാണ്ടിന്റെ തയമ്പ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എന്താണ് ഇവിടുത്തെ അധികാരികൾ മനസ്സിലാക്കാത്തത്.
വേദികൾ എന്നെങ്കിലും മോഹൻലാൽ എന്ന നടന് വെല്ലുവിളിയായി നാം കണ്ടിട്ടുണ്ടോ, എന്നാൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആ മോഹൻലാലിനെ കണ്ടിട്ടില്ല. ഒരു സ്റ്റുഡിയോയ്ക്ക് ഉള്ളിൽ നിന്നും പാടുന്ന പോലെയല്ലല്ലോ, ഒരു ലൈവ് ഷോ.. അത് മോഹൻലാൽ എന്ന നടൻ മറന്നു. സ്വന്തം കഴിവുകളെ മറന്നുള്ള ചൂതാട്ടം എന്ന് തന്നെ പറയണം. മറ്റു ഗായകർ ആ ഗ്രേറ്റ് ഇന്ത്യൻ തമാശയിലെ കോമാളികളായി മാറി എന്ന് പറഞ്ഞാൽ മതി. കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനം പാടിയപ്പോൾ അത്രയും വൃത്തികേട്ട പിടിപ്പുകേടിന്റെ ഗന്ധമായിരുന്നു മോഹൻലാൽ അവിടെ.
പിന്നെ ഒരു മോഹൻലാലും അദ്ദേഹത്തിന്റെ ബാന്റും ട്രോൾ ചെയ്യപ്പെടുമ്പോൾ തന്നെ, ഇത്തരം ഒരു പിടുപ്പുകേടിന്റെ കാരണക്കാരെ ആരും വെറുതെ വിടരുത്. മാദ്ധ്യമങ്ങൾ ഒരേ സമയം നല്ലത് ഉജ്ജ്വലം എന്നോക്കെ എഴുതി വിടുന്നെങ്കിലും തീർത്തും കുത്തഴിഞ്ഞതായിരുന്നു ഗെയിംസ് ഉദ്ഘാടനം. അതിനാൽ തന്നെ ലാലിസത്തിന്റെ വിമർശനത്തിന് അപ്പുറം വസ്തുനിഷ്ഠമായി വിമർശനത്തിന്റെ തുടക്കം ആകണം ഇന്‍.. ലാലിസത്തിന് ആണിയടിക്കുന്ന നേരം നോക്കി പിൻവാതിലിലൂടെ എതെങ്കിലും കോഴവാങ്ങി തലയിൽ മുണ്ട് ഇട്ടുപോകുന്നുണ്ടോ.. എന്നത് പരിശോധിക്കണം.. അങ്ങനെ ആരെയും വിടരുതല്ലോ..!!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍