സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് ഇത്തരം സദാചാര പൊലീസുകാരെ അധികാരപ്പെടുത്തിയത്? നിങ്ങളിലെ സദാചാര ഫണം വിടർത്തിയാടി നാളെ ഒരു മുഴം കയറിൽ ആ ജീവിതങ്ങൾ തൂങ്ങി ആടുന്നതു കാണാൻ കാത്തിരിക്കുന്ന രക്തദാഹികളായ സദാചാര മലരന്മാരേ... പോയി വല്ല ഉള്ളിക്കും വളമിട്ടുകൊടുക്ക് ആ കുട്ടികളുടെ ചോര കുടിക്കാതെ; അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
അഡ്വ. ശ്രീജിത്ത് പെരുമന
ചില KSRTC പേജുകളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുന്നൊരു അശ്ളീല ചിത്രമാണിത്.., മെഡിക്കൽ കോളേജിൽ നിന്നും കയറിയ മെഡിക്കൽ വിദ്യാർത്ഥികൾ യുവാവിനും, യുവതിക്കും കൊടുത്ത കുറിപ്പ് എന്ന തലക്കെട്ടിൽ എന്തോ മഹത്തായ സദാചാര സന്ദേശം പോലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്...ആത്മരതിയടയാണ് തക്കം പാർത്തിനിൽക്കുന്ന സദാചാര മക്കൾ പൊടിപ്പും തൊങ്ങലും വെച്ച് ഏറ്റുപിടിക്കുന്നുമുണ്ട്..
ഈ അവസരത്തില് എന്റെ ചോദ്യം സിംപിളാണ് അതായത്
സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് ഇത്തരം സദാചാര പൊലീസുകാരെ
അധികാരപ്പെടുത്തിയത് ??
മാസങ്ങൾക്ക് മുൻപ് കോഴിക്കോട് സരോവരം ബയോ പാർക്കിൽ വിദ്യാർത്ഥി സഘടനാ പ്രവർത്തകർക്ക് നേരെ സദാചാര പൊലീസിങ് നടന്നിരിക്കുന്നു. പാർക്കിലെ ജീവനക്കാരിയും മറ്റു ചിലരുടെയും നേതൃത്വത്തിൽ ആയിരുന്നു സദാചാര ഗുണ്ടായിസം.., തിരുവനന്തപുരം കണക്കാക്കുന്നു കൊട്ടാരത്തിൽ പിങ്ക് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ഒരുമിച്ചിരുന്ന ആണിനും പെണ്ണിനും നേരെ സദാകാഹാര ആക്രമണം നടന്നത്, ഏറ്റവും ഒടുവിൽ ദിവൻസങ്ങൾക്ക് മുൻപ് ശിശു ദിനത്തിന്റെ അന്ന് മലപ്പുറം തിരുനാവായ കറുത്തേരിയിൽ ഓട്ടോറിക്ഷ വഴിയരികിൽ നിറുത്തി കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ ദമ്പതികൾക്ക് നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടന്നിരുന്നു . പിടിവലിക്കിടെ പരിക്കേറ്റ പത്തുമാസം പ്രായമായ കുഞ്ഞിനു പരിക്കേറ്റു തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. അങ്ങനെ റോ നിമിഷവും സദാചാര പൊലീസിങ് കഥകൾ നമ്മൾ കഴിഞ്ഞ നാളുകളിൽ കേട്ടുകൊണ്ടേയിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തേതാണ് KSRTC കണ്ടക്റ്ററുടെ വക നടന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ സദാചാര പൊലീസിങ്. ഞരമ്പന്മാരുടെ കഥയുടെ അദോസ്താനത്തിലാണെങ്കിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ അവരാ ഒരു കെഎസ്എസ്ആർടിസി ബസ്സിൽ വെച്ച് നടത്തിയിരിക്കാൻ സാധ്യതയുള്ള പ്രണയ ചേഷ്ടകളും, ലൈംഗിക പ്രവൃത്തികളും എന്തായിരിക്കാം. കൈകൾ ചേർത്തുവെച്ചതോ, ചുംബിച്ചതോ, അടുത്തിരുന്നതോ, അതോ ബസ്സിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപെടുകയായിരുന്നോ ? എന്തുമാകട്ടെ ഇതുകണ്ട് വികാരദണ്ടുണർന്ന മാന്യ കണ്ടക്റ്റർ ഇങ്ങനൊരു സദാചാര പൊലീസിങ് ഓർഡർ പുറപ്പെടുവിക്കുകയും അത് ഫോട്ടോയെടുത്ത പ്രചരിപ്പിക്കുകയും ചയ്യുന്നത് ഏത് സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ഭാഗമാണ് ?
തനിക്ക് കിട്ടാത്ത അവനു കിട്ടുമ്പോൾ ഇക്കിളിൽ തോന്നിയ കണ്ടക്റ്റർ ചേട്ടനോട് ചില കാര്യങ്ങൾ പറഞ്ഞുപോകാതെ വയ്യ .. !
??എന്താണീ സദാചാര പൊലീസിങ് ®
സദാചാര ഫണം വിടർത്തിയാടുന്ന ലിംഗമാണിവിടുത്തെ അഖില ലോക പ്രശ്നം ! സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ്
ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, മടിയിൽ തലവെച്ച് കിടന്നാൽ അല്ലെങ്കിൽ ഒന്ന് നോക്കിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ് എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.
തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വർണ്യത്തിൽ ആശങ്ക ഉൽപ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെയും പിന്നീടത് സദാചാര പൊലീസിംഗായി പരിണമിക്കുന്നതിന്റെയും അടിസ്ഥാനം. സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയിൽ തുല്യ പങ്ക് വഹിക്കുന്നു.
??എന്തൊക്കെയാണ് ഒരു സമൂഹത്തെ സദാചാര പൊലീസിങ്ങിലേക്ക് നയിക്കുന്നത് ®
കേരളം അനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യം തന്നെയാണ് സദാചാര പൊലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും, പൊതുജനങ്ങളെയും ഉൾപ്പെടെ കൊണ്ടുചെന്നെത്തിക്കുന്നത്.ഇന്നത്തെ ഈ സംഭവവും, കനകക്കുന്ന് കൊട്ടാരത്തിൽ മാസങ്ങൾക്ക് മുൻപ് നടന്ന സംഭവവും, ബീച്ചുകളിൽ നടക്കുന്ന സംഭവങ്ങളും അത് തന്നെയാണ്. നേരത്തെ പറഞ്ഞതുപോലെ അവനു കിട്ടുന്നത് തനിക്കു കിട്ടുന്നില്ലാലോ എന്ന മാനസികാവസ്ഥയിൽ നിന്നും ബയോളജിക്കലി നമ്മുടെ സദാചാര ബോധം ഉയർന്നു വരുന്നു. അത് പിന്നീട് ഒരുമിച്ചു നടക്കുന്നതോ ഇരിക്കുന്നതോ ഉമ്മ വയ്ക്കുന്നതു ആയ യുവതീ യുവാക്കളിലോ ദമ്പതിമാറിലോ സഹോദരീ സഹോദരിലോ ഒക്കെ പൊലീസിങ് മോഡലിൽ എത്തിപ്പെടുന്നു.
??ആണിനും പെണ്ണിനും ഇഷ്ട്ടാനുസരണം പ്രണയിക്കാനും പരസപരം ഉമ്മവയ്ക്കാനും, കൈപിടിച്ച് നടക്കാനുമൊക്കെ നമ്മുടെ നാട്ടിൽ നിയമപരമായി അവകാശമുണ്ടോ ®
യെസ്, ഇതാണ് കാതലായ ചോദ്യം. അഭ്യസ്ഥ വിദ്യരായ ആളുകൾ പോലും ഇക്കാര്യങ്ങളിൽ അജ്ഞതയുള്ളവരാണ്. പലപ്പോഴും അതുകൊണ്ടാണ് വിദ്യാസമ്പന്നർ പോലും സദാചാര പൊലീസിന്റെ ഇരകളാക്കപ്പെടുന്നത്.
ആണും പെണ്ണും അവർ കാമുകിയും കാമുകനും ആകട്ടെ, സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതോ, ഉമ്മവയ്ക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ, കൈകോർത്തു പിടിക്കുന്നതോ ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ?
അതല്ലെങ്കിൽ അവർ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ, നഗ്നതാ പ്രദർശനമോ നടത്തി പൊതുശല്യമാകുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്ളാസുകൾ നനൽകാൻ പൊലീസിനെയും സെക്കൂരിറ്റി ഉദ്യോഗസ്ഥരെയും നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനായാലും അയാൾ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന 'തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ' എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും. ഇത്തരം സദാചാര പൊലീസിങ്ങിനു യാതൊരു നിയമ പിന്ബലവുമില്ല എന്നത് മനസിലാക്കുക.
??മാസങ്ങൾക്ക് മുൻപ് കനകക്കുന്ന് കൊട്ടാരവളപ്പിൽ ഇരിക്കുകയായിരുന്നു യുവതീയുവാക്കളെ പിങ്ക് പൊലീസ് സദാചാര പൊലീസിങ്ങിനു വിധേയമാക്കിയിരുന്നല്ലോ ®
അതെ, ഏറ്റവും ഹീനമായൊരു സംഭവമായിരുന്നു അത്. പ്രായത്തിന്റെ ചതിക്കുഴികൾ എന്ന പേരിൽ ഒരു പുസ്തകം സർക്കാർ ചെലവിലിറക്കി സ്കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ പഠന വിഷയമാക്കി ലൈംഗിക വിദ്യാഭ്യാസം നൽകി ലൈംഗികാതിക്രമങ്ങൾ ചെറുക്കാം എന്നിരിക്കെ, നീലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഫാമിലി ചാനലുകൾക്കുവരെ അനുവാദം നൽകുകയും, കോടികൾ മുടക്കി പോൺ സ്റ്റാറുകളെ വേറെ സർക്കാർ അതിഥികളാക്കി സൽക്കരിച്ചു സെൽഫിയുമെടുത്തു വിടുന്ന ഭരണാധികാരികൾ പിങ്ക് പൊലീസ് എന്ന പേരിൽ നടത്തുന്ന സദാചാര പൊലീസിങ് ശുദ്ധ ചെറ്റത്തരവും തോന്ന്യാസവും ഭരണഘടനാ ലംഘനവുമായണെന്നു പറയാതെ വയ്യ. ആണും പെണ്ണ് ഒരുമിച്ചിരിക്കുമ്പോഴോ, നടക്കുമ്പോഴോ സദാചാര ക്ളാസുകൾക്കായി നിങ്ങളുടെ അടുത്തേക്ക് വരുന്ന പൊലീസിനെ നല്ല പച്ചത്തെറി പറഞ്ഞു ഓടിക്കണം എന്നാണു എന്റെ മാന്യ സുഹൃത്തുക്കളോട് ഒരു അഭിഭാഷകൻ എന്ന നിലയിൽ നൽകാനുള്ള നിയമോപദേശം.
അങ്ങനെ ചെയ്യുന്ന വസരങ്ങളിൽ അദ്ദ്യോദിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ നിങ്ങൾക്കെതിരെ നടപടികളെടുക്കാൻ സാധ്യതകളുണ്ട്. എന്നാൽ മനസിലാക്കുക ഒരുമിച്ചിരുന്നു സംസാരിച്ചു ചുംബിച്ചു എന്നതിന്ന്റെ പേരിൽ നിങ്ങളുടെ അരികിലേക്ക് സദാചാര റ്യുഷന് വരുന്ന പൊലീസോ സെക്കൂരിറ്റിയോ അവിടെ നടത്തുന്നത് ഔദ്യോദിക കൃത്യ നിർവഹണമല്ല മറിച്ച് സദാചാര കുരുപൊട്ടിക്കലാണ്. അതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങളിൽ ഏതു പൊലീസായാലും, സെക്കൂരിറ്റിയായാലും നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ നല്ല ആട്ടു കൊടുത്ത് ഓടിച്ചു വിടുക.
??കേരളമനുഭവിക്കുന്ന ഞരമ്പുരോഗ പ്രതിസന്ധിയും, ലൈംഗിക ദാരിദ്ര്യവുമാണ് സദാചാര പൊലീസിങ്ങിന്റെ കാരണങ്ങൾ എന്ന് പറഞ്ഞല്ലോ , അങ്ങനെയെങ്കിൽ ലൈംഗികതയും ഈ സദാചാരവുമൊക്കെ ആയി ബന്ധപ്പെട്ട നിയമങ്ങളെന്തൊക്കെയാ നാട്ടിലുള്ളത് ?®
പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ, പ്രണയിക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നതാണ് യാഥാർഥ്യം. പണമോ പാരിതോഷികങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നൽകി നടത്തുന്ന വാണിജ്യപരമായ ലൈംഗിക ബന്ധം മാത്രമാണ് The Immoral Traffic (Prevention) Act, 1956 പ്രകാരം രാജ്യത്തു കുറ്റകരമായിട്ടുള്ളത്. എന്നാൽ ഈ വസ്തുതകൾ മറച്ചു വെച്ചതാണ് നമ്മുടെ നാട്ടിലെ നിയമ പാലകരും, ഹോട്ടൽ ലോഡ്ജ് ഉടമകളും സദാചാര പൊലീസിങ്ങിന്റെ കടക്കൽ വളം വെച്ചുകൊടുക്കുന്നതു എന്ന യാഥാർഥ്യം നാം മനസിലാക്കേണ്ടതുണ്ട്. ഇവ ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാമെന്നു കാണിക്കുന്നു ആണ് മാത്രമേ ഈ കപട സദാചാരത്തിന്റെ ചങ്ങലയിൽ നിന്നും നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.
??ഈസ് ഇറ്റ് ട്രൂ ? അതായത് പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഹോട്ടലിലോ ലോഡ്ജിലോ റൂം നൽകേണ്ടതാണോ ®
സംശയമേതുമില്ല. സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുകയും, സുരക്ഷയുടെ ഭാഗമായ ഐഡന്റിറ്റി നൽകുകയും ചെയ്താൽ ലിംഗഭേദമന്യേ പറയപൂർത്തിയായ പുരുഷനും സ്ത്രീക്കും ഏതൊരു ഹോട്ടലിലും/ലോഡ്ജിങ് ഹൗസുകളിലും/ബോർഡിങ് ഹൗസുകളിലും താമസ സൗകര്യം നൽകേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കപ്പുറം കല്യാണക്കുറിയോ, കല്യാണ സർട്ടിഫിക്കറ്റോ, താലിമാലയോ, വിവാഹിതരാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളോ നൽകേണ്ടതായിട്ടില്ല. അത്തരത്തിൽ മേൽ സൂചിപ്പിച്ച രേഖകൾ ചോദിക്കാനുള്ള ഒരു അവകാശവും ഒരു ഹോട്ടൽ ജീവനക്കാരനുമില്ല.
??വിവാഹിതരാണെന്നു തെളിയിച്ചില്ലേൽ അക്കൊമൊഡേഷൻ തന്നില്ല എങ്കിൽ എന്ത് ചെയ്യാൻ സാധിക്കും ®
തീർച്ചയായും രാജ്യത്തു പ്രവർത്തിക്കുന്ന എല്ലാ ഹോട്ടൽ/ബോർഡിങ്/ലോഡ്ജിങ് സ്ഥാപനങ്ങളും അതാതു പ്രദേശത്തെ മുനിസിപ്പൽ നിയമങ്ങൾ പ്രകാരം ലൈസൻസ് അഥവാ അനുമതിപത്രത്തോടു കൂടിയായിരിക്കും സ്ഥാപനങ്ങൾ നടത്തുക. പ്രസ്തുത സ്ഥാപനങ്ങളുടെ ലൈസൻസുകൾ നടത്തുമ്പോൾ പാലിക്കേണ്ട കണ്ടിഷൻസ് വളരെ കൃത്യമായി ലൈസൻസിൽ വ്യക്തമാക്കിയിട്ടുണ്ടാകും. ആയതിനാൽ ഇപ്രകാരം സദാചാര പൊലീസ് ചമഞ് നിങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ അക്കാര്യങ്ങൾ ചൂണ്ടികാണിച്ചു അടുത്തുള്ള പൊലീസിന്റെ സഹായം തേടാവുന്നതും. പരാതി നല്കാവുന്നതുമാണ്. കൂടാതെ ലൈസൻസിങ് അഥോറിറ്റിയായ മുൻസിപ്പൽ/പഞ്ചായത്/കോർപ്പറേഷൻ ഭരണകൂടത്തിന് പരാതി നൽകി ലൈസൻ റദ്ദ് ചെയ്യുന്നതിനും പിഴ ഈടാക്കുന്നതിനും സാധിക്കും. ജമ്മു കാശ്മീരിലെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ചില മതപരമായ നിബന്ധനകൾ ഒഴിച്ച് നിർത്തിയാൽ രാജ്യത്തെവിടെയും ബാധകമായിട്ടുള്ള നിയമമാണിത്.
??അപ്പൊ നമ്മുടെ നാട്ടിൽ ശരിക്കും അത്തരം നിയമ ലംഘനങ്ങളല്ലേ നടക്കുന്നത് ®
അതെ അവിടെയാണ് നമ്മൾ മലയാളികളുടെ കപട സദാചാരത്തിന്റെ സ്കോപ്പ്. ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗികത. കോടതി എതിർലിംഗത്തോടുള്ള ആകർഷണവും. എന്നാൽ
ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാർ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ?
അങ്ങനെ പിടിച്ച് വെക്കാൻ കഴിയുമോ ?
ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാൻ പോലും മലയാളിക്ക് പേടിയാണ്. ലൈംഗികത എന്ന 'പാപം' ഒളിച്ചും പാർത്തും നല്ല പ്രായത്തിൽ ആസ്വദിക്കാത്ത എത്ര സദാചാര വാദികൾ നമ്മുടെ നാട്ടിൽ ഉണ്ട് ?
ഈ പാപത്തെ പാപമല്ലാതാക്കാൻ വല്ല വഴിയുമുണ്ടോ? ലൈംഗിക 'തിമിരം' ബാധിച്ചവർക്കാണ് ഫ്ളാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവൻ ആണെന്ന് തോന്നുന്നത്. അതുകൊണ്ടു പരമാവധി പ്രശനങ്ങൾ ലൈംഗിക വിദ്യാഭ്യാസം ശരിയായി നൽകുന്നതിലൂടെ നമുക്ക് പരിഹരിക്കാം അല്ലാതെ സദാചാര പൊലീസിങ്ങിലൂടെയല്ല. പെൺകുട്ടിക്കും ആണ്കുട്ടിക്കും സമൂഹം കല്പിച്ചിട്ടുള്ള കപട സദാചാര വേലിക്കെട്ട് ഇല്ലാതാക്കാൻ ആ വിദ്യാഭ്യാസ ബോധവത്കരണത്തിന് മാത്രമേ സാധിക്കൂ. ഒപ്പം ഇതെന്തോ വിലക്കപ്പെട്ട കനിയാണെന്നും , പാപമാണെന്നും ചെവിയിലോതി ഓതി കുട്ടികളിൽ ഒരു ജിജ്ഞാസ ചെറുപ്പം മുതലേ സൃഷ്ട്ടിക്കുന്ന മാതാപിതാക്കളും ഇക്കാര്യത്തിൽ കുറ്റക്കാരാണ്.
Please must take note on this Supreme Court Landmark judgement
In PUCL v. UOI which is popularly known as the wire-tapping case, the question before the court was whether wire-tapping was an infringement of a citizen's right to privacy. The court held that an infringement on the right to privacy would depend on the facts and circumstances of a case. It observed that, 'telephone conversation is an important facet of a man's private life. Right to privacy would certainly include telephone-conversation in the privacy of one's home or office. Telephone-tapping would, thus, infract Article 21 of the Constitution of India unless it is permitted under the procedure established by law.' It further observed that the right to privacy also derives from Article 19 for 'when a person is talking on telephone, he is exercising his right to freedom of speech and expression.'
??അല്പം സംസാരിച്ചിരിക്കാൻ, അല്ലെങ്കിൽ ഉമ്മവയ്ക്കാൻ, പ്രണയിക്കാൻ ആലിംഗനം ചെയ്യാൻ പ്രായപൂർത്തിയായ ആണും പെണ്ണും ഉഭയസമ്മത പ്രകാരം ഒരു ഹോട്ടലിൽ റൂമെടുത്താൽ ഇമ്മോറൽ ട്രാഫിക്കിങ്ങിന്റെ പേരിൽ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമോ ®
ഇല്ല. ഭൂരിപക്ഷം ആളുകളുടെയും സംശയമാണിത്. അതായതു മുകളിൽ സൂചിപ്പിച്ച പ്രകാരം ഉഭയസമ്മത പ്രകാരം ആണിനും പെണ്ണിനും റൂമെടുക്കാനും ഒരുമിച്ചു താമസിക്കാനും അധികാരവും അവകാശവുമുണ്ട്. അങ്ങനെ ഇരുവരും മറ്റു പണമോ പാരിതോശോഷികമോ നൽകാതെ ഭീഷണിപ്പെടുത്തിയോ , ബലം പ്രയോഗിച്ചോ , ചതിയിലൂടെയോ അല്ല അത്തരമൊരു റൂമിൽ എത്തിയിട്ടുള്ളത് എങ്കിൽ അവരെ അറസറ്റ് ചെയ്യാൻ പോയിട്ട് ചോദ്യം ചെയ്യാൻ പോലുമുള്ള അധികാരം പൊലീസിനോ മറ്റാർക്കെങ്കിലുമോ ഇല്ല. അങ്ങനെ സംഭവിച്ചാൽ ഇരകൾക്ക് സംഭവിക്കുന്ന മാന നഷ്ട്ടം തിരിച്ചെടുക്കാനാവാത്തതാണെന്നും അതുകൊണ്ടുതന്നെ അത്തരത്തിൽ നിയമവിരുദ്ധമായി ഇടപെടരുതെന്നും കോടതി വിധികൾ പോലുമുണ്ടങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം സദാചാര പൊലീസിങ് നിരപാതം തുടരുകയാണ്. നമ്മുടെ ഇച്ഛാശക്തി കുറവും, നിയമത്തിലുള്ള അജ്ഞതയുമാണ് ഇതിനു പ്രധാന കാരണം.
ഒരു ആണും പെണ്ണും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാൽ അവർ ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ 'ഇമ്മോറൽ ട്രാഫ്ഫിക്ക്' ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന ഇല്ലാത്ത നിയമം ഉള്ള നാടാണിത്.ഈ അപ്രഖ്യാപിത നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാൽ, ഇനി അവർ ശാരീരിക ബന്ധം പുലർത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതിൽ എന്താണ് കാര്യം.സ്ത്രീയുടെ കന്യാചർമ്മത്തിന് കാവൽ നില്ക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പൊലീസിനെ അല്ലെങ്കിൽ സെക്കുരിട്ടിയെ അല്ലെങ്കിൽ നാട്ടുകാരെ അധികാരപ്പെടുത്തിയത്?ലൈംഗികത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം.അതിന് കേരളീയന്റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും.
??സദാചാരം ആ അർത്ഥത്തിൽ ഒരു ക്രൂര വിനോദം കൂടെയാണല്ലേ ®
അതെ,കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വെച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്കാരവും മതവും അരുനിന്നിട്ടില്ല.പകരം ലൈംഗികതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്. സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടിൽ അർദ്ധരാത്രി സൂര്യൻ ഉദിക്കാതിരിക്കാട്ടെ.
ശ്രീ. സിവിക് ചന്ദ്രൻ തന്റെ ഒരു ലേഖനത്തിൽ പറഞ്ഞത് ഓർമ്മ വരുന്നു. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാൻ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത് തോൽപിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. നമ്മുടെ നിയമങ്ങൾ പോളിചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉഭയ കക്ഷി സമ്മത പ്രകാരം സെക്സിൽ എര്പെടുന്നതിൽ തെറ്റില്ല. എന്നാല് 18 വയസ്സ് തികയാത്ത പെൺകുട്ടികളുമായുള്ള മായുള്ള സെക്സ്, ബലാൽസംഗം എന്നിവ കുറ്റകരമാക്കുയും വേണം. അല്ലാതെ സദാചാര പൊലീസ് കൈകാര്യം ചെയ്യേണ്ട കാര്യമല്ല.
സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്.ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടിൽ എന്തുകൊണ്ടാണ് സൗമ്യമാര്യം ശാരി മാരും പെരുകുന്നത്?
ഒരു താലി ചരടിന്റെ പരിധിയിൽ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങിൽ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം.മലയാളിയുടെ സദാചാര സംഗല്പതിലെ പ്രകടമായ വൈരുധ്യങ്ങളിൽ ഒന്നാണിത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പെരിലനെങ്ങിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്... പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം..... സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്...
പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാതെയും ഒരുമിച്ച് താമസിക്കാമെന്ന ഈ വിധി സദാചാരപൊലീസിങ്ങിനേറ്റ ഏറ്റവും വലിയ തിരിച്ചടിയും നല്ല സൂചനയാണ്. വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ ഇപ്പോൾ ആ ദൗത്യം സർക്കാർ ചെലവിൽ ശരിക്കും പൊലീസിനെ വെച്ച് പിങ്ക് എന്നൊക്കെ വിളിപ്പേരിട്ടുനടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുന്നതിനിടയിലാണ് ഈ വിധി കടന്നു വരുന്നത്.
നിങ്ങളിലെ സദാചാര ഫണം വിടർത്തിയാടി നാളെ ഒരു മുഴം കയറിൽ ആ ജീവിതങ്ങൾ തൂങ്ങി ആടുന്നതു കാണാൻ കാത്തിരിക്കുന്ന രക്തദാഹികളായ സദാചാര മലരന്മാരേ...
പോയി വല്ല ഉള്ളിക്കും വളമിട്ടുകൊടുക്ക് ആ കുട്ടികളുടെ ചോര കുടിക്കാതെ..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്