രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴും വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും കുറവല്ല; കേസുകളിൽ ലിംഗവിവേചനം ഇല്ലാതെ ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്; പറയാൻ മറക്കുന്ന പരിഭവങ്ങൾ; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു
ശ്രീലേഖ ചന്ദ്രശേഖർ
വളരെ വ്യത്യസ്തമായ ഒരു വിഷയമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായാണ് നമ്മൾ എപ്പോഴും സംസാരിക്കുന്നത്. അത് ആവശ്യം തന്നെ ആണ്. കുടുംബത്തിലും തൊഴിലിടങ്ങളിലും നിരത്തുകളിലും ഓരോ നിമിഷവും സ്ത്രീ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്. അതിനൊരു അറുതി വരുത്താൻ വേണ്ടിയാണ് സ്ത്രീ സമത്വം സ്ത്രീ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായി നാം പരിശ്രമിക്കുന്നത്. നമ്മുടെ ഓരോ പെൺകുഞ്ഞും സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും വളരട്ടെ.
പക്ഷെ ഇതിനിടയിൽ നാം മറന്നു പോകുന്ന ചില നിസ്സഹായരുണ്ട്. കുലസ്ത്രീകളും കുലപുരുഷന്മാരും ഒന്നും അല്ലാത്ത ഒരു വിഭാഗം. അവരെപ്പറ്റി നാം മനപ്പൂർവം മറന്നു പോകുന്നു, അല്ലെങ്കിൽ മറക്കുന്നതായി ഭാവിക്കുന്നു. ഞാൻ പറഞ്ഞു വരുന്നത് അടിച്ചമർത്തപ്പെടുകയും ഒറ്റപ്പെടുകയും പിൻതള്ളപ്പെടുകയും ചെയ്യപ്പെടുന്ന പാവം പുരുഷന്മാരെക്കുറിച്ചാണ്. അങ്ങനെ ഒരു വിഭാഗം ഇല്ലെന്നു പറയാൻ കഴിയുമോ? സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് നിയമവിദഗ്ധരുടെ കണ്ടെത്തൽ.
കേരളത്തിൽ ഒരു മണിക്കൂറിൽ അഞ്ചു വിവാഹമോചനം നടക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ രണ്ടെണ്ണം എങ്കിലും കെട്ടിച്ചമച്ച കഥകളിലൂടെ പുരുഷനെ കുറ്റക്കാരനാക്കി അവതരിപ്പിക്കുന്നതാണത്രേ. അവനെ പരസ്ത്രീയെ തേടിപോകുന്നവനെന്നും വഴിപിഴച്ചവനെന്നും ചാപ്പകുത്തി ഭാര്യ കുഞ്ഞുങ്ങളെയും കൂട്ടി കടന്നുപോകുമ്പോൾ നഷ്ടപ്പെടുന്നത് ഒരു സാധുവിന്റെ ജീവിതമാണ്. മനോബലമില്ലാത്ത പുരുഷൻ അവിടെ അവസാനിക്കുന്നു. അവന്റെ സ്വത്തിന്റെ മുക്കാൽഭാഗവും നഷ്ടപരിഹാരം കൊടുത്തും ശമ്പളത്തിന്റെ ഒരുഭാഗം ജീവനാംശമായി വാങ്ങിയും ആ സ്ത്രീ സുഖമായി ജീവിക്കുമ്പോൾ ഒറ്റപ്പെടലിന്റെ നടുക്കടലിൽ പെട്ട് നിരാശനായി പലരും മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു.
പുരുഷ പീഡനത്തിന്റെ എത്രയെത്ര കഥകൾ
എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്, വീട്ടുകാർ ഉറപ്പിച്ച ഒരു വിവാഹം ചെയ്തു എന്ന തെറ്റ് അവൻ ചെയ്തുള്ളൂ, സാമ്പത്തികമായ വളരെ ഉയർന്ന നിലയിൽ ഉള്ള ആ പെൺകുട്ടി കടന്നു വന്നതുമുതൽ അവനെ ഭരിക്കാൻ തുടങ്ങി. എപ്പോഴും എവിടെയും അവളുടെ അച്ഛന്റെ സമ്പത്തും അവന്റെ വരുമാനവും താരതമ്യം ചെയ്തു അവനെ അടച്ചാപേക്ഷിച്ചു. കുട്ടികൾ ഉണ്ടായപ്പോൾ അവരെ നോക്കാൻപോലും അവൾക്കു മനസ്സുണ്ടായില്ല. പിന്നെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ ഒരുനാൾ അവൾ അവനെതിരെ വക്കീൽ നോട്ടീസ് അയച്ചു. അവനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടത്രെ.
കള്ളസാക്ഷികളും തെളിവുകളും കാണിച്ചു അവസാനം അവൾ വിജയിച്ചു. അവനെ ഒറ്റക്കാക്കി അവൾ കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്കു പോയി. കുട്ടികളെ കാണിക്കാൻ കോടതി വിധി ഉണ്ടായിട്ടുപോലും കുട്ടികളെ അവൾ അവനിൽ നിന്നും അകറ്റി. അവനെ സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ നന്മയുടെ ആൾരൂപമായ ഒരു പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇപ്പോൾ അവൻ ഒരു സമാധാന ജീവിതം നയിക്കുന്നു. ഒരു കള്ളസ്വാമിയുടെ ആകർ്ഷണവലയത്തിൽപ്പെട്ടു കുടുംബം ഉപേക്ഷിച്ചു പോയ ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു, പോയപ്പോൾ അവൾ കുട്ടികളെയും കൊണ്ട് പോയി, ഭീമമായ ലോൺ എടുത്തു സ്വപ്നങ്ങളും ചേർത്ത് കെട്ടിപ്പൊക്കിയ ആ വലിയ വീട്ടിൽ ഭർത്താവ് ഒറ്റപ്പെട്ടു. അവളിപ്പോൾ എവിടെയാണെന്നോ, കുട്ടികൾ എങ്ങനെ വളരുന്നെന്നോ അയാൾക്ക് ഒരു അറിവുമില്ല.
കണ്ണിനു ചെറിയ വൈകല്യമുള്ള ധനികനായ ഒരു സുഹൃത്ത് സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഒരു കുട്ടി ഉണ്ടാകുന്നതുവരെ കാര്യങ്ങൾ നല്ലരീതിയിൽ പോയി. അതുകഴിഞ്ഞപ്പോൾ അവൾക്കു അവൻ പോരാ എന്നൊരു തോന്നൽ. അവന്റെ സ്വത്തു അടിച്ചെടുത്തു രക്ഷപെടാൻ ആയി പിന്നെ നീക്കം. അവളുടെ അമ്മയുടെ സഹായത്തോടെ എന്തോ വിഷം കൊടുത്തു അവൾ അവനെ കൊല്ലാൻ നോക്കി, അവൻ രക്ഷപ്പെട്ടെങ്കിലും വൃക്ക തകരാറായി കുറെ കാലം ചികിത്സയിലായിരുന്നു. അപ്പോഴും അത് അവൾ ചെയ്തതാണ് എന്ന് അവൻ അറിഞ്ഞില്ല, അവനു അവളെ അത്രത്തോളം വിശ്വാസമായിരുന്നു. പക്ഷെ ഒരിക്കൽ അവളുടെയും അമ്മയുടെയും ഫോൺ സംഭാഷണം അവൻ കേൾക്കാനിടയായി. അപ്പോഴാണ് അവൾ ചതിക്കുകയാണെന്നു അവൻ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അവർക്കു ഒരു കുട്ടികൂടി ആയെങ്കിലും ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ ആ കുട്ടി അവന്റേതല്ല എന്ന് ബോധ്യമായി. ഒടുവിൽ നല്ല ഒരു സംഖ്യ ജീവനാംശം ആയി വാങ്ങി അവൾ പിരിഞ്ഞു പോയി.
ഔദ്യോഗികമായി ഉന്നതസ്ഥാനത്തിരിക്കുന്ന മറ്റൊരു പുരുഷൻ. സ്വന്തം പരിശ്രമം കൊണ്ട് വീടുണ്ടാക്കി അവിടെ ഒരു കുടുംബം പടുത്തുയർത്തി സ്വസ്ഥ ജീവിതം ആഗ്രഹിച്ചയാൾ. ഭാര്യവീട്ടിൽ നിന്നും ഒരു രൂപപോലും വാങ്ങാത്ത ആദർശപുരുഷൻ. ഒരു ഓമന മകളുമായി സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ഭാര്യക്ക് ഒരു ജോലി ഒക്കെ ആയപ്പോൾ സ്വാതന്ത്ര്യം പോരാ എന്നൊരു തോന്നൽ, എന്നെ ഭരിക്കാനും എന്റെ കാര്യത്തിൽ ഇടപെടാനും ആരും വേണ്ട എന്ന ഭാവം. മനസ്സലിവില്ലാത്ത ഭാര്യവീട്ടുകാരുടെ ഏഷണി കൂടി ആയപ്പോൾ അതും വിവാഹമോചനത്തിൽ കലാശിച്ചു. അയാൾ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഇവിടെയും പുരുഷൻ നിരപരാധിയാണ്. ജീവനെപോലെ സ്നേഹിച്ചിരുന്ന മകളെയും കൂട്ടി ഭാര്യ പടിയിറങ്ങിയപ്പോൾ ആ മനുഷ്യൻ ഒറ്റക്കായി. നിരാശനായി ഡിപ്രെഷന്റെ വക്കിൽ വരെ എത്തിയ അദ്ദേഹത്തെ സ്വന്തം സഹോദരി കൂട്ടികൊണ്ടു പോയി സ്നേഹത്തോടെ പരിചരിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. ഇപ്പോൾ അയാൾ ഏകാന്തജീവിതം നയിക്കുന്നു. ആരും കാത്തിരിക്കാനില്ല, ആരെയും ബോധിപ്പിക്കാനില്ല, തിരികെ വീട്ടിൽ വരുമ്പോ മടുപ്പിക്കുന്ന ശൂന്യത. അമ്മയും അച്ഛനും പണ്ടേ മരിച്ച ഈ മനുഷ്യന് ഇപ്പൊ ആശ്വാസം യാത്രകളാണ്. കിട്ടുന്ന വരുമാനം മുഴുവൻ ചെലവാക്കി ഒഴിവുസമയങ്ങൾ മുഴുവൻ യാത്രകൾ. തന്റെ ഏകാന്തത തീർക്കാൻ അദ്ദേഹം കണ്ടുപിടിച്ച ഒരു ഉപായം.
സെക്സ് ഈസ് നോട്ട് എ പ്രോമിസ്
ഇനിയുമിനിയും എത്രയോ കഥകൾ. പറഞ്ഞതും പറയാത്തതും അറിയപ്പെടാത്തതുമായവ. സ്ത്രീയുടെ അഹങ്കാരത്തിനും തന്നിഷ്ടത്തിനുമടിയിൽ സമാധാനത്തിനു വേണ്ടി എല്ലാം ഉള്ളിലടക്കി ക്ഷമിച്ചു കഴിയുന്നവർ. സർവം സഹയായ സ്ത്രീയെന്നെ എപ്പോഴും അറിയപ്പെടാറുള്ളൂ, അതുപോലെയുള്ള പുരുഷന്മാർ അറിയപ്പെടാതെ പോകുന്നു. പല സ്ത്രീകളും പുരുഷനെ തോൽപ്പിക്കുന്നത് കിടപ്പറയിലാണ്, ഒരു സിനിമയിൽ പറഞ്ഞതുപോലെ 'SEX IS NOT A PROMISE' എന്ന ഭാവത്തിൽ അവനെ തിരസ്കരിക്കുന്നു, അവന്റെ പുരുഷത്വത്തിൽ ചവിട്ടിയുള്ള പ്രതികാരം. വധുവായി വന്നു കയറുന്നവൾ കുളംതോണ്ടുന്ന എത്രയോ കുടുംബങ്ങളുണ്ട്. അമ്മയ്ക്കും സഹോദരിക്കും ഭാര്യക്കുമിടയിൽ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നു ചിലർ.
അമ്മക്ക് വേണ്ടി വാദിച്ചാൽ ഭാര്യ പരിഭവിക്കും, ഭാര്യയോടൊപ്പം നിന്നാൽ അമ്മയും. ഇവരുടെ കലഹത്തിനിടയിൽ മനം മടുത്തു വീട്ടിൽ തിരിച്ചുവരാൻപോലും മടിക്കുന്ന ചിലരുണ്ട്. ഇതുപോലെ സ്വസ്ഥമായ കുടുംബജീവിതം നിഷേധിക്കപ്പെട്ട എത്രയോ പേരുണ്ട്, സമൂഹത്തെയും മക്കളെയും ഓർത്തു എല്ലാം ഉള്ളിലടക്കി കഴിയുന്നവർ. നമുക്കുചുറ്റും എത്ര നല്ല പുരുഷന്മാരുണ്ട്, ഭാര്യയുടെയും മക്കളുടെയും എല്ലാ കാര്യങ്ങളും നോക്കി വീടിനകത്തും പുറത്തും സഹായിച്ചു സ്നേഹമായി കഴിയുന്നവർ. അവരെയൊക്കെ നമുക്ക് മറക്കാൻ പറ്റുമോ? സ്ത്രീയും പുരുഷനും ഒരുപോലെയാണെന്നു ബോധമുള്ള, നമുക്ക് എന്തിനുമേതിനും ഒരേ മനസോടെ ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളെ മറക്കാൻ പറ്റുമോ? സ്ത്രീകളെ മനസ്സുകൊണ്ടുപോലും അസഭ്യം പറഞ്ഞിട്ടില്ലാത്തവർ എത്രയോപേരുണ്ട്.
അപൂർവ്വമെങ്കിലും പെണ്മക്കളെ പീഡിപ്പിച്ച അച്ഛന്മാരുള്ള നാടാണ് നമ്മുടേത്. ഇവിടെ ഇപ്പോൾ ഒട്ടുമിക്ക അച്ഛന്മാരും നേരിടുന്ന ഒരു വിഷമ സന്ധിയാണ് മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ എന്ന് സംശയം കൂറുന്ന അമ്മമാർ ഉള്ളത്. മകളെ എന്റെ അടുത്ത് നിർത്തിയിട്ടു പോകു എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ ഉള്ള നാടായി നമ്മുടെ നാട് മാറുകയാണ്. 100 കോടി ജനങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ അഞ്ചോ പത്തോ കാമഭ്രാന്തുള്ള അച്ഛന്മാരുണ്ടാകാം, എന്നുകരുതി എല്ലാരും മകളെ പീഡിപ്പിക്കാൻ നടക്കുന്നവരാണ് എന്ന് ധരിക്കരുത്. അവർ പറയുന്നു, 'ഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ. ഞങ്ങൾ പീഡനങ്ങൾക്കെതിരാണ്. കാരണം ഞങ്ങൾക്കുമുണ്ട് ഭാര്യയും അമ്മയും മകളും പെങ്ങളും, പെൺശരീരം കണ്ടാൽ വെറിപിടിക്കുന്ന ഞരമ്പുരോഗികൾ അല്ല ഞങ്ങൾ''.
പുരുഷന്മാർ പൊതുവെ ഒരു കൂട്ട് ആഗ്രഹിക്കുന്നവരാണ്. ബാല്യത്തിലും കൗമാരത്തിലും അമ്മയും യൗവനത്തിൽ കാമുകിയോ ഭാര്യയോ ഒരു താങ്ങായി, തണലായി എന്നും കൂടെ ഉണ്ടാകുവാൻ പുരുഷൻ ആഗ്രഹിക്കുന്നു. ഒരു പക്ഷെ ആണുങ്ങൾ അത് അംഗീകരിച്ചെന്നു വരില്ല. പക്ഷെ സത്യം ഇതാണ്, ഒരാണിനും കൂട്ടായി ഒരു പെണ്ണില്ലാതെ കഴിയുകയില്ല. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ പിന്തുണ തീർത്തും അനിവാര്യമാണ്. ഭർത്താവ് പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. സാമ്പത്തികമായി പിരിമുറുക്കം അനുഭവിക്കുമ്പോഴും ജോലി നഷ്ടപ്പെടുമ്പോഴും, ബിസിനസ് നഷ്ടത്തിലാകുമ്പോഴും ഒക്കെ അവൻ ഭാര്യയുടെ സാമീപ്യവും സമാശ്വാസവും കൊതിക്കും. വികാരങ്ങൾക്ക് വളരെപ്പെട്ടെന്നു അടിമപ്പെടാത്തവരും ദുർഘട നിമിഷങ്ങളിൽ തളർന്നുപോകാത്തവരും ആണെങ്കിലും പല പുരുഷന്മാരുടെയും ഉള്ളിൽ അലയടിക്കുന്ന സങ്കടക്കടൽ ആരും കാണുന്നില്ല.
സ്ത്രീപീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കള്ളകേസുകളിൽ വിചാരണ നേരിടുന്നവർ കേസിന്റെ ഭാഗമായുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവും അനുഭവിച്ചു കോടതി കയറിയിറങ്ങുന്നു. ചിലർ വിചാരണ തടവുകാരായി ജയിലിൽ കിടക്കുന്നു, ഇവർ അനുഭവിച്ച മാനസിക പീഡനത്തിന് എന്താണ് നഷ്ടപരിഹാരം. പുരുഷന്മാരെ കള്ളക്കേസുകളിൽ കുടുക്കുന്ന സ്ത്രീകൾക്കെതിരെ ഇപ്പോൾ ശക്തമായ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യുവാവ് പീഡിപ്പിച്ചു വഞ്ചിച്ചു ഉപേക്ഷിച്ചു എന്ന് തിരുവനന്തപുരം സ്വദേശിനിയായ ഒരു സ്ത്രീ കൊടുത്ത പരാതി പരിഗണിച്ച കോടതി അതിൽ ഒരു വസ്തുതയുമില്ല എന്ന് കണ്ടെത്തുകയും വാദിക്കെതിരെ കേസ് എടുക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. പീഡനം സംബന്ധിച്ച പരാതികളിൽ ഇരയുടെ മൊഴിക്കു കോടതികൾ നല്കുന്ന പ്രാധാന്യം വലുതാണെന്നും ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണും എന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴും വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും കുറവല്ല. കേസുകളിൽ ലിംഗവിവേചനം ഇല്ലാതെ ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. കുടുംബവും കുട്ടികളും നഷ്ടപ്പെട്ടു വിഷാദത്തിന്റെ പടുകുഴിയിൽ പതിച്ചു മരിച്ചു ജീവിക്കുന്ന പുരുഷ സുഹൃത്തുക്കളെ നമ്മൾ കാണാതെ പോകരുത്. അവരും നമ്മുടെ സഹജീവികൾ തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്