കേരളത്തിലെ ഏതെങ്കിലും രാഷ്ടീയ നേതാവിന്റെ മക്കൾ രാഷ്ടീയ സംഘർഷത്തിൽ കൊല്ലപ്പെടുകയോ കൊലക്കേസിൽ അകത്താകുകയോ ചെയ്തിട്ടുണ്ടോ? ഒരു രാഷ്ടീയ ആശയവും മറ്റുള്ളവരെ കൊന്നൊടുക്കിയോ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല ജനങ്ങളെ സ്വാധീനിക്കേണ്ടത്: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് നടി ശ്രീയ രമേശ്
ശ്രീയ രമേശ്
ഒരു നടി എന്ന നിലയിലല്ല കേരളത്തിൽ ജീവിക്കുന്ന ഒരുസാദാരണ കാരിയായ മനുഷ്യ സ്ത്രീ എന്ന നിലയിലാണ് ഇതെഴുതുന്നത്. പരിമിതമായ രാഷ്ടീയ അറിവേ എനിക്കുള്ളൂ, ഒരു രാഷ്ടീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുമില്ല. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ജീവിക്കുന്ന സമൂഹത്തിൽ കാണുന്ന ഏറ്റവും അപലപനീയമായ സംഭവത്തെ പറ്റി പറയുവാൻ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ പറയുന്നത് ഏതെങ്കിലും ഒരു പാർട്ടിയുടെ കാര്യവുമല്ല.
ജനാധിപത്യ സംവിധാനത്തിൽ രാഷ്ടീയ പ്രസ്ഥാനങ്ങൾ സമൂഹത്തിനു ഗുണകരമാകുവാനാണ് നിലകൊള്ളേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത് . ദൗർഭാഗ്യവശാൽ രാഷ്ടീയത്തിന്റെ പേരിൽ മനുഷ്യരെ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലുകയാണ് കേരളത്തിൽ. മറ്റു ചിലർക്ക് പ്രാകൃത സമൂഹത്തിൽ നിലനിന്നിരുന്ന ഊരുവിലക്ക് ഏർപ്പെടുത്തുന്നു. ഞങ്ങളുടെ ഇത്ര പേരെ നിങ്ങൾ കൊന്നില്ലെ എന്ന് ഒരു കൂട്ടർ അപ്പോൾ നിങ്ങൾ ഞങ്ങളെ കൊന്നതോ? കൊലപാതകങ്ങളെയും അക്രമങ്ങളേയും പറ്റി വാർത്താ ചാനലുകളിൽ സോഷ്യൽ മീഡിയയിൽ എല്ലാം ന്യായീകരണങ്ങളും വെല്ലുവിളികളുമാണ് നടക്കുന്നത്. കൊല്ലപ്പെട്ടയാൾ ഇത്ര കേസിൽ പ്രതിയാണ് എന്നെല്ലാം പറഞ്ഞ് പലരും കൊലപാതകങ്ങളിൽ ആവേശം കൊള്ളുന്നു. എങ്ങിനെയാണ് മറ്റൊരു മനുഷ്യനെ കൊത്തിനുറുക്കിയത് കാണുമ്പോളും കേൾക്കുമ്പോഴും സന്തോഷിക്കുവാനും ആവേശം കൊള്ളുവാനും തോന്നുക?
കേരളത്തിലെ ഏതെങ്കിലും രാഷ്ടീയ പാർട്ടിയുടെ നേതാവിന്റെ മക്കൾരാഷ്ടീയ സംഘർഷത്തിൽ കൊല്ലപ്പെടുകയോ അതല്ലെങ്കിൽ കൊലക്കേസിൽ പെട്ട് ജയിലിലാകുകയോ ചെയ്തിട്ടുണ്ട് എനിക്ക് തോന്നുന്നില്ല. അവരുടെ അധികാരസുഖങ്ങൾ പങ്കുപറ്റി കുടുംബം സമ്പൽസമൃദ്ധിയിൽ ജീവിക്കുന്നു. നേതാക്കൾ പരസ്പരം കണ്ടു മുട്ടുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും കൈകൊടുത്തും ഊഷ്മളമായ സൗഹൃദം പങ്കുവെക്കുന്നു. എന്തുകൊണ്ട് അണികൾ ഇത് കാണുകയും തിരിച്ചറിയുകയും അവരുടെ പാത പിന്തുടരുകയും ചെയ്യുന്നില്ല എന്നതാണ് എന്നെ അൽഭുതപ്പെടുത്തുന്നത്. നേതാക്കൾക്കില്ലാത്ത എന്തു അകൽച്ചയാണ് നിങ്ങൾക്ക് തമ്മിൽ ഉണ്ടാകേണ്ടത്?നിങ്ങൾ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് വല്ല നിശ്ചയവുമുണ്ടോ?
ഞങ്ങൾ കൊലപാതകത്തിന് എതിരാണ് അക്രമത്തിന് എതിരാണ് എന്നാണ് എല്ലാ പാർട്ടിക്കാരും പറയുന്നത്. നിങ്ങൾ എല്ലാ പാർട്ടിക്കാരും എതിരാണെങ്കിൽ പിന്നെ എങ്ങിനെയാണ് ഈ നാട്ടിൽ രാഷ്ടീയ കൊലപാതകവും അക്രമവും നടക്കുക? സ്ത്രീകൾ വിധവകളാകുക? കുട്ടികൾ അനാഥരാകുക? യുവാക്കൾ കേസിൽ പെട്ട് ജയിലിൽ പോകുക? കൊല്ലപ്പെടുന്നവരുടെ മാത്രമല്ല ജയിലിൽ പോകുന്നവരുടെ മക്കളും മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളും അനാഥത്വം പേറേണ്ടിവരുന്നുണ്ട്. അവരുടെ ജീവിതം ദു:സ്സഹമാകുന്നുണ്ട്. നിങ്ങൾ നടത്തുന്ന അക്രമങ്ങളിൽ തുടർന്നുള്ള ഹർത്താലുകളിൽ ഇതിലൊന്നും ഒരു പങ്കുമില്ലാത്ത പൊതു സമൂഹത്തിനും കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്.
കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ല എന്ന ഒരു ന്യായം നേതാക്കൾ പറയുന്നത് കേൾക്കാം. പാർട്ടി എന്നു പറയുന്നത് വ്യക്തികൾ ചേർന്ന് രൂപീകരിക്കുകയും മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന സംവിധാനമല്ലെ. അല്ലാതെ അത് യന്ത്രമൊന്നും അല്ലല്ലൊ? അപ്പോൾ തീർച്ചയായും പാർട്ടി പ്രവർത്തകരും നേതാക്കളും നടത്തുന്ന പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളുടെ ഉത്തരവാദിത്വം അതാത് രാഷ്ടീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ട്. അക്രമ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ നേതൃത്വങ്ങൾക്ക് ആകും എന്നു തന്നെയാണ് എന്റെ വിശ്വാസം.
ഇത്ര രാഷ്ടീയ പാർട്ടിപ്രവർത്തകരോട് സ്തീകളോട് അസഹിഷ്ണുതയോടെ പെരുമാറാനല്ല പുതു തലമുറയെ പഠിപ്പിക്കേണ്ടത് . സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷത്തിന്റെ പ്രചാരണം നടത്തുന്നവരെ തടയണം. അവരുടെ മനസ്സിൽ നിന്നും പുറത്ത് വരുന്ന ദുഷ് പ്രവണതകൾ സാമൂഹ്യമാധ്യമങ്ങളിൽ വരികയും പിന്നീട് അത് സമൂഹത്തിലേക്കു പടരുവാനും അനുവദിക്കരുത്. അതിനായുള്ള ബോധവൽക്കരണത്തിനു കക്ഷിരാഷ്ടീയഭേദമന്യേ എല്ലാവരും ശ്രമിക്കണം. അഭിപ്രായ സ്വാതന്ത്യത്തെപറ്റി പ്രസ്ഥാവനകൾ ഇറക്കിയതുകൊണ്ട് മാത്രമായില്ല അത് പ്രാവർത്തികമാക്കുവാനും തയ്യാറാകണം. സാമൂഹ്യമാധ്യമങ്ങളിൽ പടരുന്ന വിദ്വേഷ/ അപമാനിക്കുന്ന പോസ്റ്റുകൾ നിയന്തിരിക്കുകയും അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം.
ഒരു രാഷ്ടീയ ആശയവും മറ്റുള്ളവരെ കൊന്നൊടുക്കിയോ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല ജനങ്ങളെ സ്വാധീനിക്കേണ്ടത്. പ്രവർത്തനം കൊണ്ട് ആണ് ജനസമ്മതിനേടേണ്ടത്. അപരന്റെ പ്രാണൻ പോകുന്നതിന്റെ, അനാഥമാക്കപ്പെടുന്നവരുടെ നിലവിളിശബ്ദമല്ല സംഗീതമായി കാതിൽ പതിക്കേണ്ടത്. എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും എനിക്ക് ഒറ്റ അഭ്യർത്ഥനയേ ഉള്ളൂ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വളർച്ച കരസ്ഥമാക്കിയ നമ്മൾ മലയാളികൾ വിശ്വപൗരന്മാരാണ്. വിവിധ മേഖലകളിലായി ആധുനിക ലോകത്തെ പലതരത്തിൽ മുന്നോട്ട് നയിക്കുന്ന പ്രക്രിയയിൽ മലയാളികളും അഭിമാനാർഹമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. നിങ്ങളിൽ പലരും വിവിധ വിദേശ രാജ്യങ്ങളിൽ പോകുന്നവരല്ലെ അവിടെ എവിടെയെങ്കിലും ഇതു പോലെ മനുഷ്യർ വിരുദ്ധ ആശയങ്ങളുടെ പേരിൽ പരസ്പരം കൊന്നൊടുക്കുന്നുണ്ടോ? ദയവു ചെയ്തു ആധുനിക കേരളത്തെ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന് പറഞ്ഞ് പരസ്പരം പോരടിച്ചിരുന്ന ഗോത്രകാലത്തിലേക്ക് നമ്മുടെ സമൂഹത്തെ തിരിച്ചു നടത്തരുത്.
നിങ്ങൾ ഒപ്പിടുന്ന കടലാസിലെ മഷിയുണങ്ങും മുമ്പെ എതിരാളിയുടെ ചോരയും കണ്ണുനീരും വീഴുന്ന സമാധാനകരാറുകളല്ല ഇനി നമുക്ക് വേണ്ടത്. കൊലകളുടെയും അക്രമങ്ങളുടേയും പേരിലല്ല അണികളെ ആവേശം കൊള്ളിക്കേണ്ടത്. നാടിനുവേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ പേരിലാണ് അവർക്ക് ആവേശം പകരേണ്ടത്. മുൻ ഗാമികളായ നേതാക്കൾ നിങ്ങൾക്ക് പകർന്നു നൽകിയ നല്ല രാഷ്ടീയ മാതൃകകളെ പറ്റി നിങ്ങൾ മറന്നു പോയോ? പ്രിയപ്പെട്ട നേതാക്കന്മാരെ നിങ്ങൾക്ക്ശേഷം മക്കളുടെയും ചെറുമക്കളുടേയും കാലത്ത് ഇന്നത്തെ വിദ്വേഷപ്രചാരകരും അക്രമികളും അസഹിഷ്ണുതനിറഞ്ഞ മനസ്സുള്ളവരും നേതൃനിരയിൽ എത്തിയാൽ എന്താകും ഉണ്ടാകുക എന്ന് ഒരു നിമിഷം ഓർക്കുക. നമ്മുടെ മക്കൾ ജീവിക്കുന്ന നാളെയുടെ സമൂഹത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാകണമെങ്കിൽ നമ്മൾ ഇന്ന് അതിനുള്ള അടിത്തറപാകേണ്ടിയിരിക്കുന്നു. കേരളത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളോട് എല്ലാവരോടും അങ്ങേയറ്റം വിനയത്തോടെ യാജിക്കുകയാണ് ദയവു ചെയ്ത് ഇനിയും രാഷ്ടീയ വ്യത്യാസങ്ങളുടെ പേരിൽ ആരുടേയും പ്രാണനെടുക്കരുത്, ഇതുവരെ നിരത്തിയ പട്ടികകളിൽ ഇനിയും പേരുകൾ ചേർക്കപ്പെടാതിരിക്കട്ടെ.അതിനായി നിങ്ങൾ എല്ലാവരും ആത്മാർഥമായി പരിശ്രമിക്കുക. ഒരിക്കൽ കൂടെ ഈയ്യുള്ളവൾ അപേക്ഷിക്കുകയാണ് അല്ല യാജിക്കുകയാണ് മതിയാക്കൂ ഇനിയെങ്കിലും രാഷ്ടീയത്തിന്റെ പേരിലുള്ള കൊലകൾ.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല; വി ഡി സതീശൻ;
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്