സിന്ധുവിന്റെ തീരങ്ങൾ ഇന്ന് പ്രാകൃതമായ ആചാരങ്ങളുടെയും ഗോത്രകലഹങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും പിടിയിൽ; പീഡിപ്പിച്ച നേതാവ് വാദിയായത് കണ്ട് പാക്കിസ്ഥാനികളോട് വീമ്പ് പറഞ്ഞത് എന്റെ ഇന്ത്യയിൽ ഇതൊന്നും നടക്കില്ലെന്ന്; എന്തൊരു വിഡ്ഢിയും അൽപ്പയുമായിരുന്നുവെന്ന് മനസ്സിലാക്കാൻ ഉന്നോവിലെ ആ പെൺകുട്ടി വേണ്ടി വന്നു; സുധ മേനോന്റെ കുറിപ്പ് വായിക്കാം
സുധ മേനോൻ
പാകിസ്ഥാനിലെ സിന്ധിൽ വച്ചാണ് ഞാന്‍ ഹാജിറയെ കണ്ടത്. എട്ടു വര്‍ഷം മുന്‍പ്. അന്ന് അവൾക്കു പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഉൾനാടൻ സിന്ധിലെ, ഇന്ത്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബദീനിലെ, ഗുണി എന്ന ഒരു കുഗ്രാമത്തിൽ ആണ് ഹാജിറ ജനിച്ചതും വളർന്നതും.
സ്ക്കൂളിൽ പോയിട്ടില്ലാത്ത, അക്ഷരമറിയാത്ത ഹാജിറയുടെ ലോകം, ഗുണിയും, അതിനു ചുറ്റും ഒഴുകുന്ന സിന്ധു നദിയും മാത്രമായിരുന്നു. പക്ഷെ, സഹസ്രാബ്ദങ്ങളുടെ മഹാസംസ്കാരം നെഞ്ചിൽ പേറുന്ന സിന്ധു, ബദീനിലും ഗുനിയിലും ഒക്കെ ഇന്ന് വെറും നീർച്ചാൽ മാത്രമാണ്. ചിലപ്പോൾ, ഗുണിയില് കൊടും വരൾച്ചയായിരിക്കും. കന്നുകാലികളും മനുഷ്യരും ചത്തു വീഴുന്നത്ര കൊടും ചൂടാണ് അധികം ദൂരെയല്ലാത്ത താർ മരുഭൂമി ഗുണിക്ക് സമ്മാനിക്കുന്നത്. അപ്പോൾ, ജീവിതം വഴിമുട്ടുന്ന ആ പാവങ്ങൾ സിന്ധുവിനെ ശപിക്കും.
പക്ഷെ, മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആദ്യത്തെ നാഗരികതകളിൽ ഒന്നിനെ പ്രസവിച്ച സിന്ധുവിന്റെ തീരങ്ങൾ ഇന്ന്, ഏറ്റവും പ്രാകൃതമായ ആചാരങ്ങളുടെയും, ഗോത്രകലഹങ്ങളുടെയും, സ്ത്രീവിരുദ്ധതയുടെയും പിടിയിലാണ്. ഇന്ത്യയിൽ നിന്നും വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത മുഹാജിരുകളുമായുള്ള നിരന്തര കലഹങ്ങൾ, വഹാബിസത്തിന്റെയും താലിബാന്റെയും സാംസ്കാരിക സ്വാധീനം, ഭരണത്തിലും, ജുഡിഷ്യറിയിലും അതിശക്തമായ വേരുകൾ ഉള്ള ഫ്യുഡലിസം......ഒക്കെ കൃത്യമായി വിരൽ ചൂണ്ടി മൂലയ്ക്ക് ഇരുത്തിയത് അവിടുത്തെ സ്ത്രീകളെയായിരുന്നു.
ഒരു ദിവസം, ഉച്ചക്ക് പശുവിനു പുല്ലരിയാൻ ഗുണിയിലെ സിന്ധു കനാലിന് അരികിലൂടെ നടന്നുപോയ ഹാജിറയെ, ഗ്രാമത്തിലെ സമ്പന്നനായ ഒരു പഷ് തൂൺ ജന്മി, -അയാൾ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ലോക്കൽ നേതാവും കൂടിയാണ്- ബലമായി, കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി റേപ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു അവളെ അതെ കാറിൽ ആ കനാലിനു അരികിൽ ഉപേക്ഷിച്ചു. അതിലൂടെപോയ ഒരു ആട്ടിടയൻ അവളെ രക്ഷിച്ച് വീട്ടിലെത്തിച്ചു. പരാതിപ്പെട്ടിട്ടു കാര്യമില്ലെന്ന് അറിയാവുന്ന അവരെ അവിടുത്തെ ഒരു NGO നിർബന്ധിച്ചു പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. ജനറൽ സിയയുടെ കാലത്തുണ്ടാക്കിയ സ്ത്രീവിരുദ്ധമായ ഹദൂദ് ഓർഡിനൻസ് പിൻവലിച്ചു സ്ത്രീ സംരക്ഷണ നിയമം പാസാക്കിയിട്ട് അധിക നാൾ ആയിരുന്നില്ല. അതുകൊണ്ട് നീതി കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
പക്ഷെ അതിനുശേഷം ആ കുടുംബം അനുഭവിച്ചത് സമാനതകൾ ഇല്ലാത്ത പീഡനങ്ങൾ ആണ്. ഗ്രാമക്കോടതിയിൽ എത്തിയപ്പോഴേക്കും, ഹാജിറയുടെതു വ്യഭിചാരകുറ്റമാക്കി അവതരിപ്പിക്കപ്പെട്ടു. അവളെ രക്ഷിച്ച ഇടയ ബാലനും അവളും തമ്മിൽ അവിഹിതബന്ധമാണെന്നും, അത് നേരിൽ കണ്ടപ്പോൾ, ഗോത്രത്തിന്റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണ് താൻ ബെൽറ്റ് ഊരി രണ്ടുപേരെയും തല്ലിയതെന്നും ജന്മി പറഞ്ഞു. രണ്ടു സാക്ഷികളെയും ഹാജരാക്കി. വ്യഭിചാരം മറച്ചുപിടിക്കാനുള്ള കള്ളകഥയാണ് റേപ് എന്നയാള്‍ സ്ഥാപിച്ചു. ഗ്രാമത്തിലെ പുരോഹിതരും, പൊലീസും അത് സമ്മതിച്ചു.
ദുരഭിമാനക്കൊലയിലും, പരസ്യ ചാട്ടവാറടിയിലും അവസാനിക്കേണ്ട പ്രശ്നം രണ്ടടിയിൽ ഒതുക്കുകയാണ് താന്‍ ചെയ്തതെന്ന് പച്ചക്കള്ളം പറഞ്ഞ ജന്മി ഒടുവിൽ വാദിയാവുകയും ഹാജിറയെയും കുടുംബത്തെയും ഊരുവിലക്കുകയും ചെയ്തു.
ഗ്രാമത്തിലെ വലിയ പഞ്ചസാര മില്ലിന്റെ ഉടമയാണ് അയാൾ. ഹാജിറ ആണെങ്കിൽ വിഭജനത്തിനു ശേഷം ഇന്ത്യയിൽ നിന്നും പലായനം ചെയ്തു സിന്ധിൽ എത്തിയ മുഹാജിരും. നീതിയും നിയമവും പഷ് തൂൺ ഉന്നതനു ഒപ്പം നിന്നു.സ്വസമുദായവും ഗോത്രവും, രഹസ്യമായി, അയാളെ അഭിനന്ദിച്ചു, തങ്ങളുടെ മേൽകോയ്മ യും അധികാരവും, ഒരു മുഹാജിർ ശരീരത്തിൽകൂടി അടയാളപ്പെടുത്തിയതിന്..
ഈ കഥ കേട്ട് തരിച്ചിരുന്നു പോയ ഞാൻ, മതേതര ഇന്ത്യയിലെ, നിയമ നിർവഹണത്തെയും, സമൂഹത്തിന്റെ നീതിബോധത്തെയും, കോടതികളെയും കുറിച്ച് വെറുതെ അഭിമാനം കൊണ്ടു. ഇന്ത്യയിൽ ഒരിക്കലും ഇങ്ങനയൊന്നും സംഭവിക്കില്ലെന്നു അവിടുത്തെ സുഹൃത്തുക്കളോട് വീമ്പ് പറഞ്ഞു.അവരുടെ ഭീരുത്വത്തെ കുറ്റപ്പെടുത്തി. അവഹേളിച്ചു. രാജ്യം പ്രകമ്പനം കൊള്ളുന്ന വൻ പ്രക്ഷോഭം സംഘടിപ്പിക്കാത്തതിനു പരിഹസിച്ചു. നമ്മുടെ നിയമവാഴ്ചയിൽ അഭിമാനം കൊണ്ടു.
പക്ഷെ, എന്തൊരു വിഡ്ഢിയും, അല്പയും ആയിരുന്നു ഞാൻ എന്ന് ഇപ്പോൾ മനസിലാക്കുന്നു. ആ തിരിച്ചറിവിന്, ജീവനു വേണ്ടി പൊരുതുന്ന ഉന്നാവിലെ ആ പെൺകുട്ടി വേണ്ടിവന്നു. പണവും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കിൽ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കാൻ, ഒരു ഇരയ്ക്ക്അടിസ്ഥാന നീതി പോലും കിട്ടാതിരിക്കാന്‍, അവരെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ വളരെ എളുപ്പത്തില്‍ കഴിയുന്ന തരത്തിൽ, എല്ലാ പ്രതിഷേധങ്ങളെയും നിശബ്ദമാക്കാൻ കഴിയുന്ന വിധത്തിൽ 'തിളങ്ങുന്ന ഇന്ത്യ' പിന്നോട്ട് നടക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി കൂടിയാണ് പ്രതി. അയാളെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ എടുത്ത കാലതാമസം നോക്കൂ. അയാളുടെ മുഖത്ത് ഇപ്പോഴും ചിരിയാണ്; ഒരു തെറ്റും ചെയ്യാത്ത ആ പെൺകുട്ടി ജീവിതവുമായി പൊരുതുകയും. ഹാജിറയും ഈ പെൺകുട്ടിയും തമ്മിൽ എന്താണ് വ്യത്യാസം? ഹാജിറയോടു നീതികേട് കാണിച്ചത് മത-പട്ടാള- ഫ്യൂഡൽ രാഷ്ട്രമാണ്. നമ്മളോ? 916 മതേതര ജനാധിപത്യ രാഷ്ട്രം!
രാഷ്ട്രീയാധികാരമുള്ളവർക്ക് മുന്നിൽ നിയമം നിശ്ചലമാകുമ്പോൾ, നീതി നടപ്പിലാക്കുന്നത് വെറും പ്രഹസനമാകുന്നു. ഒരു വശത്ത് ചന്ദ്രയാനിൽ അഭിമാനംകൊള്ളുന്ന നമ്മൾ,മറുവശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും, ദളിതുകൾക്കും എതിരായ അതിക്രമങ്ങളിൽ മത്സരിക്കുന്നത് പാക്കിസ്ഥാന്റെ ഗോത്രനീതിയോടാണ്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്ന ലളിതവല്ക്കരണങ്ങൾ ആണ് ഏറ്റവും പേടിപ്പെടുത്തുന്നത്. എത്രകാലം നമ്മൾ ദീപസ്തംഭം മഹാസ്തംഭം എന്ന് വിളിച്ചു പറഞ്ഞു നടക്കും?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍