'അഹിന്ദുക്കൾ അതിലൂടെയാണ് മഹാപ്രഭുവിനെ തൊഴുന്നത് .. അതായത് രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും വന്നാൽ അവിടെ നിന്ന് ഭഗവാനെ കണ്ടു മടങ്ങേണ്ടി വരും.. മോദിജിക്ക് അതാ തൊട്ടടുത്ത് നിന്നും തൊഴാം.. ബെഹൻജിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോകാം.. അയാൾ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി'; പുരി ജഗന്നാഥ ക്ഷേത്ര ദർശന വേളയിലുണ്ടായ അനുഭവം പങ്കുവെച്ച് സുധാ മേനോൻ
സുധാ മേനോൻ
രണ്ടായിരത്തി പതിനൊന്നിൽ ആണ് ഞാൻ ആദ്യമായി പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ പോകുന്നത്. ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഏർപ്പാടാക്കിയിരുന്ന ടാക്സി ഡ്രൈവര്‍ക്ക് അവിടെ ഒരു പരിചയക്കാരൻ പൂജാരിയുണ്ടായിരുന്നു. ഇടുങ്ങിയ, ഈച്ചയും ഭക്തരും ഒരു പോലെ ഇരമ്പിയാർ്ക്കുന്ന, ഗലികളിലൂടെ തിരക്കിൽ പെടാതെ അയാൾ എന്നെ ഗോപുരത്തിനുള്ളിൽ എത്തിച്ചു. ഏകദേശം ഒരു മണിക്കൂർ ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം, ഊട്ടുപുരയിൽ നിന്നും രുചികരമായ ചോറും, പരിപ്പും, ഒക്കെ കഴിച്ചിട്ടാണ് മടങ്ങിയത്. ആ മഹാക്ഷേത്രത്തിന്റെ അഭൗമഭംഗി ഒന്ന് കൂടി കാണാനാണ് കഴിഞ്ഞ വര്ഷം് വീണ്ടും പുരിയിൽ എത്തിയത്. ഹോട്ടൽ അധികൃതർ ഇക്കുറിയും ടാക്സി ഏർപ്പെടുത്തിയിരുന്നു. പഴയത് പോലെ ഇത്തവണയും, ടാക്സി ഡ്രൈവറുടെ ഒരു ബ്രാഹ്മണ സുഹൃത്ത് പാര്‍ക്കിങ്ങിനു അരികിൽ കാത്തു നിന്നിരുന്നു. അയാളോടൊപ്പം ഒരു സൈക്കിൾ റിക്ഷയിൽ ഞാൻ, അലഞ്ഞു തിരിയുന്ന പശുക്കള്‍ക്കും , വഴിവാണിഭക്കാര്ക്കും് ഒപ്പം, നന്നേ ക്ലേശിച്ചു നടയിൽ എത്തി. ധാരാളം ഗുജറാത്തികൾ ദർശനത്തിനു എത്തിയിട്ടുണ്ടായിരുന്നു. 'ചാർ ധാം' എന്നറിയപ്പെടുന്ന രാമേശ്വരം, പുരി, ദ്വാരക,ബദരിനാഥ് എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് അപൂർവപുണ്യമായിട്ടാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ കരുതുന്നത്.
മഹാഗോപുരത്തിനു ഉള്ളിൽ എത്തിയപ്പോൾ പൂജാരി എന്നെ തട്ടി വിളിച്ചു, അടുത്തുള്ള ഒരു ചെറിയ വാതിൽ(അതോ കിളിവാതിലോ) കാണിച്ചിട്ട് പറഞ്ഞു. ' അഹിന്ദുക്കൾ അതിലൂടെയാണ് മഹാപ്രഭുവിനെ തൊഴുന്നത'''. ഞാൻ തലയാട്ടിയപ്പോൾ, അയാൾ വീണ്ടും വിശദീകരിച്ചു, ' അതായത് രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും വന്നാൽ അവിടെ നിന്ന് ഭഗവാനെ കണ്ടു മടങ്ങേണ്ടി വരും, മോദിജിക്ക് അതാ തൊട്ടടുത്ത് നിന്നും തൊഴാം. ബെഹൻജിജിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോകാം'. ഒരു നിമിഷം ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നുപോയി. എന്തിനായിരൂന്നു എത്രയോ ദൂരെ നിന്ന് വരുന്ന അപരിചിതയായ 'ഹിന്ദുഭക്ത' യോട് അയാൾ അങ്ങനെ പേരെടുത്തു പറഞ്ഞത്?. അത് അത്ര നിഷ്കളങ്കമായി എനിക്ക് തോന്നിയില്ല. തിരികെ വരുമ്പോഴും ആ വാക്കുകൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി.
പിറ്റേന്നു ഞാൻ ഭുവനെശ്വറിലെ പ്രശസ്തമായ ലിംഗരാജ ക്ഷേത്രത്തിൽ പോയി. അവിടെയും ഉണ്ടായിരുന്നു ഗൈഡ് എന്ന പേരിൽ ഒരു ദരിദ്ര ബ്രാഹ്മണൻ. ഗോപുരമുകളിലെ കൊടിമരത്തിൽ ദ്വജം ഉയർത്തുന്നത് അയാളുടെ കുടുംബമാണത്രേ. വിശാലമായ ക്ഷേത്രസമുച്ചയത്തിനു ഉള്ളിൽ നിന്ന് കൊണ്ട്, ഇത് പറയുമ്പോൾ, അയാൾ ദൂരെ ഒരു കിളിവാതിലിലേക്ക് ചൂണ്ടി.. വൈസ്രോയ് ആയിരുന്ന കഴ്സൻ പ്രഭു ഉണ്ടാക്കിയ പുറം മണ്ഡപം ആയിരുന്നു അത്.അവിടം വരെ മാത്രമേ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഉള്ളൂ. ഒന്ന് നിർത്തി അയാൾ തുടര്‍ന്നു, 'സോണിയാ ഗാന്ധി വന്നാൽ അവിടെ നിൽക്കേണ്ടി വരും. മോദിജി വന്നാൽ അകത്തു കയറാം, ലിംഗരാജന് പാലഭിഷേകം ചെയ്യാം. എല്ലാം ഭഗവാന്റെ കൃപ''. ഞാൻ വീണ്ടും വാക്കുകൾ നഷ്ടപ്പെട്ടു നിന്നു. വളരെ സ്വാഭാവികവും നിഷ്കളങ്കവുമായി ആണ് അയാൾ പറഞ്ഞതെങ്കിലും അത് അങ്ങനെ അല്ലെന്നു എനിക്കുറപ്പായിരുന്നു.
ക്ഷേത്രദര്ശ നത്തിനു വരുന്ന വിശ്വാസിയായ ഓരോ ഹിന്ദുവിനെയും, ആരാണ് ഹിന്ദുവെന്നും ആരാണ് അഹിന്ദുവെന്നും, അതല്ലെങ്കിൽ ആരെയാണ് പുറത്തു നിര്ത്തേ ണ്ടത് എന്നും, ആരെയാണ് അപരർ ആയി തിരിച്ചറിയേണ്ടത് എന്നും കൃത്യമായ അജണ്ടയോടെ പഠിപ്പിക്കുകയായിരുന്നു അയാൾ. ഏഴു വര്‍ഷം മുൻപ് ഇതേ ക്ഷേത്രങ്ങളിൽ വന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥ. അന്ന് സോണിയയും രാഹുലും അവര്ക്കി ടയിലേക്ക് കടന്നു വന്നിരുന്നില്ല. അപരസ്വത്വത്തിലേക്ക് അവരെ ഒതുക്കികൊണ്ട് ഹൈന്ദവപാരമ്പര്യം ആരിലാണ് കുടിയിരിക്കുന്നതെന്ന് ഒരു പൂജാരിയും പേരെടുത്തു പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മാറ്റം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിശബ്ദമായും, എന്നാൽ തികച്ചും ആസൂത്രിതമായും നടന്നു കൊണ്ടിരിക്കുന്ന ഒന്നാണെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. 'നമോ' യും ഹരഹര മോദിയും, ഹിന്ദു ഹൃദയ സമ്രാട്ടും ഒക്കെ അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ പ്രാതിനിധ്യം തനിക്കാണെന്ന് വരുത്തി തീര്ക്കാ നുള്ള പഴുതടച്ച കരുതൽ ആയിരുന്നു.
സംഘം അതിൽ പരിപൂര്‍ണ്ണമായി വിജയിച്ചു എന്ന് മാത്രമല്ല, സമൂഹത്തിന്റെ സമസ്ത മേഖലയിലും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ വ്യാപിപ്പിക്കാനും അവർക്ക് കഴിഞ്ഞു. വനവാസി കല്യാൺ ആശ്രം, വിശ്വ ഹിന്ദു പരിഷദ്, വിദ്യാഭാരതി, സേവഭാരതി തുടങ്ങിയ നിരവധി മുഖങ്ങളിലൂടെ അതി സമര്‍ത്ഥ മായി ദേശസുരക്ഷയെയും, ദേശിയതയെയും, അതിനെകുറിച്ചുള്ള എല്ലാ രാഷ്ട്രീയ വ്യവഹാരങ്ങളെയും ഒരൊറ്റ രൂപത്തിലേക്ക് ഒരൊറ്റ വ്യക്തിയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞിടത്തു ആണ് അവരുടെ വിജയം. ബിജെപി യുടെ രാഷ്ട്രീയ വിജയം എന്നതിനേക്കാൾ ഉപരി ഇത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രത്യയശാസ്ത്രം ഭൂരിപക്ഷ മനസ്സിൽ ഇടം നേടി എന്നുള്ളതാണ് ഈ വിധിയുടെ അപകടം.
അമ്പരപ്പിക്കുന്ന വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞത് വര്‍ഷങ്ങൾ നീണ്ട സംഘ പരിവാറിന്റെ ഈ പ്രക്രിയയിൽ കൂടിതന്നെയാണ്. അതിനുള്ള ടെസ്റ്റ് ഡോസ് ആയിരുന്നു യോഗി ആദിത്യനാഥും, പ്രഗ്യസിന്ഘും ഒക്കെ. കോൺഗ്രനസ് അന്പേ പരാജയപ്പെട്ടത് ഇവിടെയാണ്. ഇതൊരിക്കലും രാഹുൽ ഗാന്ധിയുടെ പരാജയമല്ല. വ്യക്തവും കൃത്യവുമായി അദ്ദേഹം, ബഹുസ്വരതയെകുറിച്ചും, സഹിഷ്ണുതയെ കുറിച്ചും, റാലികളിൽ സംസാരിച്ചു. റാലികളിലെ ആള്‍കൂട്ടത്തിൽ അഭിരമിച്ചു നടന്ന പ്രാദേശിക നേതാക്കന്മാർ നില്ക്കു ന്ന മണ്ണ് ഇളകുന്നത് തിരിച്ചറിഞ്ഞില്ല. താഴെ തട്ടിൽ വോട്ടര്‍മാരെ ഒരു തവണ പോലും കാണാത്ത എത്രയോ മണ്ഡലങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയിൽ ഒരിക്കൽ പോലും ഒരു കോന്ഗ്രസുകാരൻ പോലും സ്ലിപ് തരാൻ കൂടി എന്റെ വീട്ടിലോ അയല്പക്കത്തോ വന്നിട്ടില്ല. ഫാസിസത്തിനെതിരെ നിലനില്പിന് വേണ്ടി ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഇത്രയും ലാഘവത്തോടെ വോട്ടര്മാരെകാണുന്നത് എന്നോര്ക്ക ണം.
ന്യായ് എന്നൊന്നും ആരും കേട്ടിട്ട് പോലുമില്ല സുഹൃത്തെ.. പിന്നേ എങ്ങനെ ആണ് അവർ വോട്ടു ചെയുന്നത്? കോൺഗ്രസിനെ ജയിപ്പിക്കണം എന്നല്ലാതെ, പോസിറ്റീവ് ആയ ബദൽ നയങ്ങൾ അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരനോട് ആരെങ്കിലും പറഞ്ഞു കൊടുത്തോ? ഹിന്ദുത്വത്തിന്റെ നിർവ്യാപനത്തെ ഭയക്കുന്ന സിക്കുകാരനും, തമിഴനും, മലയാളിയും സ്വമേധയാ നല്കിയ വോട്ടു മാത്രം ആണ് ഇന്ന് കോൺഗ്ര സ്സിനു ഉള്ളത്.
കഴിഞ്ഞ അഞ്ചു വർഷം കാണിച്ച ആലസ്യമാണ് കോൺഗ്രസിനെ ഈ നിലയിൽ എത്തിച്ചത്. ഇന്ത്യ മുഴുവൻ അലയടിക്കുന്ന ഒരു മഹാസമരം നടത്താൻ നിർഭാഗ്യവശാൽ പാർട്ടിക്ക് കഴിഞ്ഞില്ല. രാഹുൽ ജി അല്ല മാറേണ്ടത്. കോൺഗ്രസിന്റെ സോഫ്റ്റ്വെയറും, ഹാർഡ് വെയറും കാലോചിതമായി മാറണം. ഉപദേശികളും.
കരുത്തുറ്റ, ജനപിന്തുണയുള്ള, രണ്ടാം നിര നേതാക്കന്മാർ വേണം. മുകളിൽ നിന്നല്ല, താഴെ നിന്നുമാണ് മാറ്റം തുടങ്ങേണ്ടത്. മൃദു ഹിന്ദുത്വത്തെ മാറ്റി വെച്ച് കൊണ്ട്, അടിസ്ഥാന വര്ഗ്ഗത്തിനെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പഴയ ഗാന്ധിയൻ- നെഹ്രുവിയൻ ആശയ ധാരകളിലെക്കുള്ള തിരിച്ചു പോക്കാണ് ആവശ്യം. അതിനു എന്ത് ചെയ്യാൻ കഴിയുമെന്ന് ആണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. കൃത്യമായ പദ്ധതികൾ, ആശയങ്ങൾ നമുക്ക് ചര്‍ച്ച് ചെയ്യാം, അത് പ്രാവര്‍ത്തികമാക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ അധികം താമസിയാതെ, പുരിയിലെയും ലിംഗരാജ ക്ഷേത്രത്തിലെയും പൂജാരിമാരെ നമുക്ക് ഓരോ തെരുവിലും കാണേണ്ടി വരും. പുറത്തു നിർത്തേണ്ട അപരന്മാരെ അവർ നമുക്ക് കൈചൂണ്ടിക്കാണിച്ചു തന്നേക്കാം. അപ്പോഴേക്കും നമ്മൾ ഒരു പാട് വൈകി പോകും, തിരികെ വരാൻ പറ്റാത്തത്രയും അകലെ..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍