ട്രാൻസ്ജെൻഡർ സ്കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ
സുകന്യ കൃഷ്ണ
വിദ്യാഭ്യാസമേഖലയിൽ വളരെ പിന്നോക്കമാണ് ലിംഗവൈവിധ്യ സമൂഹങ്ങളെല്ലാം തന്നെ. അതിനാൽ തന്നെ ഈ സമൂഹങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഒരു പദ്ധതി, കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി പ്രഖ്യാപിക്കാൻ പോകുന്നതായി അറിയാൻ കഴിഞ്ഞു. സ്വാഗതാർഹമായ ഒരു പ്രവൃത്തിയാണത്. എന്നാൽ അതിനാവശ്യമായ തയ്യാറെടുപ്പുകൾ ശരിയായ ദിശയിലൂടെയാണോ മുന്നോട്ട് പോകുന്നത് എന്നൊരു സംശയവും ഉണ്ട്. ഇന്നോളം ഭാരതത്തിൽ പ്രഖ്യാപിച്ച ഇത്തരം പദ്ധതികൾ പരാജയമാണ്.
2011 ലെ സെൻസസ് വിവരങ്ങളും 2014 ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം(CRS) വിവരങ്ങളും പരിശോധിച്ചാൽ തന്നെ ഭാരതത്തിലെ വിദ്യാഭ്യാസ വ്യവസ്ഥിതി ലിംഗവൈവിധ്യ സമൂഹങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് മനസ്സിലാകും. സ്ഥിതിവിവര കണക്കുകൾ പ്രകാരം, ഭാരതത്തിലെ 4,90,000 വരുന്ന ലിംഗവൈവിധ്യ സമൂഹത്തിൽ ഏകദേശം 46% മാത്രമാണ് സാക്ഷരർ. ഇവരിൽ തന്നെ 5.5% മാത്രമാണ് സ്കൂൾ തലത്തിലും ഉയർന്ന വിദ്യാഭ്യാസയോഗ്യതകൾ ഉള്ളവർ. ഇത്രയും വലിയൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾക്കായി ഭാരത സർക്കാർ വകയിരിത്തിയിട്ടുള്ളത് 10 കോടി രൂപ മാത്രമാണ്. ആ തുക അപര്യാപ്തമാണെന്നിരിക്കെ, ഇതിൽ എത്ര തുക വിനിയോഗിക്കപ്പെട്ടു എന്ന കണക്കുകളും ലഭ്യമല്ല.
2014 മുതൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തരബിരുദ പദ്ധതികളിൽ ലിംഗവൈവിധ്യ സമൂഹങ്ങളിൽപെടുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടും ഇന്നോളം ആരും തന്നെ സ്ഥിരവിദ്യാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 2016ൽ ഓപ്പൺ ലേണിങ് പദ്ധതിപ്രകാരം പഠനത്തിന് തയാറായത് 18 പേരാണ്. അവർക്കും ദുരനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. റിയ ശർമയെ പോലുള്ളവരുടെ ദുരനുഭവങ്ങൾ മാദ്ധ്യമശ്രദ്ധ ആകർഷിച്ചവയുമാണ്. ഞങ്ങളെപോലുള്ളവരുടെ പഠനത്തിന്, സ്വാഗതാർഹമായൊരു അന്തരീക്ഷമല്ല ഇപ്പോൾ നിലനിൽക്കുന്നതെന്ന് അടിവരയിടുന്ന നിരവധി ദുരനുഭവങ്ങൾ എടുത്തുപറയുവാൻ സാധിക്കും.
പാതിവഴിയിൽ പഠനമുപേക്ഷിച്ച ഭിന്നലിംഗക്കാർക്കായി കേരളത്തിൽ തന്നെ ഈ അടുത്തൊരു സ്കൂൾ തുടങ്ങുകയുണ്ടായി. ഭിന്നലിംഗക്കാർ തന്നെ തുടങ്ങിയ സ്കൂൾ എന്ന നിലയിൽ രാജ്യമൊട്ടാകെ വലിയ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംരംഭമായിരുന്നു അത്. 'ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ' എന്ന സംഘടനയുടെ കീഴിൽ 'സഹജ് ഇന്റർനാഷണൽ സ്കൂൾ' എന്ന പേരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗുമായി (NIOS) സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ്, അതുമായി ബന്ധപ്പെട്ടവർ പത്രസമ്മേളനം നടത്തി അറിയിച്ചിരുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു സംഘടന തന്നെ നിലവിലില്ല എന്നാണ് തുടരന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മാത്രമല്ല, NIOSന്റെ സിലബസ്സിൽ എങ്ങനെയാണ് ഒരു ഇന്റർനാഷണൽ സ്കൂൾ പ്രവർത്തിക്കുക എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. സ്കൂളിന്റെ പ്രവർത്തനാരംഭത്തിനായി പൊതുസമൂഹത്തിൽ നിന്നും വലിയ തുകകൾ സംഭാവനയായി പിരിച്ചെടുത്തതും യാതൊരുവിധ രേഖകളും ഇല്ലാതെയാണ്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ഇത്തരമൊരു ആശയത്തെ പിന്തുണക്കാൻ പൊതുസമൂഹം തയാറായത്, ഞങ്ങളുടെ പ്രശ്നങ്ങൾ അവർ മനസ്സിലാക്കുന്നതുകൊണ്ട് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
സ്കൂളിന്റെ പ്രവർത്തനരീതിയിൽ സംശയം തോന്നിയതിനാൽ, സ്കൂൾ അധികൃതയുമായി ഞാൻ ഫോണിൽ ബന്ധപ്പെട്ടു. എന്റെ സംശയങ്ങൾ അവരോടു ചോദിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടി പരിതാപകരമാണ്. ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
ഞാൻ: ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നാൽ എന്താണ്?
അധികൃത: ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നത് ഞങ്ങളുടെ NGO ബോഡിയുടെ പേരാണ്.
ഞാൻ: ഈ സംഘടനയുടെ തണലിലാണോ സ്കൂൾ പ്രവർത്തിക്കുന്നത്?
അധികൃത: അതെ.
ഞാൻ: അങ്ങനൊരു സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടോ?
അധികൃത: ഇല്ല.
ഞാൻ: രജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് 'ഫൗണ്ടേഷൻ' എന്ന് പേരിൽ വയ്ക്കുന്നത്?
— മറുപടി ഇല്ല —
ഞാൻ: സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളിലും സ്കൂളിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നൽകിയ ക്ഷണക്കത്തിലുമെല്ലാം 'Collaboration with NIOS' എന്ന് കണ്ടിരുന്നു, NIOSന്റെ അംഗീകാരത്തോടെയാണോ സ്കൂൾ പ്രവർത്തിക്കുന്നത് ?
അധികൃത: അവർ പറഞ്ഞത് അംഗീകാരമൊക്കെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയ ശേഷമേ തരാൻ പറ്റുകയുള്ളൂ, സ്കൂൾ ആകുന്ന സമയത്തേ നമുക്ക് അംഗീകാരം തരാൻ പറ്റുകയുള്ളൂ.
ഞാൻ: അപ്പോൾ ഒരു അംഗീകാരവുമില്ലാതെ, 'in collaboration with NIOS' എന്ന് നിങ്ങൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത് ?
'മറുപടി ഇല്ല'
ഞാൻ: നിങ്ങൾ ഇന്റർനാഷണൽ സ്കൂൾ എന്നൊക്കെ പറഞ്ഞല്ലോ, അവിടെയൊരു ബ്ലാക്ക് ബോർഡോ ഗ്രീൻ ബോർഡോ ഉണ്ടോ? ഒരു കഷ്ണം ചോക്ക് എങ്കിലുമുണ്ടോ?
അധികൃത: ഇല്ല.
ഞാൻ: ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീച്ചർ ഉണ്ടോ?
അധികൃത: ഇല്ല.
ഞാൻ: അദ്ധ്യാപകരായി ആരെങ്കിലുമുണ്ടോ?
അധികൃത: ഇല്ല.
ഞാൻ: അപ്പോൾ നിങ്ങൾ എന്തർത്ഥത്തിലാണ് ഇതിനെ സ്കൂൾ എന്ന് വിളിക്കുന്നത് ?
അധികൃത: ഞങ്ങൾ ഒരിടത്തും ഇതുവരെ സ്കൂൾ എന്ന് പറഞ്ഞിട്ടില്ലല്ലോ. ആൾട്ടർനേറ്റ് ലേർണിങ് സെന്റർ എന്നാണ് പറഞ്ഞിട്ടുള്ളത്.
ഞാൻ: അപ്പോൾ ഈ മാദ്ധ്യമങ്ങൾ മുഴുവൻ വാർത്ത നൽകിയത് ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ സ്കൂൾ എന്നാണല്ലോ? പത്ര സമ്മേളനത്തിലും നിങ്ങൾ പറഞ്ഞതും അങ്ങനെയാണല്ലോ?
അധികൃത: സത്യമായും, ഞങ്ങൾ ഒരിടത്തും ഇതുവരെ സ്കൂൾ എന്ന് പറഞ്ഞിട്ടില്ല.
ഞാൻ: ചുരുക്കി പറഞ്ഞാൽ ഈ സ്കൂളിനെ സംബന്ധിച്ച് നിങ്ങൾ പ്രചരിപ്പിച്ച ഓരോ കാര്യങ്ങളും കള്ളമാണ്. ആരെങ്കിലും നിങ്ങൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് കൊടുത്താൽ നിങ്ങൾ അകത്താകില്ലേ?
അധികൃത: അപ്പോൾ ഒരു പത്ര സമ്മേളനം നടത്തി പറയാം അല്ലേ, ഇത് സ്കൂളല്ല ഒരു ആൾട്ടർനേറ്റ് ലേർണിങ് സെന്റർ ആണെന്ന്. ഇത്തരം കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു, സുകന്യ. അതുകൊണ്ട് സംഭവിച്ചതാണ്. സുകന്യ പറഞ്ഞപ്പോഴാണ് ഈ കാര്യങ്ങളൊക്കെ ഓർത്തത്.
ഞാൻ: സുകന്യ പറഞ്ഞപ്പോഴാണ് ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും നിങ്ങൾ അറിയുന്നതെങ്കിൽ നിങ്ങൾ ഈ പണിക്ക് യോജിച്ച ആളല്ല.
അധികൃത: ഞങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്.
ഞാൻ: ഇനിയെങ്കിലും സത്യസന്ധമായി പറയൂ. എന്താണ് ഈ സ്കൂളുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത്?
അധികൃത: അതായത് പത്ത് പാസ് ആകാത്ത ട്രാൻസ്ജെൻഡേഴ്സിന് പരീക്ഷ എഴുതാനുള്ള സഹായം നൽകുക. എങ്ങനെ പരീക്ഷ എഴുതാൻ കഴിയുമെന്ന് അവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ ക്ലാസ് എടുക്കാനൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല, അതിനുള്ള സൗകര്യങ്ങളും ഇവിടെ ഇല്ല. പിന്നെ അവർക്ക് വേണമെങ്കിൽ കുറച്ച് നാൾ ഇവിടെ താമസിക്കാം.
ഈ സംഭാഷണം വായിച്ചവരോട് ഇനിയും കൂടുതലൊന്നും വിശദമാക്കേണ്ട ആവശ്യമുണ്ടാകില്ല എന്ന് കരുതുന്നു. ഇത്രയും ചെറിയൊരു കാര്യത്തെ മഹത്തായ എന്തോ ഒരു ലക്ഷ്യം നിറവേറ്റുന്നു എന്ന് കൊട്ടിഘോഷിച്ച്, ട്രാൻസ്ജെന്ഡേഴ്സിന് എന്തൊക്കെയോ ചെയ്തു കൊടുക്കുന്നു എന്നൊരു പുകമറ സൃഷ്ടിച്ചത് സ്വാർത്ഥലാഭങ്ങൾക്കായി തന്നെയാണ്. ഇന്നോളം ഒരു പ്രവർത്തനവും നടന്നിട്ടില്ലാത്ത ഈ സ്കൂളിന്റെ ഉത്ഘാടനം കഴിഞ്ഞ വർഷാവസാനം നടന്നിരുന്നു. നാൾ ഇതുവരെ എന്ന് പ്രവർത്തിച്ചു തുടങ്ങും എന്നും അറിവായിട്ടില്ല. പ്രാരംഭപ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. എന്നെങ്കിലും പ്രവർത്തിച്ചു തുടങ്ങിയാലും ഫോം പൂരിപ്പിച്ച് കൊടുക്കുന്ന ഒരു സഹായി എന്നതിലുപരി അവർക്കൊന്നും ചെയ്യാനുമില്ല.
ഏതൊരു സാധാരണ സ്കൂളും പ്രവർത്തിക്കുന്ന പോലെ, അല്ലെങ്കിൽ അതിലും ഒരുപടി മുകളിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കും ഇതെന്ന ഒരു പ്രതീതി ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ സംഭാവന ഇനത്തിൽ തന്നെ ഇവർ സ്വീകരിച്ചിട്ടുണ്ട്. അതിനൊന്നും യാതൊരുവിധ രസീതും നൽകിയിട്ടുമില്ല. ഈ സംഘടനയുടെ പേരിൽ ഒരു ബാങ്കിലും ഒരു അക്കൗണ്ട് പോലുമില്ല.
'ട്രാൻസ്ജെൻഡർ' എന്ന വാക്ക് ദുരുപയോഗം ചെയ്ത് സ്വാർത്ഥലാഭം കൊയ്യുന്ന ഇത്തരക്കാർക്കെതിരെ യാതൊരു നടപടിയും ആരും സ്വീകരിച്ച് കാണുന്നുമില്ല. ഇനിയും ഇതുപോലുള്ള പല തട്ടിപ്പുകളും വെളിച്ചത്തുകൊണ്ടുവരുവാനുണ്ട്. അതികം വൈകാതെ അവ ഓരോന്നായി പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ പദ്ധതികൾ രൂപീകരിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് പഠിക്കാതെയാണ് അവ നടപ്പിലാക്കി കാണുന്നത്. ഇത്തരം പദ്ധതികൾ പരാജയപ്പെടാനുള്ള കാരണവും അത് തന്നെ. ഇനിയെങ്കിലും ഞങ്ങൾക്കായുള്ള പദ്ധതികളിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക. ലാഭം കൊയ്യാൻ വെമ്പൽ കൊള്ളുന്ന നേതാക്കന്മാർ എല്ലാം കൈക്കലാക്കുന്ന അവസ്ഥ ഒഴിവാക്കുക.
(ഇവിടെ നൽകിയിട്ടുള്ളത് സുകന്യ കൃഷ്ണയുടെ അഭിപ്രായമാണ് - എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്