പെണ്ണുകാണാൻ വന്ന ചെറുക്കൻ ഒന്നും മിണ്ടാതെ നോക്കി കൊണ്ടിരുന്നപ്പോൾ 'എന്താണ് പേര്' എന്നു ചോദിച്ചു; അതോടെ അഹങ്കാരിയും ഫെമിനിസ്റ്റുമായി; ആണുങ്ങൾ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങൾ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചാണോ ഫെമിനിസ്റ്റാക്കിയത്? വനജ വാസുദേവ് എഴുതുന്നു
ഇപ്പോഴും ഓർമയുണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാർ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാൻ പറഞ്ഞത്. പേപ്പറിന് മുകളിൽ അവരവരുടെ പേരുകൾ എഴുതണം. സർ പത്തു ചോദ്യങ്ങൾ ചോദിക്കും. നമ്മളുടെ ഉത്തരങ്ങൾ അതിൽ എഴുതണം. ചോദ്യങ്ങൾ പാഠ്യേതര വിഷയങ്ങൾ ആയതിനാൽ എഴുതുന്ന നമ്മളും അത് പിന്നീട് വായിക്കുന്ന സാറിനും മാത്രമേ എന്താണ് എഴുതിയതെന്ന് അറിയൂ. അന്ന് ചോദിച്ച എട്ടാമത്തെ ചോദ്യം ഇന്നും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്.
'നിങ്ങൾക്ക് ഏറ്റവും കൂടുതൽ ദേഷ്യം വരുന്ന കാര്യം എന്താണ് ?'
ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക്. എന്നെ അത്രയും നാൾ(പിന്നീട് ഇങ്ങോട്ടും) അലട്ടിയിരുന്ന ഉത്തരം എഴുതി.പിറ്റേന്ന് ഡ്രിൽ പീരിയഡിൽ വിഷ്ണു സർ എന്നെ മുകളിലെ അഞ്ചാം ക്ളാസിൽ കൊണ്ടുപോയി. ഞാനും സാറും തനിച്ചായ സമയത്തു എന്റെ പേപ്പർ സർ കയ്യിൽ തന്നു. എട്ടാമത്തെ ചോദ്യത്തിന് മറ്റാരും ഇതുപോലെ ഉത്തരം നൽകിയില്ല എന്ന സാറിന്റെ വിസ്മയത്തെ അടിവരയിട്ടൊരു ചോപ്പ് നിറം നീണ്ടു കിടന്നിരുന്നു. അതിന് മുകളിലെ എന്റെ ഉത്തരം ഇതായിരുന്നു.
'അച്ഛനില്ലാത്ത കുട്ടി എന്ന സഹതാപം കേൾക്കുമ്പോൾ'.
മുഖം കുനിഞ്ഞിരുന്ന എന്റെ നേരെ മുന്നിൽ വന്നിരുന്നു സർ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ഞാൻ പറഞ്ഞു. 'എന്നെ എന്റെ 'അമ്മ നല്ലപോലെ നോക്കുന്നുണ്ട് സർ. പിന്നെന്തിനാണ് ആളുകൾ ഇങ്ങനെ സങ്കടം പറയുന്നത്.അച്ഛൻ മരിച്ചത് എന്റെ തെറ്റാണോ?' . അന്ന് എന്തൊക്കയോ പറഞ്ഞു സർ ആശ്വസിപ്പിച്ചു. പക്ഷെ അതൊന്നും എന്റെ മനസിനെ അടക്കാൻ പ്രാപ്തി ഉള്ളതായിരുന്നില്ല. പിന്നീട് എല്ലായിടത്തും നിന്നും, ആൾക്കൂട്ടങ്ങളിൽ നിന്നും ഇതേ കാരണം ഭയന്ന് ഞാൻ ഒറ്റപ്പെട്ട് നടന്നു. പക്ഷെ അന്ന് മുതൽ ഒരു അദ്ധ്യാപകനും അപ്പുറം ഒരു സ്നേഹം വിഷ്ണു സാറിനും ഉണ്ടായി.
ചേച്ചിയുടെ കല്യാണം ആയ സമയം. മണ്ഡപത്തിൽ പെണ്ണിനെ കൈപിടിച്ച് കൊടുക്കാൻ ആര് വേണം എന്നൊരു ചോദ്യം വന്നു. അച്ഛന് പകരം ആരെ നിർത്തും. മുറ വച്ച് നോക്കുമ്പോൾ അച്ഛന്റെ വകയിലെ അനിയൻ സരസൻ ചിറ്റപ്പനും, അടുപ്പം വച്ച് അമ്മയുടെ ആങ്ങള സുഗുണൻ മാമനും ഊഴം വന്നു. ചർച്ച മുറുകിയപ്പോൾ ആരും അത്രയും നാൾ വളർത്തി വലുതാക്കിയ അമ്മയുടെ പേര് പറഞ്ഞില്ല. 26 വർഷം കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തിയ അമ്മയ്ക്കല്ലേ അതിനു ഏറ്റവും യോഗ്യത എന്ന് ചേച്ചി ഒരുദിവസം എന്നോട് ഒന്നിച്ചു കിടന്നപ്പോൾ ചോദിച്ചിരുന്നു. ശെരിയാണ്, പക്ഷേ നമ്മളല്ലല്ലോ തീരുമാനിക്കുന്നത് എന്ന് ഉത്തരം നൽകി ഞാൻ തിരിഞ്ഞു കിടന്നു. തൊട്ടടുത്ത ആഴ്ച കല്യാണ മണ്ഡപത്തിൽ മാമന് പിറകെ ടെൻഷൻ അടിച്ചു നിൽക്കുന്ന അമ്മയെ കാണാമായിരുന്നു. മാമൻ കൈ പിടിച്ചു കൊടുക്കുമ്പോൾ ഞാൻ നോക്കിയതത്രയും അമ്മയുടെ മുഖത്തേക്കാണ്. കയ്യിലെ പേഴ്സ് ചേർത്ത് പിടിച്ചു നിൽക്കുന്ന 'അമ്മ. അത്രയും നാൾ വളർത്തി, കല്യാണം വരെ ഉള്ള കാര്യങ്ങൾ നോക്കിയ അമ്മയേക്കാൾ കൈ പിടിച്ചു കൊടുക്കാൻ അച്ഛന് പകരം ആരെ കൊണ്ടുവന്ന് നിർത്തിയാലും മതിയാകില്ലായിരുന്നല്ലോ എന്നൊരു ചിന്ത പിന്നീടിങ്ങോട്ഠ് കുറേ കാലം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നിലേക്ക് മാറ്റപെട്ട് നിർത്തിയ അമ്മയുടെ രൂപവും.
തൊട്ടടുത്ത വർഷം ചേച്ചിയെ പ്രസവത്തിന് കൂട്ടികൊണ്ടു വരാൻ പോകുന്ന ദിവസം. എല്ലാവരും പോയിട്ടും മൂന്ന് പേർ ആ വീട്ടിൽ അവശേഷിച്ചു. 'അമ്മ, അമ്മാമ്മ, കുഞ്ഞമ്മ. മൂന്നുപേരും വിധവകൾ ആയതിനാൽ കൂട്ടിക്കൊണ്ടു വരാൻ പോകാൻ പാടില്ലാത്രേ. അമ്മയുടെ സ്ഥാനത്ത് അന്ന് പോയത് മാമി ആയിരുന്നു. പോയവർ വരുന്നിടം വരെ വാതിൽ പടിയിൽ പത്രം നിവർത്തിയിരുന്നു വായിക്കുന്ന അമ്മ ഇന്നും ഉണ്ട് ഉള്ളിൽ. നേരം അത്രയും കടന്നു പോയിട്ടും പത്രത്തിന്റെ താളുകൾ ഒന്നും മറിയാതിരിന്നപ്പോഴേ തോന്നി അമ്മ ഇവിടെയും അമ്മയുടെ മനസ്സ് ചേച്ചിയുടെ അടുത്തുമാണെന്ന്. ഇടയ്ക്കിടയ്ക്ക് എവിടെ എത്തിക്കാണും എന്ന ആത്മഗതവും, ഏതേലും വണ്ടിയുടെ ശബ്ദം കേട്ടാൽ പെട്ടെന്ന് തല എത്തിച്ചു റോഡിലേക്ക് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിലും ഏറെ എന്നെ വേദനിപ്പിച്ചത്, പപ്പാ മരിച്ചതിൽ പിന്നെ 'വിധവ' ആയതിനാൽ ഇതുപോലെ ഉള്ള ഒറ്റ ചടങ്ങുകളും അമ്മ കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ എന്നാണ്. സ്വന്തം മകളുടെ സന്തോഷത്തിൽ മാറ്റി നിർത്തപ്പെടേണ്ട, പകരം ആളെ നിർത്തേണ്ടിവരുന്ന അവസ്ഥ. എത്രമാത്രം സങ്കടം ഉണ്ടാവും. പക്ഷെ അമ്മ അതൊന്നും പുറത്തു കാണിച്ചില്ല, ഞങ്ങൾ ചോദിച്ചിട്ടും ഇല്ല.
പെണ്ണ് കാണാൻ വന്നവന്റെയും, അയാളുടെ അച്ഛന്റെയും, കൂട്ട് വന്ന ബ്രോക്കറുടെയും മുന്നിൽ ശിലപോലെ ഞാൻ നിന്നത് 20 മിനിറ്റു ആണ്. ഇടയ്ക്കുള്ള നോട്ടം അല്ലാണ്ട് ഒരക്ഷരം ആരും മിണ്ടുന്നില്ല. എന്ത് ചെയ്യണം എന്ന് എനിക്കും ഒരു രൂപം ഇല്ല. അവസാനം രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു 'പേരെന്താണ് ?'. ചായയേക്കാൾ അവരെ എന്റെ ചോദ്യം പൊള്ളിച്ചു. പിറ്റേന്ന് ഞാൻ എറണാകുളത്തേക്ക് തിരിച്ചു വരാൻ നേരം ബ്രോക്കർ എത്തി. ജോലി ഉള്ളതിന്റെ അഹങ്കാരം ആണത്രേ ഞാൻ ആദ്യം കയറി മിണ്ടിയത്. അതിനാൽ അറിയാം അവൾ അഹങ്കാരി ആണ്. ഇങ്ങനത്തെ പെണ്ണുങ്ങളെ ഞങ്ങൾക്ക് വേണ്ട.' അറത്ത് മുറിച്ചിട്ട പോലെയുള്ള എനിക്ക് 'പിറക്കാതെ പോയ ഭാവി അമ്മായിഅമ്മയുടെ' സ്വഭാവ സർട്ടിഫിക്കറ്റ് രണ്ട് കയ്യും നീട്ടി വാങ്ങി. വേട്ടാവളിയനെ പോലെ 20 മിനിറ്റു നേരം ഒന്നും മിണ്ടാതെ മനുഷ്യനെ നിർത്തിയതും പോരാ, ഒരു പേര് ചോദിച്ചപ്പോൾ എനിക്ക് ഇത്രയും പേരുദോഷം ചാർത്തി തന്ന അവനെ എനിക്ക് ഇന്നലെ വേണ്ട എന്ന് പറഞ്ഞു ഞാൻ ബാഗ് എടുത്തു ഇറങ്ങി. ബസ്സിലിരുന്ന സമയത്ത് ചില നേരങ്ങളിൽ പുറംകാഴ്ചകൾ കണ്ണുനീരുമായി അലിഞ്ഞിറങ്ങി ഒന്നിച്ച് പുറത്തേക്കൊഴുകി. ഇന്നും എനിക്കറിയില്ല ഞാൻ ചെയ്ത കുറ്റം എന്ത്? ആണുങ്ങൾ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങൾ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചതോ? അതോ ജോലിയുള്ളതുകൊണ്ട് എനിക്ക് നിലപാടുകൾ ഉണ്ടാവരുതെന്ന അവരുടെ ബോധമോ?
ഈ മൂന്ന് ചിത്രങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നവ ആണ്. . അവൾ ഭർത്താവില്ലാത്തവൾ എന്ന് പറയുമ്പോഴും അമ്മയുടെ പരിമിതിയിൽ നിന്ന് കൊണ്ട് അമ്മ നല്ലപോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഇന്നും എന്റെ കുടുംബത്തിന്റെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു നടത്താനും, പല കാര്യങ്ങൾ വേണ്ട പോലെ തീരുമാനം എടുത്തു ചെയ്യാനും എനിക്ക് കഴിയുന്നുണ്ട്. പക്ഷെ അതിന്റെ പൂർണത സമൂഹത്തിന് ബോധ്യപ്പെടണമെങ്കിൽ അവിടെ എനിക്ക് പകരം ആണുങ്ങളെ നിർത്തണം. അതാണ് കീഴ് വഴക്കം. അവ സമൂഹം അംഗീകരിക്കണം എങ്കിൽ ചെയ്തത് ഞാനെങ്കിലും എന്റെ അനിയനോ ചേട്ടനോ പറയണം. അവർക്ക് പിറകിൽ നിശബ്ദയായി നിൽക്കാനേ പലപ്പോഴും എനിക്ക് കഴിയൂ...എന്തിന് പെണ്ണെന്ന ഒറ്റ കാരണം കൊണ്ട് വലിയൊരു ഡെസിങ്നേഷനിൽ ഇരുന്നിട്ടും ശബ്ദ്ദം ഉറച്ചൊന്ന് പറഞ്ഞാൽ മുറിയുന്ന 'ആൺ- ഈഗോയ്ക്ക് മുന്നിൽ നിസ്സഹായയായി, കരുതലോടെ നിൽക്കേണ്ടി വരുന്നു. എന്തിലും ഒരുപാടൊരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു. ആരൊക്കെയോ എന്തൊക്കെയോ വായിച്ച് എന്നെ അവസാനിപ്പിക്കുന്നു.
എനിക്കറിയില്ല ഇത് എന്റെ മാത്രമാണോ അതോ, ഓരോ പെണ്ണിന്റെയും അവസ്ഥ ഇങ്ങനെ ആണെന്നോ? അങ്ങനെ എങ്കിൽ എല്ലാത്തിന്റെയും നോവ് ഒന്നാണ്. ''എന്തുകൊണ്ടാണ് ഞാൻ'' എന്ന ചോദ്യവും ഒന്നാണ്. നിങ്ങൾക്കറിയാമോ തിരസ്കരിക്കപ്പെടുന്നിടത്ത് നിന്നാണ് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട് . ആത്മാഭിമാനം മുറിപ്പെടുന്നിടത്ത് നിന്നും ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. പൊരുതി നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിക്കേണ്ടി വരുന്നിടത്ത് നിന്ന് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. സങ്കങ്ങളെല്ലാം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കേണ്ടി വരുമ്പോൾ, ഒറ്റയ്ക്ക് മിണ്ടി വയ്യാണ്ടാകുമ്പോൾ ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്.
നിങ്ങൾ അറിയാതെ നിങ്ങൾക്കിടയിൽ, കൈയെത്തും ദൂരത്ത്, വീടിനകത്ത് ഇത്തരത്തിൽ ഫെമിനിസ്റ്റുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. മൂടും, മുലയും, യോനിയും, മുള്ളുമുരിക്ക് - കഴപ്പ്, അടിപ്പ്, വെടിവയ്പ്പ്, ഇവയൊക്കെ ഒറ്റയ്ക്കും കൂട്ടമായും വിളിച്ച് പേടിപ്പിക്കാൻ നോക്കിയും, കട്ടികണ്ണടയും ബുജിലുക്കും,മൂക്കൂത്തിയും,ഉയർത്തി കെട്ടിയ തലമുടിയും ലക്ഷണങ്ങൾ വച്ച് 'ഫെമിനിച്ചി' എന്ന് മറ്റുള്ളവരെ പുച്ഛിച്ചു തള്ളുമ്പോൾ ആ വിളി കേൾക്കുന്ന ഇവർ മനസ്സ് കൊണ്ട് ചിരിക്കുന്ന ഒരു ചിരിയുണ്ട് . നിങ്ങൾ കൊടുക്കുന്നതിന് ഇരട്ടി പുച്ഛം തിരികെ തരുന്ന ബൂമറാങ് ചിരികൾ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്