ആദ്യസമാഗമത്തിൽ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരണ്ടില്ലെങ്കിൽ അവൾ പുറത്ത്; ഈ 'കന്യകാത്വപരീക്ഷ'യും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്; രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരത്തോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ; രജീഷ് പാലവിള എഴുതുന്നു
രജീഷ് പാലവിള
അനേകം നവോത്ഥാനങ്ങൾ നടന്നിട്ടുള്ളതും സാക്ഷരതാപരമായി മുന്നിൽ നിൽക്കുന്നതുമായ കേരളംപോലെയുള്ള ഒരു സംസ്ഥാനത്തുപോലും കോടതിവിധി ഊന്നൽ നൽകുന്ന ഭരണഘടനാപരമായ അവകാശത്തിനോ ലിംഗസമത്വത്തിനോ എതിരേ ആചാരത്തിന്റെ പേരിൽ ഉയർത്തുന്ന കോലാഹലങ്ങൾ ഈ നൂറ്റാണ്ടിലും ഇങ്ങനെയാണെങ്കിൽ ഇന്ത്യയുടെ വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന വിവിധതരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടി വരുന്നവർ നേരിടേണ്ടുന്ന പ്രതിബന്ധങ്ങൾ എന്തുമാത്രം ശ്രമകരമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇതാ നമ്മുടെ കണ്മുന്നിൽ ഒരു കൂട്ടം യുവാക്കൾ അത്തരത്തിൽ ആചാരത്തെ തൊട്ടുകളിച്ച് സമുദായത്തിന്മുന്നിൽ കുലദ്രോഹികളും കുറ്റവാളികളുമാകുകയാണ്.രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരങ്ങളോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ
നാം ജീവിക്കുന്നത് ഏത് അപരിഷ്‌കൃത ലോകത്താണ്
ശബരിമല യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പലതരം പടയൊരുക്കങ്ങൾ പലഭാഗത്തായി നടക്കുകയാണ് .ഇതിന്മേലുള്ള വിശ്വാസികളുടെ വികാരത്തെ രാഷ്ട്രീയമായും വർഗ്ഗീയമായും ഉപയോഗിക്കാനുള്ള അടവുകൾക്കായി ഓരോ നിമിഷവും ആളുകൾ പലകോണുകളിൽ തലപുകയ്ക്കുകയാണ്.ഒരു സാമൂഹികപ്രശ്‌നവും ഇന്നോളം ഉയർത്തിക്കൊണ്ടുവരാനോ സമൂഹത്തിന് ഉപയോഗപ്രദമായ എന്തെങ്കിലും ഇന്നോളം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ആളുകളും സംഘടനകളുമൊക്കെ മതവികാരം പൊട്ടിയ ആൾക്കൂട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനുള്ള തത്രപ്പാടിലാണ്.വടക്കേയിന്ത്യൻ മോഡൽ അമ്പലവാദങ്ങളും രഥയാത്രകളും തുടങ്ങി മതധ്രുവീകരണത്തിന്റെ പതിനെട്ടടവുകളും പയറ്റുകയാണ്.മണ്ഡലകാലത്ത് യുവതികൾ വരാൻ ഇടയായാൽ ജീവൻ കൊടുത്തും തടയുമെന്നൊക്കെയാണ് പലരുടേയും വികാരനിർഭരമായ പ്രതികരണങ്ങൾ. ആചാരസംരക്ഷണത്തിന്റെ അറിഞ്ഞതും പറഞ്ഞതുമായ ''പ്ലാനുകൾക്ക്'' അപ്പുറം എന്തൊക്കെ കാണാനിരിക്കുന്നു!
ഏതായാലും ചരിത്രപരമായ ഈ വിധിയെ സ്വാഗതം ചെയ്യുവാൻ മാത്രമേ പുരോഗമനപരമായി ചിന്തിക്കുന്ന ആർക്കും സാധിക്കൂ.ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടെന്നും പ്രത്യേകപ്രായത്തിലുള്ളവർക്ക് മാത്രമാണ് വിലക്കെന്നും അത് കാലാകാലങ്ങളായുള്ള ആചാരമാണ് എന്നൊക്കെയുള്ള എല്ലാത്തരം ന്യായവാദങ്ങളും ആത്യന്തികമായി എത്തിനിൽക്കുന്നത് സ്ത്രീകളുടെ ആർത്തവത്തോടുള്ള പ്രാകൃതമായ അശുദ്ധിബോധത്തിലാണ്.സ്ത്രീവിരുദ്ധവുമായ വിവേചനം അതിലുണ്ട്.അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഉത്തരവും സാമൂഹികപ്രസക്തമാകുന്നതും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നം എന്നതിനപ്പുറം അത് ചർച്ച ചെയ്യപ്പെടുന്നതും.ഏതൊരു ആരാധനാലയത്തെ സംബന്ധിച്ചായാലും ഈ വിധി അത്തരത്തിൽ മൗലികമാണ്.
അനേകം നവോത്ഥാനങ്ങൾ നടന്നിട്ടുള്ളതും സാക്ഷരതാപരമായി മുന്നിൽ നിൽക്കുന്നതുമായ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌പോലും കോടതി വിധി ഊന്നൽ നൽകുന്ന ഭരണഘടനാപരമായ അവകാശത്തിനോ ലിംഗസമത്വത്തിനോ എതിരേ ആചാരത്തിന്റെ പേരിൽ ഉയർത്തുന്ന കോലാഹലങ്ങൾ ഈ നൂറ്റാണ്ടിലും ഇങ്ങനെയാണെങ്കിൽ ഇന്ത്യയുടെ വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന വിവിധതരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടി വരുന്നവർ നേരിടേണ്ടുന്ന പ്രതിബന്ധങ്ങൾ എന്തുമാത്രം ശ്രമകരമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇതാ നമ്മുടെ കണ്മുന്നിൽ ഒരു കൂട്ടം യുവാക്കൾ അത്തരത്തിൽ ആചാരത്തെ തൊട്ടുകളിച്ച് സമുദായത്തിന്മുന്നിൽ കുലദ്രോഹികളും കുറ്റവാളികളുമാകുകയാണ്.ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇനിയും വണ്ടികിട്ടിയിട്ടില്ലാത്ത ഏതോ അപരിഷ്‌കൃതലോകത്തിലാണ് നമ്മളെന്ന് തോന്നിപ്പോകും.
സ്ത്രീയുടെ കന്യകാത്വം തെളിയിക്കേണ്ട ചടങ്ങ്!
നൂറ്റാണ്ടുകളായി നിലനിൽക്കുന്നത് എന്ന ന്യായത്തിലാണ് പല ആചാരങ്ങളും അതിനെ ചോദ്യം ചെയ്യുന്നവരെ വിരട്ടാൻ നിൽക്കുന്നത്.അത്തരത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായ ഒരു പരമ്പരാഗത ആചാരത്തിനെതിരെ ഒരു കൂട്ടം യുവതിയുവാക്കൾ മഹാരാഷ്ട്രയിൽ നിയമപരമായി പോരാടാനൊരുങ്ങുകയാണ്.മഹാരാഷ്ട്രയിലെ കഞ്ചാർഭട്ട് (Kanjarbhat) എന്ന ഗോത്രസമൂഹത്തിൽ നൂറ്റാണ്ടുകളായി ആചാരമെന്ന നിലയിൽ നിലനിൽക്കുന്ന ഒന്നാണ് വിവാഹിതയാകുന്ന സ്ത്രീയുടെ കന്യകാത്വം തെളിയിക്കേണ്ടുന്ന ഗുൺ(Gun)എന്ന ചടങ്ങ് .അക്ഷരാർത്ഥത്തിൽ ഹീനമായ ഒരുതരം സദാചാരപൊലീസിങ്. ഇതിനെതിരെയാണ് അതേ ഗോത്രത്തിൽ നിന്നുതന്നെയുള്ള അഭ്യസ്തവിദ്യരായ ഒരുകൂട്ടം യുവതീയുവാക്കളുടെ നവോത്ഥാനശ്രമം.പണ്ടുകാലത്ത് ഇന്ത്യയിൽ ഉൾപ്പടെ പല സമൂഹങ്ങളിലും ഇത്തരം 'യോഗ്യതാ പരീക്ഷകൾ' നിലനിന്നിരുന്നുവെങ്കിലും വിദ്യാഭ്യാസപരമായ പുരോഗതിയും ബോധവൽക്കരണവുംകൊണ്ട് പലയിടത്തും ഇത്തരം ആചാരങ്ങൾ കാലക്രമേണ ഇല്ലാതെയായി.ഒരുപക്ഷെ എവിടെയെങ്കിലും ഇതുപോലെ പുറംലോകം അറിയാതെ തുടരുന്നുണ്ടാകും എന്നും ചിന്തിക്കണം!
മഹാരാഷ്ട്രയിലെ ജനസംഖ്യയിൽ ഏതാണ്ട് അമ്പതിനായിരത്തോളം വരുന്ന ഈ ഗോത്രവിഭാഗം രാജസ്ഥാനിൽ 'സാൻസി' എന്നപേരിലും ഗുജറാത്തിൽ 'ചര' എന്ന പേരിലുമാണ് അറിയപ്പെടുന്നത്.ഈ ഗോത്രത്തിന്റെ സാമുദായികകോടതികളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരാചാരമാണ് ഈ കന്യകാത്വപരീക്ഷ! വിവാഹത്തിന്റെ ആദ്യരാത്രിയിൽ വധൂവരന്മാരെ മണിയറയിലേക്ക് അയയ്ക്കും.അവരുടെ കിടക്കയിൽ വെളുത്ത തുണിവിരിച്ചിരിക്കും.ആദ്യസമാഗമത്തിൽ സ്ത്രീയുടെ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരളണം.രക്തംപുരണ്ട പുതപ്പ് പെൺകുട്ടി കന്യകയായിരുന്നു എന്നതിന് തെളിവായി പിറ്റേ ദിവസം കൂടുന്ന ആൾക്കൂട്ടത്തിന്റെ മുന്നിൽ സമർപ്പിച്ച് വരൻ ബോധ്യപ്പെടുത്തണം.ജാതിപഞ്ചായത്തിലെ ആളുകൾ അങ്ങനെ അവരെ ആശിർവദിക്കുകയായി.ആദ്യത്തെ രാത്രിയിൽതന്നെ വധൂവരന്മാർ തമ്മിൽ ലൈംഗികബന്ധം നടന്നില്ലെങ്കിൽ ആദ്യദിവസം മുതൽ മൊത്തം മൂന്നുദിവസമാണ് അനുവദിക്കുക.ഇതിനുള്ളിൽ 'പരീക്ഷ' നടന്നിരിക്കണം!കന്യകാത്വത്തെക്കുറിച്ച് സാമാന്യബോധമുള്ളവർക്ക് ഇതൊക്കെ വിചിത്രമായി തോന്നാമെങ്കിലും വിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഈ ഗോത്രത്തിൽ ഇതൊരു അഗ്‌നിപരീക്ഷയാണ്.
നിർഭാഗ്യവശാൽ കന്യകാത്വം തെളിയിക്കാൻ കഴിയാതെ വന്നാൽ വിവാഹമോചനവും അപമാനവും തുടങ്ങി പലതരം സാമൂഹികവിലക്കുകളുമാണ് പെൺകുട്ടിയും അവളുടെ കുടുംബവും നേരിടേണ്ടത്.സ്ത്രീയുടെ 'വിശുദ്ധി' സമൂഹത്തെ ബോധിപ്പിക്കേണ്ട ഈ പുരുഷാധിപത്യതിട്ടൂരം നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതെ പോകുകയായിരുന്നു.
സമുദായത്തിന്റെ ഈ 'ധാർമ്മികനിയമത്തെ' ധീരമായി ചോദ്യം ചെയ്തുകൊണ്ട് ഏതാണ്ട് നാൽപ്പതോളം യുവതീയുവാക്കൾ ഇന്ന് ഇതിനെതിരെ പൊരുതുകയാണ്.ഒരുപക്ഷെ ഏതാണ്ട് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് കന്യകാത്വപരീക്ഷണത്തെ എതിർത്തുകൊണ്ടുള്ള ശബ്ദം ജാതികോടതികൾ ഇങ്ങനെ പരസ്യമായി കേൾക്കുന്നത്.1996ൽ കഞ്ചാർഭട്ട് ഗോത്രത്തിൽ ആദ്യമായി ഒരു യുവാവും യുവതിയും ഇത്തരം സാമുദായിക ആചാരങ്ങളെ ധിക്കരിച്ച് രജിസ്റ്റർ മാര്യേജ് ചെയ്തു.സമുദായനിന്ദയും ആചാരലംഘനങ്ങളും നടത്തിയ ആ ദമ്പതിമാരെ ജാതിക്കോടതി സമുദായത്തിൽനിന്നും പുറത്താക്കി.സ്വസമുദായത്തിലെ ആരുടേയും പിന്തുണയില്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ടെങ്കിലും അവർ അതിനെയെല്ലാം ധീരമായി അതിജീവിച്ചു.ഇന്ന് മഹാരാഷ്ട്രയിലെ സ്റ്റേറ്റ് ചാരിറ്റി കമ്മീഷന്റെ സാമ്പത്തികവിഭാഗം ഡയറക്ടർ പദവിയിൽ എത്തിച്ചേർന്ന കൃഷ്ണ ഇന്ദ്രേക്കർ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ആ ദമ്പതിമാർ.അവരുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് അനേകം യുവതീയുവാക്കൾ മുന്നോട്ടുവന്നു.ഹിന്ദുമതമൗലികവാദികളാൽ കൊല്ലപ്പെട്ട നരേന്ദ്ര ധാഭോൽക്കർ രൂപീകരിച്ച അന്ധവിശ്വാസ നിർമ്മാർജ്ജന സമിതിയിലെ പ്രവർത്തകരുടെ പൂർണ്ണമായ പിന്തുണയും പ്രചോദനവുമാണ് ഇത്തരത്തിൽ സംഘടിക്കാൻ യുവാക്കൾക്ക് മറ്റൊരു പ്രേരണ.
'കന്യകാത്വപരീക്ഷ'ക്കുവേണ്ടി സ്ത്രീകൾ തന്നെ രംഗത്ത്
എന്നാൽ ഇങ്ങനെ കുറച്ചുപേർ സംഘടിക്കുന്നതും ശബ്ദം ഉയർത്തുന്നതുംകണ്ട് പുരോഗമനപരമായി ചിന്തിക്കുവാനോ അവർക്ക് പിന്തുണ നൽകുവാനോ അവർ പറയുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ എന്നന്വേഷിക്കുവാനോ പോലും ആ ഗോത്രത്തിലെ ബഹുഭൂരിപക്ഷവും തയ്യാറായില്ല.എന്നുമാത്രമല്ല നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ ആചാരങ്ങളും സംസ്‌കാരങ്ങളും തകർക്കുവാനുള്ള നിരീശ്വരവാദികളുടേയും അന്യഗോത്രങ്ങളുടേയും കുൽസിതശ്രമമാണ് ഇതെല്ലാം എന്ന ധാരണയിൽ ഈ യുവതീയുവാക്കളെ ശത്രുപക്ഷത്ത് നിർത്തി അവർ പ്രതിരോധിക്കുകയാണ് ചെയ്യുന്നത് .ജാതിക്കോടതിയാകട്ടെ അതിശക്തമായി ഇവർക്കെതിരെ ആഞ്ഞടിക്കുന്നു.ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ വിവിധ സമുദായങ്ങൾ ഇങ്ങനെയുള്ള ജാതിക്കോടതികളുടേയും ഖാപ്പ് പഞ്ചായത്തുകളുടേയും ശക്തമായ നിയന്ത്രണത്തിലാണ്.സാമുദായികമായ ഒരുപിന്തുണയും ഇല്ലാതെ സ്വസമൂഹത്തിൽ മാറ്റം കൊണ്ടുവരുവാനുള്ള ഈ ചെറുപ്പക്കാരുടെ പരിശ്രമം പരിഷ്‌കൃതസമൂഹം അഭിനന്ദനത്തോടെ ഏറ്റെടുത്തെങ്കിലും മാനസികമായി അവരെ എല്ലാവിധത്തിലും തളർത്തിക്കൊണ്ട് ജാതിഭൂതങ്ങൾ അവരുടെ ഗോത്രങ്ങളിൽ ഉറഞ്ഞുതുള്ളുകയാണ്. നവമാധ്യമങ്ങൾക്ക് മുന്നിൽ ഈ വിഷയം എത്തിച്ച യുവസംഘത്തെ തങ്ങളുടേതായ ഭരണഘടനയും ശിക്ഷാവിധികളുമുള്ള ഗോത്രങ്ങളുടെ സ്വന്തംകോടതികൾ സമുദായത്തെ അപമാനിക്കുന്നവരായി മുദ്രകുത്തുകയും അവർക്കെതിരെ സംഘടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.സ്ത്രീകൾ ഉൾപ്പെടുന്ന ഒരു വലിയവിഭാഗം ''കന്യകാത്വപരീക്ഷ'' സമുദായത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് നിലനിർത്തണമെന്നും ആവിശ്യപ്പെടുന്നു.ശബരിമല യുവതി പ്രവേശനത്തിനെ എതിർത്ത് സമരം ചെയ്യാനിറങ്ങിയ 'കുലസ്ത്രീകളെ' ഓർമ്മപ്പെടുത്തുന്നതാണ് ഈ സ്ത്രീസമൂഹവും.കന്യകാത്വം തെളിയിക്കാൻ കഴിയാത്തവരെയും താല്പര്യമില്ലാത്തവരേയും വേശ്യകൾ എന്ന് ഉറക്കെവിളിച്ച് പരിഹസിക്കാൻ ആചാരത്തിന്റെ പേരിലാണെങ്കിൽ ഈ ആൾക്കൂട്ടങ്ങൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.
ഏതായാലും സമുദായത്തിലെ 'പരമ്പരാഗത കന്യകാത്വപരീക്ഷണ' ആചാരത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്ന 'പരിഷ്‌കാരികളായ' യുവാക്കൾക്കെതിരെ സമുദായത്തെ അപമാനിക്കുന്നതിന് കേസ്‌കൊടുക്കാനൊരുങ്ങുകയാണ് ജാതിക്കോടതിയും.സമുദായത്തിനകത്ത് തന്നെ ശിക്ഷവിധിക്കാൻ അവർക്ക് മടിയില്ലെങ്കിലും ഇപ്പോൾ ഈ വിഷയം മാധ്യമങ്ങളുടേയും രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള സാമൂഹികപ്രവർത്തകരുടേയും ശ്രദ്ധയിൽപ്പെട്ടതും ചർച്ചയായതുമാണ് 'നിയമപരമായി ' നേരിടും എന്നൊക്കെയുള്ള മാന്യതകളിലേക്ക് ജാതിക്കോടതി എത്തിച്ചേർന്നത് .ലിംഗസമത്വങ്ങളും ജനാധിപത്യാവകാശങ്ങളും ഉയർത്തിപ്പിടിച്ച് സുപ്രീംകോടതി അടുത്തകാലത്തായി നടത്തിയ ചരിത്രപരമായ വിധികൾ ലോകമെങ്ങും വർത്തയാകുമ്പോഴാണ് കന്യകാത്വ അഗ്‌നിപരീക്ഷണങ്ങൾ നേരിടാൻ പെൺകുട്ടികളെ നിർബന്ധിക്കുന്ന സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നു എന്നതും ശ്രദ്ധേയമാണ്.ഈ യുവതീയുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
മനുഷ്യൻ തന്റെ സാമൂഹികജീവിതം തുടങ്ങുകയും ജീവിതപരിണാമങ്ങളിൽ സ്ത്രീ കുഞ്ഞുങ്ങളേയും വീട്ടുകാര്യങ്ങളും നോക്കാൻ വിധിക്കപ്പെട്ടവളാവുകയും പുരുഷനും അവന്റെ സാമൂഹിക വ്യവസ്ഥകളും സ്ത്രീകളെ ക്രമേണ അടിമകൾ ആക്കുകയും ചെയ്തു.അവൻ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും നിയമങ്ങളെ പ്രമാണങ്ങളാക്കുകയും സ്ത്രീയെ ഉപഭോഗവസ്തുവും കൃഷിയിടവും അശുദ്ധികളുടെ വിളനിലമാക്കി ചിത്രീകരിക്കുകയും അങ്ങനെ ആചാരങ്ങളും സംസ്‌കാരങ്ങളുമായി അടിമത്തങ്ങൾ തുടരുകയും ചെയ്യുന്നു.തിരിച്ചറിവുള്ളവർ സ്ത്രീകളുടെ അന്തസ്സിനുവേണ്ടി നിലകൊള്ളുകയും പലതും തിരുത്തുകയും ചെയ്തു.ഇനിയും തിരുത്തുവാൻ ഏറെയുണ്ട് .. നവോത്ഥാനങ്ങൾ അങ്ങനെ അവസാനിക്കാത്ത ഒരു പ്രക്രിയയാണെന്ന് നാം തിരിച്ചറിയുകയും നാനാവിധങ്ങളായ അടിമത്തത്തെക്കുറിച്ച് ആളുകളെ നിരന്തരം ബോധവൽക്കരിക്കാൻ പരിശ്രമിക്കുകയും വേണം.അത് ഒരുദിവസംകൊണ്ട് മാറ്റിയെടുക്കാവുന്നതല്ല. പ്രാകൃതമായ മതബോധം അത്രമാത്രം നമ്മുടെ സമൂഹങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു .അത് ക്ഷമയോടെ മെല്ലെ മെല്ലെ സുഖപ്പെടുത്തിയെടുക്കുകയേ മാർഗ്ഗമുള്ളൂ!നമ്മുടെ ഭരണഘടനയാണ് അതിനുള്ള ശക്തമായ ആയുധം.അത് സധൈര്യം കയ്യിലെടുത്തുകൊൾക!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍