ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും കളിക്കേണ്ടെന്ന് തീർപ്പ്; ഇത്തരമൊരു വിലക്കുകൽപിക്കാൻ ബിസിസിഐ സുപ്രീംകോടതിക്ക് മുകളിലോ? കേരളതാരത്തിനെതിരെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം
വാതുവയ്പ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബിസിസിഐ തീർപ്പു കല്പിച്ചിരിക്കുന്നു. തന്റെ വിലക്കിനെതിരെ ശ്രീശാന്തുകൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ശ്രീയുടെ വിലക്ക് നീക്കാൻ ഒരുദ്ദേശ്യവും തങ്ങൾക്കില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതി നിലപാട് വെളിപ്പെടുത്തിയത്.
ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ഇടയിൽ ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾ വാതുവയ്പ്പ് നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ പൊലീസിന് ആയില്ല. ഡൽഹിയിലെ വിചാരണ കോടതി, സംശയത്തിനു ഇട ഇല്ലാത്തവിധം കുറ്റാരോപിതരായ മൂന്നു താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു. ആരോപണ വിധേയരായവർക്കു പക്ഷെ കളിക്കളത്തിലേക്കു മടങ്ങാൻ ആയില്ല.
ബിസിസിഐയുടെ കരുണ തേടി ഇരിക്കുകയാണ് അവർ. ഇതേ കാലത്തു തന്നെ, ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ പല ഇന്ത്യൻ താരങ്ങളും വലിയ തോതിലുള്ള വാതുവായ്പുകളിൽ പങ്കാളികൾ ആയതായി പല ഘട്ടങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അവരൊന്നും അന്വേഷണം പോലും നേരിട്ടില്ല.
ഐപിഎൽ ആകട്ടെ പണത്തിന്റെ കളിയാണ്.ശശിതരൂരും, വിജയ്മല്യയും, ലളിത് മോദിയും ഉൾപ്പെട്ടിരുന്ന വമ്പന്മാരുടെ ലോകം. സുനന്ദാ തരൂരിന്റെ മരണത്തിൽ കലാശിച്ച വലിയ കളി നടക്കുന്ന ലോകം. ക്രിക്കറ്റിന് ഇവിടെ രണ്ടാമതാണ് സ്ഥാനം.
പഴയ ജന്മിത്ത കാലത്ത് നിലനിന്നിരുന്ന അടിമ വ്യാപാരം പോലെയാണ് കളിക്കാരെ പഞ്ചനക്ഷത്ര ചന്തയിൽ ലേലം ചെയ്ത് വാങ്ങുകയും, വിൽക്കുകയും ചെയ്യുന്നത്. അല്പ വസ്ത്ര ധാരിണികളായ പെൺകുട്ടികൾ കാഴ്ച കോമരങ്ങളാകുന്ന കളിയിടങ്ങൾ. പണം മുടക്കുന്ന ജന്മിമാർക്കാണിവിടെ ആധിപത്യം. ബിസിനസ്സും പണവുമാണ് ഇവിടെ ധാർമികതക്കും മുൻപിൽ നിൽക്കുന്നത്.
ഇവിടെയാണ് പിറവിയുടെ അഞ്ചാം വയസ്സിൽ ഇടിത്തീ പോലെ ഐപിഎല്ലിൽ കോഴവിവാദം ഉയരുന്നത്. 2013 മെയ് 16 ന്, ശ്രീശാന്ത്, അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നീ മൂന്ന് താരങ്ങളെയും, ചില ഇടനിലക്കാരെയും ഐപിഎൽ വാതുവയ്പ്പ് വിവാദത്തിന്റെ ഭാഗമായി ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്.
മുമ്പ് ഒരിക്കൽ ഞാനെഴുതിയിരുന്നു..കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ വിവാദങ്ങൾ ഇളകി മറിഞ്ഞിരുന്ന ദിനങ്ങളിൽ ഒന്നിലാണ്, ശാന്തകുമാരൻ ശ്രീശാന്ത് അറസ്റ്റിൽ ആകുന്നത്. ഇത് കൂടാതെ, അഴിമതിയുടെ പേരില്‍ കേന്ദ്ര മന്ത്രിമാരായ അശ്വനി കുമാറും, പവൻ ബൻസലും രാജി വച്ചത് 2013 മെയ് 10 നായിരുന്നു. നാഷണൽ മീഡിയകൾ മന്മോഹൻ സിങ്ങിനെയും കടന്നു നമ്പർ ടെൻ ജനപതിനു നേരെ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയിരുന്നു.
ഇവിടെയാണ് വഴിത്തിരിവായി, ഐ പി എൽ വാതു വയ്പ്പ് കേസ് തുടങ്ങുന്നത്. മാധ്യമങ്ങൾ പുതിയ ഒരിരയെ ലഭിച്ചതോടെ പ്രധാനമന്ത്രിയെയും, കൽക്കരി കുംഭകോണത്തെയും സൈഡാക്കി, ശ്രീശാന്തിന് പിന്നാലെ കൂടി. 'ദേശീയ അപമാനം' എന്നായിരുന്നു മിക്ക തലക്കെട്ടും. പേരിൽ ശാന്തകുമാരനാണെങ്കിലും, സ്വഭാവത്തിൽ അങ്ങനെ അല്ലാത്ത ആളാണ് ലോകകപ്പു സ്വന്തം കൈകളിലൂടെ നേടിയെടുത്ത കേരളത്തിന്റെ സ്വന്തം ശ്രീ. കലർപ്പില്ലാത്ത സ്വഭാവം കൊണ്ട് സുഹൃത്തുക്കളെക്കാൾ ശത്രുക്കളെ ഉണ്ടാക്കിയിരുന്നു ശ്രീശാന്ത്. അതിൽ മുതിർന്ന താരങ്ങളും, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും എല്ലാം ഉൾപ്പെട്ടിരുന്നു. പക്ഷേ, ഒരാളെ വേട്ടയാടാൻ അതു പോരല്ലോ കാരണം?
അഫ്സൽ ഗുരുവിന്റെയും, അജമൽ കസബിന്റെയും, അബ്ദുൽ നാസർ മദനിയുടേയും, ചാർളിയന്ന ഗോവിന്ദച്ചാമിയുടേയും മനുഷ്യാവകാശത്തെ ഓർത്ത് നീറിപുകഞ്ഞവരാരും, ഒമ്പത് മാസം വിചാരണ കൂടാതെ കൊടും കുറ്റവാളികൾക്ക് ഒപ്പം ജയിലിൽ കിടന്ന ഒരു 'നായരു' കുട്ടിയുടെ വേദന പങ്കിട്ടില്ല. ജാതി-മത-രാഷ്ടീയ പിന്തുണ ഇല്ലാത്ത ആ കുടുംബം പലരാലും മോഹന വാഗ്ദാനത്തിന്റെ പേരിൽ വഞ്ചിക്കപ്പെട്ടു.
ഇടക്കാല ജാമ്യം പോലും ലഭിച്ചതാകട്ടെ ഒമ്പതു മാസങ്ങൾക്ക് ശേഷവും. അവസാനം, രണ്ടര വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ കേസു തന്നെ തള്ളിപ്പോയി. 2015 ജൂലൈ അവസാനം ശ്രീശാന്തി കുറ്റ വിമുക്തൻ ആയി. ഇങ്ങനെ ഒരു വാതു വയ്പ് നടന്നതായിട്ടോ അതിൽ ശ്രീശാന്ത് പങ്കെടുത്തു എന്നതിനോ യാതൊരു തെളിവുമില്ല എന്നാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം വിധിയെഴുതിയത്. ഇവിടെയാണ് ബിസിസിഐ എന്ന ക്രിക്കറ്റ് ഗവേണിങ്ങ് ബോഡി പരമോന്നത നീതിപീഠത്തിനും മുകളിൽ കയറി കളി തുടങ്ങിയത്. വിലക്ക് നീക്കാൻ പക്ഷെ, ബി.സി.സി.ഐ തയ്യാറായില്ല.
കോഴവിവാദം ഇന്ത്യയിൽ ഇതാദ്യമല്ല. ലോക ക്രിക്കറ്റിനെ തന്നെ പിടിച്ചുലച്ച 1999ലെ വാതുവയ്പ്പിൽ ഉൾപ്പെട്ട അസറുദ്ദീൻ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ന് എം പിയാണ്. മുസ്ലിം ആയതിനാൽ ആണ് തന്നെ വേട്ടയാടുന്നത് എന്നായിരുന്നു അന്ന് അസറുദ്ദീൻ വാദിച്ചത്. ഭാഗ്യം ! നായരായതു കൊണ്ടാണ് തനിക്കാരുമില്ലാത്തതെന്ന് ശ്രീ ഇതുവരെ പറഞ്ഞിട്ടില്ല. അസറുദ്ദീനും, അജയ് ജഡേജയ്ക്കും കിട്ടാത്ത ആജീവനാന്ത വിലക്കാണ്, പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ ശ്രീശാന്തിന് മേൽ ബിസിസിഐ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
പുറത്തു പറയാൻ കൊള്ളാത്ത മറ്റെന്തു സാഹചര്യമാണ് ശ്രീശാന്തിനെ അകറ്റി നിർത്താൻ ഈ ക്രിക്കറ്റ് ബോഡിക്കുള്ളതെന്നാണ് ഇനി അറിയാനുള്ളത്. അഴിമതിക്കെതിരെ ഉള്ള ശക്തമായ നിലപാടാണന്നുള്ള വാദം പരിഹാസ്യമാണ്. നിലവിലേയും, മുൻകാല ഭരണ സമിതികളിലേയും നേതാക്കളെ കണ്ടാൽ തന്നെ ഇതു സത്യമാണെന്ന് എല്ലാവരും തല കുലുക്കി സമ്മതിച്ചു തരും. ഒരു ഭരണ സമിതിയെ തന്നെ കോടതി തൂക്കി എടുത്തു കളഞ്ഞത് അടുത്തയിടെയാണ്.
ഇവിടെ, ആരെയാണ് ബിസിസിഐ പറ്റിക്കാൻ ശ്രമിക്കുന്നത്?. എന്തുകൊണ്ടാണ് ശ്രീയുടെ വിലക്ക് നീക്കില്ല എന്ന് വാശി പിടിക്കാൻ കാരണം?.. ഇതറിയാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. രണ്ടു സാധ്യതതകളാണിവിടെ ഉള്ളത്.
ഒന്നുകിൽ ശ്രീശാന്ത് തെറ്റ് ചെയ്തു എന്ന് ബിസിസിഐയ്ക്ക് അറിയാം, തെളിവുകളും അവരുടെ പക്കൽ ഉണ്ട്. പക്ഷേ കോടതിയിൽ തിരിമറി നടത്തി അയാളെ ജയിലിൽ കിടക്കേണ്ട അവസ്ഥയിൽ നിന്നും രക്ഷിച്ചു. ഇതിന് പിന്നിലും പണം മറിഞ്ഞിട്ടുണ്ടാവാം. (അങ്ങനെയെങ്കിൽ തന്റെ വിലക്ക് നീക്കാനായി കോടതിയിൽ പോവാനുള്ള ചങ്കൂറ്റം ശ്രീശാന്തിന് ഉണ്ടാവുമോ എന്നതാണ് ചോദ്യം) അല്ലെങ്കിൽ, സ്വഭാവദൂഷ്യവും അഹങ്കാരവും കൈമുതലായുള്ള കളിക്കാരനോടുള്ള വൈരാഗ്യവും, വിദ്വേഷവുമാകാം കാരണം.
രണ്ടായാലും അത് അക്ഷന്തവ്യമായ തെറ്റ് തന്നെ ആണ്. ശ്രീ തെറ്റ് ചെയ്തിരുന്നുവെങ്കിൽ അത് കോടതി മുമ്പാകെ വരണം. കോടതിയിൽ വരാത്ത തെളിവുകൾ ബിസിസിഐയുടെ പക്കൽ ഉണ്ടെങ്കിൽ അവ കോടതിയിൽ സമർപ്പിച്ചു അർഹമായ ശിക്ഷ ഈ താരങ്ങൾക്കു വാങ്ങി കൊടുക്കണം. അല്ലാതെ, കോടതി മുമ്പാകെ ബിസിസിഐ അതു മറച്ചു വയ്ക്കുകയും, പിന്നീട് സ്വയം കോടതി ചമയുന്നതും അംഗീകരിക്കാൻ കഴിയില്ല.
രാജ്യത്തെ, പരമോന്നത നീതി പീഠത്തിനു മുകളിൽ കയറി നിൽക്കാൻ ആരാണിവർക്ക് ശക്തി നൽകുന്നത്? അവരെയതിന് പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? ഒരാളോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അയാളുടെ ജീവിതം തന്നെ തകർക്കാൻ ചിലർക്ക് ഈ രാജ്യത്തു കഴിയുന്നു എങ്കിൽ ഈ ജനാധിപത്യം തൃപ്തികരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇതു രണ്ടുമല്ലാതെ മറ്റെന്തു കാര്യമായാലും ശ്രീയുടെ വിലക്ക് തുടരുന്നതിൽ ഒരു ന്യായവുമില്ല. എന്നുമാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരം അനീതി നടക്കുന്നത് കണ്ടിട്ടും മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിക്കുന്ന മൗനം വിസ്മയിപ്പിക്കും വിധം നിരാശാജനകമാണ്.
ഐഎസ്ആർഓ ചാരക്കേസിൽ ഉൾപ്പെട്ട പല ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു നമ്പി നാരായണൻ. താൻ തെറ്റുകാരനല്ല എന്ന് ഉറച്ചു വിശ്വാസമുള്ള അദ്ദേഹം പട പൊരുതി തന്നെ വേട്ടയാടിയ സമൂഹത്തിൽ നിന്നും നഷ്ടപരിഹാരം നേടിയെടുത്തു. നമ്പി നാരായണനൊപ്പം ചാരക്കേസിൽ പെട്ട ശശികുമാരനെന്ന മറ്റൊരു ശാസ്ത്രജ്ഞൻ നിശബ്ദനായി ഇരിക്കുന്നു, ഇന്നും.
തെറ്റുകാരനല്ല എന്ന് ഹൃദയത്തിൽ കൈ തൊട്ട് പറയാൻ ശ്രീശാന്തിന് ഉറപ്പുണ്ടെങ്കിൽ, പടയ്ക്കിറങ്ങേണ്ട കാഹളമാണ് ബിസിസിഐ കോടതിയിൽ ആവർത്തിച്ച വിലക്കിന്റെ വിളംബരം. ഈ ഹർജിയുടെ വിധി എന്തായാലും ബി സി സി ഐ യുടെ നിലപാടുകൾ അസ്വസ്ഥതയായി തന്നെ അവശേഷിക്കും.
Stories you may Like
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍