ഹാദിയകേസും, സോളാർ വിഷയവും, കുമ്പസാര പീഡനവും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കന്യാസ്ത്രീ പീഡനവും നന്നായി കവർ ചെയത് നമ്മുടെ ദേശീയ മാധ്യമങ്ങൾ പ്രളയത്തിൽ പിറകോട്ടടിച്ചത് എന്തുകൊണ്ടാണ്? അവരുടെ രാഷ്ട്രീയ നിലപാടുകളോട് കേരളം മുഖം തിരിച്ചു നിൽക്കുന്നതു തന്നെ കാരണം; ഉത്തരേന്ത്യൻ മാധ്യമ തമ്പുരാക്കന്മ്മാർക്ക് നമ്മൾ ഇപ്പോളും വെറും മദ്രാസികൾ തന്നെ; വിൽസൺ കരിമ്പന്നൂർ എഴുതുന്നു
വിൽസൺ കരിമ്പന്നൂർ
കേരളത്തിലെ പ്രളയം റിപ്പോർട്ട് ചെയ്യുവാൻ നമ്മുടെ ദേശിയ മാധ്യമങ്ങൾ കാണിച്ച അനാസ്ഥയുടെ പിന്നാമ്പുറങ്ങളും ചിലരുടെ വിദ്വേഷ പ്രചാരണങ്ങൾക്കും ഉത്തരം തേടിയാൽ അനവധി സങ്കുചിതകാരണങ്ങൾ കിട്ടും.ദേശിയ മാധ്യമങ്ങളുടെ വാർത്തകൾ പരിശോധിച്ചാൽ ഇന്ത്യ എന്ന രാജ്യത്തു മഹാരാഷ്ട്രയ്ക്കു തെക്കോട്ടു ഭൂപ്രദേശമില്ല എന്ന് തോന്നിപ്പോകും, ദോഷം പറയരുതല്ലോ എൻഡിടിവി എന്ന ഇംഗ്ലീഷ് ചാനലിൽ ബാംഗ്ലൂർ എന്ന ഒരു സ്ഥലവും മായ ശർമ്മയെന്ന ഒരു റിപ്പോർട്ടറും കൂടെക്കൂടെ പ്രത്യക്ഷപ്പെടാറുണ്ട്. കൂട്ടത്തിൽ അല്പം ഭേദം എൻഡിടിവി തന്നെയാണ്. തെക്കേ ഇന്ത്യയെ അവർ അങ്ങനെ അങ്ങ് ഒഴിവാക്കില്ല. വല്ലപ്പോഴും; ഓണത്തിനും ശങ്കരാന്തിക്കും ഒക്കെ അവർ ദക്ഷിണേന്ത്യക്കാരെ പറ്റി വല്ലതും പറയും
അവർക്ക് വേണ്ടത് കേരളത്തിന്റെ നാറ്റക്കഥകൾ മാത്രമോ?
എന്നാൽ ഭൂരിപക്ഷം ദേശീയ മാധ്യമങ്ങളും ദക്ഷിണേന്ത്യൻ വാർത്തകൾ തങ്ങളുടെ പ്രധാനബുള്ളറ്റിനുകളിൽ ഒന്നും ഉൾപ്പെടുത്തില്ല. അതിൽത്തന്നെ അവർ ഏറ്റവും അവഗണിക്കുന്നതു കേരളത്തെയാണ്. ടൈംസ് നൗ,ന്യൂസ് 18, ഹെഡ്ലൈൻസ് ടുഡേ,ന്യൂസ്എക്സ്,മിറർ നൗ,റിപ്പബ്ളിക് തുടങ്ങിയ ചാനലുകളുടെ കേരളത്തിനോടുള്ള നിലപാട്, തീർത്തും നിഷേധാത്മകം ആണെന്നുള്ളതാണ് വാസ്തവം. അതെ സമയം ഡൽഹിയിലും പരിസരപ്രദേശത്തും നടക്കുന്ന നിസ്സാരവിഷയങ്ങൾ പോലും ഇവരുടെ പ്രധാനവാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
എന്നാൽ കേരളത്തിന് അപമാനകരമായ ഏതു വാർത്തകൾ വന്നാലും ഇവർ നല്ലവണ്ണം മസാല ചേർത്ത് അതങ്ങു വിളമ്പും. സരിതയുടെ സോളാർ വിഷയവും, കുമ്പസാര രഹസ്യം ചോർത്തി ഓർത്തഡോക്സ് പുരോഹിതർ ഒരു സ്ത്രീയെ പീഡിപ്പിച്ചതും, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കന്യാസ്ത്രീ പീഡനവും നന്നായി ഇവർ കവർ ചെയ്തിരുന്നു.അതൊക്കെ നാറിയതും നമ്മുടെ നാടിനു നാണക്കെടുളവാക്കന്നതുമായ വാർത്തകൾ ആയിരുന്നു. ആ വക നാറ്റക്കഥകൾ ഒരു മടിയും കൂടാതെ അവർ പ്രസിദ്ധീകരിക്കും.
ഈ മാധ്യമങ്ങളിൽ അടുത്ത കാലത്തു കേരളവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഏറ്റവും കൂടുതൽ പ്രസിദ്ധീകരിക്കപ്പെട്ടത്, ഹാദിയായുടെ മതം മാറലും വിവാഹവും ആയിരുന്നു.വൈക്കം സ്വദേശികളായ അശോകൻെയും പൊന്നമ്മയുടെയും ഏക മകൾ അഖിലയാണ് ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ വിവാദനായിക. ആ വിഷയം പരമാവധി കൊഴുപ്പിച്ച് അതിൽ നിന്നും തങ്ങൾക്കു റേറ്റിങ് കൂട്ടുവാൻ ഈ കച്ചവട തൽപ്പരർക്ക് സാധിച്ചു.പ്രസ്തുത വിഷയത്തിൽ ഒരു വലിയ സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതായിട്ട് വരുത്തിത്തീർക്കുവാൻ ഇവിടുത്തെ ദേശീയ മാധ്യമങ്ങൾ ശ്രമിച്ചിരുന്നു.
ആ ഒറ്റപ്പെട്ട വിഷയം പെരുപ്പിച്ച് കാണിച്ച് കേരളത്തിൽ വൻതോതിൽ മതംമാറ്റം നടക്കുന്നുവെന്ന തോന്നൽ വടക്കേ ഇന്ത്യക്കാരുടെ ഇടയിൽ വളർത്തുവാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. അത് നല്ലവണ്ണം ഫലിച്ചുവെന്നു പല ഉത്തരേന്ത്യൻ സുഹൃത്തുക്കളുടെ സംസാരത്തിൽ നിന്നും ഈ ലേഖകനു് ബോദ്ധ്യപ്പെട്ടിട്ട് ഉണ്ട്. കേരളത്തിലെ ഇടതുപക്ഷഗവർമെന്റ് അതിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതായി പല സുഹൃത്തുക്കളും ഉൽക്കണ്ഠപൂർവം പങ്കു വച്ചപ്പോൾ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന് മനസ്സിലായി. ഈ രീതിയിലാണ് ദേശീയമാധ്യമങ്ങളുടെ കേരളത്തിനോടുള്ള ഇന്നത്തെ സമീപനം. കാര്യങ്ങൾ ഇങ്ങനെ പോകുമ്പോളാണ്, കേരളത്തിൽ പ്രളയം ഉണ്ടായത്. ആ പ്രളയം കണ്ടില്ലെന്നുള്ള ഒരു സമീപനം ആയിരുന്നു ആദ്യത്തെ മൂന്നു ദിനങ്ങളിൽ പ്രസ്തുത മാധ്യമങ്ങൾക്ക്. ലോകത്തുള്ള പ്രധാന വാർത്താമാധ്യമങ്ങളായ ബിബിസി, സി എൻ എൻ, എ ബി സി, അൽ ജസീറ തുടങ്ങിയവ കേരളത്തിലെ പേമാരിവിഷയം കാര്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷമാണ്, നമ്മുടെ ദേശീയ മാധ്യമങ്ങൾ ഈ വിഷയത്തിൽ താല്പര്യം കാണിച്ചത്. എൻഡിടിവി ആണ് കേരളത്തിലെ പ്രളയത്തിന് ആദ്യം പ്രാധാന്യം നൽകി വാർത്ത നൽകിയത്. പിന്നീടാണ് ബാക്കിയുള്ള ചാനലുകൾ രംഗത്തു വന്നത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് നമ്മുടെ ദേശീയമാധ്യമങ്ങൾ ഈ രീതിയിലുള്ള അവഗണന കേരളത്തോട് കാണിക്കുന്നത് എന്ന് പരിശോധിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
നമ്മൾ ഇപ്പോഴും മദ്രാസികൾ!
ഒന്നാമത്, ഉത്തരേന്ത്യക്കാർ ആണ് ഇവിടുത്തെ ദേശീയ മാധ്യമങ്ങളുടെ നടത്തിപ്പുകാർ. കാലം ഈ രീതിയിൽ പുരോഗമിച്ചിട്ടും അവരിൽ പലർക്കും ദക്ഷിണേന്ത്യക്കാരോടുള്ള പൊതുബോധം മാറിയിട്ടില്ല. അടുത്ത കാലം വരെ അവർ എല്ലാ ദക്ഷിണേന്ത്യക്കാരെയും വിളിച്ചിരുന്നത് 'മദ്രാസികൾ' എന്ന പേരിൽ ആയിരുന്നു. അവർക്കു തെക്കേ ഇന്ത്യ എന്നാൽ മദ്രാസ് മാത്രമായിരുന്നു. പുതിയ കാലത്താണ് ദക്ഷിണേന്ത്യയിൽ മദ്രാസ്സിനു പുറത്ത് വേറെയും സ്ഥലം ഉണ്ടെന്നു അവരിൽ പലർക്കും ബോധ്യമായത്. ഈ മനോഭാവത്താൽ അവർ ദക്ഷിണേന്ത്യക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല. പലർക്കും തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് റിപോർട്ടർമാരും സ്റ്റാഫുകളും ഇല്ലായെന്നതാണ് സത്യം.
രണ്ടാമത്തെ വസ്തുത, ദേശിയമാധ്യങ്ങളിൽ മിക്കതും ഇന്ന് കേന്ദ്രം ഭരിക്കുന്നവരെ പിന്തുണക്കുന്നവർ ആണ്. അതായതു, ബിജെപി യെയും സംഘപരിവാറിനെയും പിന്തുണക്കുന്നവരാണ്. ആ കൂട്ടർ ഏറ്റവും വെറുക്കുന്ന രാഷ്ട്രീയ കക്ഷിയാണ്, കമ്മ്യൂണിസ്റ് പാർട്ടി.ആ കമ്മ്യൂണിസ്റ് പാർട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമാണ് ഇപ്പോൾ കേരളം. അപ്പോൾ തങ്ങളുടെ ഏറ്റവും വലിയ ശത്രുവിന് ഗുണം കിട്ടുന്ന യാതൊരു കവറേജിനും ആ മാധ്യമങ്ങളിൽ നിന്ന് സഹായം കിട്ടില്ല.അതുകൊണ്ടാണ് അവർ കേരളത്തിനെ ഒഴിവാക്കുന്നത്.
മൂന്നാമതായി ഉള്ള സംഗതിയും നേരത്തെ പറഞ്ഞ വിഷയത്തോട് ചേർന്നതാണ്.ഇന്നത്തെ ദേശീയമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മിക്കവാറും റിപ്പോർട്ടർമാരും ജേർണലിസ്റ്റുകളും ബിജെപി യുടെയും സംഘപരിവാറിന്റെയും പ്രവർത്തകരാണ്,അങ്ങനെയുള്ളവരുടെ റോൾ മോഡൽ ആണ് ശ്രി. അർണാബ് ഗോസാമി. പരിവാർ അനുഭാവികളായ ജേർണലിസ്റ്റുകൾ ഏറ്റവും വെറുക്കുന്നത് കേരളത്തിനെയാണ്. കാരണം അവരൊക്കെ തലകുത്തി മറിഞ്ഞിട്ടും കേരളത്തിൽ ബിജെപി യുടെ കളിയൊന്നും നടക്കുന്നില്ലല്ലോ. തന്നെയുമല്ല, മുഖ്യമന്ത്രി പിണറായി വിജയനെയും ഈ കൂട്ടർക്ക് കണ്ടുകൂടാ. ഇന്ത്യയിലെ നട്ടെല്ലുള്ള മുഖ്യമന്ത്രിമാരിൽ ഒരാളായിട്ടാണ് പൊതുവെ അദ്ദേഹത്തിനെ കരുതുന്നത്, അങ്ങനെയുള്ളവരെ പരിവാറുകാർക്കു പിടിക്കില്ലല്ലോ.
അസഹിഷ്ണുത കേരളത്തോടും
നാലാമതായി പറയുന്ന വിഷയം, കേരളത്തിൽ നിന്ന് ഉള്ളവർ ദേശീയ ഇംഗ്ലീഷ് ചാനലുകൾ അധികം വീക്ഷിക്കാറില്ല എന്നത്. എന്നാൽ ഈ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ല. ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തുള്ളവരേക്കാൾ ജനസംഖ്യയുടെ അനുപാതത്തിൽ നോക്കിയാൽ, ദേശീയ ഇംഗ്ലീഷ് ചാനലുകൾ കൂടുതൽ വീക്ഷിക്കുന്നത് മലയാളികൾ ആയിരിക്കും. മറുനാട്ടിൽ ഉള്ള മലയാളികളിൽ ഭൂരിഭാഗവും വാർത്തകൾക്കു വേണ്ടി ആശ്രയിക്കുന്നത് ദേശീയ ഇംഗ്ലീഷ് ചാനലുകളെ തന്നെയാണ്. മറുനാടൻ മലയാളികളുടെയും അവരുടെ മക്കളുടെയും ഇംഗ്ലീഷ് ചാനലുകളോടുള്ള താല്പര്യം റേറ്റിംഗിൽ കണക്കിലെടുക്കപ്പെടുന്നില്ല. മുംബൈ, ഡൽഹി, ബാംഗ്ളൂർ ഉൾപ്പെടെയുള്ള സിറ്റികളുടെ റേറ്റിങ് കണക്കിൽ ഉൾപ്പെടുന്നവരിൽ നല്ലൊരു ഭാഗവും മറുനാടൻ മലയാളികളും കുടുംബവും ആണെന്നുള്ള യാഥാർഥ്യം ഈ മാധ്യമരാജാക്കന്മാർ മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം.
കൂടാതെ സംഘപരിവാറുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്ക് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെയും ആരോഗ്യമേഖലകളിലെയും ഉൾപ്പെടെയുള്ള പുരോഗതിയിൽ വല്ലാത്ത അസൂയ ഉള്ളതായി അവരുടെ പല നിലപാടുകളിൽ നിന്നും മനസിലാക്കാം. . അതിനാൽ അവർ കേരളത്തിന്റെ തകർച്ചയിൽ സന്തോഷിക്കുന്നതായിട്ടു തോന്നിയിട്ടുണ്ട്. പ്രളയത്തിന് ശേഷം സോഷ്യൽ മീഡിയായിലൂടെ ഈ അസൂയ വെളിവാക്കുന്ന അനേകകുറിപ്പുകൾ വരുന്നുണ്ട്. അതിൽ ഒരു മൈറാ ഗെയ്ക്കുവാഡിന്റേതായി വന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇതോടൊപ്പം അയക്കുന്നു. അത് വായിക്കുമ്പോൾ ഈ കൂട്ടരുടെ നിലപാടുകൾ വ്യക്തമാകും. കൂടാതെ കേരളീയർ ബീഫ് കഴിക്കുന്നതുകൊണ്ട് ഇവർക്കൊക്കെ കേരളത്തിനോട് വലിയ വിദ്വേഷം ഉള്ളതായിട്ടു മനസിലാക്കുന്നു. നാം എന്ത് കഴിക്കണം എന്നുപോലും ഇവർ തീരുമാനിക്കുമെന്ന് സാരം.
ചുരുക്കത്തിൽ നമ്മുടെ ദേശീയ ചാനലുകൾക്ക് കേരളത്തിനോടും മറ്റു ദക്ഷിണേന്ത്യൻ സംസഥാനങ്ങളോടും പക്ഷപാതപരമായ നിലപാടാണ് ഉള്ളത്. അതിന്റെ ഒരു പരിണിതിയായിരുന്നു കേരളത്തിനെ പ്രളയം മുക്കിയപ്പോൾ ഉള്ള അവരുടെ മൗനവും ചിലരുടെ വിദ്വേഷ പ്രചാരണവും. ചെന്നൈ പട്ടണത്തിൽ പ്രളയം ഉണ്ടായപ്പോഴും അവരുടെ സമീപനം ഇതുപോലെ തന്നെ ആയിരുന്നു. അവിടെയും പരിവാർ പ്രസ്ഥാനങ്ങൾ ക്ലച്ച് പിടിക്കാത്തതിന്റെ കൊതിക്കെറുവ് ഈ മാധ്യമതമ്പ്രാക്കൾ കാണിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്