കള്ളപ്പണക്കാരുടെ പരസ്യം പ്രസിദ്ധീകരിച്ച് കോടികൾ കീശയിലാക്കുന്ന ദേശീയ പത്രങ്ങളുടെ കേരളത്തിനോടുള്ള നിലപാട് എന്താണ്; കേരളം പ്രളയദുരിതത്തിൽ പകച്ചു പോയ സമയത്ത് പ്രളയം സ്വയംകൃതാനർത്ഥത്തിന്റെ പരിണതഫലം എന്ന് പരിഹസിച്ച 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നടപടി വേശ്യയുടെ ചാരിത്രപ്രസംഗം പേലെയാണ്; ഇതാ പ്രളയകാലത്തെ ഒരു മാധ്യമ വിചാരം
വിൽസൺ കരിമ്പന്നൂർ
കേരളത്തിൽ പ്രളയം അതിന്റെ താണ്ഡവനൃത്തം ആടുന്നതിന്റെ നടുമുറിയിൽ കേരളത്തിനേയും കേരളത്തിന്റെ മുഖ്യമന്ത്രിയേയും പരിഹസിക്കുന്ന 'ടൈംസ് ഓഫ് ഇന്ത്യ'യുടെ കാർട്ടൂൺ ഒരു തരത്തിലും അംഗീകരിക്കുവാൻ സാധിക്കില്ല. സാധാരണ കാർട്ടൂണുകളിൽ കാണുന്ന ആക്ഷേപഹാസ്യത്തിന് പല അർഥതലങ്ങൾ ഉണ്ട്. പലപ്പോഴും അവ ഒരു നന്മയിലേക്കുള്ള വഴികാട്ടി ആയിരിക്കും.ചിലപ്പോൾ തങ്ങളുടെ പകപോക്കൽ ആയിരിക്കും. എന്ത് തന്നെയായാലും അത് പ്രസിദ്ധീകരിക്കുന്ന സമയത്തിന് വലിയ പ്രാധാന്യം ഉണ്ട്.
സമയം തെറ്റി വന്ന ഒരു കാർട്ടൂൺ ആണിതെന്നു നിസ്സംശയം പറയാം. ഒരു സംസ്ഥാനത്തെ മുഴുവൻ ജനം ഇതുവരെ നേരിട്ടില്ലാത്ത ഒരു പ്രതിസന്ധി നേരിടുമ്പോൾ, ആ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സഹായിക്കുവാൻ കടമയുള്ള ഒരു സ്ഥാപനം, ആ കടമ മറന്നു ആ സംസ്ഥാനത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന നിലപാടുകൾ എടുക്കുമ്പോൾ, അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടി വരും.
കേരളത്തിന് നേരിട്ട ഈ പ്രതിസന്ധിക്ക് ഉത്തരവാദി കേരളം തന്നെയോ?
ഈ കാർട്ടൂണിലെ പരിഹാസവിഷയങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.ഇതിലെ ഒന്നാമത്തെ പരിഹാസം കേരളത്തിന് നേരിട്ട ഈ പ്രതിസന്ധിക്ക് ഉത്തരവാദി കേരളം തന്നെയാണ് എന്നതാണ്.കേരളീയർ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തതിന്റെ തിരിച്ചടിയാണ് ഈ ദുരന്തമെന്നത് തന്നെയാണ്. അതിന്റെ വിശദീകരണത്തിലേക്ക് ഇപ്പോൾ പ്രവേശിക്കുന്നില്ല. പിന്നാലെ വ്യക്തമാക്കാം. രണ്ടാമത്തെ പരിഹാസം, ഒരു കമ്മ്യൂണിസ്റ്റായ പിണറായി വിജയൻ ഒരു പ്രതിസന്ധിഘട്ടത്തിൽ ഈശ്വരവിശ്വാസിയായി മാറിയിരിക്കുന്നുവെന്നതാണ്. അദ്ദേഹം അദ്ദേഹം ഒരു ദൈവവിശ്വാസിയാണെന്നു സമ്മതിക്കുന്നതിന് തുല്യമാണല്ലോ ഈ പ്രാർത്ഥന. ൂന്നാമത്തെ പരിഹാസം, നാം വളരെ അഭിമാനത്തോടുകൂടി നമ്മുടെ ടൂറിസം പ്രമോട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന ആപ്തവാക്യത്തെ അങ്ങേയറ്റം നിരസിക്കുന്നതാണ് ഈ ഒരു കാർട്ടൂൺ.
പ്രസ്തുത കാർട്ടൂണിൽ നിന്ന് 'ടൈംസ് ഓഫ് ഇന്ത്യ' എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. എന്നാൽ അതിന്റെ പരിണിതഫലം, കേരളത്തിന് എതിരാണ് എന്നതിന് യാതൊരു സംശയവും ഇല്ല. പ്രത്യേകിച്ച്, ഈ പ്രളയകാലത്തിൽ അത് നമുക്ക് വളരെ ദോഷം ചെയ്യും. ഈ ദുരന്തം നാം വരുത്തി വച്ചതാണ് എന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഇംഗ്ലീഷ് പത്രം പറയുമ്പോൾ ഈ പ്രളയത്തിൽ നമ്മെ സഹായിക്കാൻ താൽപര്യപ്പെടുന്ന വ്യക്തികളെ അത് മാറിചിന്തിക്കുവാൻ പ്രേരിപ്പിക്കുമെന്നതിനു രണ്ടു പക്ഷമില്ല. പ്രത്യേകിച്ചു് നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്ന മലയാളികൾ അല്ലാത്ത ഇതരസംസ്ഥാനത്തുള്ളവരെ പിന്തിരിപ്പിക്കുവാൻ ഈ കാർട്ടൂൺ പ്രേരിപ്പിക്കും.കൂടാതെ, നമ്മുടെ ടൂറിസത്തിനെ അത് ദോഷമായി ബാധിക്കും. ഈ പ്രളയം ഒക്കെ അങ്ങ് മാറി, നാളെ പച്ചപ്പട്ട് പുതച്ച് സസ്സ്യശ്യാമള കോമളമായി കേരളം മാറുമ്പോൾ നാം നമ്മുടെ ടൂറിസത്തിനായി നമ്മുടെ ആപ്തവാക്യം 'ദൈവത്തിന്റെ സ്വന്തം നാട് പ്രയോഗിക്കുമ്പോൾ ഈ കാർട്ടൂൺ കണ്ടവരൊക്കെ പുച്ഛിച്ച് തള്ളുവാൻ കാരണമാകും. അത് തീർച്ചയായും നമ്മുടെ ടൂറിസത്തിന് ദോഷമായി ബാധിക്കും.
ഇനിയും കേരളീയർ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു എന്ന ആരോപണത്തിലേക്കു വരാം. അത് നിഷേധിച്ച് മലയാളികളെ വെള്ള പൂശുവാനൊന്നും ഞാൻ മുതിരുന്നില്ല. ഇവിടെ ഈ അടുത്ത കാലത്തു വളരെയധികം പ്രകൃതി വിരുദ്ധമായ നിലപാടുകൾ ഉണ്ടായിട്ടുണ്ട്. അനധികൃത കയ്യേറ്റം, വയലും മലയും നികത്തി റിയൽ എസ്റ്റേറ്റുകളും റിസോർട്ടുകളും പണിയുക, വൻകിട ക്വറികളും ഖനനവും അനധികൃതമായി നടത്തുക തുടങ്ങി പല രീതിയിലും പ്രകൃതിയെ വ്യഭിചരിച്ചിട്ടുണ്ട്. എന്നാൽ ഈ കൊടും പ്രളയത്തിന്റെ കാരണം അതാണ് എന്ന് തീർത്തു പറയുവാൻ നമുക്ക് കഴിയുമോ?
മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) എന്നറിയപ്പെടുന്ന മഴപ്പാത്തിയാണ് ഇവിടെ അതിവർഷം ഉണ്ടാക്കുന്നതെന്നാണ് പൊതുവെ ശാസ്ത്രമതം. അത് കൂടാതെ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദമാണ് ഇത്രയും വലിയ പെരുമഴ കേരളത്തിൽ ഇപ്പോൾ പെയ്യിച്ചത്. ബംഗാൾ ഉൾക്കടലിലെ ന്യുനമർദം ആന്ധ്രയിലും , തമിഴ്നാട്ടിലും മഴ ചൊരിയാതെ കേരളത്തിൽ പെയ്തൊഴിഞ്ഞതു നമ്മുടെ ഉയർന്ന മലമ്പ്രദേശവും ശക്തമായ വൃക്ഷലതാദികളും കാരണമാണ്. സഹ്യപർവ്വതം എന്ന മഹാമേരുവാണ് നമ്മുടെ മഴയുടെ സംരക്ഷകൻ. അപ്പോൾ മഴ വരുന്നത് നാം പ്രകൃതിയിൽ ചെയ്ത പാതകം ഒന്നുകൊണ്ടും അല്ല. എന്നാൽ പ്രകൃതിമേൽ നാം നടത്തിയ പീഡനത്തിന്റെ പരിണിതഫലമാണ് ഇവിടെ വർധിച്ചു വരുന്ന ഉരുൾപൊട്ടൽ.അതിന്റെ ഉത്തരവാദിത്ത്വത്തിൽ നിന്നും നമുക്കൊഴിയാനാവില്ല.
ടൈംസ് ഓഫ് ഇന്ത്യയുടെത് വേശ്യയുടെ ചാരിത്ര പ്രസംഗം
അപ്പോൾ ഇവിടെ പേമാരി ചൊരിഞ്ഞ വിഷയത്തിൽ 'ടൈംസ് ഓഫ് ഇന്ത്യ' ആരോപിക്കുന്ന വസ്തുതകൾ ശരിയല്ല. തന്നെയുമല്ല, 'ടൈംസ് ഓഫ് ഇന്ത്യ' ക്ക് ഈ വിഷയത്തിൽ വിലപിക്കുവാൻ തക്ക യാതൊരു ധാർമ്മിക മൂല്യവും അവകാശപ്പെടുവാൻ ഇല്ല. കാരണം ഇന്ത്യയിൽ ഏറ്റവുമധികം അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നത് മുംബൈ പോലുള്ള നഗരങ്ങളിൽ ആണ്, അവിടെ അനധികൃത കെട്ടിടനിർമ്മാണം നടത്തുന്ന വൻതോക്കുകളുടെ പരസ്യം വാങ്ങി കോടികൾ കീശയിലാക്കുന്നത് 'ടൈംസ് ഓഫ് ഇന്ത്യ'എന്ന ഈ കോർപറേറ്റ് പ്രസ്ഥാനമാണ്. അതിലൊന്നും യാതൊരു ഉളുമ്പ് ഇല്ലാതെ അവിടുത്തെ എല്ലാവിധ അനധികൃതനടപടികൾക്കും പരസ്യം വഴി ചൂട്ട് പിടിച്ചു കൊടുക്കുന്ന 'ടൈംസ് ഓഫ് ഇന്ത്യ' യുടെ കേരളത്തിനോടുള്ള നിലപാട് വേശ്യയുടെ സദാചാരപ്രസംഗം പോലെ നികൃഷ്ടമാണ്.
കച്ചവടലാഭത്തിനു വേണ്ടി 'ടൈംസ് ഓഫ് ഇന്ത്യ' പ്രസ്ഥാനം ഏതറ്റം വരെ പോകുമെന്നതിന്റെ ഏറ്റവും വലിയ ഒരു ഉദ്ദാഹരണമാണ് ഈ പ്രസ്ഥാനത്തിലെ ടി വി ചാനലുകളായ ടൈംസ് നൗവും മിറർ നൗവും കാട്ടിക്കൂട്ടുന്ന തരികിട കളി.
ടൈംസ് ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ന്യൂസ് ചാനൽ ആയി 2006 -ൽ ആരംഭിച്ച ടൈംസ് നൗ തുടക്കത്തിൽ വലിയ രീതിയിലൊന്നും വളർന്നിരുന്നില്ല. എന്നാൽ ഒഴുക്കിനു അനുസരിച്ചു ഒഴുകുന്ന ഒരു സമീപനം കൈക്കൊണ്ട ടൈംസ് നൗ ഇന്ത്യയിൽ ബിജെപിയും സംഘപരിവാറും പിടിമുറുക്കുന്നത് മനസ്സിലാക്കി ആ പക്ഷത്തേക്ക് ചുവടുറപ്പിച്ചു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ സംഘപരിവാർ പക്ഷക്കാരനായ ജേർണലിസ്റ്റായ അർണാബ് ഗോസാമിയെ മുമ്പിൽ നിർത്തി നടത്തിയ രാഷ്ട്രീയ പക്ഷപാത നിലപാടിലൂടെ റേറ്റിങ് ഉയർത്തി. അവിടെ നിന്ന് കിട്ടിയ ആവേശത്തിൽ ആണ് അർണാബ് ഗോസാമി റിപ്പപ്ലിക് ചാനലുമായി മുന്നോട്ടു പോയത്.
എന്നാൽ ബിജെപിയുടെയും സംഘപരിവാറിന്റെയും ശക്തി ഇതുപോലെ എന്നും നിലനിൽക്കില്ലായെന്നു മനസ്സിലാക്കിയ ടൈംസ് ഗ്രൂപ്പ് അതിനെതിരെ പോരാടുന്ന, ഇന്നത്തെ പ്രതിപക്ഷത്തെ പിന്തുണക്കുന്ന,പുതിയൊരു ടി വി ചാനൽ 2015 നവംബറിൽ ആരംഭിച്ചു. അതാണ് മിറർ നൗ. ഇപ്പോൾ ഒരേ മാനേജ്മെന്റിന്റെ രണ്ടു ചാനലുകൾ രണ്ടു പക്ഷത്തിനായി നിലകൊണ്ടു ബിസിനസ് കൊഴുപ്പിക്കുന്നു. ഇത്രയും തറകച്ചവടതന്ത്രം പയറ്റുന്ന മറ്റൊരു മീഡിയ ഗ്രൂപ്പ് ഇന്ത്യയിൽ വേറൊന്നും ഇല്ല.
ഹിന്ദുത്വ അജണ്ടക്കുവേണ്ടി മാധ്യമങ്ങൾ വിൽപ്പനക്ക്
ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളിൽപോലും തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനിൽ, 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായി വിഭാഗീയമായ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് എളുപ്പത്തിൽ സമ്മതിക്കുന്ന മാധ്യമങ്ങളെയാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉടമ വിനീത് ജയിൻ ഇതിനായി ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്. പിന്നീട് അദ്ദേഹമത് 500 കോടി രൂപയ്ക്ക് കച്ചവടമുറപ്പിക്കുന്നതും കണ്ടു. തങ്ങളുടെ പത്രങ്ങൾ, റേഡിയോ ചാനലുകൾ, ടിവി ചാനലുകൾ എന്നിവയിലൂടെ വർഗീയ അജണ്ടയുള്ള വാർത്തകളും പരിപാടികളും പ്രചരിപ്പിക്കാമെന്ന് വിനീത് ജയിൻ നേരിട്ട് സമ്മതിക്കുന്നത് ഈ വീഡിയോകളിലുണ്ട്. ഇന്ത്യ ടുഡേയുടെ ഉടമകളിലൊരാളായ കല്ലി പൂരി, ഹിന്ദുസ്ഥാൻ ടൈംസിന്റെ മുതിർന്ന ഉദ്യേഗസ്ഥർ, സൺ ടിവി ഉദ്യോഗസ്ഥർ തുടങ്ങി നമ്മളറിയുന്ന പ്രമുഖ മാധ്യമ ബ്രാൻഡുകളെയെല്ലാം ഇക്കൂട്ടത്തിൽ കാണാം.
നമ്മുടെ രാജ്യം കുട്ടിച്ചോറാക്കിയാലും വേണ്ടില്ല തങ്ങളുടെ പള്ള വീർപ്പിക്കണമെന്നു വിചാരിച്ചു നടക്കുന്ന പത്രമുതലാളിമാരുടെ സ്ഥാപനങ്ങൾ ആണ് കേരളത്തിനെ ചെളി വാരി അറിയുവാൻ നടക്കുന്നത്. ഉത്തരേന്ത്യൻ ഗോസാമിമാരുടെ അടുക്കളയിൽ പൂച്ച കയറി പാലു് കുടിക്കുന്നത് പോലും പ്രധാനവാർത്തയാക്കാൻ മടിക്കാത്ത ഇവർ കേരളത്തിലെ ദുരന്തം കണ്ടില്ലായെന്നു നടിച്ചതും പോരാഞ്ഞിട്ട് അതിന്റെ പേരിൽ അപമാനിക്കുവാൻ കൂടി ഇറങ്ങിപ്പുറപ്പെട്ടാൽ പ്രതികരിക്കാതിരിക്കുവാൻ കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്