പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു: കേരളം മറക്കുന്ന ഗാന്ധീസൂക്തങ്ങളിലൂടെ
അഡ്വ പി റഹിം
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മദ്യത്തിന്റേതാണ്. ' കിട്ടാനുള്ള എഴുപ്പമാണ് കുടിക്കുവാനുള്ള പ്രേരണ വർദ്ധിപ്പിക്കുന്നതെന്ന്' ഗാന്ധി പറഞ്ഞിട്ടുണ്ട്. മദ്യപാനം മോഷണത്തേക്കാളും വ്യഭിചാരത്തേക്കാളും കുറ്റകരമാണെന്നും മദ്യം സകല തിന്മകളുടേയും പെറ്റമ്മയും പോറ്റമ്മയുമാണെന്നും ഗാന്ധിപറഞ്ഞുവയ്ക്കുന്നുണ്ട്. ബാപ്പുജിയുടെ പാദസ്പർശംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളവും, ഒന്നല്ല, അഞ്ചു പ്രവാശ്യമാണ് ഗാന്ധിജി കേരളം സന്ദർശിച്ചത്. അതുകൊണ്ട് കൂടിയാണ് വീണ്ടുമൊരു ഗാന്ധിജയന്തി ദിനത്തിൽ മദ്യത്തിനെതിരായ മഹാത്മാവിന്റെ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമാകുന്നതും. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മദ്യത്തിനെതിരെ അതിശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടള്ളത്. 'മദ്യവർജ്ജനമല്ല, മദ്യനിരോധനം തന്നെ വേണം' എന്ന് ഗാന്ധി ഊന്നിപ്പറയുന്നു.
ഒരിക്കൽ ഒരു പത്രലേഖകൻ ഗാന്ധിജിയോട് ചോദിച്ചു. മദ്യപനെ ഉപദേശിച്ചു പിന്മാറ്റുകയല്ലേ നല്ലത് ? ഗാന്ധിജിയുടെ മറുപടി ' നിങ്ങളുടെ കുട്ടി തീയിൽ ചാടാൻ പോകുകയാണെന്ന് വിചാരിക്കുക, നിങ്ങൾ എന്തുചെയ്യും ? അവനെ ഉപദേശിച്ചുമാറ്റാൻ ശ്രമിക്കുമോ ? അതോ ഓടിച്ചെന്ന് ബലം പ്രയോഗിച്ച് പിന്മാറ്റുമോ ? മദ്യവർജ്ജനമല്ല, മദ്യനിരോധനം തന്നെ വേണം ' എന്നാണ് ഗാന്ധി പറഞ്ഞുവച്ചത്.
' ഇന്ത്യയുടെ മുഴുവൻ ഏകാധിപതിയായി ഒരുമണിക്കൂർ നേരത്തേക്ക് ഞാൻ നിയമിക്കപ്പെട്ടുവെങ്കിൽ ഞാൻ ചെയ്യുന്ന ഒന്നാമത്തെ കാര്യം പ്രതിഫലം കൊടുക്കാതെ എല്ലാ മദ്യഷോപ്പുകളും അടച്ചിടുകയും ഗുജറാത്തിൽ എനിക്കറിയാവുന്ന മാതിരിയുള്ള എല്ലാ പനമരങ്ങളും നശിപ്പിക്കുകയും മനുഷ്വേചിതമായ ചുറ്റുപാടുകൾ തങ്ങളുടെ തൊഴിലാളികൾക്കായി ഉണ്ടാക്കുവാനും അവർക്കു നിർദോഷങ്ങളായ പാനീയങ്ങളും അത്രതന്നെ നിർദോഷങ്ങളായ വിനോദശാലകളും തുറക്കാനും ഫാക്ടറി ഉടമകളെ നിർബന്ധിക്കുകയുമായിരിക്കും. ഫണ്ടില്ലെന്ന് ഉടമകൾ വാദിച്ചാൽ ഞാൻ ഫാക്ടറികൾ പൂട്ടിയിടും ' (യംഗ് ഇന്ത്യ, 25-04-1931)
'പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു'. (യംഗ് ഇന്ത്യ, 08-08-1929).
ജനങ്ങളുടെ ഇടയിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുകയും ആ പ്രചാരവേലയുടെ ഫലമായി കുടിക്കുന്ന ശീലമുള്ളവർ മദ്യഷാപ്പുകളിൽ ചെയ്യാതാവുകയും ചെയ്താൽ മദ്യഷാപ്പുകൾ ഇല്ലാതായിത്തീരുമെന്ന് നിങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്റെ അനുഭവങ്ങൾ മറിച്ചാണ്. അതുകൊണ്ട് മദ്യവർജ്ജന ശ്രമങ്ങൾക്കൊപ്പം മദ്യനിരോധന പ്രവർത്തനങ്ങളും നടത്തണം. (യംഗ് ഇന്ത്യ, 18-04-1929)
അഭിശപ്തമായ ഈ വ്യാപാരത്തിൽ നിന്ന് ധർമ്മവിരുദ്ധമായി ലഭിക്കുന്ന നികുതി നഷ്ടപ്പെടുന്നതിനെപ്പറ്റി അന്ധാളിക്കേണ്ട. ഉദ്ബുദ്ധവും ക്ഷുബ്ധവുമായ പൊതുജന മനസ്സാക്ഷിക്കുമുമ്പിൽ അതിന് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇന്നത്തെ നിലയിൽ സദാചാരവിരുദ്ധമായ ഒരു മാർഗ്ഗത്തിൽ ലഭിക്കുന്ന നികുതി ഉപയോഗിച്ചു നടത്തുന്ന വിദ്യാഭ്യാസം തന്നെ വേണ്ടുവോളം ഹീനമാണ്. അചിരേണ നിർദോഷികളുടെ രക്തത്തിൽ പങ്കിലുമാകുമ്പോൾ അതു ദുർഗന്ധം വമിച്ചുതുടങ്ങും. കാലം അതിക്രമിക്കുംമുമ്പ് ഈ അപകടം മനസ്സിലാക്കണമെന്ന് ഞാൻ മന്ത്രിമാരോട് അഭ്യർത്ഥിക്കുന്നു. നികുതിക്കുവേണ്ടി കാലത്തിന്റെ സൂചനകളെ നിർദ്ദാക്ഷിണ്യം അവഗണിച്ചുവെന്ന അപവാദം അവരെപ്പറ്റി പറയാൻ ഇടയാകാതിരിക്കട്ടെ. ആഴ്ചകൾ പോയിട്ട് മണിക്കൂറുകൾ പോലും അവർ അമാന്തിക്കരുത്. മറ്റുനികുതി മാർഗ്ഗങ്ങൾ ആസുത്രണം ചെയ്ത ശേഷം മദ്യനികുതി ഉപേക്ഷിക്കാൻ കാത്തിരിക്കുന്നത് ശരിയല്ല. മറ്റൊരുവീട് സൗകര്യപ്പെടുന്നതുവരെ ഞാൻ താമസിക്കുന്ന പ്ലേഗ് ബാധിച്ചവീട് വിട്ടൊഴിയാൻ ഒരുവൻ വിസമ്മതിക്കുന്നതുപോലെയാണത്. ഇത്തരമൊരു സാഹചര്യത്തിൽ മിക്കവരും പ്ലേഗ് ബാധിച്ച വീട് ആദ്യം വിടും. എന്നിട്ട് നിർബാധമായ ഒരു രക്ഷാസങ്കേതം അന്വേഷിക്കും.
(യംഗ് ഇന്ത്യ, 06-07-1921)
' ആയിത്തം കഴിഞ്ഞാൽ ഏറ്റവും പരിതാപകരമായ ശാപമാണ് മദ്യം.'
(യംഗ് ഇന്ത്യ, 04-02-1926)
' സാമ്പത്തിക നഷ്ടത്തേക്കാൾ വലുതാണ് സന്മാർഗ്ഗിക നഷ്ടം. മദ്യം അതു കുടിക്കുന്നവരേയും വിക്രയം ചെയ്യുന്നവരേയും അധ:പതിപ്പിക്കുന്നു. മദ്യപൻ ഭാര്യയും അമ്മയും പെങ്ങളും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. ബോധമുള്ളപ്പോൾ ഓർത്താൽ ലജ്ജിച്ചുപോകുന്ന അപരാധങ്ങൾ അയാൾ ചെയ്യുന്നു. മദ്യത്തിന്റെ പൈശാചിക പ്രേരണയ്ക്ക് അധീനമാകുന്ന തൊഴിലാളികൾ ഏതൊരു നികൃഷ്ടാവസ്ഥയിലേക്കാണ് താഴുന്നതെന്ന് തൊഴിലാളി പ്രസ്ഥാനവുമായി എന്തെങ്കിലും ബന്ധമുള്ളവർക്കാറിയാം. ' (യംഗ് ഇന്ത്യ, 04-02-1926)
' സമ്പൂർണ്ണ മദ്യനിരോധനത്തിന് എന്തുവിലകൊടുക്കേണ്ടിവന്നാലും അത് അധികമാവുകയില്ല. എന്റെ അഭിപ്രായത്തിൽ നിരോധനം അല്പാല്പമായി നടപ്പിലാക്കിയാൽ പോര അത് വിജയകരമാകണമെങ്കിൽ മൊത്തത്തിൽ നടപ്പിലാക്കണം. ഒരു ജില്ലയെയോ , സംസ്ഥാനത്തെയോ ബാധിക്കുന്ന പ്രശ്നമല്ലിത്. അതൊരു ദേശീയ പ്രശ്നമാണ്. മദ്യനികുതി നാം ഉപേക്ഷിക്കേണ്ട ഒരു വരുമാനമാണ്. മദ്യനികുതി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്. ഈ വരുമാനം നിന്നുപോയാൽ കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാൻ സാധിക്കുകയില്ലെന്ന് പാവപ്പെട്ട ജനം വിശ്വസിക്കുന്നു. സംഗതികൾ ഇങ്ങനെ നിർബാധം മുന്നോട്ടുപോവുകയാണെങ്കിൽ ഒരു രാഷ്ട്രം മുഴുവൻ നശിക്കേണ്ടിവരും' (യംഗ് ഇന്ത്യ, 11-04-1929).
മദ്യത്തിൽ നിന്നുള്ള നികുതി നഷ്ടം ഒട്ടും തന്നെ സാരമുള്ളതായി ഞാൻ കണക്കാക്കുന്നില്ല. അത്യന്തം ദേശീയ പ്രാധാന്യമുള്ള ഈ സംഗതിയിൽ ധനനഷ്ടം സാരമാക്കാനാണ് പോകുന്നതെങ്കിൽ മദ്യനിരോധനം ഒരു വിദൂരലക്ഷ്യമായി അവശേഷിക്കുകയേയുള്ളൂ. മദ്യത്തിൽ നിന്നും മാതകൗഷധങ്ങളിൽ നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓർമ്മിക്കണം. നികുതിനഷ്ടം പ്രത്യക്ഷത്തിൽ തോന്നുന്ന ഒരു നഷ്ടം മാത്രമാണ്. ഈ ഹീനമായ നികുതിയുടെ നിരാസം നികുതി ദായകനായ മദ്യപാനിയെ കൂടുതൽ പണം സമ്പാദിക്കാനും ചെലവാക്കാനും പ്രാപ്തനാക്കുന്നു. ജനങ്ങൾക്ക് ഇത് മഹത്തായ ഒരു സ•ാർഗ്ഗ ലാഭം മാത്രമല്ല, ഗണ്യമായ ഒരു സാമ്പത്തിക നേട്ടം കൂടിയാണ്. (ഹരിജൻ 31-07-1937).
' മയക്കുമരുന്നുകളും കുടിയും പിശാചിന്റെ രണ്ടു കൈകളാണ്. അവകൊണ്ടാണ് അവ തന്റെ അടിമകളെ ബുദ്ധിശൂന്യതയിലേക്കും ലഹരിയിലേക്കും അടിച്ചുവീഴ്ത്തുന്നത്. '(യംഗ് ഇന്ത്യ, 24-04-1929).
1920 ൽ ഓഗസ്റ്റ് 18 നാണ് ആദ്യമായി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത്. നിസ്സഹകരണ സമരമാർഗം ഖലാഫത്ത് കമ്മിറ്റി അംഗീകരിച്ചശേഷം, ഷൗക്കത്തലിയുമൊത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് സമരസന്ദേശം പ്രചരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കേരളം സന്ദർശിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്തത് സംസാരിച്ചു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925 മാർച്ച് എട്ടിനായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം. എറണാകുളം വഴി മാർച്ച് 30 ന് വൈക്കത്ത് സത്യാഗ്രഹ സ്ഥലത്തെത്തി വളണ്ടിയർമാരുടെ പ്രഭാതഭജനയിൽ പങ്കെടുത്തു. മാർച്ച് 12 ന് ശിവഗിരിയിലെത്തി അദ്ദേഹം ശ്രീനാരായണഗുരുവിനെയും സന്ദർശിച്ചു.
1927 ഒക്ടോബർ ഒമ്പതിനായിരുന്നു കേരളത്തിലേക്കുള്ള മൂന്നാം വരവ്. തിരുവിതാകൂർ മഹാരാജാവിനെയും റാണിയെയും കണ്ട് തിരുവാർപ്പ് ക്ഷേത്രം റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ഒക്ടോബർ 15 ന് കാമകോടി പീഠത്തിലെ ശങ്കരാചാര്യരുമായി സംഭാഷണം നടത്തി. 1934 ജനുവരി 10 നായിരുന്നു. നാലാമത്തെ കേരള സന്ദർശനം . ഹരിജനഫണ്ട് പിരിക്കുവാനുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് തലശ്ശേരി, വടകര, തിരുവനന്തപുരം, കന്യാകുമാരി വരെ നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ കേരള സന്ദർശനം 1937 ജനുവരി 13 നായിരുന്നു.
' അഹിംസാവ്രതക്കാരനായ ഒരു മനുഷ്യന്റെ കൈയിലെ ഒരുപിടി ഉപ്പ് ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണ്. ഈ ഉപ്പു പിടിച്ച മുഷ്ടി തകർത്തേക്കാം. എന്നിരുന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല. ഗാന്ധിജി പറഞ്ഞു'.
(കോൺഗ്രസ് നേതാവും അഭിഭാഷക സംഘടനാ നേതാവുമാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്