മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി; 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർ കൊണ്ടു വന്ന നിയമം; ഗുജറാത്തിൽ കോളറെ നിയന്ത്രിച്ചതും 2015 ൽ ചണ്ഡീഗഡിൽ ഡെങ്കിപ്പനിയും മലേറിയയും ചെറുത്തതും ഈ നിയമത്തിലൂടെ; കോവിഡ് കാലത്ത് നിയമ ലംഘകർക്ക് എന്ത് സംഭവിക്കും: അഡ്വ സുനിൽ സുരേഷ് എഴുതുന്നു
അഡ്വ സുനിൽ സുരേഷ്
1897 ൽ ബ്രിട്ടീഷ് ഭരണകാലത്ത് പാസാക്കിയ ഒരു നിയമം ആണ് പകർച്ചവ്യാധി നിയമം. നൂറും ഇരുന്നൂറും വകുപ്പുകൾ ഉള്ള നിയമങ്ങളെ അപേക്ഷിച്ചു വെറും നാല് വകുപ്പുകൾ മാത്രമാണ് ഈ നിയമത്തിൽ ഉള്ളത്. പകർച്ചവ്യാധികളും മറ്റും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ അവയുടെ വ്യാപനം തടയുന്നതും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വിശാല അധികാരം നൽകുന്ന ഒരു നിയമമാണിത്. മുഖ്യലക്ഷ്യം പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുക എന്നത് തന്നെ.
ഈ നിയമപ്രകാരം കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാന ഗവൺമെന്റ്കൾക്കും പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ നിർദ്ദേശങ്ങൾ നൽകുന്നതിനോ അധികാരം ഉണ്ടായിരിക്കുന്നതാണ്. നിയമത്തിന്റെ 2A വകുപ്പ് പ്രകാരം ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നും പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ കപ്പലുകളോ മറ്റ് യാനങ്ങളോ പരിശോധിക്കുന്നതിനും അവയുടെ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഗവൺമെന്റ് അധികാരപ്പെട്ടിരിക്കുന്നു. ഇന്ത്യയിലേക്കോ ഇന്ത്യയ്ക്ക് വെളിയിലേക്കോ സഞ്ചരിക്കുന്ന യാത്രികർക്ക് മേൽ ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളും, നൽകാവുന്ന നിർദ്ദേശങ്ങളും നിയമം വിഭാവനം ചെയ്യുന്നു.
പകർച്ചവ്യാധി നിയമപ്രകാരമുള്ള ഉത്തരവ് ലംഘിക്കുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 188 പ്രകാരം 'ഒരു പൊതു സേവകൻ പുറപ്പെടുവിക്കുന്ന ഉത്തരവ് പാലിക്കാതിരിക്കുക' എന്ന കുറ്റത്തിന് ആറ് മാസം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കുന്നതിന് ബാധ്യസ്ഥൻ ആയിരിക്കുന്നതാണ്. പൊതു സേവകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പൊതുശല്യം ആവുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യുക എന്നിവയ്ക്ക് ഒരു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഇനി കാര്യമാത്രപ്രസക്തമായ നാശനഷ്ടങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കിയിട്ടില്ലെങ്കിൽകൂടി ഔദ്യോഗിക ഉത്തരവ് ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ മാത്രം 188 പ്രകാരം കേസെടുക്കാവുന്നതാണ്. പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതും എന്നാൽ ജാമ്യം ലഭിക്കാവുന്നതുമായ കുറ്റങ്ങളാണ് ഈ നിയമത്തിൽ ഉള്ളത്.
നിലവിൽ മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി. 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ഒന്നാകെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷുകാർ ഈ നിയമം നടപ്പിലാക്കിയത്. 2018 ൽ ഗുജറാത്തിലെ ചില ഭാഗങ്ങളിൽ കോളറ പടർന്നു പിടിച്ചപ്പോഴും 2015 ൽ ചണ്ഡീഗഡിലെ ചിലഭാഗങ്ങളിൽ ഡെങ്കിപ്പനിയും മലേറിയയും പിടിമുറുക്കിയപ്പോഴും പകർച്ചവ്യാധി നിയമം പ്രയോഗിച്ചിരുന്നു.
നിലവിലെ സാഹചര്യം കുറേക്കൂടി ശക്തമായി നേരിടാൻ പകർച്ചവ്യാധി ഓർഡിനൻസും ഗവർണർ പുറപ്പെടുവിച്ചിട്ടുണ്ട്. (കേരള എപ്പിഡർമിക് ഡിസീസസ് ഓർഡിനൻസ് 2020 ) ഇത് പ്രകാരം കേരള സംസ്ഥാനത്തേക്ക് കര കടൽ ആകാശ മാർഗ്ഗങ്ങളിലൂടെ എത്തിച്ചേരുന്ന വ്യക്തികളെ പരിശോധിക്കുവാനും അവരുടെ സഞ്ചാരത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. പകർച്ചവ്യാധി നിയന്ത്രണ വുമായി ബന്ധപ്പെട്ട ന്യായയുക്തമായ ഏതു നടപടികളും ഓർഡിനൻസ് പ്രകാരം ന്യായീകരിക്ക പെട്ടിരിക്കുന്നു. ഗതാഗതം, സാമൂഹികമായ ഒത്തുചേരലുകൾ, സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് മേലുള്ള കൃത്യമായ നിയന്ത്രണങ്ങൾ ഓർഡിനൻസ് പ്രകാരം ഏർപ്പെടുത്താം. നിയമ ലംഘനം നടത്തുന്നവർക്ക് രണ്ടു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
നിലവിൽ പ്രത്യേക നിയമമായ പകർച്ചവ്യാധി നിയമം ഉള്ളപ്പോൾത്തന്നെ രണ്ടാമതൊരു ഓർഡിനൻസിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരുന്നു. മുൻപ് ആറ് മാസം തടവും ആയിരം രൂപ പിഴയും എന്നത്, രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയും എന്നതിലേക്ക് കടുപ്പിച്ചതിലൂടെ നടന്നുവരുന്ന നിയമലംഘനങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ഉദ്ദേശം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ പതിനാലാം അധ്യായത്തിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ജീവന് ഭീഷണി ആയേക്കാവുന്ന രോഗങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രീതിയിൽ അലക്ഷ്യമായി കാര്യങ്ങൾ ചെയ്താൽആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. അത്തരം കാര്യങ്ങൾ മനപ്പൂർവം ചെയ്യുന്നത് രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനിടയാക്കും.
ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 188, 269, 270 വകുപ്പുകൾ പ്രകാരം കേസ് എടുക്കാവുന്നതും ആറ് മാസം മുതൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍