ഫ്ലക്സില്ലാത്ത തെരഞ്ഞെടുപ്പ് നടത്തിക്കൂടേ? എന്തിനാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതു കൂട്ടുന്നത്? മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
ലോകത്ത് അനവധി രാജ്യങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകാലത്ത് സന്ദർശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെപ്പോലെ തെരഞ്ഞെടുപ്പ് ആചാരവും ആഘോഷവും ആകുന്ന ഒരു സ്ഥലം കണ്ടിട്ടില്ല. ഓരോ തെരഞ്ഞെടുപ്പും ചരിത്രപരം ആണെന്ന് മാദ്ധ്യമങ്ങളും നിർണ്ണായകം ആണെന്ന് മുന്നണികളും ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പ്രചരണം പൊടിപാറും, ചെലവ് കൂടിക്കൊണ്ടേയിരിക്കും.
എന്റെ അമ്മാവൻ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അതുകൊണ്ട് ചെറുപ്പത്തിലേതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. 1970ൽ എനിക്ക് ആറു വയസ്സുള്ളപ്പോൾ നടന്ന തെരഞ്ഞെടുപ്പാണ് ആദ്യമായിട്ട് ഓർക്കുന്നത്. ടി.എ.പരമനും എം.കെ. കൃഷ്ണനും ആയിരുന്നു കുന്നത്തുനാട്ടിൽ സ്ഥാനാർത്ഥികൾ. ചുമരെഴുത്താണ് അന്ന് കൂടുതൽ. പെട്രോമാക്സും ആയി അമ്മാവന്റെ സുഹൃത്തുക്കൾ വരും, രാത്രി പോയാൽ രാവിലെയാകുമ്പോഴേ അമ്മാവൻ തിരിച്ചുവരൂ. അവസാന ദിവസമൊക്കെ ആകുമ്പോഴേക്കും ബ്രൗൺ പേപ്പറിൽ അച്ചടിച്ച വലിയ (ഇപ്പോഴത്തെ A1 സൈസ്) ഉള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ വരും അത്രേ ഉള്ളൂ പബ്ലിസിറ്റി. ഇന്നത്തെ പോലെ ടി വി യോ മൊബൈലോ സോഷ്യൽ മീഡിയയോ ഒന്നും ഇല്ല, എന്നിട്ടും സ്ഥാനാർത്ഥികൾ ആരാണെന്നും അവരുടെ ചിഹ്നം എന്താണെന്നും ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല.
കാലം എത്രയോ മാറി, ബ്ലാക്ക് ആൻഡ് വൈറ്റ് മാറി കളറായി. ചുമരെഴുത്തിൽനിന്നും ഫ്ലക്സ് വന്നു. ടെലിവിഷനിൽനിന്നും സമൂഹമാദ്ധ്യമത്തിൽ എത്തി. തെരഞ്ഞെടുപ്പുകാലം വീണ്ടും വർണ്ണാഭം ആകുന്നു. ഈ ജനുവരിയിൽ നാട്ടിൽ യാത്രകളുടെ കാലം ആയിരുന്നല്ലോ, തിരഞ്ഞെടുപ്പിന് മുന്നോടിയായി. അതിനുപയോഗിച്ചിരുന്ന ഫ്ലെക്സിന്റെ എണ്ണവും വണ്ണവും കണ്ടു ഞാൻ ഞെട്ടി. യാത്രകൾക്ക് പ്രധാനമായും യാത്രാ പാതകളിൽ ആണ് ആശംസാ ഫ്ലെക്സ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പാകുമ്പോൾ എല്ലാ മുക്കിലും മൂലയിലും ഫ്ലെക്സ് വരും. ഇത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും ചെയ്യും.
ഒന്നാമതായി, ഇപ്പോൾ നമ്മൾ ഫ്ലക്സ് ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് എളുപ്പത്തിൽ നശിച്ചുപോകാത്ത പ്ലാസ്റ്റിക് ആണ്. അതെ സമയം ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ അത് രണ്ടാമത് ഉപയോഗിക്കാൻ സംവിധാനവും ഇല്ല. കേരളത്തിൽ ഒരു നഗരത്തിലും ഗ്രാമത്തിലും ഖരമാലിന്യനിർമ്മാർനത്തിന് ആധുനികമോ പരിസ്ഥിതിക്കനുകൂലമായതോ ആയ ഒരു സംവിധാനവും ഇല്ല. അപ്പോൾ ലക്ഷക്കണക്കിന് ഫ്ലക്സ് ബോർഡ് അടിച്ച് പരിസ്ഥിതനാശം ഉണ്ടാക്കുന്നതും ഇപ്പോൾതന്നെ മോശമായ ഖരമാലിന്യ നിർമ്മാർജന സംവിധാനത്തെ താറുമാറാക്കുന്നതും തീരെ ശരിയല്ല.
രണ്ടാമത്, ഈ ഫ്ലക്സ് ബോർഡുകൾ എല്ലാംതന്നെ റോഡുസൈഡുകളിലും മരത്തിലും ഇലക്ട്രിക് പോസ്റ്റിലും ഒക്കെയാണ് ചാരിയും കെട്ടിയും വച്ചിരിക്കുന്നത്. ഇത് വഴിയാത്രക്കാർക്കും വാഹനത്തിൽ പോകുന്നവർക്കും സുരക്ഷാഭീഷണിയാണ്. അല്ലെങ്കിൽതന്നെ ആവശ്യത്തിന് ദൃശ്യത (്ശശെയശഹശ്യേ)യോ ദിശാ സൂചകങ്ങളോ (signage) ഇല്ലാത്തതാണ് നമ്മുടെ റോഡുകൾ. അപ്പോൾ ഈ ഫ്ലക്സ് പരിപാടി പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു.
മൂന്നാമത്തെ പ്രശ്നം, ഈ ഫ്ലക്സ് അടിക്കുക എന്നത് നല്ല ചെലവുള്ള പണിയാണ്. കേരളത്തിലെ ഓരോ സ്ഥാനാർത്ഥിയും ചുരുങ്ങിയത് 1000 ഫ്ലക്സ് എങ്കിലും അടിക്കും. അതിന്റെ ശരാശരി ചെലവ് 1500 രൂപ കൂട്ടിയാൽപോലും 15 ലക്ഷം രൂപയായി. ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ അനുവദിച്ചതിൽ പകുതിയിലും കൂടുതൽ ആണിത്. തിരഞ്ഞെടുപ്പ് ചിലവു കൂടുന്നതും സർക്കാർ അതിനു ഒരു സഹായം ചെയ്യാത്തതും കാരണം എന്തെകിലും സ്ഥാപിത താല്പര്യം ഉള്ളവരിൽ നിന്ന് (ഇത്തവണ ബാർ മുതലാളിമാർ ഇല്ലാത്തതിനാൽ ക്വാറി, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ മറ്റെന്തെങ്കിലും ഗ്രൂപ്പ്) പണം കണ്ടെത്താൻ പാർട്ടികളും സ്ഥാനാർത്ഥികളും നിർബന്ധിതമാകും. ഇലക്ഷൻ കഴിഞ്ഞാൽ അവർ അവരുടെ പണം പലിശ ഉൾപ്പടെ സർക്കാർ നയങ്ങളായി തിരിച്ചു പിടിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്താണെങ്കിലും നമ്മുടെ തെരഞ്ഞെടുപ്പുരംഗത്തെ സാമ്പത്തികമായി ഇത് മലിനീകരിക്കും.
പക്ഷെ, എന്റെ വിശ്വാസം കേരളത്തെപ്പോലെ സമ്പൂർണ്ണ രാഷ്ട്രീയസാക്ഷരതയുള്ള സ്ഥലങ്ങളിൽ ഫ്ലക്സ്ബോർഡ് തികച്ചും അനാവശ്യമായ ഒന്നാണ് എന്നതാണ്. സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മണ്ഡലത്തിലെ വോട്ടർമാർ എല്ലാം ആ വിവരം സുഹൃത്തുക്കൾവഴിയോ പത്രം വഴിയോ വാട്സ് ആപ്പ് തൂടങ്ങിയിട്ടുള്ള സോഷ്യൽമീഡിയ വഴിയോ ഒക്കെ അറിയും. അപ്പോൾ ആളുകളെ അറിയിക്കാൻ ഈ ഫ്ലക്സിന്റെ ആവശ്യമേ ഇല്ല. ഈ ഫ്ലെക്സ് പോയിട്ട് മൊബൈൽ പോലും ഇല്ലാതിരുന്ന കാലത്തും നാട്ടിൽ ഇതിലും വാശിയുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഒരു സ്ഥാർത്ഥി വക്കുന്നതിലും അധികം ഫ്ലക്സ് അടുത്ത സ്ഥാനാർത്ഥി വച്ചില്ലെങ്കിൽ അത് അവരുടെ കഴിവുകുറവോ പ്രവർത്തകരുടെ ഉത്സാഹക്കുറവോ ഒക്കെയായി ജനവും പത്രക്കാരും വിലയിരുത്തും. അതുകൊണ്ടുതന്നെ തീരെ താല്പര്യം ഇല്ലെങ്കിലും സ്ഥാനാർത്ഥികൾ എല്ലാം മത്സരിച്ച് ഫ്ലക്സ് അടിക്കുകയും ചെയ്യും. ഫ്ലക്സ് അടിക്കുന്ന സ്ഥാപനങ്ങൾ അല്ലാതെ ആരും ഈ മത്സരത്തിൽ ജയിക്കുന്നില്ല.
കേരളത്തിൽ 140 മണ്ഡലത്തിലും ഓരോ മുന്നണി സ്ഥാനാർത്ഥിയും ശരാശരി 1000 ഫ്ലക്സ് അടിക്കുകയും പിന്നെയുള്ള മറ്റു സ്ഥാനാർത്ഥികൾ ഒക്കെകൂടി 1000 എണ്ണം വേറെ അടിക്കുകയും ചെയ്യുമെന്ന് സാമാന്യം ആയി കണക്കു കൂട്ടിയാൽതന്നെ അഞ്ചു ലക്ഷത്തിനു മുകളിൽ 'ചവറാണ്' ഇലക്ഷൻ കഴിഞ്ഞ് പഞ്ചായത്തുകളും നഗരസഭകളും സംഭരിച്ച് നശിപ്പിക്കേണ്ടിവരുന്നത്.
ഫ്ലക്സ് കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ല എന്നു ഞാൻ ആദ്യമേ പറഞ്ഞല്ലോ. അപ്പോൾ ഭാരിച്ച അധികചെലവു വരുന്ന ഈ പണി ഒന്നു നിറുത്തിവച്ചാൽ സത്യത്തിൽ എല്ലാ സ്ഥാനാർത്ഥികൾക്കും സന്തോഷമായിരിക്കും. പക്ഷെ, പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് എല്ലാവരുടേയും പ്രശ്നം. എന്റെ സുഹൃത്ത് ജോൺ സാമുവൽ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതുന്നുണ്ടന്ന് പറഞ്ഞു. ഹൈക്കോടതിയിൽ ആരോ ഹർജി കൊടുത്തിട്ടുണ്ട് എന്നും പറഞ്ഞുകേട്ടു. ഹരീഷ് വാസുദേവനോ മറ്റോ ഗ്രീൻ ട്രിബ്യൂണലിനെ ഒന്ന് സമീപിചിരുന്നെങ്കിൽ നമുക്ക് ഏതെങ്കിലും വിധത്തിൽ ഈ മാരണം ഒഴിവാക്കാമായിരുന്നു.
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍