പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസി; വരാൻ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജാഗ്രത വളർത്തലുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടിൽ തന്നെ ഇരിക്കുന്ന ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കർഫ്യുവിന്റെ ലക്ഷ്യം; ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത്; മോദിയുടെ കൊറോണ പ്രസംഗത്തിൽ ജെ എസ് അടൂർ എഴുതുമ്പോൾ
ജെ എസ് അടൂർ
കോവിഡ് രാഷ്ട്രീയത്തിനപ്പുറം.
ഇന്ത്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് പോസിറ്റീവ് കേസ് 194 ആണ്. ഇന്ത്യയിലെ ജന സംഖ്യ 130 കോടിയാണ്. ഇന്ത്യയിലെ ജന സംഖ്യ പെരുപ്പവും പല സംസ്ഥാനങ്ങളിലുമുള്ള പൊതു ജനാരോഗ്യ സംവിധാനത്തിന്റെ ന്യൂനതകളും അഭാവവും ആശങ്കകൾക്ക് വക നൽകുന്നുണ്ട്. ഇപ്പോഴുള്ള 194:കേസുകൾ ആയിരത്തിലധികമാകാൻ ദിവസങ്ങൾ മതി.
എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന ആശങ്ക പടരുന്നുണ്ട് . അതുപോലെയുള്ള ആശങ്ക ഇതു യൂറോപ്പിൽ പലയിടത്തും സംഭവിച്ചത് പോലെ ആളിപ്പടരുമോ എന്നാണ്. ആളുകളിൽ അങ്കലാപ്പ് കൂടുതൽ ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ ഇന്ത്യയിൽ ഒരു അടിയന്തരാവസ്ഥക്കുള്ള സാഹചര്യം ഇല്ല. എന്നാൽ അതീവ ജാഗ്രത വേണ്ട സമയവുമാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല പ്രതിരോധ നടപടികളും എടുത്തിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ജനങ്ങളും ഏകപനത്തോടെ പ്രവർത്തിക്കേണ്ട കാര്യമാണ്. രാജ്യം പ്രതി സന്ധിനേരിടുമ്പോൾ എല്ലാവരും ഒരുമിച്ചു മുൻകരുതൽ എടുക്കേണ്ടതാണ്
ഇപ്പോൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ചെയ്യാവുന്നത് പാൻഡെമിക് ദുരന്ത ലഘൂകരണവും, ദുരന്ത പ്രതിരോധവും വേണ്ട ജാഗ്രതയും മുൻകരുതലുകളുമാണ്. ഒരു ലോക പാൻഡെമിക് മെയ് മാസത്തിനു മുമ്പ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അതു ലോകമാകെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കും. ഇപ്പോൾ തന്നെ ക്ഷീണ അവസ്ഥയിലുള്ള ഇന്ത്യൻ സാമ്പത്തിക രംഗത്തെ അതു തകർച്ചയുടെ വക്കിൽ എത്തിക്കാം. അതു കൊണ്ടു തന്നെ ഇതിനോട് സർക്കാർ വളരെ അവധാനതയോടയാണ് പ്രതികരികണ്ടത്. അല്ലാതെ ഓടിച്ചാടി അങ്കലാപ്പിലുള്ള ഉടനടി പോളസികൾ എടുത്താൽ ഗുണേേവ
ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ വലിയ പോളിസി മാറ്റങ്ങളോ അടിയന്തരാവസ്ഥയോ പ്രതീക്ഷിച്ചവർ നിരാശരായി. അങ്ങനെയുള്ള പോളിസികൾ ഇന്നലെ പ്രതീക്ഷിക്കാത്തതുകൊണ്ടു പ്രസംഗം പ്രത്യേക പ്രത്യാശയോ നിരാശയോ ഉളവാക്കിയില്ല. എന്നാൽ ഇപ്പോൾ 194 റിപ്പോർട്ട് കേസുള്ള ഇന്ത്യയിൽ അടിയന്തരാവസ്ത പ്രഖാപിച്ചാൽ അതു സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂടുകയും സ്റ്റോക് എക്സ്ചേഞ് വീഴ്ച്ചയുൾപ്പെടെ പല പ്രശ്നങ്ങളിലേക്ക് നയിക്കും. ഇപ്പഴുള്ള സർക്കാർ ഈ അവസരം ഉപയോഗിച്ചു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അതു വലിയ രാഷ്ട്രീയ ആശങ്കകൾക്കും ഇടം നൽകും
അതു കൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസിയായാണ് കേട്ടത്. അതിൽപറഞ്ഞത് ജനങ്ങൾ എടുക്കണ്ട മുൻകരുതലുകളെയും ജാഗ്രതയെയും കുറിച്ചാണ്. ഇനിയും വരാൻ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജനങ്ങളിൽ ജാഗ്രത വളർത്താനുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കർഫ്യുവിന്റെ ലക്ഷ്യം.
അതു രാജ്യമൊട്ടുക്ക് 130 കോടി ജനങ്ങൾ ചെയ്താൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ കമ്മ്യൂണിക്കേഷൻ സാമൂഹിക പരീക്ഷണമായിരിക്കും. അതുകൊണ്ടു അതു പുശ്ചിച്ചു തള്ളുന്നതും ട്രോളുന്നത്മൊക്കെ അതിന്റ സാധ്യതകളെകുറിച്ച് ധാരണ ഇല്ലാത്തവരാണ്. ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത്. പക്ഷെ രാഷ്ട്രീയ പാർട്ടി ലെന്‍സുകളും മുൻവിധികളും മാറ്റി വച്ചാൽ പ്രധാനമന്ത്രി രാജ്യത്തെ 130 കോടി ജനങ്ങൾക്ക് മുൻകരുതലുകളെക്കുറിച്ചും പ്രതിരോധത്തിനെകുറിച്ചുമുള്ള ചില ആശയങ്ങളും നിർദ്ദേശങ്ങളും പങ്കു വയ്ക്കുയാണ് വേണ്ടത്.
കേന്ദ്ര സർക്കാർ ദുരന്ത ലഘുകരണ കാര്യത്തിൽ ഇതുവരെ ഗൗരവമായിതന്നെയാണ് നിർദ്ദേശങ്ങൾ നൽകുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. മൊബൈൽ ഫോൺ നെറ്റ്വർക്ക് ഉപയോഗിച്ചു ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ നൽകിയ രാജ്യം ഇന്ത്യയായിരിക്കും
194 റിപ്പോർട്ടേഡ് കേസും 130 കോടി ജനങ്ങളും 29 സംസ്ഥാനങ്ങളും 7 യൂണിയൻ ടെറിട്ടറിയൂ മുള്ള ഇന്ത്യയുടെ അവസ്ഥയും യൂറോപ്പ്യൻ രാജ്യങ്ങളുടെ അവസ്ഥയും ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ യൂറോപ്പ്യൻ രാജ്യങ്ങളെപ്പോലെ ഇപ്പോൾ അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ദുരന്ത പാക്കേജ് പ്രഖ്യാപിക്കണമെന്നോയൊക്കെ ചിലർ പറയുന്നത് കൃത്യമായി കാര്യങ്ങൾ പേടിച്ചിട്ടാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ വൈറസ് പകർച്ചയുടെ രണ്ടാം ഘട്ടത്തിലാണ്. സർക്കാരിന് ഇപ്പോൾ ചെയ്യാവുന്നത് പ്രധാനമായും ആറു കാര്യങ്ങളാണ്.
1) ജന പങ്കാളിത്തത്തോട് മുന്കരുതലാവും പ്രതിരോധവും
2)ടെസ്റ്റിങ് സംവിധാനവും പൊതു ജനാരോഗ്യ സംവിധാനവും സർക്കാർ -പ്രൈവറ്റ് ആരോഗ്യ മേഖലകളെ ഏകോപിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ വലിയ ദുരന്തത്തിന് തയ്യാറെടുക്കുക.
3). രോഗം ബാധിതരെയും വരാനുള്ളവരെയും മാറ്റിപാർപ്പിക്കുവാൻ കുറഞ്ഞത് ഒരു ലക്ഷം പേർക്കുള്ള സംവിധാനമുണ്ടാക്കുക. സ്കൂളുകൾ, കോളേജുകൾ മുതലായവയെ ഉപയോഗിച്ചു വേണ്ടത് ചെയ്യുക.
4) സാമ്പത്തിക പ്രതിസന്ധികൾ നേരിടുവാനുള്ള നടപടികൾ. പ്രധാനമായും ദിവസക്കൂലികിട്ടുന്നവർക്കും ദാരിദ്ര്യ രേഖക്ക് പുറത്തുള്ളവർക്കും പൈസ നേരിട്ട് എത്തിക്കുക.
5)ആൾക്കൂട്ടങ്ങൾ കൂടുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുകയും രോഗം ബാധിതർ കൂടുവാനുള്ള പഴുത് അടക്കുകയും ചെയ്യുക.
6) സർക്കാർ ഇപ്പോൾ ചെയ്യണ്ടത് പാൻഡെമിക് ഡിസാസ്റ്റർ റിസ്ക് അസ്സെസ്സ്മെന്റ് നടത്തി അടുത്ത നാല് ആഴ്ചയിലുള്ള ആരോഗ്യ ദുരന്ത സാധ്യതകളെകുറിച്ച് പഠിച്ചു കൃത്യമായ കണ്ടിജൻസി പ്ലാനുകൾ ആരോഗ്യ സാമ്പത്തിക സാമൂഹിക മേഖലകളിൽ നടപ്പാക്കുക എന്നതാണ്.
ഇതിൽ ആദ്യത്തെ രണ്ടു കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്തു തുടങ്ങി. ഈ ആഴ്ചയോടെ 172 ടെസ്റ്റിങ് ലാബുകൾ ഉണ്ടായിരിക്കും എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. ഐ സി എം ആർ -72 ലാബ്, വിവിധ സർക്കാർ ലാബുകൾ -49. സർക്കാറിനോടൊപ്പം പ്രവർത്തിക്കുന്ന 51 പ്രൈവറ്റ് ലാബുകൾ. അടുത്ത ആഴ്ചയിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ജില്ലാ തലത്തിൽ ടെസ്റ്റിങ് സംവിധാനമുണ്ടേകേണ്ടതുണ്ട്.
അതുപോലെ സർക്കാർ -പ്രൈവറ്റ് ആശുപത്രികൾ ഏകോപിച്ച പ്രവർത്തിക്കുവാൻ കൃത്യമായി പോളിസി ഗൈഡ്ലൈനും അതു നടപ്പാക്കാൻ കളറ്ററും ഡി എം ഓയും ഉൾപ്പെടെയുള്ള ഒരു സമിതിയെ കളക്റ്ററുടെ നേത്രത്വത്തിൽ നിയമിക്കണം. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും അതുപോലുള്ള നടപടികൾ തുടങ്ങി.
ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായതിനാൽ സംസ്ഥാന സർക്കാരുകളാണ് ഇതു നടപ്പാക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിന് ഇതിന് വേണ്ട നിർദ്ദേശങ്ങളും ദുരന്ത നിവാരണം ഫണ്ടിൽ നിന്ന് ആവശ്യങ്ങൾ അനുസരിച്ചു ശരാശരി അഞ്ഞൂറ് കോടി രൂപയുടെ ആരോഗ്യ സുരക്ഷ പാക്കേജ് കൊടുക്കാവുന്നതാണ്.
ഇന്ത്യയിൽ രണ്ടാം ഘട്ടത്തിൽ രോഗം പിടിച്ചു നിർത്തി പകരാതിരിക്കുവാനുള്ള തയ്യാറെടുപ്പാണ് ഇപ്പാൾ അത്യാവശ്യം. കേന്ദ്ര സർക്കാർ വിദേശ വിമാന സർവീസുകൾ നിർത്തി വച്ചു. പല സ്വദേശ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കി. പരീക്ഷകൾ മാറ്റി വച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി. വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള നിർദ്ദേശങ്ങൾ /നടപടികൾ. ഇതു വരെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഏകോപനത്തതൊടെയാണ് പ്രവർത്തിക്കുന്നത്.
ലോകത്തിലെ രാജ്യങ്ങൾ ഇതുപോലെ ഒരു വൻ പകർച്ച വ്യാധി അരക്ഷിത അവസ്ഥയും രോഗപ്പേടിയും ഇതുപോലെ നേരിട്ടിട്ടില്ല. യാത്രയുടെയും വാർത്തവിനിമയത്തിന്റയും ടെക്നൊലെജിയുടെയും ആഗോളവൽക്കരണത്തിലൂടെ വൈറസിനെക്കാളിൽ വേഗം ആശങ്കകളും ഭയവും പടരുകയാണ്.
ഭയം പകരുമ്പോൾ എല്ലാവരും സർക്കാരിലേക്കാണ് പരീരക്ഷക്ക് നോക്കുന്നത്. മാര്കെറ്റിനേക്കാളും ഇൻഷുറൻസിനെക്കാളും പ്രൈവറ്റ് ആശുപത്രികളെക്കാളും ജനങ്ങൾ നോക്കുന്നത് സർക്കാരിനെയാണ്.
അതുകൊണ്ടു തന്നെ സർക്കാർ എല്ലാ തലത്തിലും അവധാനതയോടും തികഞ്ഞ ഉത്തരവാദിത്തോടുമാണ് പ്രവർത്തിക്കേണ്ടത്. ഇങ്ങനെയുള്ള അവസരങ്ങളിൽ സർക്കാരും എല്ലാ ജനങ്ങളും തമ്മിലുള്ള കമ്മ്യുണിക്കേഷനും പ്രധാനമാണ്.
അതുകൊണ്ടു തന്നെ ഭരണ -പ്രതിപക്ഷ വേര്‍തിരിവുകൾക്കപ്പുറം ജാതി മത വേർതിരിവുകൾകപ്പുറം ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണ്.
സർക്കാരുകൾ എല്ലാ ജനങ്ങളുടേതുമാണ്. അല്ലാതെ ഭരിക്കുന്ന പാർട്ടികളുടേതല്ല. സർക്കാരിന് നികുതി കൊടുക്കുന്നത് എല്ലാ ജനങ്ങളുമാണ്. അതുകൊണ്ടു പാർട്ടി രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളും സർക്കാരും പ്രവർത്തിക്കേണ്ട സമയവുമാണ്.
രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരം ഇപ്പഴല്ല. സ്ഥിരം പഴിചാരൽ രാഷ്ട്രീയ കലാ പരിപാടികൾ വൈറസ് ബാധപോയികഴിഞ്ഞാവാം.
ജെ എസ് അടൂർ
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍