ബോംബ് നിർമ്മാണത്തിനിടെ കൈകൾ രണ്ടും നഷ്ട്പ്പെട്ട് ആശുപത്രിയിലായപ്പോഴാണ് അനിൽ ആ സത്യം തിരിച്ചറിയുന്നത്; തനിക്ക് ഒരു കൊതുകിനെ പോലും കൊല്ലാനാവില്ലെന്ന്: കൂത്തുപറമ്പ് വെടിവെയ്പ്പിനിടയിൽ കഴുത്തിന് വെട്ടേറ്റ് ശരീരം മുഴുവൻ തളർന്നു പോയ പുഷ്പൻ ജീവിക്കുകയാണ് ജീവനുള്ള രക്തസാക്ഷിയായി
പി. റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-3
കോഴിക്കോട് മെഡിക്കൽ കോളേജിൽ മെല്ലെ കണണു തുറന്നപ്പോൾ ആദ്യം ഒന്നും വ്യക്തമായിരുന്നില്ല. പിന്നീട് അൽപാൽപം കാര്യങ്ങൾ വ്യക്തമായി. ഒന്നാമത്തെ കാര്യം താൻ ജീവിച്ചിരിക്കുന്നു എന്നത് തന്നെ. മരണത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ സാന്ത്വനം ആത്മാവിലേക്ക് പെയ്തിറങ്ങി. അപ്പോഴാണ്, നാശം ഒരു കൊതുക് വട്ടമിട്ട് പറന്ന ശേഷം കൃത്യം മൂക്കിൽ വന്നിരുന്നത്. അതിന്റെ കൊമ്പുകൾ മൂക്കിൽ ആഴ്ന്നിറങ്ങാൻ തുടങ്ങിയപ്പോൾ അനിൽ കൈ ആഞ്ഞു വീശി. പക്ഷേ അനങ്ങുന്നില്ല.
ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒന്നോ, അഥിലധികമോ ആളുകളെ കൊല്ലാനുള്ള ബോംബുമായി നടന്ന തനിക്കിപ്പോൾ കൊതുകിനെ പോലും കൊല്ലാനാകുന്നില്ല.
അനിലിന്റെ മുഖത്ത് കൂടി കണ്ണീർ ഒഴുകിയിറങ്ങി...
തലശേരി സഹകരണ ആശുപത്രിയുടെ നാലാം നിലയിൽ ബി416-ാം മുറിയിൽ വച്ചാണ് അനിൽ കുമാറിനെ കണ്ടത്. അവിടെയിരുന്ന് പുറത്തേക്ക് നോക്കിയാൽ കണ്ണൂർ തലശേരി റോഡിലൂടെ അനസ്യൂതമായി ഒഴുകുന്ന വാഹനങ്ങൾ കാണാം. നിശ്ചലമായി കിടക്കുന്ന ജലാശയവും കണ്ടൽക്കാടുകളും.
ദ്രുതഗതിയിൽ പാഞ്ഞു പോയിരുന്ന ജീവിതത്തിൽ നിന്ന് നിശ്ചലവും യാതനാ പൂരിതവുമായ ഒരു ജീവിതത്തിന് തുടക്കമിടുകയാണ്.
സെപ്റ്റംബർ 31ന് കതിരൂർ മുല്യോട്ട് ഉണ്ടായ സ്ഫോടനം അനിൽ കുമാറിന്റെ ജീവിതം കീഴ്മേൽ മറിച്ചു. അന്ന് കൂടെയുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. മറ്റൊരാൾ തന്നേക്കാൾ ദാരുണമായ സ്ഥിതിയിലാണ്.
അനിലിന്റെ കൈപ്പത്തി രണ്ടും അറ്റു പോയി. ദേഹമാകെ ബോംബിന്റെ ചില്ലുകൾ തുളച്ചു കയറി. മുടി കത്തിപ്പോയിരുന്നു. മുഖമാകെ കരുവാളിച്ചു കറുത്തു.
ഇരുപത്തിരണ്ട് ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലായിരുന്നു. തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ എത്തി.
ഇവിടെ അനിലിനെ കാണുക എളുപ്പമല്ല. പാർട്ടിയുടെ സമ്പൂർണ സുരക്ഷിതത്വത്തിലാണ് അനിൽ. പാർ്ടടിയുടെ അനുവാദത്തോട് കൂടി മാത്രമേ ഈ മുറിയിലെത്താൻ കഴിയൂ. സഖാക്കൾ മുറിയിൽ എപ്പോഴുമുണ്ട്. പാർട്ടി പതിനായിരങ്ങൾ മുടക്കിയാണ് അനിലിനെ ചികിത്സിക്കുന്നത്.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പരക്കേ പറയപ്പെടുന്നു. പുല്യോട്ട് ആൾത്താമസമില്ലാത്ത പറമ്പിലായിരുന്നു ബോംബ് സ്ഫോടനം.
റോഡിൽ നിന്ന് മുന്നൂറ് മീറ്ററോളം അകത്തേക്ക് കയറിയുള്ള ഈ ഷെഡ് തികച്ചും ഒറ്റപ്പെട്ടാണ്. സ്ഫോടനത്തിൽ ഓടുമേഞ്ഞ ഷെഡ് പൂർണമായും തകർന്നു. അവിടെ ചീട്ടു കളിച്ചു കൊണ്ടിരുന്ന സിപിഎം പ്രവർത്തകരെ ആർഎസ്എസുകാർ ബോംബ് എറിയുകയായിരുന്നു എന്നാണ് സിപിഎം പ്രചാരണം.
അവിവാഹിതനാണ് 29കാരനായ അനിൽ കുമാർ. പുല്ലിയോട് രയോരത്ത് വാസു-പത്മിനി ദമ്പതികളുടെ ഏക മകൻ. മൂന്ന് പെൺമക്കൾ. ആരുടെയും വിവാഹം കഴിഞ്ഞില്ല. ആകെയുള്ളത് അഞ്ച് സെന്റ് സ്ഥലം. അതിലൊരു പുര, കൂലിപ്പണിയാണ് വരുമാന മാർഗം. പതിനഞ്ചു വർഷമായി പാർട്ടി പ്രവർത്തനം നടത്തുന്നു.
കൈപ്പത്തി രണ്ടും നഷ്ടപ്പെട്ട അനിലിപ്പോൾ നീളൻ കയ്യുള്ള ഷർട്ടും അതിൽ തോർത്തും ചുറ്റിയാണ് ഇരിപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കട്ടിലിന് ചുറ്റും കെട്ടിയിരുന്ന കൊതുകു വല ഭേദിച്ച് എത്തുന്ന കൊതുകുകളുടെ മുമ്പിൽ നിസ്സഹായനായി ഇരുന്നപ്പോഴാണ് താൻ എത്ര ചെറുതായിപ്പോയെന്ന് അനിലിന് മനസിലായത്.
ആ സ്ഫോടനത്തിന്റെ ഭീകരദൃശ്യമൊന്നും അനിൽ ഓർക്കുന്നില്ല. ഒരു മൂളൽ മാത്രമേ ഓർമ്മയുള്ളൂ. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ബോധം തെളിഞ്ഞു. ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുമ്പഴായിരുന്നു അത്. കൈ രണ്ടും രണ്ടും മുറിച്ചു കളയുകയാണെന്ന് ഡോക്ടർ പറഞ്ഞു.
അപ്പോഴാണ് അനിലിന്റെ മനസ്സിൽ ശരിക്കുള്ള സ്ഫോടനം നടന്നത്. കൈ രണ്ടുമില്ലാത്ത അനിലിനെ ഒരു കണ്ണാടിയിലെന്ന പോലെ അനിൽ കണ്ടു. ശിഷ്ട ജീവിത കാലം മുഴുവൻ പരാശ്രയൻ. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കുന്നു. പ്രിയപ്പെട്ടവർക്ക് പോലും മടുപ്പ്. കൂട്ടുകാരും പാർട്ടിക്കാരുമൊക്കെ മെല്ലെ നടന്നകലുന്നു.
അതേ, അിൽ ഈ യാഥാർത്ഥ്യങ്ങളോട് മെല്ലെ നടന്നടുക്കുകയാണ്. ആശ്വാസ വചനങ്ങൾ പറഞ്ഞ് ഇറങ്ങുമ്പോൾ കൈപിടിച്ചൊന്നു കുലുക്കാൻ, അല്ലെങ്കിൽ കൈകൾ കൂപ്പി ഗുഡ്ബൈ പറയാൻ അനിൽ മോഹിച്ചെന്ന് എനിക്കു തോന്നി. പകരം അനിൽ എനിക്ക് ദൃഷ്ടി തരാതെ ദൂരെ കണ്ണും നട്ട് ഇരിക്കുക ആയിരുന്നു.
പുഷ്പൻ ജീവിക്കുകയാണ് ജീവനുള്ള രക്തസാക്ഷിയായി
കൂത്തുപറമ്പ് നഗര ഹൃദയത്തിൽ ഇപ്പോൾ അതിമനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്ര അടി വീതിയിൽ 45 അടി ഉയരത്തിൽ നിൽക്കുന്ന ഈ കൊയ്ത്തരുവാൾ കാണുന്ന ഏത് സഖാക്കളുടെയും അഭിമാനം ആകാശം മുട്ടേ ഉയരും. പത്തു ലക്ഷം രൂപ ചെലവു ചെയ്ത് ആറു മാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
എംവി രാഘവനെന്ന വർഗ ശത്രുവിനെ തോൽപ്പിക്കാൻ പാർട്ടി കുരുതി കൊടുത്ത അഞ്ചു യുവാക്കളുടെ പാവന സ്മരണയാണ് ഇവിടെ ഉയർന്നിരിക്കുന്നത്.
നഗരത്തിൽ നിന്നു കിലോമീറ്ററുകൾ അകലെ ചൊക്ലിനോർത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട്. ഒരു രക്തസാക്ഷി മണ്ഡപം. ആ മണ്ഡപത്തിൽ പുഷ്പൻ കിടക്കുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിനിടയിൽ കഴുത്തിന് വെട്ടേറ്റ് ശരീരം മുഴുവൻ തളർന്നു പോയ പുഷ്പൻ.
മുടി പറ്റെവെട്ടിയിരിക്കുന്നു. മുഖം നിറയെ രോമം.വിഷാദം തുളുമ്പുന്ന ചിരി. തലയുടെ താഴേയ്ക്ക് അനക്കമില്ല. കമ്പിളി പുതപ്പിനുള്ളിൽ പുഷ്പൻ ചെറുതായി വരുന്നു. അഞ്ചു വർഷം കൊണ്ടുണ്ടായ രൂപ പരിണാമം.
അന്നുമുതൽ ഇന്നു വരെ മരുന്നുകളിലാണ് പുഷ്പന്റെ ജീവിതം. തലശേരി സർക്കാർ ആശുപത്രിയിൽ എട്ടുമാസം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു മാസം. ബാംഗ്ലൂർ മല്ലിക് ആശുപത്രിയിൽ രണ്ടു മാസം. കണ്ണൂർ ആയുർവേദ ആശുപത്രിയിൽ രണ്ടു മാസം.
വൈദ്യ ശാസ്ത്രത്തിന് ചെയ്യാവുന്നതെല്ലാം പാർട്ടി പുഷ്പന് എത്തിച്ചു. പക്ഷേ വൈദ്യശാസ്ത്രത്തിന് പരിമിതിയുണ്ടല്ലോ. തലശേരിയിലെ സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ പുഷ്പനെ ഇപ്പോഴും ചികിത്സിക്കുന്നുണ്ട്. ദിവസേന ഫിസിയോ തെറാപ്പി ച്യെുന്നു.
പുഷ്പന്റെ അച്ഛൻ കുഞ്ഞൂട്ടി (60) ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു. വിവാഹിതരായ രണ്ട് സഹോദരന്മാർ കൂലിപ്പണിക്കാരാണ്. ഇളയ സഹോദരൻ പ്രകാശനാണ് പുഷ്പനെ ശുശ്രൂഷിക്കുന്നത്.. ജോലി ഉപേക്ഷിച്ചാണ് പ്രകാശൻ വീട്ടിൽ നിൽക്കുന്നത്. പാർട്ടി പുഷ്പന് രണ്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇട്ടിട്ടുണ്ട്.
ചെറിയ മുറിയിലെ ഉയരമുള്ള കട്ടിലിൽ വാട്ടർ ബെഡ് വിരിച്ച് അതിന്മേലാണ് കിടപ്പ്. തൊട്ടു മുന്നിൽ ടിവിയുണ്ട്. അതുകൊണഅട് സമയം പോക്കാം. പിന്നെ ഇടയ്ക്കെത്തുന്ന സ്നേഹിതർ, പാർട്ടി പ്രവർത്തകർ. അവർ ചിലപ്പോൾ വീൽച്ചെയറിലിരുത്തി മുറ്റത്തിറക്കും. ചിലപ്പോൾ വീടിന് മുന്നിലുള്ള വയലിൽ കൊണ്ടു പോകും. വെടിയുണ്ടകൾ തീർത്ത തടവറയിൽ നിന്നു വല്ലപ്പോഴും വീണുകിട്ടുന്ന പരോൾ.
വീട്ടുകാരുടെ ഓമനയായി, നാട്ടുകാരുടെ അഭിമാനമായി, ഒരു ഭർത്താവും പിതാവുമായി നാടിനെ ഇളക്കി മറിച്ചു വിപ്ലവത്തിന്റെ സ്ഫുലിംഗങ്ങൾ പകർന്നു കൊടുത്ത്... അങ്ങനെ എന്തെല്ലാമൊക്കെയാണ് ആ അഭിശപ്ത നിമിഷം ഈ യുവാവിൽ നിന്നും തട്ടിയകറ്റിയത്.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്